വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ആത്മീയവ്യക്തിയായി മുന്നേറുക!

ഒരു ആത്മീയവ്യക്തിയായി മുന്നേറുക!

“എപ്പോഴും ദൈവാത്മാവിനെ അനുസരിച്ച് നടക്കുക.”—ഗലാ. 5:16.

ഗീതങ്ങൾ: 22, 75

1, 2. ആത്മീയമായി തനിക്ക് എന്തു കുറവുള്ളതായിട്ടാണ്‌ ഒരു സഹോദരൻ മനസ്സിലാക്കിയത്‌, മാറ്റം വരുത്താൻ സഹോദരൻ എന്തു ചെയ്‌തു?

കൗമാരപ്രായത്തിൽ സ്‌നാനമേറ്റയാളാണു റോബർട്ട്. പക്ഷേ യഥാർഥത്തിൽ അദ്ദേഹം സത്യത്തിനു പ്രാധാന്യം കൊടുത്തിരുന്നില്ല. റോബർട്ട് പറയുന്നു: “ഞാൻ തെറ്റൊന്നും ചെയ്‌തിരുന്നില്ല. പക്ഷേ എല്ലാം വെറുതേ ചടങ്ങുപോലെയാണു ചെയ്‌തുകൊണ്ടിരുന്നത്‌. ഞാൻ എല്ലാ മീറ്റിങ്ങുകൾക്കും പോകും, വർഷത്തിൽ ചില മാസങ്ങളിൽ സഹായ മുൻനിരസേവനം ചെയ്യും. അങ്ങനെ ആത്മീയമായി ശക്തനായി തോന്നിച്ചിരുന്നെങ്കിലും എന്തോ ഒരു കുറവ്‌ എനിക്ക് അനുഭവപ്പെട്ടു.”

2 വിവാഹം കഴിഞ്ഞപ്പോഴാണ്‌ ആ കുറവ്‌ എന്താണെന്നു റോബർട്ടിനു മനസ്സിലായത്‌. പലപ്പോഴും റോബർട്ടും ഭാര്യയും ബൈബിൾവിഷയങ്ങളെക്കുറിച്ച് അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ആത്മീയവിഷയങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന ഭാര്യക്ക് ഉത്തരം പറയാൻ ഒരു പ്രയാസവുമുണ്ടായില്ല. പക്ഷേ, പലപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരമില്ലാതിരുന്ന റോബർട്ടിനു ലജ്ജതോന്നി. അദ്ദേഹം പറയുന്നു: “എനിക്ക് ഒന്നിനെക്കുറിച്ചും ഒരു അറിവുമില്ലെന്നു തോന്നിപ്പോയി. ഒരു കാര്യം ഞാൻ മനസ്സിലാക്കി, ‘എന്‍റെ ഭാര്യയുടെ ആത്മീയശിരസ്സാകണമെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്‌തേ മതിയാകൂ!’” റോബർട്ട് വേണ്ടതു ചെയ്‌തു. അദ്ദേഹം തുടരുന്നു: “ഞാൻ ബൈബിൾ നന്നായി പഠിക്കാൻ തുടങ്ങി, കൂടുതൽക്കൂടുതൽ പഠിച്ചു. അങ്ങനെ കാര്യങ്ങളുടെ ഒരു ആകമാനചിത്രം തെളിഞ്ഞുവരാൻ തുടങ്ങി. എന്‍റെ ഗ്രാഹ്യം വർധിച്ചു, അതിലുപരി, യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ എനിക്കു സാധിച്ചു.”

3. (എ) റോബർട്ടിന്‍റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) പ്രധാനപ്പെട്ട ഏതെല്ലാം ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?

3 റോബർട്ടിന്‍റെ അനുഭവം നമ്മളെ പ്രധാനപ്പെട്ട പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. നമുക്കു ബൈബിളിനെക്കുറിച്ച് കുറച്ചൊക്കെ അറിവുണ്ടായിരിക്കാം, മീറ്റിങ്ങുകൾക്കു ക്രമമായി പോകുന്നുണ്ടായിരിക്കാം. പക്ഷേ, അതുകൊണ്ടൊന്നും നമ്മൾ ഒരു ആത്മീയവ്യക്തിയാണെന്നു പറയാനാകില്ല. ഇനി, നല്ല പുരോഗതി വരുത്തിയിട്ടുള്ള ആളുകളാണെങ്കിൽത്തന്നെ സ്വയം ഒന്നു പരിശോധിച്ചുനോക്കിയാൽ നമ്മൾ ഇനിയും ആത്മീയമായി മെച്ചപ്പെടാനുണ്ടെന്നു മനസ്സിലാകും. (ഫിലി. 3:16) ആത്മീയമായി പുരോഗമിക്കുന്നതിൽ തുടരുന്നതിനു നമ്മളെ സഹായിക്കുന്ന മൂന്നു ചോദ്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും: (1) നമ്മൾ ആത്മീയമനസ്‌കരാണോ എന്നു പരിശോധിച്ചറിയാൻ എന്തു സഹായിക്കും? (2) നമുക്ക് എങ്ങനെ ആത്മീയമായി ശക്തരാകാം? (3) ആത്മീയമായി ശക്തരായിരിക്കുന്നത്‌ അനുദിനജീവിതത്തിൽ നമ്മളെ എങ്ങനെ സഹായിക്കും?

നമ്മളെത്തന്നെ പരിശോധിച്ചുനോക്കുക

4. എഫെസ്യർ 4:23, 24-ൽ കാണുന്ന ഉപദേശം കൊടുത്തിരിക്കുന്നത്‌ ആർക്കാണ്‌?

4 ദൈവത്തിന്‍റെ ദാസരായപ്പോൾ നമ്മൾ ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലും വേണ്ട മാറ്റങ്ങൾ വരുത്തി. എന്നാൽ സ്‌നാനത്തോടെ ഇത്‌ അവസാനിക്കുന്നില്ല. “ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കുക” എന്നാണു ബൈബിൾ നമ്മളോടു പറഞ്ഞിരിക്കുന്നത്‌. (എഫെ. 4:23, 24) അതെ, അപൂർണരായതുകൊണ്ട് നമ്മൾ തുടർന്നും മാറ്റങ്ങൾ വരുത്തണം. യഹോവയെ ദീർഘകാലമായി സേവിക്കുന്നവർപോലും തങ്ങളുടെ ആത്മീയത ശക്തമായി നിലനിറുത്താൻ ശ്രദ്ധിക്കണം.—ഫിലി. 3:12.

5. ആത്മപരിശോധന നടത്താൻ ഏതൊക്കെ ചോദ്യങ്ങൾ നമ്മളെ സഹായിക്കും?

5 നമ്മുടെ ആത്മീയത മെച്ചപ്പെടുത്താനും കാത്തുസൂക്ഷിക്കാനും നമ്മൾ സത്യസന്ധമായ ഒരു ആത്മപരിശോധന നടത്തണം. ചെറുപ്പക്കാരാണെങ്കിലും പ്രായം ചെന്നവരാണെങ്കിലും നമുക്കു നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കാം: ‘എന്നിലെ മാറ്റങ്ങൾ ഞാൻ ആത്മീയമനസ്സുള്ള ഒരാളായി വളരുന്നുണ്ടെന്നു തെളിയിക്കുന്നതാണോ? എന്‍റെ വ്യക്തിത്വം ക്രിസ്‌തുവിന്‍റെ വ്യക്തിത്വംപോലെ ആയിത്തീരുന്നുണ്ടോ? ക്രിസ്‌തീയയോഗങ്ങളിലായിരിക്കുമ്പോൾ എന്‍റെ മനോഭാവവും പ്രവൃത്തികളും എന്‍റെ ആത്മീയതയെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്‌? എന്‍റെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്നാണ്‌ എന്‍റെ സംസാരം തെളിയിക്കുന്നത്‌? എന്‍റെ പഠനശീലങ്ങൾ, വസ്‌ത്രധാരണം, ചമയം, തിരുത്തലുകൾ കിട്ടുമ്പോഴുള്ള പ്രതികരണം തുടങ്ങിയവ എന്നെക്കുറിച്ച് എന്താണു കാണിച്ചുതരുന്നത്‌? പ്രലോഭനങ്ങളുണ്ടാകുമ്പോൾ അവയെ നേരിടുന്നതിനു പകരം ഞാൻ അവയ്‌ക്കു വഴങ്ങിക്കൊടുക്കുകയാണോ? ഞാൻ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയായിത്തീർന്നിട്ടുണ്ടോ?’ (എഫെ. 4:13) ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആത്മീയമായി എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.

6. നമ്മുടെ ആത്മീയത അളക്കുന്നതിന്‌ എന്തു സഹായംകൂടെ ആവശ്യമായിവന്നേക്കാം?

6 നമ്മുടെ ആത്മീയതയുടെ നിലവാരം അളക്കുന്നതിനു ചിലപ്പോൾ മറ്റുള്ളവരുടെ സഹായം ആവശ്യമായിവന്നേക്കാം. തന്‍റെ ജീവിതരീതി ദൈവത്തിന്‌ ഇഷ്ടമില്ലാത്തതാണെന്ന കാര്യം ഒരു ജഡികമനുഷ്യനു തിരിച്ചറിയാനാകില്ലെന്നു പൗലോസ്‌ അപ്പോസ്‌തലൻ എഴുതി. നേരെ മറിച്ച്, ഒരു ആത്മീയവ്യക്തിക്കു ദൈവത്തിന്‍റെ വീക്ഷണം മനസ്സിലാക്കാനും ജഡികമനുഷ്യന്‍റെ തെറ്റായ ജീവിതരീതി തിരിച്ചറിയാനും ആകും. (1 കൊരി. 2:14-16; 3:1-3) മൂപ്പന്മാർ ക്രിസ്‌തുവിന്‍റെ മനസ്സുള്ളവരായതുകൊണ്ട് ജഡികചിന്താഗതിയുടെ അപകടസൂചനകൾ അവർക്കു പെട്ടെന്നു കണ്ണിൽപ്പെട്ടേക്കാം. അക്കാര്യം അവർ ശ്രദ്ധയിൽപ്പെടുത്തിയാൽ നമ്മൾ അവരുടെ ഉപദേശം സ്വീകരിക്കുകയും അത്‌ അനുസരിക്കുകയും ചെയ്യുമോ? അങ്ങനെ ചെയ്യുന്നെങ്കിൽ ആത്മീയവ്യക്തികളാകാനുള്ള നമ്മുടെ ആഗ്രഹമാണ്‌ അതു കാണിക്കുന്നത്‌.—സഭാ. 7:5, 9.

ആത്മീയത വളർത്തിയെടുക്കുക

7. ആത്മീയമനസ്സുള്ള ഒരാളായിത്തീരുന്നതിനു ബൈബിൾപരിജ്ഞാനം മാത്രം പോരാത്തത്‌ എന്തുകൊണ്ട്?

7 ഒരു ആത്മീയവ്യക്തിയാകുന്നതിനു ബൈബിളിനെക്കുറിച്ചുള്ള അറിവ്‌ മാത്രം പോരെന്ന് ഓർക്കുക. പുരാതനകാലത്തെ ശലോമോൻ രാജാവിന്‌ യഹോവയുടെ വഴികളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ജ്ഞാനമൊഴികൾ പിന്നീടു ബൈബിളിന്‍റെ ഭാഗമായി. പക്ഷേ, യഹോവയോടു വിശ്വസ്‌തനായ ഒരു ആത്മീയവ്യക്തിയായി ജീവിതാവസാനംവരെ തുടരാൻ ശലോമോനു കഴിഞ്ഞില്ല. (1 രാജാ. 4:29, 30; 11:4-6) അതുകൊണ്ട്, ബൈബിൾപരിജ്ഞാനത്തോടൊപ്പം മറ്റ്‌ എന്തുംകൂടെ ആവശ്യമാണ്‌? നമ്മൾ ആത്മീയപുരോഗതി വരുത്തിക്കൊണ്ടേയിരിക്കണം. (കൊലോ. 2:6, 7) നമുക്ക് അത്‌ എങ്ങനെ ചെയ്യാം?

8, 9. (എ) ആത്മീയമായി ഉറച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും? (ബി) പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ എന്തായിരിക്കണം നമ്മുടെ ലക്ഷ്യം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

8 “പക്വതയിലേക്കു വളരാൻ” പൗലോസ്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (എബ്രാ. 6:1) പൗലോസിന്‍റെ ഈ ഉപദേശം അനുസരിക്കുന്നതിനു നമ്മൾ എന്തൊക്കെ ചെയ്യണം? എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുകഎന്ന പുസ്‌തകം പഠിക്കുന്നതാണു പ്രധാനപ്പെട്ട ഒരു കാര്യം. ബൈബിൾതത്ത്വങ്ങൾ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നു മനസ്സിലാക്കാൻ ഈ പുസ്‌തകം പഠിച്ചുതീർക്കുന്നതു നിങ്ങളെ സഹായിക്കും. അതു പഠിച്ചുകഴിഞ്ഞെങ്കിൽ, വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ പഠിക്കാനാകുമോ? (കൊലോ. 1:23) പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നു പ്രാർഥനാപൂർവം നിങ്ങൾ ധ്യാനിക്കാറുണ്ടോ?

9 യഹോവയെ പ്രസാദിപ്പിക്കാനും ദൈവകല്‌പനകൾ അനുസരിക്കാനും ഉള്ള ആത്മാർഥമായ ആഗ്രഹം വളർത്തിയെടുക്കുക എന്നതായിരിക്കണം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിന്‍റെ ലക്ഷ്യം. (സങ്കീ. 40:8; 119:97) കൂടാതെ, ആത്മീയവളർച്ചയ്‌ക്കു തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ തള്ളിക്കളയാനും നമ്മൾ പ്രവർത്തിക്കണം.—തീത്തോ. 2:11, 12.

10. ആത്മീയത ശക്തിപ്പെടുത്താൻ ചെറുപ്പക്കാർക്ക് എന്തു ചെയ്യാം?

10 നിങ്ങൾ ഒരു ചെറുപ്പക്കാരനാണെങ്കിൽ, നിങ്ങളോട്‌ ഒരു ചോദ്യം—നിങ്ങൾക്കു വ്യക്തമായ ആത്മീയലക്ഷ്യങ്ങളുണ്ടോ? ബഥേലിൽ സേവിക്കുന്ന ഒരു സഹോദരനു സർക്കിട്ട് സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ പരിപാടികൾക്കു മുമ്പ് സ്‌നാനാർഥികളുമായി സംസാരിക്കുന്ന പതിവുണ്ട്. അതിൽ പലരും ചെറുപ്പക്കാരായിരിക്കും. അവരുടെ ആത്മീയലക്ഷ്യങ്ങളെക്കുറിച്ച് സഹോദരൻ അവരോടു ചോദിക്കും. ചിലർ മുഴുസമയസേവനത്തിന്‍റെ ഏതെങ്കിലും മേഖലയിലേക്കു കടക്കുന്നതിനെക്കുറിച്ചോ ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കുന്നതിനെക്കുറിച്ചോ ഒക്കെ പറയും. ഭാവിയിൽ യഹോവയെ സേവിക്കുന്നതിനെക്കുറിച്ച് അവർ കാര്യമായി ചിന്തിച്ച് ലക്ഷ്യങ്ങൾ വെച്ചിട്ടുണ്ടെന്ന് അവരുടെ മറുപടികൾ തെളിയിക്കുന്നു. എന്നാൽ വേറെ ചില ചെറുപ്പക്കാർക്ക് ആ ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ലായിരുന്നു. ആത്മീയലക്ഷ്യങ്ങൾ വെക്കണമെന്ന ഒരു ഉറച്ച തീരുമാനം അവർ അതേവരെ എടുത്തിരുന്നില്ല എന്നല്ലേ അതു കാണിക്കുന്നത്‌? നിങ്ങൾ ഒരു ചെറുപ്പക്കാരനാണെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എന്‍റെ മാതാപിതാക്കൾ പറയുന്നതുകൊണ്ട് മാത്രമാണോ ഞാൻ ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്‌? ദൈവവുമായുള്ള എന്‍റെ ബന്ധം ശക്തമാക്കാൻ വേണ്ടതെല്ലാം ചെയ്‌തുകൊണ്ട് ഞാൻ ദൈവത്തോടു കൂടുതൽ അടുക്കുന്നുണ്ടോ?’ ആത്മീയലക്ഷ്യങ്ങൾ വെക്കാനുള്ള ഉപദേശം ചെറുപ്പക്കാർക്കു മാത്രമുള്ളതല്ല. യഹോവയുടെ എല്ലാ ദാസരുടെയും ആത്മീയത ശക്തിപ്പെടുത്താൻ ലക്ഷ്യങ്ങൾ വെക്കുന്നതു സഹായിക്കും.—സഭാ. 12:1, 13.

11. (എ) ആത്മീയമായി പുരോഗമിക്കുന്നതിനു നമ്മൾ എന്തു ചെയ്യണം? (ബി) ബൈബിളിലെ ഏതു കഥാപാത്രത്തിന്‍റെ മാതൃക നമുക്ക് അനുകരിക്കാം?

11 മെച്ചപ്പെടേണ്ട വശങ്ങൾ തിരിച്ചറിഞ്ഞാൽ നമ്മൾ പുരോഗമിക്കാൻ ആവശ്യമായ പടികൾ സ്വീകരിക്കണം. കാരണം ഒരു ആത്മീയവ്യക്തിയാകുന്നതു വളരെ പ്രധാനമാണ്‌. യഥാർഥത്തിൽ നമ്മുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നു. (റോമ. 8:6-8) എന്നിരുന്നാലും, ആത്മീയമായി പക്വതയുള്ളവരാകുക എന്നാൽ പൂർണരാകുക എന്നല്ല അർഥം. ആവശ്യമായ പുരോഗതി വരുത്താൻ യഹോവയുടെ പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കും. എങ്കിലും നമ്മളും അതിനുവേണ്ടി നല്ല ശ്രമം നടത്തണം. ലൂക്കോസ്‌ 13:24-നെക്കുറിച്ച് ഭരണസംഘാംഗമായിരുന്ന ജോൺ ബാർ സഹോദരൻ കുറച്ച് വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ പറഞ്ഞു: “ശക്തി പ്രാപിക്കാൻ ഉത്സാഹിക്കാത്തതുകൊണ്ടാണ്‌ പലരും ഇക്കാര്യത്തിൽ പരാജയപ്പെടുന്നത്‌.” അനുഗ്രഹം കിട്ടുന്നതുവരെ ഒരു ദൈവദൂതനുമായി മല്‌പിടുത്തം നടത്തിയ യാക്കോബിനെപ്പോലെയായിരിക്കണം നമ്മൾ. (ഉൽപ. 32:26-28) രസിപ്പിക്കാനായി എഴുതിയിരിക്കുന്ന ഒരു നോവൽ വായിക്കുന്നതുപോലെയല്ല നമ്മൾ ബൈബിൾ വായിക്കേണ്ടത്‌. ബൈബിൾപഠനം രസകരമായിരിക്കാമെങ്കിലും നമ്മളെ സഹായിക്കുന്ന ആത്മീയരത്‌നങ്ങൾ കുഴിച്ചെടുക്കാൻ നമ്മൾ കഠിനശ്രമം നടത്തണം.

12, 13. (എ) റോമർ 15:5 ബാധകമാക്കാൻ നമ്മളെ എന്തു സഹായിക്കും? (ബി) പത്രോസിന്‍റെ മാതൃകയും ഉപദേശവും നമ്മളെ എങ്ങനെ സഹായിക്കും? (സി) ആത്മീയത നട്ടുവളർത്താൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? (“ ആത്മീയമായി പുരോഗമിക്കാൻ നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ” എന്ന ചതുരം കാണുക.)

12 ആത്മീയത നട്ടുവളർത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ മനസ്സിനെ രൂപാന്തരപ്പെടുത്താനുള്ള ശക്തി പരിശുദ്ധാത്മാവ്‌ നൽകും. ദൈവാത്മാവിന്‍റെ സഹായത്തോടെ ക്രമേണ നമ്മൾ ക്രിസ്‌തു ചിന്തിച്ചതുപോലെ ചിന്തിക്കാൻ പഠിക്കും. (റോമ. 15:5) കൂടാതെ, തെറ്റായ മോഹങ്ങൾ വേരോടെ പിഴുതുകളയാനും ദൈവത്തിന്‌ ഇഷ്ടമുള്ള ഗുണങ്ങൾ നട്ടുവളർത്താനും പരിശുദ്ധാത്മാവ്‌ നമ്മളെ സഹായിക്കും. (ഗലാ. 5:16, 22, 23) നമ്മുടെ മനസ്സു പണത്തെയും വസ്‌തുവകകളെയും കുറിച്ചുള്ള ചിന്തകളിലേക്കും ജഡികാഭിലാഷങ്ങളിലേക്കും തിരിയുന്നതായി അനുഭവപ്പെടുന്നെങ്കിൽ നമ്മൾ മടുത്ത്‌ പിന്മാറരുത്‌. ദൈവാത്മാവിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുക. ശരിയായ കാര്യങ്ങളിലേക്കു നിങ്ങളുടെ ചിന്തകളെ തിരിച്ചുവിടാൻ യഹോവ നിങ്ങളെ സഹായിക്കും. (ലൂക്കോ. 11:13) പത്രോസ്‌ അപ്പോസ്‌തലനെക്കുറിച്ച് ചിന്തിക്കുക. ഒരു ആത്മീയവ്യക്തിയായി പ്രവർത്തിക്കാൻ പത്രോസ്‌ പലവട്ടം പരാജയപ്പെട്ടു. (മത്താ. 16:22, 23; ലൂക്കോ. 22:34, 54-62; ഗലാ. 2:11-14) പക്ഷേ പത്രോസ്‌ പിന്മാറിയില്ല. യഹോവയുടെ സഹായത്താൽ അദ്ദേഹം പതുക്കെപ്പതുക്കെ ക്രിസ്‌തുവിനെപ്പോലെ ചിന്തിക്കാൻ പഠിച്ചു. നമുക്കും അതിനു കഴിയും.

13 നമ്മൾ ശ്രമം ചെയ്‌ത്‌ പുരോഗമിക്കേണ്ട ചില പ്രത്യേകവശങ്ങളെക്കുറിച്ച് പത്രോസുതന്നെ പിന്നീടു പറഞ്ഞു. (2 പത്രോസ്‌ 1:5-8 വായിക്കുക.) ആത്മനിയന്ത്രണം, സഹനശക്തി, സഹോദരപ്രിയം എന്നിവപോലുള്ള ഗുണങ്ങൾ വളർത്തിയെടുക്കാൻ ‘കഠിനശ്രമം ചെയ്യുമ്പോൾ’ ആത്മീയമനസ്സുള്ള വ്യക്തികളായി മുന്നേറാൻ നമുക്കു കഴിയും. ഓരോ ദിവസവും നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ആത്മീയമായി പുരോഗമിക്കാൻ ഇന്ന് എനിക്ക് എന്തൊക്കെ ചെയ്യാം?’

അനുദിനജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുക

14. ആത്മീയമനസ്‌കരായിരിക്കുന്നതു നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും?

14 നമ്മൾ ക്രിസ്‌തുവിനെപ്പോലെ ചിന്തിക്കുന്നെങ്കിൽ നമ്മുടെ സംസാരത്തിലും ജോലിസ്ഥലത്തെയും സ്‌കൂളിലെയും പെരുമാറ്റത്തിലും അനുദിനജീവിതത്തിലെ തീരുമാനങ്ങളിലും അതു വ്യക്തമായിരിക്കും. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ക്രിസ്‌തുവിന്‍റെ അനുഗാമികളാകാൻ നമ്മൾ കഠിനമായി ശ്രമിക്കുന്നുണ്ടെന്നു വെളിപ്പെടുത്തും. ആത്മീയവ്യക്തികളെന്ന നിലയിൽ സ്വർഗീയപിതാവുമായുള്ള ബന്ധത്തെ തകരാറിലാക്കാൻ നമ്മൾ ഒന്നിനെയും അനുവദിക്കില്ല. പ്രലോഭനങ്ങൾ നേരിടുമ്പോൾ, അവയെ ചെറുത്തുനിൽക്കാൻ നമ്മുടെ ആത്മീയത സഹായിക്കും. തീരുമാനങ്ങളെടുക്കേണ്ട അവസരങ്ങളിൽ പിൻവരുന്ന ചോദ്യങ്ങൾ സമയമെടുത്ത്‌ നമ്മൾ ചിന്തിക്കും: ‘ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ എന്നെ സഹായിക്കും? ഈ സാഹചര്യത്തിൽ ക്രിസ്‌തുവായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഞാൻ ഏതു തീരുമാനമെടുത്താലാണ്‌ യഹോവ സന്തോഷിക്കുക?’ ഈ വിധത്തിൽ ചിന്തിക്കാൻ പഠിപ്പിക്കുന്ന ചില സാഹചര്യങ്ങൾ നോക്കാം. ഓരോ സാഹചര്യത്തിലും ജ്ഞാനപൂർവമായ തീരുമാനമെടുക്കാൻ സഹായിക്കുന്ന ഒരു ബൈബിൾതത്ത്വം നമ്മൾ ചിന്തിക്കും.

15, 16. (എ) ക്രിസ്‌തുവിനെപ്പോലെ ചിന്തിക്കുന്നതു വിവാഹയിണയെ തിരഞ്ഞെടുക്കുമ്പോൾ നല്ല തീരുമാനങ്ങളെടുക്കാൻ എങ്ങനെ സഹായിക്കും? (ബി) ക്രിസ്‌തുവിനെപ്പോലെ ചിന്തിക്കുന്നവർ ആരുമായി ഇടപഴകില്ല?

15 വിവാഹയിണയെ തിരഞ്ഞെടുക്കുമ്പോൾ. ഈ സാഹചര്യത്തിൽ 2 കൊരിന്ത്യർ 6:14, 15-ൽ (വായിക്കുക.) കാണുന്ന തത്ത്വം നമ്മളെ സഹായിക്കും. ഒരു ആത്മീയവ്യക്തിക്കു ജഡികവ്യക്തിയോടു പൂർണമായി ഒത്തുപോകാൻ കഴിയില്ലെന്നു പൗലോസിന്‍റെ വാക്കുകൾ തെളിയിക്കുന്നു. ഒരു വിവാഹയിണയെ തിരഞ്ഞെടുക്കുന്നതുമായി ഈ തത്ത്വം എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്‌?

16 നിങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നവർ. 1 കൊരിന്ത്യർ 15:33-ലെ (വായിക്കുക.) തത്ത്വം നോക്കുക. ഒരു ആത്മീയവ്യക്തി തന്‍റെ ആത്മീയത അപകടത്തിലാക്കാൻ സാധ്യതയുള്ള ആളുകളുമായി ഇടപഴകില്ല. ഈ തത്ത്വം ബാധകമാക്കാൻ ഏതു ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും? ഉദാഹരണത്തിന്‌, സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ഈ തത്ത്വം എങ്ങനെ ബാധകമാക്കാം? പരിചയമില്ലാത്ത ആളുകൾ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ ഇന്‍റർനെറ്റിലൂടെ ക്ഷണിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?

ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ആത്മീയമായി വളരാൻ എന്നെ സഹായിക്കുമോ? (17-‍ാ‍ം ഖണ്ഡിക കാണുക)

17-19. ഒരു ആത്മീയകാഴ്‌ചപ്പാടുണ്ടായിരിക്കുന്നതു പിൻവരുന്ന സാഹചര്യങ്ങളിൽ നിങ്ങളെ എങ്ങനെ സഹായിക്കും, (എ) ആത്മീയവളർച്ച തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാൻ? (ബി) ജീവിതത്തിൽ ലക്ഷ്യങ്ങൾ വെക്കാൻ? (സി) തർക്കങ്ങൾ കൈകാര്യം ചെയ്യാൻ?

17 ആത്മീയവളർച്ച തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ. എബ്രായർ 6:1-ലെ (വായിക്കുക.) പൗലോസിന്‍റെ വാക്കുകളിൽ സഹക്രിസ്‌ത്യാനികൾക്കുള്ള ഒരു മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നു. നമ്മൾ ഒഴിവാക്കേണ്ട ‘പ്രയോജനമില്ലാത്ത പ്രവൃത്തികൾ’ ഏതൊക്കെയാണ്‌? ആത്മീയമായി നമുക്ക് ഒരു പ്രയോജനവും ചെയ്യാത്ത, വ്യർഥവും നിഷ്‌ഫലവും ആയ പ്രവൃത്തികളാണ്‌ അവ. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ജീവിതത്തിലുണ്ടാകുമ്പോൾ ഈ തത്ത്വം നമ്മളെ സഹായിക്കും: ഈ കാര്യം ജഡത്തിന്‍റെ പ്രവൃത്തികളിൽ ഉൾപ്പെടുന്നതാണോ? പണമുണ്ടാക്കാനുള്ള ഈ സംരംഭത്തിൽ ഞാൻ ഉൾപ്പെടണോ? ലോകത്തിന്‍റെ അവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സംഘടനയിൽ ഞാൻ ചേരരുതാത്തത്‌ എന്തുകൊണ്ട്?

ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ആത്മീയലക്ഷ്യങ്ങൾ വെക്കാൻ എന്നെ സഹായിക്കുമോ? (18-‍ാ‍ം ഖണ്ഡിക കാണുക)

18 ആത്മീയലക്ഷ്യങ്ങൾ: ലക്ഷ്യങ്ങൾ വെക്കുന്നതിനുള്ള നല്ല മാർഗനിർദേശങ്ങൾ യേശുവിന്‍റെ ഗിരിപ്രഭാഷണത്തിൽ കാണാം. (മത്താ. 6:33) ഒരു ആത്മീയവ്യക്തി തന്‍റെ ജീവിതത്തിൽ ആത്മീയകാര്യങ്ങളോടു ബന്ധപ്പെട്ട ലക്ഷ്യങ്ങൾ വെക്കും. ഈ തത്ത്വം മനസ്സിൽപ്പിടിക്കുന്നതു പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മളെ സഹായിക്കും: ഉന്നതവിദ്യാഭ്യാസം നേടാൻ ഞാൻ ലക്ഷ്യംവെക്കണോ? ഈ ജോലി ഞാൻ സ്വീകരിക്കണോ?

ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ‘എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ’ എന്നെ സഹായിക്കുമോ? (19-‍ാ‍ം ഖണ്ഡിക കാണുക)

19 തർക്കങ്ങൾ: ഇക്കാര്യത്തിൽ റോമിലെ സഭയ്‌ക്കുള്ള പൗലോസിന്‍റെ ബുദ്ധിയുപദേശം നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്‌? (റോമ. 12:18) ക്രിസ്‌തുവിന്‍റെ അനുഗാമികളായ നമ്മൾ “എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ” ശ്രമിക്കുന്നു. ഭിന്നതകളുണ്ടാകുമ്പോൾ നമ്മൾ എങ്ങനെയാണു പ്രതികരിക്കുന്നത്‌? വഴക്കം കാണിക്കാൻ വിഷമം തോന്നാറുണ്ടോ? അതോ ‘സമാധാനം ഉണ്ടാക്കുന്നവർ’ എന്നാണോ നമ്മൾ അറിയപ്പെടുന്നത്‌?—യാക്കോ. 3:18.

20. ആത്മീയവ്യക്തിയായി മുന്നേറാൻ നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്?

20 അതെ, ഒരു ആത്മീയവ്യക്തിക്കു ചേർന്ന വിധത്തിൽ തീരുമാനങ്ങളെടുക്കാൻ ദൈവികതത്ത്വങ്ങൾക്കു നമ്മളെ സഹായിക്കാൻ കഴിയും. അത്‌ എങ്ങനെയെന്നു കാണിക്കുന്ന ഏതാനും ഉദാഹരണങ്ങളാണു നമ്മൾ പരിശോധിച്ചത്‌. ആത്മീയമനസ്‌കരായിരിക്കുന്നതു നമ്മുടെ അനുദിനജീവിതം കൂടുതൽ സന്തോഷഭരിതവും സംതൃപ്‌തികരവും ആക്കും. ഈ ലേഖനത്തിന്‍റെ തുടക്കത്തിൽ പറഞ്ഞ റോബർട്ട് പറയുന്നു: “യഹോവയുമായി ഒരു നല്ല ബന്ധം വളർത്തിയെടുത്തപ്പോൾ ഞാൻ കുറെക്കൂടെ നല്ല ഒരു ഭർത്താവും പിതാവും ആയി. ഞാൻ സന്തുഷ്ടനും സംതൃപ്‌തനും ആണ്‌.” ആത്മീയമായി പുരോഗമിക്കുന്നതിനു ജീവിതത്തിൽ മുഖ്യസ്ഥാനം കൊടുക്കുന്നെങ്കിൽ നമ്മളും സമാനമായ അനുഗ്രഹങ്ങൾ ആസ്വദിക്കും. ഒരു ആത്മീയജനതയെന്ന നിലയിൽ ഇപ്പോൾ സംതൃപ്‌തിദായകമായ ജീവിതം നയിക്കാനും ഭാവിയിലെ ‘യഥാർഥജീവൻ’ ആസ്വദിക്കാനും നമുക്കു കഴിയും.—1 തിമൊ. 6:19.