വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുക്രെയിൻ നിഴന്യ അപ്‌ഷായിൽവെച്ച്‌ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ, 2012

സമൃദ്ധമായ വിളവ്‌!

സമൃദ്ധമായ വിളവ്‌!

ഈ അവസാനകാലത്ത്‌ തന്റെ അനുഗാമികൾക്കു സമൃദ്ധമായ വിളവ്‌ ലഭിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്താ. 9:37; 24:14) യുക്രെയിനിലുള്ള ട്രാൻസ്‌കാർപേത്തിയയിൽ ഈ വാക്കുകൾ എങ്ങനെ നിറവേറിയെന്നു നോക്കാം. ഇവിടെ അടുത്തടുത്തുള്ള മൂന്നു പട്ടണങ്ങളിൽ മാത്രം 50 സഭകളും 5,400-ലേറെ പ്രചാരകരുമുണ്ട്‌. * ഈ മൂന്നു പട്ടണങ്ങളിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന്‌ യഹോവയുടെ സാക്ഷികളാണ്‌.

ഇവിടത്തെ ആളുകൾ എങ്ങനെയുള്ളവരാണ്‌? വാസിലി എന്ന ഒരു സഹോദരൻ പറയുന്നു: “ഇവിടെയുള്ളവർക്കു ബൈബിളിനോട്‌ ആദരവുണ്ട്‌, അവർ നീതിക്കു വില കല്‌പിക്കുന്നവരാണ്‌, കുടുംബാംഗങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട്‌, പരസ്‌പരം ആത്മാർഥമായി സഹായിക്കുന്നവരുമാണ്‌.” അദ്ദേഹം ഇങ്ങനെയും പറയുന്നു: “നമ്മുടെ വിശ്വാസങ്ങൾ എപ്പോഴും അവർ അംഗീകരിക്കില്ല. പക്ഷേ ബൈബിളിൽനിന്ന്‌ എന്തെങ്കിലും കാണിച്ചുകൊടുത്താൽ അവർ ശ്രദ്ധയോടെ കേൾക്കും.”

പ്രചാരക-ജനസംഖ്യ അനുപാതം ഉയർന്നതായതുകൊണ്ട്‌ അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ രസകരമായ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്‌. ഉദാഹരണത്തിന്‌, ഒരു സഭയിൽ 134 പ്രചാരകരുണ്ട്‌. പക്ഷേ അവരുടെ പ്രദേശത്ത്‌ ആകെ 50 വീടുകളേ ഉള്ളൂ. എങ്ങനെയാണ്‌ ഈ സഹോദരങ്ങൾ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത്‌?

പല സഹോദരങ്ങളും ആവശ്യം അധികമുള്ളിടത്ത്‌ പോയി പ്രവർത്തിക്കുന്നു. 90 വയസ്സുള്ള യോനാഷ്‌ സഹോദരൻ പറയുന്നു: “അനുപാതം നോക്കിയാൽ ഞങ്ങളുടെ സഭയിലെ ഒരു പ്രചാരകനു പ്രദേശത്തെ രണ്ടു വീടേ സാക്ഷീകരിക്കാൻ കിട്ടുകയുള്ളൂ. എന്റെ ഗ്രാമത്തിൽ ഞാൻ പ്രസംഗിക്കും. ഈ അടുത്ത കാലത്ത്‌ എന്റെ ആരോഗ്യം മോശമാകുന്നതിനു മുമ്പുവരെ 160 കിലോമീറ്റർ ദൂരെയുള്ള നിയമിച്ചുകൊടുത്തിട്ടില്ലാത്ത ഒരു പ്രദേശത്ത്‌ പോയി പ്രവർത്തിച്ചിരുന്നു. ഹംഗേറിയൻ ആയിരുന്നു ആ പ്രദേശത്തെ ഭാഷ.” ചില ത്യാഗങ്ങൾ ചെയ്‌തെങ്കിലേ സഹോദരങ്ങൾക്കു മറ്റു പ്രദേശങ്ങളിൽ പോകാൻ പറ്റുമായിരുന്നുള്ളൂ. യോനാഷ്‌ സഹോദരൻ പറയുന്നു: “ട്രെയിൻ കിട്ടുന്നതിനു ഞാൻ വെളുപ്പിനു നാലു മണിക്കേ എഴുന്നേൽക്കും. വൈകുന്നേരം ആറു മണിക്കാണു വീട്ടിലേക്കു തിരിച്ചുപോകാനുള്ള ട്രെയിൻ. അതുവരെ ഞാൻ പ്രസംഗിക്കും. ഇങ്ങനെ ഞാൻ ആഴ്‌ചയിൽ രണ്ടുമൂന്നു തവണ പോകുമായിരുന്നു.” തന്റെ ശ്രമങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ എന്താണു തോന്നുന്നത്‌? “ഇങ്ങനെ പ്രവർത്തിച്ചത്‌ എനിക്ക്‌ അളവറ്റ സന്തോഷം തന്നു. അവിടത്തെ ഒറ്റപ്പെട്ട ഒരു കുടുംബത്തെ സത്യം പഠിപ്പിക്കാനുള്ള അവസരം കിട്ടിയതിൽ എനിക്കു വളരെ സന്തോഷമുണ്ട്‌.”

ഈ പ്രദേശത്തെ സഭകളിലെ എല്ലാവർക്കും ഇതുപോലെ ദൂരയാത്ര ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ എല്ലാവരും എന്തിന്‌, പ്രായമായവർവരെ തങ്ങളുടെ സ്വന്തം പ്രദേശത്തെ എല്ലാവരോടും സാക്ഷീകരിക്കാൻ വളരെയധികം ശ്രമിച്ചു. 2017-ൽ മൂന്നു പട്ടണങ്ങളിലെ എല്ലാ സഭകളും ചേർന്ന്‌ സ്‌മാരകാചരണത്തിനായി കൂടിവന്നപ്പോൾ മൊത്തം ഹാജർ പ്രചാരകരുടെ എണ്ണത്തിന്റെ ഇരട്ടിയോളമുണ്ടായിരുന്നു, അതായത്‌ മൊത്തം ജനസംഖ്യയുടെ പകുതിയോളം. നമ്മൾ എവിടെയാണു സേവിക്കുന്നതെങ്കിലും “കർത്താവിന്റെ വേലയിൽ” ധാരാളം ചെയ്യാനുണ്ടെന്നതിൽ ഒരു സംശയവുമില്ല.—1 കൊരി. 15:58.

^ ഖ. 2 ഈ പട്ടണങ്ങളാണ്‌ ഹിൽബോക്‌ പോറ്റിക്‌, സെരൻദ്യ വോദ്യാനാ, നിഴന്യ അപ്‌ഷാ എന്നിവ.