ചരിത്രസ്മൃതികൾ
“യഹോവയുടെ സ്തുതിക്കായി ഞാൻ വിളവ് കൊയ്യുന്നു”
“യൂറോപ്പിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന അധികാരവടംവലിയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞകാലത്തെ യുദ്ധങ്ങളെല്ലാം വെറും നിസ്സാരമാണ്.” ഏതാണ്ട് 30 രാജ്യങ്ങൾ പങ്കെടുത്ത ഒന്നാം ലോകമഹായുദ്ധത്തെ 1915 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) വിശേഷിപ്പിച്ചത് അങ്ങനെയാണ്. എതിർപ്പുകളുടെ ഫലമായി “പ്രത്യേകിച്ച് ജർമനിയിലും ഫ്രാൻസിലും ഒരളവോളം രാജ്യവേലയ്ക്കു തടസ്സം നേരിട്ടു” എന്നു വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്തു.
ആഗോളതലത്തിൽ സംഘർഷങ്ങൾ രൂക്ഷമായപ്പോൾ ക്രിസ്തീയനിഷ്പക്ഷതയുടെ തത്ത്വം എങ്ങനെ ബാധകമാക്കണമെന്നു ബൈബിൾവിദ്യാർഥികൾക്കു പൂർണമായി മനസ്സിലായില്ല. എങ്കിലും സുവാർത്ത ഘോഷിക്കാൻ അവർ ഉറച്ചുതീരുമാനിച്ചിരുന്നു. രാജ്യവേലയിലുള്ള തന്റെ ഭാഗധേയം നിർവഹിക്കാൻ ആഗ്രഹിച്ച വിൽഹം ഹിൽഡെബ്രാന്റ് ഫ്രഞ്ച് ഭാഷയിലുള്ള ബൈബിൾ വിദ്യാർഥികളുടെ മാസികയുടെ പ്രതികൾക്കു ഓർഡർ കൊടുത്തു. അദ്ദേഹം ഫ്രാൻസിലേക്കു വന്നത് ഒരു കോൽപോർട്ടറായിട്ടല്ല പകരം, ഒരു ജർമൻ സൈനികനായിട്ടായിരുന്നു. സൈനികവേഷത്തിൽ ഒരു ശത്രുവിനെപ്പോലെ തോന്നിച്ചിരുന്ന ഈ വ്യക്തി വഴിയാത്രക്കാരോടു സമാധാനത്തിന്റെ സന്ദേശം അറിയിച്ചത് അവരെ അത്ഭുതപ്പെടുത്തി.
ജർമനിയുടെ സൈനികരായിരുന്ന മറ്റ് അനേകം ബൈബിൾവിദ്യാർഥികൾക്കും സുവാർത്ത പങ്കുവെക്കാൻ പ്രേരണ തോന്നിയെന്നു വീക്ഷാഗോപുരത്തിൽ അച്ചടിച്ചുവന്ന കത്തുകൾ സൂചിപ്പിക്കുന്നു. തന്റെകൂടെ നാവികസേനയിലുണ്ടായിരുന്ന അഞ്ചു പേർക്കു സത്യത്തോടു താത്പര്യമുണ്ടായിരുന്നതായി ലെംകി എന്ന സഹോദരൻ പറഞ്ഞു. “കപ്പലിൽപ്പോലും യഹോവയുടെ സ്തുതിക്കായി ഞാൻ വിളവ് കൊയ്യുന്നു” എന്ന് അദ്ദേഹം എഴുതി.
ഒരു സൈനികനായി യുദ്ധമുഖത്തേക്കുപോയ ഗെയോർഗ് കെയ്സർ സത്യദൈവത്തിന്റെ ഒരു ആരാധകനായാണു വീട്ടിലേക്കു തിരിച്ചുവന്നത്. എന്തായിരുന്നു ആ മാറ്റത്തിനു കാരണം? എങ്ങനെയോ അദ്ദേഹത്തിനു ബൈബിൾവിദ്യാർഥികളുടെ ഒരു പ്രസിദ്ധീകരണം ലഭിച്ചു. മുഴുഹൃദയത്തോടെ ദൈവരാജ്യസത്യം സ്വീകരിച്ച അദ്ദേഹം ആയുധം ഉപേക്ഷിച്ചു. പിന്നീട് യുദ്ധവുമായി ബന്ധമില്ലാത്ത ഒരു ജോലിയിൽ പ്രവേശിച്ചു. യുദ്ധത്തിനു ശേഷം അനേകവർഷം അദ്ദേഹം തീക്ഷ്ണതയുള്ള ഒരു മുൻനിരസേവകനായി പ്രവർത്തിച്ചു.
നിഷ്പക്ഷതയെക്കുറിച്ച് ബൈബിൾവിദ്യാർഥികൾക്കു കാര്യമായി അറിയില്ലായിരുന്നെങ്കിലും അവരുടെ മനോഭാവവും പെരുമാറ്റവും യുദ്ധത്തെ സ്വാഗതം ചെയ്തിരുന്ന ആളുകളുടെ വീക്ഷണത്തിൽനിന്നും പ്രവൃത്തികളിൽനിന്നും യശ. 9:6) ചിലർ തികഞ്ഞ നിഷ്പക്ഷത പാലിച്ചില്ല എന്നതു ശരിയാണ്. എങ്കിലും, “ഒരു ക്രിസ്ത്യാനി കൊലപാതകം ചെയ്യരുതെന്നു ഞാൻ ദൈവവചനത്തിൽനിന്ന് വ്യക്തമായി മനസ്സിലാക്കി” എന്നു പറഞ്ഞ കൊൻറാറ്റ് മോർട്ടെർ എന്ന ബൈബിൾവിദ്യാർഥിയുടെ അതേ ബോധ്യം അവർക്കുണ്ടായിരുന്നു.—പുറ. 20:13. *
വളരെ വ്യത്യസ്തമായിരുന്നു. രാഷ്ട്രീയക്കാരും സഭാനേതാക്കന്മാരും അവരുടെ രാഷ്ട്രത്തിന്റെ പക്ഷം ചേർന്ന് യുദ്ധത്തിൽ ഉൾപ്പെട്ടപ്പോൾ ബൈബിൾവിദ്യാർഥികൾ ‘സമാധാനപ്രഭുവിനോടു’ ചേർന്നുനിന്നു. (സുവർണയുഗം എന്ന മാസിക പരസ്യപ്പെടുത്താൻ ഹാൻസ് ഹ്യുൽറ്റഹാഫ് ഈ കൈവണ്ടി ഉപയോഗിച്ചു
മനസ്സാക്ഷിപരമായ കാരണങ്ങളാൽ യുദ്ധത്തിൽനിന്ന് മാറിനിൽക്കാൻ ജർമനിയിൽ നിയമമില്ലായിരുന്നു. എങ്കിലും 20-ലധികം ബൈബിൾവിദ്യാർഥികൾ ഏതെങ്കിലും തരത്തിലുള്ള സൈനികസേവനം ചെയ്യാൻ വിസമ്മതിച്ചു. അവരിൽ ചിലരെ മാനസികരോഗികളായി മുദ്ര കുത്തി. അതിൽ ഒരാളായിരുന്നു ഗുസ്താഫ് കുയാറ്റ്. അദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ അടയ്ക്കുകയും ശരീരത്തിൽ മയക്കുമരുന്നുകൾ കയറ്റുകയും ചെയ്തു. നിർബന്ധിത സൈനികസേവനത്തിനു വിസമ്മതിച്ച ഹാൻസ് ഹ്യുൽറ്റഹാഫിനെയും തടവിലാക്കി. അവിടെ അദ്ദേഹം യുദ്ധത്തോടു ബന്ധപ്പെട്ട ജോലി ചെയ്യാൻ വിസമ്മതിച്ചു. അപ്പോൾ അവർ അനങ്ങാനാകാത്ത വിധത്തിൽ അദ്ദേഹത്തെ ബന്ധിച്ചു. കൈകാലുകൾ മരയ്ക്കുന്നതുവരെ അങ്ങനെ നിറുത്തി. അതുകൊണ്ടും ഫലമില്ലെന്നു കണ്ടപ്പോൾ ഉടനെ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. എങ്കിലും ഹാൻസ് യുദ്ധകാലത്ത് ഉടനീളം വിശ്വസ്തനായി നിന്നു.
സൈനികസേവനത്തിനു വിളിച്ച മറ്റു ചില സഹോദരങ്ങളും ആയുധമെടുക്കാൻ വിസമ്മതിച്ചു. * പകരം യുദ്ധവുമായി ബന്ധമില്ലാത്ത ജോലിക്കായി അപേക്ഷിച്ചു. അങ്ങനെയൊരു നിലപാടെടുത്ത യോഹാനസ് റൗത്തിനെ റെയിൽവെയിൽ ജോലിക്ക് അയച്ചു. കൊൻറാറ്റ് മോർട്ടെറിനെ ആശുപത്രിസേവകനായും റൈൻഹോൾട്ട് വീബറിനെ ഒരു നഴ്സായും നിയമിച്ചു. ഔഗസ്റ്റ് ക്രാഫ്ചിക്കിനും യുദ്ധത്തോടു നേരിട്ട് ബന്ധമില്ലാത്ത ജോലികളാണു ലഭിച്ചത്. ഈ ബൈബിൾവിദ്യാർഥികളും അവരെപ്പോലുള്ള മറ്റുള്ളവരും സ്നേഹവും വിശ്വസ്തതയും സംബന്ധിച്ച് അവർക്കു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ യഹോവയെ സേവിക്കാൻ ദൃഢചിത്തരായിരുന്നു.
യുദ്ധകാലത്തെ ബൈബിൾവിദ്യാർഥികളുടെ പ്രവർത്തനങ്ങൾ അവരെ അധികാരികളുടെ നിരീക്ഷണത്തിൻകീഴിലാക്കി. സുവാർത്ത പ്രസംഗിച്ചതിന്, തുടർന്നുള്ള വർഷങ്ങളിൽ ജർമനിയിലെ ബൈബിൾവിദ്യാർഥികളുടെ പേരിൽ ആയിരക്കണക്കിനു കേസുകൾ ഉണ്ടായി. അവരെ സഹായിക്കുന്നതിനു ജർമനിയിലെ ബ്രാഞ്ചോഫീസ് മാഗ്ഡബെർഗിലെ ബെഥേലിൽ ഒരു നിയമവിഭാഗം രൂപീകരിച്ചു.
ക്രിസ്തീയനിഷ്പക്ഷത സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ ഗ്രാഹ്യത്തിനു ക്രമാനുഗതമായി കൂടുതൽക്കൂടുതൽ വ്യക്തത കൈവന്നു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സൈന്യത്തിൽനിന്ന് പൂർണമായി വേർപെട്ടുനിന്ന് അവർ ക്രിസ്തീയനിഷ്പക്ഷത പാലിച്ചു. അതുകൊണ്ട് അവരെ ജർമനിയുടെ ശത്രുക്കളായി വീക്ഷിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ആ കഥ ‘ചരിത്രസ്മൃതികളുടെ’ മറ്റൊരു അധ്യായത്തിൽ പറഞ്ഞുതരാം.—മധ്യയൂറോപ്പിലെ ശേഖരത്തിൽനിന്ന്.
^ ഖ. 7 ഒന്നാം ലോകമഹായുദ്ധകാലത്തെ ബ്രിട്ടീഷ് ബൈബിൾവിദ്യാർഥികളെക്കുറിച്ച് വിവരിക്കുന്ന 2013 മെയ് 15 ലക്കം വീക്ഷാഗോപുരത്തിലെ “ചരിത്രസ്മൃതികൾ—‘പരീക്ഷയുടെ നാഴികയിൽ’ അവർ ഉറച്ചുനിന്നു” എന്ന ലേഖനം കാണുക.
^ ഖ. 9 ഇങ്ങനെ ചെയ്യാൻ കഴിയുമെന്നു സഹസ്രാബ്ദോദയം വാല്യം 6-ലും (1904) അതുപോലെ 1906 ആഗസ്റ്റ് ലക്കം സീയോന്റെ വീക്ഷാഗോപുരത്തിന്റെ ജർമൻ പതിപ്പിലും പറഞ്ഞിരുന്നു. എന്നാൽ 1915 സെപ്റ്റംബർ ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) നമ്മുടെ ഗ്രാഹ്യം പുതുക്കുകയും ബൈബിൾവിദ്യാർഥികൾ സൈന്യത്തിൽ ചേരരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ ഈ ലേഖനം ജർമൻ പതിപ്പിൽ ലഭ്യമായില്ല.