ദൈവത്തിന്റെ സ്വന്തം പുസ്തകത്തിനു ചേർച്ചയിൽ സംഘടിതർ
“ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.”—സദൃ. 3:19.
ഗീതം: 105, 107
1, 2. (എ) ദൈവത്തിന് ഒരു സംഘടനയുണ്ടെന്നു പറയുമ്പോൾ പലരുടെയും പ്രതികരണം എന്താണ്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
ദൈവത്തിന് ഒരു സംഘടനയുണ്ടോ? ചിലർ ഇങ്ങനെ പറഞ്ഞേക്കാം: “നിങ്ങളെ നയിക്കാൻ ഒരു സംഘടനയുടെ ആവശ്യമൊന്നുമില്ല. ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധം മാത്രം മതി.” അതു ശരിയാണോ? തെളിവുകൾ എന്താണു കാണിക്കുന്നത്?
2 ഈ ലേഖനത്തിൽ ക്രമത്തിന്റെ ദൈവമായ യഹോവ അതുല്യനായ സംഘാടകനാണെന്നതിന്റെ തെളിവുകൾ നമ്മൾ ചർച്ച ചെയ്യും. യഹോവയുടെ സംഘടനയിൽനിന്ന് കിട്ടുന്ന മാർഗനിർദേശങ്ങളെ എങ്ങനെയാണു കാണേണ്ടതെന്നും നമ്മൾ പഠിക്കും. (1 കൊരി. 14:33, 40) ഒന്നാം നൂറ്റാണ്ടിൽ യഹോവയുടെ ജനം തിരുവെഴുത്തുകളിലെ മാർഗനിർദേശം പിൻപറ്റിയതുകൊണ്ട് അനേക ഇടങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നതിനു കഴിഞ്ഞു. അവരെപ്പോലെ നമ്മളെ വഴിനയിക്കുന്നതും ബൈബിളാണ്. സംഘടന തരുന്ന നിർദേശങ്ങളും നമ്മൾ അനുസരിക്കുന്നു. അതിന്റെ ഫലമായി ലോകമെമ്പാടും സന്തോഷവാർത്ത പ്രസംഗിക്കാൻ നമുക്കു കഴിയുന്നു. അതുപോലെ, മുഴുസഭയുടെയും ശുദ്ധിയും സമാധാനവും ഐക്യവും നമ്മൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
യഹോവ—അതുല്യനായ സംഘാടകൻ
3. യഹോവയാണ് അതുല്യനായ സംഘാടകനെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്ത്?
3 ദൈവം അതുല്യനായ സംഘാടകനാണെന്നു ദൈവത്തിന്റെ സൃഷ്ടികൾ തെളിയിക്കുന്നു. ബൈബിൾ പറയുന്നു: “ജ്ഞാനത്താൽ യഹോവ ഭൂമിയെ സദൃ. 3:19) ദൈവത്തിന്റെ ‘വഴികളുടെ അറ്റങ്ങൾ’ മാത്രമേ നമുക്ക് അറിയൂ. അതെ, “നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.” (ഇയ്യോ. 26:14) എങ്കിലും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നക്ഷത്രസമൂഹങ്ങളെയും കുറിച്ച് നമുക്കുള്ള പരിമിതമായ അറിവിൽനിന്ന് നമുക്കു പറയാനാകും, ഈ ആകാശഗോളങ്ങളെല്ലാം അത്ഭുതകരമായ വിധത്തിൽ ക്രമീകരിച്ചിരിക്കുകയാണെന്ന്. (സങ്കീ. 8:3, 4) ഓരോ നക്ഷത്രസമൂഹത്തിലും കോടിക്കണക്കിനു നക്ഷത്രങ്ങളുണ്ട്. അവയെല്ലാം ക്രമീകൃതമായ വിധത്തിൽ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കുന്നു. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങൾ ഭ്രമണപഥങ്ങളിലൂടെ സൂര്യനു ചുറ്റും സഞ്ചരിക്കുന്നതു കണ്ടാൽ അവ താഴ്മയോടെ ഗതാഗതനിയമങ്ങൾ അനുസരിച്ച് നീങ്ങുകയാണെന്നു തോന്നിപ്പോകും! പ്രപഞ്ചത്തിലെ അത്ഭുതകരമായ ക്രമവും ചിട്ടയും കാണുമ്പോൾ ‘ജ്ഞാനത്തോടെ ആകാശങ്ങളും’ ഭൂമിയും ഉണ്ടാക്കിയവനായ യഹോവയാണു നമ്മുടെ സ്തുതിക്കും ഭക്തിക്കും ആരാധനയ്ക്കും അർഹനെന്നു നമുക്കു ബോധ്യമാകും.—സങ്കീ. 136:1, 5-9.
സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (4. അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിനു കഴിയാത്തത് എന്തുകൊണ്ട്?
4 പ്രപഞ്ചത്തെക്കുറിച്ചും ഭൂമി എന്ന നമ്മുടെ ഭവനത്തെക്കുറിച്ചും ശാസ്ത്രം നമ്മളെ പല കാര്യങ്ങളും പഠിപ്പിച്ചിരിക്കുന്നു. ആ അറിവ് ജീവിതത്തിന്റെ വ്യത്യസ്തവശങ്ങളിൽ പ്രയോജനം ചെയ്തിട്ടുണ്ട്. പക്ഷേ ശാസ്ത്രത്തിന് ഉത്തരം തരാനാകാത്ത പല ചോദ്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, പ്രപഞ്ചം എങ്ങനെയാണ് അസ്തിത്വത്തിൽ വന്നതെന്നോ മനുഷ്യരും മൃഗങ്ങളും സസ്യജാലങ്ങളും എന്തുകൊണ്ടാണ് ഈ ഭൂമിയിൽ സ്ഥിതിചെയ്യുന്നതെന്നോ ജ്യോതിശാസ്ത്രജ്ഞന്മാർക്കു കൃത്യമായി പറയാനാകുന്നില്ല. കൂടാതെ, മനുഷ്യർക്ക് എന്നേക്കും ജീവിക്കാനുള്ള ശക്തമായ ആഗ്രഹമുള്ളത് എന്തുകൊണ്ടാണെന്നും ഭൂരിപക്ഷം ആളുകൾക്കും അറിയില്ല. (സഭാ. 3:11) പ്രധാനപ്പെട്ട ഇത്തരം ചോദ്യങ്ങൾക്ക് അനേകർക്കും ഉത്തരമില്ലാത്തത് എന്തുകൊണ്ടാണ്? അതിന്റെ ഒരു കാരണം ശാസ്ത്രജ്ഞന്മാരും മറ്റുള്ളവരും ദൈവമില്ലെന്നു പറഞ്ഞുകൊണ്ട് പരിണാമത്തെ ഉന്നമിപ്പിക്കുന്നതാണ്. എന്നാൽ അനേകരുടെ ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് യഹോവ തന്റെ പുസ്തകത്തിലൂടെ ഉത്തരം നൽകുന്നു.
5. ഏതൊക്കെ വിധങ്ങളിലാണു നമ്മൾ പ്രകൃതിനിയമങ്ങളെ ആശ്രയിക്കുന്നത്?
5 പ്രകൃതിയിൽ യഹോവ സ്ഥാപിച്ചിരിക്കുന്ന മാറ്റമില്ലാത്തതും വിശ്വസനീയവും ആയ നിയമങ്ങളെ ആശ്രയിച്ചാണു നമ്മൾ ജീവിക്കുന്നത്. ഇലക്ട്രീഷ്യന്മാർ, പ്ലമ്പർമാർ, എൻജിനീയർമാർ, പൈലറ്റുമാർ, ശസ്ത്രക്രിയാവിദഗ്ധർ ഇവരെല്ലാം ഈ നിയമങ്ങളെ ആശ്രയിച്ചാണ് അവരുടെ ജോലി ചെയ്യുന്നത്. ഉദാഹരണത്തിന്, മനുഷ്യശരീരത്തിന്റെ ഘടന ഒരേ വിധത്തിലാണ് എന്നതിന്റെ അടിസ്ഥാനത്തിലാണു ശസ്ത്രക്രിയാവിദഗ്ധർ കാര്യങ്ങൾ ചെയ്യുന്നത്. ഒരു ശസ്ത്രക്രിയാവിദഗ്ധനു രോഗിയുടെ ഹൃദയം എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആവശ്യമില്ല. നമ്മൾ എല്ലാവരും പ്രകൃതിനിയമങ്ങളെ ആദരിക്കുന്നവരാണ്. ഗുരുത്വാകർഷണനിയമത്തെ ധിക്കരിക്കുന്ന ഒരാൾക്ക് എന്തു സംഭവിക്കുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ!
ദൈവത്താൽ സംഘടിതർ
6. യഹോവയുടെ ആരാധകർ സംഘടിതരായിരിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
6 അടുക്കിന്റെയും ചിട്ടയുടെയും കാര്യത്തിൽ പ്രപഞ്ചം ഒരു അത്ഭുതമാണ്. അതുകൊണ്ട്, തന്റെ ആരാധകരും സുസംഘടിതരായിരിക്കാൻ യഹോവ ആഗ്രഹിക്കുമെന്നതിൽ സംശയമില്ല. അതിനായുള്ള മാർഗനിർദേശങ്ങൾ ദൈവം ബൈബിളിലൂടെ നമുക്കു തന്നിരിക്കുന്നു. ബൈബിളിലൂടെയും ദൈവത്തിന്റെ സംഘടനയിലൂടെയും ഉള്ള നിർദേശങ്ങൾ പാലിക്കാതെയുള്ള ജീവിതം അസന്തുഷ്ടിയിലും കഷ്ടപ്പാടിലും മാത്രമേ അവസാനിക്കൂ.
7. ബൈബിൾ ചിട്ടയും ക്രമവും ഉള്ള ഒരു പുസ്തകമാണെന്ന് എന്തു കാണിക്കുന്നു?
7 പരസ്പരബന്ധമില്ലാത്ത ഏതാനും ചില ജൂതകൃതികളുടെയും ക്രിസ്തീയ എഴുത്തുകളുടെയും വെറും ശേഖരമല്ല ബൈബിൾ. പകരം ദൈവം എഴുതിച്ച അത്ഭുതകരമായ ഒരു കൃതിയാണ്—നല്ല ക്രമത്തിലും ചിട്ടയിലും തയ്യാറാക്കിയ ഒരു പുസ്തകം. ബൈബിളിലെ ഓരോ പുസ്തകവും പരസ്പരം ബന്ധമുള്ളതാണ്. ഉൽപത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിൽ ഒരു മുഖ്യവിഷയം നെയ്തുവെച്ചിരിക്കുന്നതു കാണാം. ‘വാഗ്ദത്തസന്തതിയായ’ ക്രിസ്തുവിന്റെ കീഴിലെ ദൈവരാജ്യത്തിലൂടെ യഹോവയുടെ ഭരണവിധമാണു ശരിയെന്നു തെളിയിക്കുകയും ഭൂമിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം പൂർത്തീകരിക്കുകയും ചെയ്യുക എന്നതാണ് ഈ വിഷയം.—ഉൽപത്തി 3:15; മത്തായി 6:10; വെളിപാട് 11:15 വായിക്കുക.
8. ഇസ്രായേല്യർ സുസംഘടിതരായിരുന്നെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
8 ഒരു സംഘടിതജനതയുടെ നല്ല മാതൃകയാണു പുരാതനകാലത്തെ ഇസ്രായേൽ. ഉദാഹരണത്തിന്, മോശയുടെ നിയമത്തിൻകീഴിൽ “സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്ന” പുറ. 38:8) അവർ “ഊഴമനുസരിച്ചാണ്” അവിടെ സേവിച്ചിരുന്നതെന്നു മറ്റൊരു ഭാഷാന്തരം പറയുന്നു. ഇസ്രായേല്യർ സമാഗമനകൂടാരവുമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അടുക്കോടും ചിട്ടയോടും കൂടിയാണു നീങ്ങിയിരുന്നത്. പിന്നീട് ആലയത്തിലെ നിയമിതവേലകൾ ചെയ്യാൻ ദാവീദ് രാജാവ് പുരോഹിതന്മാരെയും ലേവ്യരെയും പ്രത്യേകകൂട്ടങ്ങളായി സംഘടിപ്പിച്ചു. (1 ദിന. 23:1-6; 24:1-3) യഹോവയെ അനുസരിച്ചപ്പോൾ അവർക്കു സമാധാനവും ക്രമവും ഐക്യവും ഒക്കെ ആസ്വദിക്കാനായി.—ആവ. 11:26, 27; 28:1-14.
സ്ത്രീകളുണ്ടായിരുന്നു. (9. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭ സംഘടിതമായിരുന്നെന്ന് എന്തു കാണിക്കുന്നു?
9 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയും സംഘടിതമായിരുന്നു. ഭരണസംഘത്തിന്റെ വഴിനടത്തിപ്പു സഭയ്ക്കു വളരെ പ്രയോജനം ചെയ്തു. തുടക്കത്തിൽ അപ്പോസ്തലന്മാരായിരുന്നു ഭരണസംഘത്തിലെ അംഗങ്ങൾ. (പ്രവൃ. 6:1-6) പിന്നീട് മറ്റു ചില മൂപ്പന്മാരും ആ ഭരണസംഘത്തിന്റെ ഭാഗമായി. (പ്രവൃ. 15:6) ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിലെ അംഗങ്ങളും അവരോട് അടുത്ത് സഹവസിച്ചിരുന്ന മറ്റുള്ളവരും എഴുതിയ നിശ്വസ്തലേഖനങ്ങളിൽനിന്ന് സഹോദരങ്ങൾക്ക് ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും ലഭിച്ചു. (1 തിമൊ. 3:1-13; തീത്തോ. 1:5-9) ഭരണസംഘത്തിന്റെ നിർദേശങ്ങൾ അനുസരിച്ചതുവഴി സഭകൾക്ക് എങ്ങനെയാണു പ്രയോജനം ലഭിച്ചത്?
10. ഭരണസംഘത്തിന്റെ തീരുമാനങ്ങൾ സഭകൾ അനുസരിച്ചപ്പോൾ എന്തായിരുന്നു ഫലം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
10 പ്രവൃത്തികൾ 16:4, 5 വായിക്കുക. “യെരുശലേമിലുള്ള അപ്പൊസ്തലന്മാരും മൂപ്പന്മാരും കൈക്കൊണ്ട തീർപ്പുകൾ” ഭരണസംഘത്തെ പ്രതിനിധീകരിച്ച സഹോദരങ്ങൾ എല്ലായിടത്തും എത്തിച്ചു. ഈ നിർദേശങ്ങൾ അനുസരിച്ചപ്പോൾ “സഭകൾ വിശ്വാസത്തിൽ ഉറച്ചു; അംഗസംഖ്യ ദിനമ്പ്രതി വർധിക്കുകയും ചെയ്തു.” ദൈവത്തിന്റെ സംഘടന പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതാണു ജ്ഞാനം എന്ന് ഇതു നമ്മളെ പഠിപ്പിക്കുന്നില്ലേ?
നിങ്ങൾ നിർദേശങ്ങൾ അനുസരിക്കുന്നുണ്ടോ?
11. ദൈവത്തിന്റെ സംഘടനയിൽനിന്ന് നിർദേശങ്ങൾ ലഭിക്കുമ്പോൾ നിയമിതപുരുഷന്മാർ ഏതു മനോഭാവമാണു പ്രകടിപ്പിക്കേണ്ടത്?
11 ഇന്നു ദൈവത്തിന്റെ സംഘടനയിൽനിന്ന് ഒരു നിർദേശം കിട്ടുമ്പോൾ ബ്രാഞ്ച് കമ്മിറ്റിയിലെയോ കൺട്രി കമ്മിറ്റിയിലെയോ അംഗങ്ങളും സർക്കിട്ട് മേൽവിചാരകന്മാരും സഭാമൂപ്പന്മാരും എന്തു ചെയ്യണം? അനുസരണമുള്ളവരായിരിക്കാനും കീഴടങ്ങിയിരിക്കാനും യഹോവയുടെ സ്വന്തം പുസ്തകം എല്ലാവരോടും പറയുന്നു. (ആവ. 30:16; എബ്രാ. 13:7, 17) ധിക്കരിക്കുകയും വിമർശിക്കുകയും ചെയ്യുന്നതു ദൈവത്തിന്റെ സംഘടനയിലുള്ളവർക്കു ചേർന്നതല്ല. കാരണം, അതു സഭയുടെ സ്നേഹവും സമാധാനവും ഐക്യവും എല്ലാം തകർക്കും. ദിയൊത്രെഫേസിനെപ്പോലെ അനാദരവും അവിശ്വസ്തതയും കാണിക്കാൻ വിശ്വസ്തനായ ഒരു ക്രിസ്ത്യാനിയും ആഗ്രഹിക്കുകയില്ല. (3 യോഹന്നാൻ 9, 10 വായിക്കുക.) അതുകൊണ്ട് നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘സഭയിലെ എന്റെ സഹോദരങ്ങളെ ആത്മീയതയുള്ളവരായി നിൽക്കാൻ സഹായിക്കുന്ന വിധത്തിലാണോ എന്റെ പ്രവർത്തനം? നേതൃത്വമെടുക്കുന്ന സഹോദരങ്ങൾ തരുന്ന നിർദേശങ്ങൾ ഞാൻ പെട്ടെന്നുതന്നെ അനുസരിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടോ?’
12. മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്ന രീതിക്ക് എന്തു മാറ്റമാണു വന്നിരിക്കുന്നത്?
12 ഭരണസംഘം ഈയിടെ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് ചിന്തിക്കുക. മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്ന രീതിയിൽ വരുത്തിയ മാറ്റം 2014 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ലേഖനത്തിൽ വന്നിരുന്നു. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം ഈ നിയമനങ്ങൾ നടത്താൻ സഞ്ചാരമേൽവിചാരകന്മാരെയാണ് അധികാരപ്പെടുത്തിയിരുന്നതെന്ന് ആ ലേഖനത്തിൽ പറഞ്ഞിരുന്നു. ആ മാതൃകയ്ക്കു ചേർച്ചയിൽ 2014 സെപ്റ്റംബർ 1 മുതൽ സർക്കിട്ട് മേൽവിചാരകന്മാരാണു മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്നത്. ശുപാർശ ചെയ്യപ്പെടുന്ന സഹോദരന്മാരെ അടുത്ത് അറിയാനും സാധിക്കുന്നപക്ഷം അവരുടെകൂടെ വയൽസേവനത്തിനു പോകാനും സർക്കിട്ട് മേൽവിചാരകൻ ശ്രമിക്കും. ആ സഹോദരന്മാരുടെ കുടുംബത്തിന്റെ ആത്മീയനിലയും അദ്ദേഹം നിരീക്ഷിക്കും. (1 തിമൊ. 3:4, 5) മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും വേണ്ട തിരുവെഴുത്തു യോഗ്യതകളെക്കുറിച്ച് മൂപ്പന്മാരുടെ സംഘവും സർക്കിട്ട് മേൽവിചാരകനും ശ്രദ്ധയോടെ പരിഗണിക്കും.—1 തിമൊ. 3:1-10, 12, 13; 1 പത്രോ. 5:1-3.
13. മൂപ്പന്മാർ തരുന്ന നിർദേശങ്ങളെ പിന്തുണയ്ക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
13 ബൈബിളിനെ ആധാരമാക്കി മൂപ്പന്മാർ തരുന്ന നിർദേശങ്ങൾ നമ്മൾ അനുസരിക്കണം. ദൈവത്തിന്റെ സംഘടനയിലെ വിശ്വസ്തരായ ഈ ഇടയന്മാരെ 1 തിമൊ. 6:3, അടിക്കുറിപ്പ്) സഭയിൽ ‘ക്രമംകെട്ടു നടന്ന’ ചിലരെക്കുറിച്ചുള്ള പൗലോസിന്റെ ബുദ്ധിയുപദേശം ഓർക്കുക. അത്തരക്കാർ “ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളിൽ ഇടപെട്ട്” നടക്കുകയായിരുന്നു. തെളിവനുസരിച്ച് അവരെ മൂപ്പന്മാർ ബുദ്ധിയുപദേശിച്ചു, പക്ഷേ മാറ്റം വരുത്താൻ അവർ മനസ്സു കാണിച്ചില്ല. അങ്ങനെയൊരു വ്യക്തിയോടു സഭ എങ്ങനെ ഇടപെടണമായിരുന്നു? പൗലോസിന്റെ നിർദേശം ഇതായിരുന്നു: അങ്ങനെയുള്ള ഒരാളെ “നിരീക്ഷണത്തിൽ വെച്ചുകൊള്ളണം; . . . അവനുമായി ഒരു സംസർഗവും അരുത്.” എന്നാൽ അതിന് അർഥം ആ വ്യക്തിയെ ശത്രുവായി കണക്കാക്കണം എന്നായിരുന്നില്ല. (2 തെസ്സ. 3:11-15) ദൈവത്തിന്റെ നിലവാരങ്ങൾ അവഗണിക്കുന്ന ആളുകളെ ഇക്കാലത്തെ മൂപ്പന്മാരും സഹായിക്കാൻ ശ്രമിക്കും. ഉദാഹരണത്തിന്, അവിശ്വാസിയുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്ന ഒരാളുടെ കാര്യമെടുക്കാം. (1 കൊരി. 7:39) അങ്ങനെയുള്ള ഒരു വ്യക്തി മാറ്റം വരുത്താൻ മനസ്സു കാണിക്കുന്നില്ലെങ്കിൽ അത്തരമൊരു കാര്യം സഭയ്ക്ക് എങ്ങനെ ദുഷ്പേര് വരുത്തുമെന്നു വിശദീകരിച്ചുകൊണ്ട് ഒരു പ്രസംഗം നടത്താൻ മൂപ്പന്മാർ തീരുമാനിച്ചേക്കാം. നിങ്ങളുടെ സഭയിൽ മൂപ്പന്മാർ അങ്ങനെയൊരു പ്രസംഗം നടത്തുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? വ്യക്തി ആരാണെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ അയാളുമായി അടുത്ത് ഇടപഴകുന്നതു പരമാവധി കുറയ്ക്കില്ലേ? അങ്ങനെ ചെയ്യുന്നെങ്കിൽ ആ വ്യക്തിയുടെ പെരുമാറ്റം അദ്ദേഹത്തിനുതന്നെ ദോഷം ചെയ്യുന്നതും യഹോവയ്ക്കു പ്രസാദമില്ലാത്തതും ആണെന്നു മനസ്സിലാക്കാൻ നിങ്ങൾ സഹായിക്കുകയായിരിക്കും. ആ വ്യക്തി തന്റെ മനോഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്തേക്കാം. [1]
വഴിനയിക്കുന്നതു ദൈവത്തിന്റെ പുസ്തകത്തിൽ കാണുന്ന ‘ആരോഗ്യദായകമായ വചനം’ ആണ്. (ശുദ്ധിയും സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുക
14. സഭയുടെ ശുദ്ധി നിലനിറുത്താൻ നമുക്ക് എന്തു ചെയ്യാനാകും?
14 ദൈവവചനത്തിലെ നിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് സഭയുടെ ആത്മീയശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ നമ്മുടെ പങ്കു നമുക്കു ചെയ്യാം. പുരാതന കൊരിന്തിലെ ഒരു സാഹചര്യം ഒന്നു ചിന്തിക്കുക: ആ നഗരത്തിൽ പ്രസംഗവേല ചെയ്യുന്നതിനു പൗലോസ് തന്നെത്തന്നെ ഉഴിഞ്ഞുവെച്ചതാണ്, അവിടുത്തെ ‘വിശുദ്ധന്മാരെ’ പൗലോസ് സ്നേഹിച്ചു. (1 കൊരി. 1:1, 2) എന്നാൽ ആ സഭ വെച്ചുപൊറുപ്പിച്ച ലൈംഗിക അധാർമികത എന്ന പ്രശ്നത്തെക്കുറിച്ച് അവരോടു പറയേണ്ടിവന്നപ്പോൾ പൗലോസിന് എത്ര വിഷമം തോന്നിക്കാണും. ‘ആ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കാൻ’ അതായത് ആ വ്യക്തിയെ പുറത്താക്കാൻ പൗലോസ് മൂപ്പന്മാരോടു നിർദേശിച്ചു. സഭയുടെ ശുദ്ധി സംരക്ഷിക്കുന്നതിന് മൂപ്പന്മാർ ‘പുളിപ്പ്’ നീക്കം ചെയ്യണമായിരുന്നു. (1 കൊരി. 5:1, 5-7, 12) അനുതാപമില്ലാത്ത ഒരു തെറ്റുകാരനെ പുറത്താക്കാനുള്ള മൂപ്പന്മാരുടെ തീരുമാനത്തെ പിന്തുണയ്ക്കുമ്പോൾ നമ്മൾ സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുകയാണ്. അത് ഒരുപക്ഷേ അനുതപിക്കാനും യഹോവയുടെ ക്ഷമ തേടാനും ആ വ്യക്തിയെ പ്രേരിപ്പിച്ചേക്കാം.
15. സഭയുടെ സമാധാനം എങ്ങനെ കാത്തുസൂക്ഷിക്കാം?
15 കൊരിന്തിൽ മറ്റൊരു പ്രശ്നവുമുണ്ടായിരുന്നു. ചില സഹോദരങ്ങൾ സഹവിശ്വാസികളെ കോടതികയറ്റിയിരുന്നു. പൗലോസ് അവരോടു ചിന്തിപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചു: “എന്തുകൊണ്ട് നിങ്ങൾക്ക് അന്യായം സഹിച്ചുകൂടാ?” (1 കൊരി. 6:1-8) അത്തരം കാര്യങ്ങൾ ഇക്കാലത്തും സംഭവിക്കാറുണ്ട്. ഉദാഹരണത്തിന്, സഭയിലെ സഹോദരന്മാർ ചേർന്ന് തുടങ്ങിയ ചില ബിസിനെസ്സുകൾ പരാജയപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി ചിലർക്കു പണം നഷ്ടപ്പെട്ടു, വഞ്ചിക്കപ്പെട്ടെന്ന തോന്നലും പലർക്കും ഉണ്ടായിട്ടുണ്ട്. ഇതു സഹോദരങ്ങൾക്കിടയിലെ സമാധാനം നഷ്ടപ്പെടാൻ ഇടയാക്കുക മാത്രമല്ല, ചിലർ സഹോദരങ്ങളെ കോടതികയറ്റുകപോലും ചെയ്തിരിക്കുന്നു. ദൈവനാമത്തിനു നിന്ദ വരുത്തുന്നതിനെക്കാളും സഭയുടെ സമാധാനം നഷ്ടപ്പെടുത്തുന്നതിനെക്കാളും നല്ലതു നഷ്ടം സഹിക്കുന്നതാണെന്നു മനസ്സിലാക്കാൻ ദൈവത്തിന്റെ സ്വന്തം പുസ്തകം നമ്മളെ സഹായിക്കുന്നു. [2] ഗൗരവമുള്ള തർക്കങ്ങളും വഴക്കുകളും പരിഹരിക്കാൻ നമ്മൾ യേശുവിന്റെ ഉപദേശം അനുസരിക്കണം. (മത്തായി 5:23, 24; 18:15-17 വായിക്കുക.) അങ്ങനെ ചെയ്യുമ്പോൾ യഹോവയുടെ ആരാധകർ ചേരുന്ന കുടുംബത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയും.
16. ദൈവത്തിന്റെ ജനത്തിന് ഇടയിൽ ഐക്യമുണ്ടായിരിക്കണമെന്നു പ്രതീക്ഷിക്കേണ്ടതിന്റെ കാരണം എന്താണ്?
16 ദൈവത്തിന്റെ ജനത്തിന് ഇടയിൽ ഐക്യമുണ്ടായിരിക്കണമെന്നു പ്രതീക്ഷിക്കേണ്ടതിന്റെ കാരണം എന്താണെന്ന് യഹോവയുടെ സ്വന്തം പുസ്തകം പറയുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” (സങ്കീ. 133:1) യഹോവയെ അനുസരിച്ചപ്പോൾ ഇസ്രായേല്യർ സംഘടിതരും ഐക്യമുള്ളവരും ആയിരുന്നു. തന്റെ ജനത്തിന്റെ ഭാവി മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “തൊഴുത്തിലെ ആടുകളെപ്പോലെ, . . . ഞാൻ അവരെ ഒരുമിച്ചുകൂട്ടും.” (മീഖ 2:12) കൂടാതെ, പ്രവാചകനായ സെഫന്യയിലൂടെയും യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു (തിരുവെഴുത്തുസത്യത്തിന്റെ) നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.” (സെഫ. 3:9) യഹോവയെ ഐക്യത്തോടെ സേവിക്കാൻ നമുക്കു കഴിയുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
തെറ്റു ചെയ്ത ഒരാൾക്ക് ആത്മീയസഹായം കൊടുക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നു (17-ാം ഖണ്ഡിക കാണുക)
17. സഹോദരങ്ങൾ തെറ്റു വരുത്തുമ്പോൾ സഭയുടെ ഐക്യവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ മൂപ്പന്മാർ എന്തു ചെയ്യണം?
17 സഭയുടെ ഐക്യവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ മൂപ്പന്മാർ നീതിന്യായനടപടികൾ സ്നേഹത്തോടെയും പെട്ടെന്നും കൈകാര്യം ചെയ്യണം. വെറും വികാരത്തിന്റെ അടിസ്ഥാനത്തിലല്ല ദൈവം സ്നേഹം കാണിക്കുന്നത്, തെറ്റിനു നേരെ ദൈവം കണ്ണടയ്ക്കുകയുമില്ല. (സദൃ. 15:3) അതുകൊണ്ട്, ശക്തമായ ഭാഷയിൽ എന്നാൽ സ്നേഹത്തോടെ കൊരിന്തിലുള്ളവർക്കു തന്റെ ആദ്യത്തെ ലേഖനം എഴുതുന്നതിനു പൗലോസ് മടിച്ചുനിന്നില്ല. അപ്പോസ്തലന്റെ മാർഗനിർദേശം മൂപ്പന്മാർ ബാധകമാക്കിയതുകൊണ്ട് സഭ പുരോഗതി നേടിയെന്ന് ഏതാനും മാസങ്ങൾക്കു ശേഷം കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ ലേഖനം കാണിക്കുന്നു. ഒരു ക്രിസ്ത്യാനി അറിയാതെ ഒരു തെറ്റു ചെയ്യുന്നെങ്കിൽ യോഗ്യതയുള്ള പുരുഷന്മാർ സൗമ്യതയുടെ ആത്മാവിൽ അദ്ദേഹത്തെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കണം.—ഗലാ. 6:1.
18. (എ) ദൈവവചനത്തിലെ ബുദ്ധിയുപദേശം ഒന്നാം നൂറ്റാണ്ടിലെ സഭകളെ എങ്ങനെയാണു സഹായിച്ചത്? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
18 ദൈവത്തിന്റെ സ്വന്തം പുസ്തകത്തിലെ നിശ്വസ്തയുപദേശങ്ങൾ കൊരിന്തിലെയും മറ്റ് എല്ലായിടത്തെയും ക്രിസ്ത്യാനികളെ അവരുടെ സഭകളിൽ ശുദ്ധിയും സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ സഹായിച്ചെന്നു വ്യക്തമാണ്. (1 കൊരി. 1:10; എഫെ. 4:11-13; 1 പത്രോ. 3:8) അതിന്റെ ഫലമായി അക്കാലത്തെ നമ്മുടെ സഹോദരങ്ങൾക്കു ശുശ്രൂഷ വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു. വാസ്തവത്തിൽ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” ഘോഷിക്കപ്പെട്ടെന്നു പൗലോസിനു പറയാനായി. (കൊലോ. 1:23) യഹോവയുടെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള അറിവ് ഇന്നു ഭൂമിയിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആ സംഘടനയുടെ ഭാഗമായവർ ഐക്യത്തോടെ സന്തോഷവാർത്ത പ്രസംഗിക്കുന്നതിന്റെ ഫലമാണിത്. ബൈബിളിനെ ആഴമായി വിലമതിക്കാനും പരമാധികാരിയായ യഹോവയെ ആദരിക്കാനും ഇവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഇതിന്റെ കൂടുതലായ തെളിവ് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.—സങ്കീ. 71:15, 16.
^ [1] (ഖണ്ഡിക 13) യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 134 മുതൽ 136 വരെയുള്ള പേജുകൾ കാണുക.
^ [2] (ഖണ്ഡിക 15) ഒരു ക്രിസ്ത്യാനി സഹക്രിസ്ത്യാനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് അറിയാൻ ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ എന്ന പുസ്തകത്തിന്റെ 255-ാം പേജിലെ അടിക്കുറിപ്പു കാണുക.