വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധത്തിന്റെ പുതിയ ഇരകൾ

യുദ്ധത്തിന്റെ പുതിയ ഇരകൾ

യുദ്ധത്തിന്റെ പുതിയ ഇരകൾ

“ഇന്നത്തെ യുദ്ധങ്ങൾ പോയ കാലത്തെ യുദ്ധങ്ങളിൽ നിന്നു വ്യത്യസ്‌തമാണ്‌ . . . സൈനികർക്കു പകരം സാധാരണ പൗരന്മാരാണ്‌” കൂടുതലും യുദ്ധത്തിന്‌ ഇരകളാകുന്നത്‌ എന്ന്‌ യുഎൻ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന “പെർസ്‌പെക്ടിവ്‌” എന്ന പരിപാടി റിപ്പോർട്ടു ചെയ്‌തു. ഉദാഹരണത്തിന്‌, ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട മൊത്തം ആളുകളിൽ വെറും 5 ശതമാനമേ സൈനികേതര പൗരന്മാരായി ഉണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ, കൊല്ലപ്പെട്ട സൈനികേതര പൗരന്മാരുടെ എണ്ണം 48 ശതമാനമായി വർധിച്ചു. ഇന്ന്‌, “യുദ്ധങ്ങളിൽ മരിക്കുന്ന മിക്കവാറും എല്ലാവരും തന്നെ—90%—സാധാരണ പൗരന്മാരാണ്‌, അവരിൽ അധികവും സ്‌ത്രീകളും കുട്ടികളും പ്രായംചെന്നവരുമാണ്‌” എന്ന്‌ യുഎൻ റേഡിയോ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറലിന്റെ, ‘കുട്ടികൾക്കും സായുധ പോരാട്ടങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പ്രതിനിധി’യായ ഓലാരാ ഓട്ടൂണൂവിന്റെ അഭിപ്രായത്തിൽ, “1987 മുതൽ ഏകദേശം ഇരുപതു ലക്ഷം കുട്ടികൾ സായുധ പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.” അതായത്‌, കഴിഞ്ഞ 12 വർഷക്കാലത്ത്‌ പ്രതിദിനം 450-ലധികം കുട്ടികൾ വീതം യുദ്ധത്തിന്റെ ബലിയാടുകൾ ആയിരിക്കുന്നു! കൂടാതെ, അതേ കാലഘട്ടത്തിൽ തന്നെ അറുപതു ലക്ഷത്തിലധികം കുട്ടികൾക്കു ഗുരുതരമായി പരിക്കേൽക്കുകയോ സ്ഥായിയായി അംഗഭംഗം സംഭവിക്കുകയോ ചെയ്‌തിരിക്കുന്നു.

ശ്രീ. ഓട്ടൂണൂവിന്റെ അഭിപ്രായത്തിൽ, യുദ്ധത്തിൽ ബലിയാടാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നതിനെതിരെ ഐക്യരാഷ്‌ട്രങ്ങൾക്കു പോരാടാനാകുന്ന ഒരു വിധം, ചില പ്രത്യേക ഇടങ്ങൾ സമാധാന മേഖലകളായി പ്രഖ്യാപിക്കുകയെന്ന ആശയത്തിനു പിന്തുണ നൽകുക എന്നതാണ്‌. “സ്‌കൂളുകൾ, ആശുപത്രികൾ, കളിസ്ഥലങ്ങൾ എന്നിങ്ങനെ കുട്ടികൾ കൂടുതലുള്ള ഇടങ്ങൾ യുദ്ധരഹിത മേഖലകളായി കണക്കാക്കപ്പെടണം.” എന്നിരുന്നാലും, സാധാരണ പൗരന്മാർ യുദ്ധത്തിന്‌ ഇരകളാകുന്നില്ലെന്ന്‌ ഐക്യരാഷ്‌ട്രങ്ങൾക്ക്‌ ഉറപ്പുവരുത്താനാകുന്ന ഏറ്റവും ഫലപ്രദമായ മാർഗം “യുദ്ധത്തെ നിറുത്തൽ ചെയ്യുന്നതാണ്‌” എന്ന്‌ യുഎൻ റേഡിയോ കൂട്ടിച്ചേർത്തു. അതേ, യുദ്ധത്തിൽ ആരും കൊല്ലപ്പെടാതിരിക്കണമെങ്കിൽ വാസ്‌തവത്തിൽ യുദ്ധത്തെ തന്നെ നിറുത്തൽ ചെയ്യണം. അത്‌ എന്നെങ്കിലും സംഭവിക്കുമോ?

യുദ്ധങ്ങൾ ദീർഘനാളായി മനുഷ്യചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നതുകൊണ്ട്‌ മനുഷ്യർക്ക്‌ ഒരിക്കലും ഭൂവ്യാപകമായ സമാധാനം കൊണ്ടുവരാൻ സാധിക്കില്ലെന്ന്‌ അനേകർക്കും തോന്നുന്നതു തികച്ചും സ്വാഭാവികമാണ്‌, ആ തോന്നൽ ശരിയാണുതാനും. എന്നാൽ, യഹോവയാം ദൈവം അതു ചെയ്യുമെന്ന്‌ അവന്റെ വചനമായ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു: “അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.” (സങ്കീർത്തനം 46:9) അത്‌ എപ്പോഴായിരിക്കും സംഭവിക്കുക? ലോകവ്യാപക സമാധാനത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനം നിവൃത്തിയേറും എന്നു നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ ഈ മാസികയുടെ പ്രസാധകർക്ക്‌ എഴുതുകയോ നിങ്ങളുടെ വീടിന്‌ അടുത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ സന്ദർശിക്കുകയോ ചെയ്യുക. നിങ്ങളുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നതായിരിക്കും—യാതൊരു കടപ്പാടും തോന്നേണ്ടതില്ല, നിങ്ങൾ പണവും ചെലവഴിക്കേണ്ടതില്ല.

[31-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

UN PHOTO 156450/J. Isaac