വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 17

“ഞാൻ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിക്കുന്നു”

“ഞാൻ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിക്കുന്നു”

“ഞാൻ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.”—യോഹ. 15:15.

ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്‌തു

പൂർവാവലോകനം *

1. ഒരാളുടെ അടുത്ത സുഹൃത്താകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?

ഒരാളുടെ അടുത്ത സുഹൃത്താകണമെങ്കിൽ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്താണ്‌? ആ വ്യക്തിയുമായി നമ്മൾ സമയം ചെലവഴിക്കണം. നിങ്ങളുടെ കാഴ്‌ചപ്പാടുകളും താത്‌പര്യങ്ങളും എല്ലാം പരസ്‌പരം തുറന്ന്‌ സംസാരിക്കുമ്പോൾ നിങ്ങൾ നല്ല സുഹൃത്തുക്കളാകും. അങ്ങനെ നോക്കുമ്പോൾ യേശുവിന്റെ ഒരു അടുത്ത സുഹൃത്താകുന്നത്‌ അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

2. യേശുവിന്റെ ഒരു സുഹൃത്താകുന്നത്‌ എളുപ്പമല്ലാത്തതിന്റെ ഒരു കാരണം എന്താണ്‌?

2 അതിന്റെ ഒരു കാരണം നമ്മളാരും യേശുവിനെ നേരിട്ട്‌ കണ്ടിട്ടില്ല എന്നതാണ്‌. ഒന്നാം നൂറ്റാണ്ടിലെ മിക്ക ക്രിസ്‌ത്യാനികൾക്കും ഇതേ പ്രശ്‌നമുണ്ടായിരുന്നു. അവരും യേശുവിനെ നേരിട്ട്‌ കണ്ടില്ല. എങ്കിലും പത്രോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ പറഞ്ഞു: ‘ക്രിസ്‌തുവിനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്‌തുവിനെ കാണുന്നില്ലെങ്കിലും ക്രിസ്‌തുവിൽ വിശ്വസിക്കുന്നു.’ (1 പത്രോ. 1:8) അതുകൊണ്ട്‌ യേശുവിനെ നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും യേശുവിന്റെ ഒരു അടുത്ത സുഹൃത്താകാൻ നമുക്കു കഴിയും.

3. യേശുവിന്റെ ഒരു സുഹൃത്താകുന്നത്‌ എളുപ്പമല്ലാത്തതിന്റെ രണ്ടാമത്തെ കാരണം എന്താണ്‌?

3 നമുക്കു യേശുവിനോടു സംസാരിക്കാൻ കഴിയില്ല എന്നതാണു രണ്ടാമത്തെ കാരണം. പ്രാർഥിക്കുമ്പോൾ നമ്മൾ യഹോവയോടാണു സംസാരിക്കുന്നത്‌. യേശുവിന്റെ നാമത്തിലാണു പ്രാർഥിക്കുന്നതെങ്കിലും, യേശുവിനോടു നമ്മൾ നേരിട്ട്‌ സംസാരിക്കുന്നില്ല. നമ്മൾ ഒരിക്കലും തന്നോടു പ്രാർഥിക്കാൻ യേശു ആഗ്രഹിക്കുന്നുമില്ല. എന്തുകൊണ്ട്‌? കാരണം പ്രാർഥന ആരാധനയുടെ ഭാഗമാണ്‌, യഹോവ മാത്രമാണ്‌ ആരാധനയ്‌ക്ക്‌ അർഹൻ. (മത്താ. 4:10) എങ്കിലും യേശുവിനോടുള്ള സ്‌നേഹം കാണിക്കാൻ നമുക്കു കഴിയും.

4. യേശുവിന്റെ ഒരു സുഹൃത്താകുന്നത്‌ എളുപ്പമല്ലാത്തതിന്റെ മൂന്നാമത്തെ കാരണം എന്താണ്‌, ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

4 യേശു സ്വർഗത്തിലാണ്‌ എന്നതാണു മൂന്നാമത്തെ കാരണം. അതുകൊണ്ട്‌ യേശുവിനോടൊപ്പം നമുക്കു സമയം ചെലവഴിക്കാൻ കഴിയില്ല. അങ്ങനെയാണെങ്കിലും യേശുവിനെപ്പറ്റി ധാരാളം കാര്യങ്ങൾ നമുക്കു മനസ്സിലാക്കാൻ കഴിയും. യേശുവുമായുള്ള സൗഹൃദം ശക്തമാക്കാൻ സഹായിക്കുന്ന നാലു കാര്യങ്ങൾ നമ്മൾ ചിന്തിക്കും. എന്നാൽ അതിനു മുമ്പ്‌, ക്രിസ്‌തുവിന്റെ അടുത്ത ഒരു സുഹൃത്തായിരിക്കുന്നതിന്റെ പ്രാധാന്യം നമുക്കു നോക്കാം.

യേശുവിന്റെ ഒരു സുഹൃത്താകേണ്ടത്‌ എന്തുകൊണ്ട്‌?

5. നമ്മൾ യേശുവിന്റെ സുഹൃത്തുക്കളാകേണ്ടത്‌ എന്തുകൊണ്ട്‌? (“ യേശുവുമായുള്ള സൗഹൃദം—യഹോവയോട്‌ അടുക്കാനുള്ള വഴി,” “ യേശുവിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഉചിതമായ വീക്ഷണം” എന്നീ ചതുരങ്ങൾ കാണുക.)

5 യഹോവയുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കണമെങ്കിൽ നമ്മൾ യേശുവിന്റെ സുഹൃത്തുക്കളായിരിക്കണം. എന്തുകൊണ്ട്‌? രണ്ടു കാരണങ്ങൾ നോക്കാം. ഒന്ന്‌, യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ എന്നെ സ്‌നേഹിച്ചതുകൊണ്ട്‌ പിതാവ്‌ നിങ്ങളെ സ്‌നേഹിക്കുന്നു.’ (യോഹ. 16:27) യേശു ഇങ്ങനെയും പറഞ്ഞു: “എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.” (യോഹ. 14:6) യേശുവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാതെ യഹോവയുടെ ഒരു സുഹൃത്താകാൻ ശ്രമിക്കുന്നത്‌, വാതിലിലൂടെയല്ലാതെ ഒരു വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതുപോലെയാണ്‌. “ആടുകളുടെ വാതിൽ ഞാനാണ്‌” എന്നു പറഞ്ഞപ്പോൾ യേശു സമാനമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. (യോഹ. 10:7) പിതാവിന്റെ ഗുണങ്ങൾ യേശു പൂർണമായി പ്രതിഫലിപ്പിച്ചു എന്നതാണു രണ്ടാമത്തെ കാരണം. യേശു ശിഷ്യന്മാരോടു പറഞ്ഞു: “എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.” (യോഹ. 14:9) അതുകൊണ്ട്‌ യഹോവയെ അടുത്ത്‌ അറിയാനുള്ള ഒരു നല്ല വഴി, യേശുവിന്റെ ജീവിതത്തെപ്പറ്റി പഠിക്കുന്നതാണ്‌. യേശുവിനെപ്പറ്റി കൂടുതൽ പഠിക്കുമ്പോൾ യേശുവിനോടുള്ള നമ്മുടെ സ്‌നേഹം കൂടും. അങ്ങനെ യേശുവിനോടു കൂടുതൽ അടുക്കുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്‌നേഹവും വർധിക്കും.

6. യേശുവുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കേണ്ടതിന്റെ മറ്റൊരു കാരണം എന്താണ്‌? വിശദീകരിക്കുക.

6 നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം കിട്ടണമെങ്കിൽ നമുക്കു യേശുവുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കണം. അതിന്‌, പ്രാർഥനയുടെ അവസാനം “യേശുവിന്റെ നാമത്തിൽ” എന്നു വെറുതേ പറഞ്ഞാൽ മാത്രം പോരാ. നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം തരാൻ യഹോവ യേശുവിനെ എങ്ങനെയാണ്‌ ഉപയോഗിക്കുന്നതെന്നു നമ്മൾ അറിയണം. യേശു അപ്പോസ്‌തലന്മാരോടു പറഞ്ഞു: “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്‌തുതരും.” (യോഹ. 14:13) നമ്മുടെ പ്രാർഥന കേട്ടിട്ട്‌ അതിന്‌ എന്ത്‌ ഉത്തരം തരണമെന്നു തീരുമാനിക്കുന്നത്‌ യഹോവയാണെങ്കിലും അതു നടപ്പിലാക്കാനുള്ള അധികാരം യഹോവ യേശുവിനു കൊടുത്തിട്ടുണ്ട്‌. (മത്താ. 28:18) അതുകൊണ്ട്‌ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം തരുന്നതിനു മുമ്പ്‌ യേശു പറഞ്ഞ കാര്യങ്ങളൊക്കെ നമ്മൾ അനുസരിക്കുന്നുണ്ടോ എന്ന്‌ യഹോവ നോക്കും. ഉദാഹരണത്തിന്‌, യേശു പറഞ്ഞു: “നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയപിതാവ്‌ നിങ്ങളോടും ക്ഷമിക്കും. എന്നാൽ നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാതിരുന്നാൽ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.” (മത്താ. 6:14, 15) യഹോവയും യേശുവും നമ്മളോടു ദയ കാണിക്കുന്നതുപോലെ, നമ്മൾ മറ്റുള്ളവരോടു ദയയോടെ പെരുമാറേണ്ടത്‌ എത്ര പ്രധാനമാണ്‌!

7. യേശുവിന്റെ മോചനവിലയുടെ പൂർണപ്രയോജനം കിട്ടുന്നത്‌ ആർക്കാണ്‌?

7 യേശുവിന്റെ മോചനവിലയുടെ പൂർണപ്രയോജനം കിട്ടണമെങ്കിൽ നമുക്കു യേശുവുമായി അടുത്ത ബന്ധമുണ്ടായിരിക്കണം. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? ‘സ്‌നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുമെന്നാണ്‌’ യേശു പറഞ്ഞത്‌. (യോഹ. 15:13) യേശുവിനു മുമ്പ്‌ ജീവിച്ചിരുന്ന വിശ്വസ്‌തരായ ആളുകൾ യേശുവിനെക്കുറിച്ച്‌ പഠിക്കുകയും യേശുവുമായി സ്‌നേഹബന്ധത്തിൽ വരുകയും വേണം. അബ്രാഹാമും സാറയും മോശയും രാഹാബും എല്ലാം പുനരുത്ഥാനത്തിൽ വരും. പക്ഷേ എന്നേക്കും ജീവിക്കണമെങ്കിൽ നീതിമാന്മാരായ ഈ ദൈവദാസന്മാരും യേശുവിന്റെ സുഹൃത്തുക്കളാകണം.—യോഹ. 17:3; പ്രവൃ. 24:15; എബ്രാ. 11:8-12, 24-26, 31.

8-9. യോഹന്നാൻ 15:4, 5 പറയുന്നതുപോലെ നമ്മൾ യേശുവിന്റെ സുഹൃത്തുക്കളാണെങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും, എന്നാൽ നമ്മൾ യേശുവുമായി യോജിപ്പിലല്ലെങ്കിൽ എന്തായിരിക്കും അതിന്റെ ഫലം?

8 യേശുവിനോടൊപ്പം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള വിലയേറിയ അവസരം നമുക്കുണ്ട്‌. ഭൂമിയിലായിരുന്നപ്പോൾ യേശു ഒരു അധ്യാപകനായിരുന്നു. സ്വർഗത്തിലേക്കു പോയതിനു ശേഷം സഭയുടെ തലയായ യേശു പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. യേശുവിനെയും പിതാവിനെയും പറ്റി അറിയാൻ, കഴിയുന്നത്ര ആളുകളെ സഹായിക്കുന്നതിനു നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ യേശു ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്‌. സത്യത്തിൽ, യഹോവയുടെയും യേശുവിന്റെയും സഹായമുണ്ടെങ്കിലേ ഈ പ്രവർത്തനം നന്നായി ചെയ്യാൻ നമുക്കു കഴിയൂ.—യോഹന്നാൻ 15:4, 5 വായിക്കുക.

9 യഹോവയെ സന്തോഷിപ്പിക്കണമെങ്കിൽ യേശുവിനോടു നമുക്കു സ്‌നേഹമുണ്ടായിരിക്കണമെന്നു ദൈവവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നു. യേശുവിന്റെ ഒരു സുഹൃത്താകാൻ നമ്മൾ ചെയ്യേണ്ട നാലു കാര്യങ്ങൾ നമുക്ക്‌ ഇനി നോക്കാം.

എങ്ങനെ യേശുവിന്റെ ഒരു സുഹൃത്താകാം?

(1) യേശുവിനെ അറിയുകയും (2) യേശുവിനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും (3) ക്രിസ്‌തുവിന്റെ സഹോദരന്മാരെ പിന്തുണയ്‌ക്കുകയും (4) സംഘടനയുടെ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്കു യേശുവിന്റെ ഒരു സുഹൃത്താകാം. (10-14 ഖണ്ഡികകൾ കാണുക) *

10. യേശുവിന്റെ ഒരു സുഹൃത്താകാൻ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്താണ്‌?

10 (1) യേശുവിനെ അറിയുക. മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹന്നാൻ എന്നീ ബൈബിൾപുസ്‌തകങ്ങൾ വായിച്ചുകൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം. യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ആ ബൈബിൾവിവരണങ്ങൾ ധ്യാനിക്കുമ്പോൾ, യേശു ആളുകളോട്‌ എത്ര ദയയോടെയാണ്‌ ഇടപെട്ടതെന്നു നമുക്കു മനസ്സിലാകും. അപ്പോൾ യേശുവിനോടുള്ള നമ്മുടെ സ്‌നേഹവും ആദരവും കൂടും. ഉദാഹരണത്തിന്‌, യേശു ശിഷ്യന്മാരുടെ യജമാനനായിരുന്നെങ്കിലും അടിമകളോടു പെരുമാറുന്നതുപോലെയല്ല അവരോട്‌ ഇടപെട്ടത്‌. പകരം, യേശു തന്റെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ അവരോടു പറഞ്ഞു. (യോഹ. 15:15) അവർ ദുഃഖിച്ചപ്പോൾ യേശുവിനും ദുഃഖം തോന്നി, അവരുടെകൂടെ കരയുകപോലും ചെയ്‌തു. (യോഹ. 11:32-36) യേശുവിന്റെ സന്ദേശം ശ്രദ്ധിച്ചവർ യേശുവിന്റെ സുഹൃത്തുക്കളായെന്ന്‌ എതിരാളികൾപോലും സമ്മതിച്ചു. (മത്താ. 11:19) യേശു ശിഷ്യന്മാരോട്‌ ഇടപെട്ട അതേ വിധത്തിൽ നമ്മൾ മറ്റുള്ളവരോട്‌ ഇടപെടുന്നെങ്കിൽ അവരുമായുള്ള നമ്മുടെ ബന്ധം മെച്ചപ്പെടും, നമ്മൾ കൂടുതൽ സന്തോഷമുള്ളവരാകും, അപ്പോൾ ക്രിസ്‌തുവിനോടുള്ള നമ്മുടെ സ്‌നേഹവും ആദരവും പിന്നെയും വർധിക്കും.

11. യേശുവിന്റെ ഒരു സുഹൃത്താകാൻ നമ്മൾ ചെയ്യേണ്ട രണ്ടാമത്തെ കാര്യം എന്താണ്‌, അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 (2) യേശുവിനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. യേശു ചിന്തിക്കുന്ന വിധം മനസ്സിലാക്കി അത്‌ അനുകരിക്കുക. എത്ര നന്നായി നമ്മൾ അതു ചെയ്യുന്നോ, അത്ര കൂടുതൽ നമ്മൾ യേശുവിനോട്‌ അടുക്കും. (1 കൊരി. 2:16) നമുക്ക്‌ എങ്ങനെ യേശുവിനെ അനുകരിക്കാം? ഒരു ഉദാഹരണം മാത്രം ഒന്നു നോക്കാം. തന്നെത്തന്നെ പ്രീതിപ്പെടുത്തുന്നതിനു പകരം മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്നാണു യേശു കൂടുതൽ ചിന്തിച്ചത്‌. (മത്താ. 20:28; റോമ. 15:1-3) എപ്പോഴും ഈ രീതിയിൽ ചിന്തിച്ചതുകൊണ്ടാണ്‌, സ്വയം ത്യജിക്കാനും മറ്റുള്ളവരോടു ക്ഷമിക്കാനും യേശുവിനു കഴിഞ്ഞത്‌. മറ്റുള്ളവർ തന്നെക്കുറിച്ച്‌ മോശമായ കാര്യങ്ങൾ പറഞ്ഞപ്പോൾ യേശു മുഷിഞ്ഞില്ല. (യോഹ. 1:46, 47) കൂടാതെ, മുമ്പ്‌ ചെയ്‌ത തെറ്റുകളുടെ അടിസ്ഥാനത്തിൽ യേശു ആരെയും മോശം വ്യക്തികളായി കണ്ടില്ല. (1 തിമൊ. 1:12-14) യേശു ആളുകളെ കണ്ടതുപോലെ നമ്മൾ മറ്റുള്ളവരെ കാണേണ്ടതു പ്രധാനമാണ്‌. കാരണം യേശു പറഞ്ഞു: “നിങ്ങളുടെ ഇടയിൽ സ്‌നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന്‌ എല്ലാവരും അറിയും.” (യോഹ. 13:35) അതുകൊണ്ട്‌ സ്വയം ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്‌, ‘എന്റെ സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ, അങ്ങനെ യേശുവിന്റെ മാതൃക ഞാൻ അനുകരിക്കുന്നുണ്ടോ?’

12. യേശുവിന്റെ ഒരു സുഹൃത്താകാൻ നമ്മൾ ചെയ്യേണ്ട മൂന്നാമത്തെ കാര്യം എന്താണ്‌, അതു നമുക്ക്‌ എങ്ങനെ ചെയ്യാം?

12 (3) ക്രിസ്‌തുവിന്റെ സഹോദരന്മാരെ പിന്തുണയ്‌ക്കുക. തന്റെ അഭിഷിക്തസഹോദരന്മാർക്കുവേണ്ടി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തനിക്കുവേണ്ടി ചെയ്യുന്നതുപോലെയാണു യേശു കാണുന്നത്‌. (മത്താ. 25:34-40) യേശു തന്റെ അനുഗാമികൾക്കു പ്രസംഗിക്കാനും ശിഷ്യരാക്കാനും ഉള്ള നിയമനം കൊടുത്തിട്ടുണ്ട്‌. അതിൽ കഴിവിന്റെ പരമാവധി ഏർപ്പെടുന്നതാണു ക്രിസ്‌തുവിന്റെ സഹോദരന്മാരെ പിന്തുണയ്‌ക്കാനുള്ള ഏറ്റവും നല്ല വഴി. (മത്താ. 28:19, 20; പ്രവൃ. 10:42) ‘വേറെ ആടുകളുടെ’ സഹായംകൊണ്ട്‌ മാത്രമേ ക്രിസ്‌തുവിന്റെ സഹോദരന്മാർക്കു ലോകവ്യാപകമായി ഇന്നു നടന്നുകൊണ്ടിരിക്കുന്ന പ്രസംഗപ്രവർത്തനം ചെയ്യാൻ കഴിയുകയുള്ളൂ. (യോഹ. 10:16) നിങ്ങൾ വേറെ ആടുകളിൽപ്പെട്ട ഒരാളാണെങ്കിൽ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്ന ഓരോ തവണയും അഭിഷിക്തരോടു മാത്രമല്ല, യേശുവിനോടും ഉള്ള സ്‌നേഹമാണു നിങ്ങൾ കാണിക്കുന്നത്‌.

13. ലൂക്കോസ്‌ 16:9-ലെ യേശുവിന്റെ ഉപദേശം നമുക്ക്‌ എങ്ങനെ അനുസരിക്കാം?

13 യഹോവയും യേശുവും നയിക്കുന്ന പ്രവർത്തനത്തിനു സംഭാവനകൾ കൊടുത്തുകൊണ്ടും നമുക്ക്‌ അവരെ സുഹൃത്തുക്കളാക്കാം. (ലൂക്കോസ്‌ 16:9 വായിക്കുക.) ഉദാഹരണത്തിന്‌, ലോകവ്യാപകമായി നടക്കുന്ന പ്രവർത്തനത്തിനു നമുക്കു സംഭാവന കൊടുക്കാം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സന്തോഷവാർത്ത അറിയിക്കാനും സത്യാരാധനയ്‌ക്കുവേണ്ടിയുള്ള കെട്ടിടങ്ങൾ പണിയാനും പരിപാലിക്കാനും ദുരന്തങ്ങൾക്കിരയാകുന്നവർക്കു വേണ്ട സഹായം കൊടുക്കാനും ഈ സംഭാവനകൾ ഉപയോഗിക്കുന്നു. ഇനി, നമ്മുടെ സഭയുടെ ചെലവുകൾക്കുവേണ്ടി നമുക്കു സംഭാവന കൊടുക്കാം. സഹായം ആവശ്യമുണ്ടെന്നു നമുക്കു നേരിട്ട്‌ അറിയാവുന്നവരെയും സഹായിക്കാം. (സുഭാ. 19:17) ഇങ്ങനെയെല്ലാം നമുക്കു ക്രിസ്‌തുവിന്റെ സഹോദരന്മാരെ പിന്തുണയ്‌ക്കാം.

14. എഫെസ്യർ 4:15, 16 അനുസരിച്ച്‌, യേശുവിന്റെ സുഹൃത്താകാൻ നമ്മൾ ചെയ്യേണ്ട നാലാമത്തെ കാര്യം എന്താണ്‌?

14 (4) സംഘടനയുടെ ക്രമീകരണങ്ങളെ പിന്തുണയ്‌ക്കുക. നമ്മളെ പരിപാലിക്കാൻ നിയമിച്ചിരിക്കുന്നവരോടു നമ്മൾ സഹകരിക്കുമ്പോൾ സഭയുടെ തലയായ യേശുവിനോടു നമ്മൾ കൂടുതൽ അടുക്കും. (എഫെസ്യർ 4:15, 16 വായിക്കുക.) ഉദാഹരണത്തിന്‌, എല്ലാ രാജ്യഹാളുകളും പരമാവധി ഉപയോഗിക്കാൻ നമ്മൾ ഇപ്പോൾ ശ്രദ്ധിക്കുന്നു. അതിനുവേണ്ടി ചില സഭകൾ മറ്റു സഭകളുമായി ലയിപ്പിച്ചു, സഭയുടെ പ്രദേശത്തിനു മാറ്റം വരുത്തുകയും ചെയ്‌തു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട്‌ സംഭാവനയായി കിട്ടുന്ന പണം കുറെയധികം ലാഭിക്കാൻ നമുക്കു കഴിയുന്നു. എന്നാൽ അതേസമയം ഇതുകൊണ്ട്‌ ചില പ്രചാരകരുടെ സാഹചര്യങ്ങളിലും മാറ്റം വരുന്നുണ്ട്‌. വിശ്വസ്‌തരായ ആ പ്രചാരകർ കുറെ വർഷങ്ങളായി ഒരു സഭയുടെകൂടെ സേവിച്ചുവരുകയായിരുന്നു. അവിടുത്തെ സഹോദരങ്ങളുമായി അവർക്ക്‌ ഒരു അടുത്ത ബന്ധവുമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവരുടെ സഭ മാറി. വിശ്വസ്‌തരായ തന്റെ ഈ ശിഷ്യന്മാർ ഈ പുതിയ ക്രമീകരണത്തോടു സഹകരിക്കുന്നതു കാണുമ്പോൾ യേശു എത്ര സന്തോഷിക്കുന്നുണ്ടാകും!

എന്നെന്നും യേശുവിന്റെ സ്‌നേഹിതർ

15. യേശുവുമായുള്ള സൗഹൃദം ഭാവിയിൽ എങ്ങനെ മെച്ചപ്പെടും?

15 പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചവർ ദൈവരാജ്യത്തിൽ യേശുവിനോടൊപ്പം ഭരിക്കും. അവർക്ക്‌ എന്നെന്നും യേശുവിന്റെകൂടെയായിരിക്കാനുള്ള പ്രത്യാശയുണ്ട്‌. അവർക്കു യേശുവിനെ കാണാനും യേശുവിനോടു സംസാരിക്കാനും യേശുവിന്റെകൂടെ സമയം ചെലവഴിക്കാനും കഴിയും. (യോഹ. 14:2, 3) ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്കും യേശുവിന്റെ സ്‌നേഹവും ശ്രദ്ധയും കിട്ടും. അവർ യേശുവിനെ ഒരിക്കലും കാണില്ലെങ്കിലും, യഹോവയും യേശുവും അവർക്കായി ഒരുക്കിയ ജീവിതം ആസ്വദിക്കുമ്പോൾ യേശുവിനോടുള്ള സ്‌നേഹവും അടുപ്പവും കൂടും.—യശ. 9:6, 7.

16. യേശുവിന്റെ സ്‌നേഹിതർക്ക്‌ എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?

16 തന്റെ സ്‌നേഹിതരാകാനുള്ള യേശുവിന്റെ ക്ഷണം നമ്മൾ സ്വീകരിക്കുന്നെങ്കിൽ നമുക്ക്‌ അനേകം അനുഗ്രഹങ്ങൾ ലഭിക്കും. നമുക്ക്‌ ഇപ്പോൾത്തന്നെ യേശുവിന്റെ സ്‌നേഹവും കരുതലും അനുഭവിച്ചറിയാനാകും. നമുക്ക്‌ എന്നേക്കും ജീവിക്കാനുള്ള അവസരവുമുണ്ട്‌. ഏറ്റവും പ്രധാനമായി യേശുവിന്റെ സുഹൃത്തുക്കൾക്ക്‌ യഹോവയുമായി ഒരു ഉറ്റ ബന്ധത്തിൽ വരാൻ കഴിയും. അതല്ലേ നമുക്കു ലഭിക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം! ശരിക്കും യേശുവിന്റെ ഒരു സുഹൃത്തായി അറിയപ്പെടുക എന്നത്‌ എത്ര വലിയൊരു ബഹുമതിയാണ്‌!

ഗീതം 17 “എനിക്കു മനസ്സാണ്‌”

^ ഖ. 5 അപ്പോസ്‌തലന്മാർ കുറച്ച്‌ വർഷങ്ങൾ യേശുവിന്റെകൂടെ ചെലവഴിച്ചു. ആ സമയത്ത്‌ അവർ യേശുവിനോടു സംസാരിക്കുകയും യേശുവിനോടൊപ്പം പ്രവർത്തിക്കുകയും ചെയ്‌തു. അങ്ങനെ അവർ നല്ല സുഹൃത്തുക്കളായി. നമ്മളും തന്റെ സുഹൃത്തുക്കളാകണമെന്നാണു യേശുവിന്റെ ആഗ്രഹം. എന്നാൽ അപ്പോസ്‌തലന്മാരെപ്പോലെ നമുക്ക്‌ അത്‌ അത്ര എളുപ്പമല്ല. അങ്ങനെ പറയുന്നതിന്റെ ചില കാരണങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. കൂടാതെ, യേശുവിന്റെ സുഹൃത്തുക്കളാകാനും ആ സുഹൃദ്‌ബന്ധം നഷ്ടമാകാതെ സൂക്ഷിക്കാനും എങ്ങനെ കഴിയുമെന്നും നമ്മൾ ചർച്ച ചെയ്യും.

^ ഖ. 55 ചിത്രക്കുറിപ്പുകൾ: (1) കുടുംബാരാധനയുടെ സമയത്ത്‌, യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച്‌ നമുക്കു പഠിക്കാനാകും. (2) സഭയിൽ സഹോദരങ്ങളുമായി സമാധാനത്തിൽ പോകാൻ നമുക്കു നല്ല ശ്രമം ചെയ്യാം. (3) ശുശ്രൂഷയിൽ പരമാവധി ചെയ്‌തുകൊണ്ട്‌, ക്രിസ്‌തുവിന്റെ സഹോദരന്മാരെ നമുക്കു പിന്തുണയ്‌ക്കാം. (4) സഭകൾ ലയിപ്പിക്കുമ്പോൾ മൂപ്പന്മാരുടെ തീരുമാനങ്ങളോടു നമുക്കു സഹകരിക്കാം.