വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആളുകൾക്ക്‌ യഥാർഥ പ്രത്യാശ നൽകുന്നു

ആളുകൾക്ക്‌ യഥാർഥ പ്രത്യാശ നൽകുന്നു

ആളുകൾക്ക്‌ യഥാർഥ പ്രത്യാശ നൽകുന്നു

“ഇന്നത്തെ യുവജനങ്ങൾക്ക്‌ എന്തു പ്രത്യാശ?” എന്ന ഒരു ലേഖനപരമ്പര 1998 സെപ്‌റ്റംബർ 8 ലക്കം ഉണരുക!യിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനു വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട്‌ മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കായ മൊൾഡോവയിൽ നിന്ന്‌ 17 വയസ്സുള്ള ഒരു യുവാവ്‌ യഹോവയുടെ സാക്ഷികളുടെ അവിടത്തെ ബ്രാഞ്ച്‌ ഓഫീസിന്‌ എഴുതി. കത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു:

“നിങ്ങളോടു നന്ദി പറയാതിരിക്കാൻ എനിക്കു കഴിയില്ല. ലേഖനം വായിച്ച്‌ ഞാൻ കരഞ്ഞു പോയി. അതു വായിച്ചപ്പോൾ കുറച്ചു നാളുകൾക്കു മുമ്പത്തെ എന്റെ മാനസിക അവസ്ഥ എനിക്ക്‌ ഓർമ വന്നു. ആത്മഹത്യയുടെ വക്കിൽ നിന്നാണു യഹോവയുടെ സാക്ഷികൾ എന്നെ രക്ഷപ്പെടുത്തിയത്‌, അവർ അതു തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും. ഭാവി പ്രത്യാശയെ സംബന്ധിച്ച്‌ അവരോടു സംസാരിക്കുകയും സ്രഷ്ടാവിന്റെ കരുണയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്‌തത്‌ നിരാശയുടെ പടുകുഴിയിൽ നിന്ന്‌ പതുക്കെ പതുക്കെ കരകയറാൻ എന്നെ സഹായിച്ചു. . . .

“മെച്ചപ്പെട്ട ജീവിതാവസ്ഥകൾ കൊണ്ടുവരുക എന്ന ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നത്‌ നിങ്ങൾക്കു യഥാർഥത്തിൽ അയൽസ്‌നേഹം ഉണ്ടെന്നുള്ളതിന്റെ തെളിവാണ്‌. വ്യക്തമായും ആ ഉദ്യമം വെറുതെയായി പോകുന്നില്ല. സമൂഹം അഭിമുഖീകരിക്കുന്ന പ്രമുഖ പ്രശ്‌നങ്ങളിലേക്ക്‌ ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നു. പ്രയോജനപ്രദമായ ഈ വേല ചെയ്യുന്നതിൽ തുടരുക. ഈ മാസികയുടെ ഓരോ ലക്കത്തിനുമായി ഞാൻ നോക്കിപ്പാർത്തിരിക്കും.”

ഓരോ ലക്കത്തിന്റെയും നാലാം പേജിൽ “ഉണരുക! പ്രസിദ്ധീകരിക്കുന്നതിന്റെ കാരണം” നൽകിയിട്ടുണ്ട്‌. അത്‌ ഇപ്രകാരം പറയുന്നു: “ഇപ്പോഴത്തെ ദുഷ്ട, നിയമരഹിത വ്യവസ്ഥിതിയെ ഉടൻ നീക്കി അതിന്റെ സ്ഥാനത്തു വരാൻ പോകുന്ന സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്‌ദത്തത്തിൽ ഈ മാസിക വിശ്വാസം കെട്ടുപണി ചെയ്യുന്നു.” ബൈബിളധിഷ്‌ഠിതമായ ഈ ദൈവദത്ത വാഗ്‌ദാനം ഗോളമാസകലമുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ഈ പ്രയാസ കാലഘട്ടത്തിന്റേതായ പ്രശ്‌നങ്ങൾ തരണം ചെയ്യാനുള്ള ശക്തി നൽകുന്നു.

സ്രഷ്ടാവു നൽകിത്തരുന്ന യഥാർഥ പ്രത്യാശയെ സംബന്ധിച്ച്‌ ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന 32 പേജുള്ള ലഘുപത്രികയിൽ ഭംഗിയായി വിവരിച്ചിരിക്കുന്നു. പ്രത്യേകിച്ചും “ദൈവോദ്ദേശ്യം പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും”, “ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കുക” എന്നീ ഭാഗങ്ങളിൽ. ഈ ലഘുപത്രികയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്‌ക്കുക.

ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു തരിക.

◻ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്‌പര്യമുണ്ട്‌, എന്റെ വിലാസം: