വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 ജൂണ്‍ 

ഈ ലക്കത്തിൽ 2020 ആഗസ്റ്റ്‌ 3 മുതൽ 30 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

“അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ”

പഠനലേഖനം 23: 2020 ആഗസ്റ്റ്‌ 3-9. ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളുടെയും മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന വിവാദവിഷയം എന്താണ്‌? അത്‌ ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌, അതിൽ നമ്മൾ എങ്ങനെയാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ഈ ചോദ്യങ്ങൾക്കും ഇതിനോടു ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നന്നായി മനസ്സിലാക്കുന്നത്‌, യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കും.

“അങ്ങയുടെ പേര്‌ ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ”

പഠനലേഖനം 24: 2020 ആഗസ്റ്റ്‌ 10-16. സങ്കീർത്തനം 86:11, 12-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദ്‌ രാജാവിന്റെ പ്രാർഥനയിലെ ചില വാക്കുകളാണ്‌ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്‌. യഹോവയുടെ പേര്‌ ഭയപ്പെടുക എന്നു പറയുമ്പോൾ എന്താണ്‌ അതിന്റെ അർഥം? ആ മഹത്തായ നാമത്തോടു ഭയാദരവ്‌ തോന്നാൻ എന്തെല്ലാം കാരണങ്ങളാണു നമുക്കുള്ളത്‌? തെറ്റായ ഒരു കാര്യം ചെയ്യാൻ പ്രലോഭനം തോന്നുമ്പോൾ ദൈവഭയം നമുക്കു സംരക്ഷണമായിരിക്കുന്നത്‌ എങ്ങനെ?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഗലാത്യർ 5:22, 23-ലെ ഗുണങ്ങൾ മാത്രമാണോ ‘ദൈവാത്മാവിന്റെ ഫലത്തിൽ’ ഉൾപ്പെട്ടിരിക്കുന്നത്‌?

“എന്റെ ആടുകളെ ഞാൻതന്നെ തിരഞ്ഞ്‌ കണ്ടുപിടിക്കും”

പഠനലേഖനം 25: 2020 ആഗസ്റ്റ്‌ 17-23. വർഷങ്ങളായി യഹോവയെ സേവിക്കുന്ന ചിലർ എന്തുകൊണ്ടാണ്‌ സഭയിൽനിന്ന്‌ അകന്നുപോകുന്നത്‌? അവരെക്കുറിച്ച്‌ ദൈവത്തിന്‌ എന്താണു തോന്നുന്നത്‌? ഇവയ്‌ക്കുള്ള ഉത്തരം ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോവയിൽനിന്ന്‌ അകന്നുപോയ ബൈബിൾക്കാലങ്ങളിലെ ചിലരെ യഹോവ എങ്ങനെയാണു സഹായിച്ചതെന്നും അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാമെന്നും നമ്മൾ ചിന്തിക്കും.

“എന്റെ അടുത്തേക്കു മടങ്ങിവരൂ”

പഠനലേഖനം 26: 2020 ആഗസ്റ്റ്‌ 24-30. മീറ്റിങ്ങുകൾക്ക്‌ വരുകയോ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത ആളുകൾ സഭയിലേക്കു മടങ്ങിവരണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. ‘എന്റെ അടുത്തേക്കു മടങ്ങിവരൂ’ എന്ന യഹോവയുടെ ക്ഷണം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനു നമുക്കു പല കാര്യങ്ങളും ചെയ്യാൻ കഴിയും. ആ ക്ഷണം സ്വീകരിക്കുന്നതിനു നിഷ്‌ക്രിയരായവരെ നമുക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന്‌ ഈ ലേഖനത്തിൽ നമ്മൾ ചിന്തിക്കും.