വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

വിവാഹ ഇണയെ തിരഞ്ഞെടുക്കൽ “ബൈബിളിന്റെ വീക്ഷണം: വിവാഹ ഇണയെ തിരഞ്ഞെടുക്കേണ്ട വിധം” എന്ന ലേഖനത്തിലൂടെ നിങ്ങൾ യുവജനങ്ങളായ ഞങ്ങളിൽ പ്രകടമാക്കിയ പിതൃനിർവിശേഷമായ താത്‌പര്യത്തിനു നന്ദി. (ഒക്‌ടോബർ 8, 1999) അനുഭവപരിചയമില്ലായ്‌മ നിമിത്തം അനുരാഗാവേശത്തെ യഥാർഥ സ്‌നേഹമായി തെറ്റിദ്ധരിച്ചുകൊണ്ട്‌ മിക്ക ചെറുപ്പക്കാരും വിവാഹത്തിലേക്ക്‌ എടുത്തു ചാടുന്നു. എനിക്കു ചേരാത്ത ഒരാളുടെ കൂടെ ആയിരിക്കുന്നതിനെക്കാൾ ഒറ്റയ്‌ക്കു കഴിയാനാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്‌.

എസ്‌. ആർ. എം., ബ്രസീൽ

അവിവാഹിതയായ 40-കാരിയാണ്‌ ഞാൻ. ഒരു വിവാഹ ഇണയെ കണ്ടെത്തുന്നതു സംബന്ധിച്ചു ഞാൻ ദിവസവും യഹോവയോടു പ്രാർഥിക്കാറുണ്ട്‌. മാത്രമല്ല, വിവാഹജീവിതം വിജയിപ്പിക്കാൻ ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ ഞാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു. ദൈവാത്മാവിന്റെ ഫലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന, നമ്മുടെ അതേ ലക്ഷ്യങ്ങൾ ഉള്ള, ആത്മീയമായി ശക്തനായ ഒരാൾക്കുവേണ്ടി നോക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വളരെ പ്രോത്സാഹജനകമായിരുന്നു. യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ തുടരാനുള്ള എന്റെ തീരുമാനത്തെ ശക്തീകരിച്ചതിനു വളരെ നന്ദി.

ഇ. എഫ്‌., ഐക്യനാടുകൾ

ശരപ്പക്ഷികൾ യൂറോപ്യൻ ശരപ്പക്ഷികൾ കൂടുണ്ടാക്കുന്നത്‌ വീടിന്റെ ബാൽക്കണിയിൽ നിന്ന്‌ ഞാൻ വർഷങ്ങളായി നിരീക്ഷിച്ചിട്ടുണ്ട്‌. മേയ്‌ മാസത്തിലാണ്‌ അവ എത്തിച്ചേരുന്നത്‌. ആഗസ്റ്റ്‌ മാസം ആകുന്നതോടെ അപ്രത്യക്ഷമാവുകയും ചെയ്യും. “ശരംപോലെ പായുന്ന ശരപ്പക്ഷികൾ” (ഒക്‌ടോബർ 8, 1999) എന്ന ലേഖനത്തിനു നന്ദി. മനം കവരുന്ന ഈ ജീവികളെക്കുറിച്ച്‌ എനിക്കിപ്പോൾ മുമ്പത്തേതിലും വളരെയേറെ കാര്യങ്ങൾ അറിയാം.

എ. ഡി., ജർമനി

ജീവിതകഥ പത്തു വർഷത്തിലധികമായി ഞാൻ ഒരു മുഴുസമയ സുവിശേഷകയാണ്‌. നിങ്ങളുടെ അതിവിശിഷ്ടമായ ലേഖനങ്ങൾ വായിക്കുമ്പോൾ നന്ദി പറയാനുള്ള അതിയായ ആഗ്രഹം എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌. മിഷനറിമാരുടെ നല്ല അനുഭവങ്ങളാണ്‌ എനിക്ക്‌ ഏറ്റവും ആകർഷകമായിരുന്നിട്ടുള്ളത്‌. ഞാനും അവരെപ്പോലെ ഒരാളാകാൻ എന്നും ആഗ്രഹിച്ചിട്ടുണ്ട്‌. വിദേശവയലിൽ സേവിക്കാനുള്ള എന്റെ ആഗ്രഹം നിലനിറുത്താൻ വില്ലെം വാൻ സേയ്‌ലിനെയും ച്രേ വാൻ സേയ്‌ലിനെയും പോലുള്ളവരുടെ അനുഭവങ്ങൾ (“യാഥാർഥ്യം എന്റെ പ്രതീക്ഷകളെ കടത്തിവെട്ടിയിരിക്കുന്നു” ഒക്‌ടോബർ 8, 1999) എന്നെ സഹായിച്ചിരിക്കുന്നു.

പി. കെ., ഐക്യനാടുകൾ

വളരെ വിഷാദം അനുഭവപ്പെട്ടിരുന്ന ഒരു സമയത്താണ്‌ ഞാൻ ഈ ലേഖനം വായിച്ചത്‌. ഒരു കാലത്തും എന്റെ ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ എനിക്കു കഴിയില്ലെന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌. ഒരു മുഴുസമയ ശുശ്രൂഷകയെന്ന നിലയിൽ എന്റെ വേല സംബന്ധിച്ചു ക്രിയാത്മകമായ ഒരു മനോഭാവം നിലനിറുത്തുക ബുദ്ധിമുട്ടായിരുന്ന സാഹചര്യങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്‌. പ്രതിബന്ധങ്ങളിൻ മധ്യേയും വില്ലെമും ച്രേയും ശുഭാപ്‌തി വിശ്വാസത്തോടുകൂടിയ ഒരു വീക്ഷണം നിലനിറുത്തി. യഹോവ അവരുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്‌തു. വിശ്വാസത്തെ ശക്തമാക്കി നിറുത്തുന്നെങ്കിൽ, എനിക്കും ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്ന എന്റെ ബോധ്യത്തെ അതു ബലിഷ്‌ഠമാക്കി.

കെ. സി., ഐക്യനാടുകൾ

മറ്റുള്ളവരുമായി ഇടപഴകൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക്‌ മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ കഴിയാത്തത്‌ എന്തുകൊണ്ട്‌?” (ഒക്‌ടോബർ 22, 1999) എന്ന നിങ്ങളുടെ ലേഖനത്തിനു വളരെ നന്ദി. എനിക്ക്‌ 17 വയസ്സുണ്ട്‌. ഈ ലേഖനം വായിച്ചപ്പോൾ അത്‌ എനിക്കുവേണ്ടി എഴുതിയതാണോ എന്നു തോന്നിപ്പോയി. എന്റെ ഉള്ളിലെ വികാരങ്ങൾ അതേപടി ഈ ലേഖനത്തിൽ പകർത്തിയതുപോലിരുന്നു. ഞാൻ ഒരു അഹംഭാവിയാണെന്നു പലരും പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. എന്നാൽ, ഒരാൾ മറ്റുള്ളവരുടെ അത്രയും സംസാരിക്കുന്നില്ല എന്നത്‌ അയാളെക്കുറിച്ചു തെറ്റായ നിഗമനത്തിലെത്താനുള്ള ഒരു കാരണമല്ല.

ആർ. ആർ., ജർമനി

കുട്ടിക്കാലത്ത്‌ എനിക്കുണ്ടായ ഗുരുതരമായ ഒരു രോഗം, മറ്റുള്ളവരിൽ നിന്ന്‌ ഒറ്റപ്പെട്ടവനാണെന്ന തോന്നൽ എന്നിൽ ഉളവാക്കിയിരിക്കുന്നു. നിങ്ങളുടെ ഈ ലേഖനം എന്റെ വികാരങ്ങളെ അംഗീകരിക്കാനും ഈ സാഹചര്യത്തെ തരണം ചെയ്യാനുള്ള ഒരു വഴി കണ്ടെത്താനും എന്നെ സഹായിച്ചിരിക്കുന്നു. ഇനി ഞാൻ സഭയിൽ സുഹൃത്തുക്കളെ നേടിയെടുക്കാനുള്ള ശ്രമത്തിൽ ഏർപ്പെടാൻ പോകുകയാണ്‌.

ജെ. എഫ്‌. എഫ്‌., ബ്രസീൽ

തെറ്റായ സംഖ്യ! പൊതുവെ കൃത്യതയുള്ള വിവരങ്ങൾ അടങ്ങിയ നിങ്ങളുടെ ലേഖനങ്ങളെല്ലാം വളരെ ആസ്വാദ്യമാണ്‌. എന്നിരുന്നാലും, “ലോകത്തെ വീക്ഷിക്കൽ” എന്നതിലെ “മോട്ടോർവാഹന ഭ്രമം” (സെപ്‌റ്റംബർ 8, 1999) എന്നതിൻ കീഴിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഇപ്പോൾ നാലു കോടിയോളം വാഹനങ്ങൾ ഐക്യനാടുകളിൽ ഉപയോഗത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.” എന്നാൽ യഥാർഥ എണ്ണം അതിലും വളരെ കൂടുതലാണ്‌.

ആർ. കെ., ഐക്യനാടുകൾ

പിശകു സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. തെറ്റായ ഒരു സ്ഥിതിവിവരക്കണക്കാണു ഞങ്ങൾ ഉദ്ധരിച്ചത്‌. ഇപ്പോൾ 13 കോടിയിലധികം കാറുകൾ ഐക്യനാടുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്‌.—പത്രാധിപർ.