വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവസാനകാലത്തെ വടക്കേ രാജാവും തെക്കേ രാജാവും

അവസാനകാലത്തെ വടക്കേ രാജാവും തെക്കേ രാജാവും

ഈ പ്രവചനങ്ങളിൽ ചിലത്‌ ഒരേ സമയത്ത്‌ നടക്കുന്നതാണ്‌. നമ്മൾ ജീവിക്കുന്നത്‌ ‘അവസാനകാലത്താണെന്ന്‌’ അവയെല്ലാം തെളിയിക്കുന്നു.—ദാനി. 12:4.

  • തിരുവെഴുത്തുകൾ വെളി. 11:7; 12:13, 17; 13:1-8, 12

    പ്രവചനം അനേകം നൂറ്റാണ്ടുകളായി “കാട്ടുമൃഗം” ഭൂമിയിൽ ചുറ്റിത്തിരിയുന്നു. അവസാനകാലത്ത്‌, അതിന്റെ ഏഴാമത്തെ തലയ്‌ക്കു മുറിവേൽക്കുന്നു. പിന്നീട്‌ ആ തലയുടെ മുറിവ്‌ ഉണങ്ങുകയും “ഭൂമി മുഴുവൻ” കാട്ടുമൃഗത്തിന്റെ പിന്നാലെ ചെല്ലുകയും ചെയ്യുന്നു. “സ്‌ത്രീയുടെ സന്തതിയിൽ ബാക്കിയുള്ളവരോടു യുദ്ധം ചെയ്യാൻ” സാത്താൻ മൃഗത്തെ ഉപയോഗിക്കുന്നു.

    നിവൃത്തി പ്രളയത്തിനു ശേഷം, യഹോവയെ എതിർക്കുന്ന മനുഷ്യ ഗവൺമെന്റുകൾ രംഗത്ത്‌ വന്നു. നൂറ്റാണ്ടുകൾക്കു ശേഷം, ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ശക്തി കുറഞ്ഞു. എന്നാൽ ഐക്യനാടുകളുമായി സഖ്യം ചേർന്നപ്പോൾ അതു ശക്തി വീണ്ടെടുത്തു. അവസാനകാലത്ത്‌ ദൈവജനത്തെ ഉപദ്രവിക്കാൻ സാത്താൻ അവന്റെ മുഴുവൻ രാഷ്‌ട്രീയവ്യവസ്ഥിതിയെയും ഉപയോഗിക്കുന്നു.

  • തിരുവെഴുത്ത്‌ ദാനി. 11:25-45

    പ്രവചനം വടക്കേ രാജാവും തെക്കേ രാജാവും തമ്മിലുള്ള പോരാട്ടം.

    നിവൃത്തി ജർമനിയും ആംഗ്ലോ-അമേരിക്കയും തമ്മിൽ പോരാടി. 1945-ൽ സോവിയറ്റ്‌ യൂണിയനും സഖ്യകക്ഷികളും വടക്കേ രാജാവായി. 1991-ൽ സോവിയറ്റ്‌ യൂണിയൻ തകർന്നു. പിന്നീട്‌ റഷ്യയും സഖ്യകക്ഷികളും വടക്കേ രാജാവായി.

  • തിരുവെഴുത്തുകൾ യശ. 61:1; മലാ. 3:1; ലൂക്കോ. 4:18

    പ്രവചനം മിശിഹൈക രാജ്യം സ്ഥാപിക്കുന്നതിനു മുമ്പ്‌ ‘വഴി തെളിക്കാൻ’ യഹോവ തന്റെ ‘സന്ദേശവാഹകനെ’ അയയ്‌ക്കുന്നു. ഈ കൂട്ടം “സൗമ്യരോടു സന്തോഷവാർത്ത ഘോഷിക്കാൻ” തുടങ്ങുന്നു.

    നിവൃത്തി 1870 മുതൽ സി. റ്റി. റസ്സലും സഹകാരികളും ബൈബിൾ ശരിക്കും എന്താണു പഠിപ്പിക്കുന്നതെന്നു കണ്ടെത്താൻ ഉത്സാഹത്തോടെ ശ്രമിച്ചു. ദൈവദാസർ പ്രസംഗപ്രവർത്തനം ചെയ്യേണ്ടതിന്റെ പ്രാധാന്യം 1881-ൽ അവർ തിരിച്ചറിഞ്ഞു. “1,000 പ്രസംഗകരെ ആവശ്യമുണ്ട്‌,” “പ്രസംഗിക്കുന്നതിന്‌ അഭിഷേകം ചെയ്യപ്പെട്ടവർ” എന്നതുപോലുള്ള ലേഖനങ്ങൾ അവർ പ്രസിദ്ധീകരിച്ചു.

  • തിരുവെഴുത്തുകൾ മത്താ. 13:24-30, 36-43

    പ്രവചനം ഗോതമ്പ്‌ വിതച്ച ഒരു വയലിൽ ശത്രു കളയും വിതയ്‌ക്കുന്നു. കൊയ്‌ത്തുകാലംവരെ രണ്ടും ഒരുമിച്ച്‌ വളരാനും കളകൾ ഗോതമ്പിനെ മറയ്‌ക്കാനും അനുവദിക്കുന്നു. അതുകഴിഞ്ഞ്‌ കളകൾ ഗോതമ്പിൽനിന്ന്‌ വേർതിരിക്കുന്നു.

    നിവൃത്തി 1870 മുതൽ സത്യക്രിസ്‌ത്യാനികളും വ്യാജക്രിസ്‌ത്യാനികളും തമ്മിലുള്ള വ്യത്യാസം കൂടുതൽക്കൂടുതൽ വ്യക്തമാകാൻ തുടങ്ങി. അവസാനകാലത്ത്‌ വ്യാജക്രിസ്‌ത്യാനികളിൽനിന്ന്‌ സത്യക്രിസ്‌ത്യാനികളെ വേർതിരിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു.

  • തിരുവെഴുത്തുകൾ ദാനി. 2:31-33, 41-43

    പ്രവചനം വ്യത്യസ്‌തലോഹങ്ങൾകൊണ്ട്‌ ഉണ്ടാക്കിയ ഒരു പ്രതിമയുടെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദം.

    നിവൃത്തി ബ്രിട്ടന്റെയും അമേരിക്കയുടെയും ഭരണത്തിൻകീഴിൽ കഴിയുന്ന, അതേസമയം ആ ഗവൺമെന്റുകൾക്ക്‌ എതിരെ പ്രക്ഷോഭം നടത്തുന്ന സാധാരണജനമാണു കളിമണ്ണ്‌. ഇരുമ്പിന്റെ ശക്തി കാണിക്കാൻ ഇവർ ഈ ലോകശക്തിയെ അനുവദിക്കുന്നില്ല.

  • തിരുവെഴുത്തുകൾ മത്താ. 13:30; 24:14, 45; 28:19, 20

    പ്രവചനം “ഗോതമ്പ്‌” “സംഭരണശാലയിൽ” ശേഖരിക്കുന്നു. ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ ‘വീട്ടുജോലിക്കാരുടെ മേൽ’ നിയമിക്കുന്നു. “ഭൂലോകത്തെങ്ങും” “ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത” വ്യാപിക്കാൻ തുടങ്ങുന്നു.

    നിവൃത്തി 1919-ൽ ദൈവജനത്തിനു മേൽ വിശ്വസ്‌തനായ അടിമയെ നിയമിച്ചു. ആ സമയംമുതൽ ബൈബിൾവിദ്യാർഥികൾ കൂടുതൽ ഉത്സാഹത്തോടെ പ്രസംഗിക്കാൻ തുടങ്ങി. ഇന്ന്‌, യഹോവയുടെ സാക്ഷികൾ 200-ലേറെ ദേശങ്ങളിൽ പ്രസംഗിക്കുകയും 1000-ത്തിലധികം ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയും ചെയ്യുന്നു.

  • തിരുവെഴുത്തുകൾ ദാനി. 12:11; വെളി. 13:11, 14, 15

    പ്രവചനം ഏഴു തലയുള്ള “കാട്ടുമൃഗത്തിന്റെ പ്രതിമ” ഉണ്ടാക്കാൻ രണ്ടു കൊമ്പുള്ള ഒരു കാട്ടുമൃഗം നേതൃത്വമെടുക്കുന്നു. അതു ‘പ്രതിമയ്‌ക്കു ജീവശ്വാസം’ കൊടുക്കുന്നു.

    നിവൃത്തി സർവരാജ്യസഖ്യം രൂപീകരിക്കാൻ ആംഗ്ലോ-അമേരിക്കൻ ലോകശക്തി നേതൃത്വമെടുത്തു. ഈ സംഘടനയെ മറ്റു രാഷ്‌ട്രങ്ങൾ പിന്തുണച്ചു. 1926 മുതൽ 1933 വരെ വടക്കേ രാജാവും സർവരാജ്യസഖ്യത്തിലെ ഒരു അംഗമായിരുന്നു. ദൈവരാജ്യത്തിനു മാത്രം അർഹതപ്പെട്ട മഹത്ത്വം ആളുകൾ ഈ സഖ്യത്തിനു കൊടുത്തു. പിന്നീടു വന്ന ഐക്യരാഷ്‌ട്രസംഘടനയുടെ (യുഎൻ) കാര്യത്തിലും ആളുകൾ അതുതന്നെ ചെയ്‌തു.

  • തിരുവെഴുത്ത്‌ ദാനി. 8:23, 24

    പ്രവചനം കണ്ടാൽ പേടി തോന്നുന്ന ഒരു രാജാവ്‌ “അസാധാരണമായ വിധത്തിൽ നാശം വിതയ്‌ക്കും.”

    നിവൃത്തി ആംഗ്ലോ-അമേരിക്കൻ ലോകശക്തി വലിയ അളവിൽ നാശം വിതച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, രണ്ടാം ലോകമഹായുദ്ധത്തിൽ, ഐക്യനാടുകൾ ശത്രുരാജ്യത്ത്‌ രണ്ട്‌ അണുബോംബുകൾ വർഷിച്ചുകൊണ്ട്‌ അതുവരെയുണ്ടായിട്ടില്ലാത്തത്ര നാശം വിതച്ചു.

  • തിരുവെഴുത്തുകൾ ദാനി. 11:31; വെളി. 17:3, 7-11

    പ്രവചനം പത്തു കൊമ്പുള്ള, “കടുഞ്ചുവപ്പു നിറമുള്ള” കാട്ടുമൃഗം അഗാധത്തിൽനിന്ന്‌ കയറിവരുന്നു. അത്‌ എട്ടാമത്തെ രാജാവാണ്‌. ഈ രാജാവിനെ ദാനിയേൽ പുസ്‌തകം “നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തു” എന്നു വിളിക്കുന്നു.

    നിവൃത്തി രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്‌ സർവരാജ്യസഖ്യം നിഷ്‌ക്രിയമായി. യുദ്ധത്തിനു ശേഷം, ഐക്യരാഷ്‌ട്രസംഘടനയെ ‘പ്രതിഷ്‌ഠിച്ചു.’ സർവരാജ്യസഖ്യത്തിന്റെ കാര്യത്തിലെന്നപോലെ, ദൈവരാജ്യത്തിനു കൊടുക്കേണ്ട മഹത്ത്വം ആളുകൾ അതിനു കൊടുക്കുന്നു. ഭാവിയിൽ യുഎൻ മതങ്ങളെ ആക്രമിക്കും.

  • തിരുവെഴുത്തുകൾ 1 തെസ്സ. 5:3; വെളി. 17:16

    പ്രവചനം രാഷ്‌ട്രങ്ങൾ “സമാധാനം! സുരക്ഷിതത്വം!” എന്നു പ്രഖ്യാപിക്കും. “പത്തു കൊമ്പും കാട്ടുമൃഗവും” വേശ്യയെ ആക്രമിച്ച്‌ അവളെ നശിപ്പിക്കും. അതിനു ശേഷം രാഷ്‌ട്രങ്ങൾ നശിപ്പിക്കപ്പെടും.

    നിവൃത്തി സമാധാനവും സുരക്ഷിതത്വവും കൈവരിച്ചെന്നു രാഷ്‌ട്രങ്ങൾ അവകാശപ്പെടും. അതു കഴിഞ്ഞ്‌, യുഎന്നിനെ പിന്തുണയ്‌ക്കുന്ന രാഷ്‌ട്രങ്ങൾ വ്യാജമതസംഘടനകളെ നശിപ്പിക്കും. ഈ സംഭവത്തോടെയാണു മഹാകഷ്ടത തുടങ്ങുന്നത്‌. അർമഗെദോനിൽ സാത്താന്റെ ലോകത്തെ മുഴുവനായി നശിപ്പിക്കുന്നതോടെ മഹാകഷ്ടത അവസാനിക്കും.

  • തിരുവെഴുത്തുകൾ യഹ. 38:11, 14-17; മത്താ. 24:31

    പ്രവചനം ഗോഗ്‌ ദൈവജനത്തിന്റെ ദേശത്തിനു നേരെ വരും. അതിനു ശേഷം, ദൂതന്മാർ “തിരഞ്ഞെടുത്തിരിക്കുന്നവരെ” കൂട്ടിച്ചേർക്കും.

    നിവൃത്തി വടക്കേ രാജാവ്‌ മറ്റു രാഷ്ട്രങ്ങളുടെകൂടെ ദൈവജനത്തെ ആക്രമിക്കും. ഈ ആക്രമണം തുടങ്ങി കുറച്ച്‌ കഴിഞ്ഞ്‌, അഭിഷിക്തരിൽ ശേഷിക്കുന്നവരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കും. 

  • തിരുവെഴുത്തുകൾ യഹ. 38:18-23; ദാനി. 2:34, 35, 44, 45; വെളി. 6:2; 16:14, 16; 17:14; 19:20

    പ്രവചനം ‘ഒരു വെള്ളക്കുതിരപ്പുറത്ത്‌ ഇരിക്കുന്നവൻ’ ഗോഗിനെയും അവന്റെ സൈന്യത്തെയും നശിപ്പിച്ചുകൊണ്ട്‌ സമ്പൂർണമായി ‘കീഴടക്കും.’ “കാട്ടുമൃഗത്തെ” “തീത്തടാകത്തിലേക്ക്‌” എറിയും. വലിയ പ്രതിമയും തകരുന്നു.

    നിവൃത്തി ദൈവരാജ്യത്തിന്റെ രാജാവായ യേശു ദൈവജനത്തിന്റെ രക്ഷയ്‌ക്ക്‌ എത്തും. 1,44,000 സഹഭരണാധികാരികളുടെയും ദൂതസൈന്യത്തിന്റെയും കൂടെ വന്ന്‌ യേശു രാഷ്‌ട്രങ്ങളുടെ കൂട്ടത്തെ നശിപ്പിക്കും. അങ്ങനെ സാത്താന്റെ ലോകത്തെ പൂർണമായി ഇല്ലാതാക്കും.