വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മണ്ണിരകളുടെ മാസ്‌മര ലോകം

മണ്ണിരകളുടെ മാസ്‌മര ലോകം

മണ്ണിരകളുടെ മാസ്‌മര ലോകം

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ഈജിപ്‌തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര അവയെ വിശുദ്ധമെന്നു പ്രഖ്യാപിച്ചു. അരിസ്റ്റോട്ടിൽ അവയെ വിളിച്ചത്‌ ഭൂമിയുടെ കുടൽമാല എന്നാണ്‌. ലോകചരിത്രത്തിൽ അവ പ്രധാനപ്പെട്ട ഒരു പങ്ക്‌ വഹിച്ചതായി ചാൾസ്‌ ഡാർവിൻ വിശ്വസിച്ചു. പ്രശസ്‌തരായ ഈ ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ജീവി ഏതാണ്‌? സാധുവായ മണ്ണിര.

നിങ്ങൾ കാണാൻ പോകുന്നതുപോലെ നമ്മുടെ ആദരവ്‌ അർഹിക്കുന്ന ഒരു ജീവിയാണ്‌ മണ്ണിര. വഴുവഴുപ്പുള്ള ആ ശരീരവും പുളഞ്ഞു പുളഞ്ഞുള്ള പോക്കും കണ്ടാൽ അറപ്പു തോന്നിയേക്കാം എന്നതു ശരിതന്നെ. എന്നാൽ ഈ പ്രത്യേകതകൾ പോലും, മണ്ണിരയെ അൽപ്പമൊന്ന്‌ അടുത്തു പരിചയപ്പെട്ടു കഴിയുമ്പോൾ നിങ്ങളിൽ വിസ്‌മയം ജനിപ്പിക്കും. മണ്ണിരകളുടെ മാസ്‌മര ലോകത്തേക്ക്‌ കടന്നുചെല്ലാൻ കുനിഞ്ഞുനിന്ന്‌ താഴെ കിടക്കുന്ന ഒരു മൺകട്ടയോ പാതിദ്രവിച്ച ഇലകളുടെ പാളിയോ ഒന്ന്‌ ഇളക്കിമറിക്കുകയേ വേണ്ടൂ.

ലഘുവായ മസ്‌തിഷ്‌കം, പക്ഷേ അത്ഭുതപ്പെടുത്തുന്ന കഴിവുകൾ

മണ്ണിരയെ ഒന്ന്‌ അടുത്തു നിരീക്ഷിക്കൂ. അതിന്റെ ശരീരം, വളയാകൃതിയിലുള്ള ഖണ്ഡങ്ങളാൽ നിർമിതമാണെന്ന്‌ നിങ്ങൾക്കു മനസ്സിലാകും. അതു കണ്ടാൽ തീരെ ചെറിയ ഉഴുന്നുവടകൾ ഇടയ്‌ക്ക്‌ ഒട്ടും സ്ഥലം വിടാതെ ചേർത്തു വെച്ചിരിക്കുന്നതുപോലെ തോന്നും. ഓരോ ഖണ്ഡത്തിലും രണ്ടു കൂട്ടം പേശികളുണ്ട്‌. ത്വക്കിന്‌ തൊട്ടുതാഴെ സ്ഥിതിചെയ്യുന്ന പേശികളുടെ കൂട്ടം മണ്ണിരയ്‌ക്കു ചുറ്റും ഒരു വളയം തീർക്കുന്നു. ഈ പാളിക്ക്‌ അടിയിലായി കാണുന്ന രണ്ടാമത്തെ കൂട്ടം പേശികൾ മണ്ണിരയുടെ ശരീരത്തിൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. വിപരീതദിശകളിൽ സ്ഥിതിചെയ്യുന്ന ഈ പേശീ കൂട്ടങ്ങളെ വികസിപ്പിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌, അതായത്‌ ശരീരമാസകലം വ്യാപിക്കുന്ന സങ്കോച-വികാസ തരംഗത്താൽ ഖണ്ഡങ്ങൾ ഒന്നിനു പുറകെ ഒന്നായി ചലിപ്പിച്ചുകൊണ്ട്‌ ആണ്‌ മണ്ണിര സഞ്ചരിക്കുന്നത്‌.

നിങ്ങൾ ഒരു മണ്ണിരയെ എടുത്തു കയ്യിൽ വെക്കുകയാണെങ്കിൽ അതു കിടന്നു പുളയാൻ തുടങ്ങും എന്നതിനു സംശയമില്ല. അതിന്റെ ശരീരത്തിൽ നിറയെ സംവേദ അവയവങ്ങൾ ഉള്ളതിനാലാണ്‌—ഒരു ഖണ്ഡത്തിൽത്തന്നെ 1,900 എണ്ണം ഉണ്ടായിരിക്കാം—അത്‌ ഈ രീതിയിൽ പ്രതികരിക്കുന്നത്‌. ഈ ഗ്രാഹികൾ മണ്ണിരയ്‌ക്ക്‌ സ്‌പർശനശക്തിയും സ്വാദറിയാനുള്ള കഴിവും പ്രകാശ സംവേദക പ്രാപ്‌തിയും പ്രദാനം ചെയ്യുന്നു.

മണ്ണിര മണ്ണിൽ പിടിമുറുക്കുന്നത്‌ ശൂകങ്ങൾ (setae) എന്നു വിളിക്കുന്ന ചെറിയ രോമസമാനമായ ഉന്തിനിൽക്കുന്ന ഭാഗങ്ങളുടെ സഹായത്താലാണ്‌. മണ്ണിരയുടെ ഓരോ ശരീരഖണ്ഡത്തിലും ശൂകങ്ങളുടെ ഗണങ്ങളുണ്ട്‌. ഇവ വള്ളത്തിന്റെ തുഴകൾ പോലെ വർത്തിക്കുന്നു. ശൂകങ്ങൾ മണ്ണിലേക്ക്‌ ആഴ്‌ത്തിയ ശേഷം മണ്ണിര വലിഞ്ഞു നീങ്ങുന്നു, പിന്നെ അവയെ മണ്ണിൽനിന്നു വലിച്ചെടുക്കുന്നു. ഒരു സമയത്ത്‌ ഒരു ഗണം ശൂകങ്ങൾ ഉപയോഗിച്ച്‌ അവയ്‌ക്ക്‌ മുമ്പോട്ടോ പുറകോട്ടോ “തുഴയാൻ” കഴിയും. ആപത്‌സൂചന ഉണ്ടാകുന്ന പക്ഷം അവയ്‌ക്ക്‌ ശരീരത്തിന്റെ ഒരറ്റം നിലത്ത്‌ ഉറപ്പിച്ചിട്ട്‌ മറ്റേ അറ്റം പെട്ടെന്ന്‌ പുറകോട്ടു വലിക്കാൻ കഴിയും. “തുഴകളുടെ ചലനങ്ങൾ” ഏകോപിക്കുന്നതിലുള്ള അവയുടെ പാടവം ഒളിമ്പിക്‌ വള്ളംകളിക്കാരിൽ പോലും അസൂയ ജനിപ്പിക്കാൻ പോന്നതാണ്‌.

ഒരു പക്ഷി മണ്ണിരയുടെ വാൽഭാഗത്തെ ഖണ്ഡങ്ങൾ കൊത്തിയെടുത്താൽ ചില ഇനം മണ്ണിരകളിൽ അവ വീണ്ടും വളരും. എന്നാൽ നഷ്ടപ്പെട്ട എണ്ണത്തിലും കൂടുതൽ ഒരിക്കലും വളരില്ല. ഓരോ ഖണ്ഡവും നേരിയ തോതിൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതായി കാണപ്പെടുന്നു. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരമാവധി ചാർജ്‌ പുനരാർജിക്കുന്നതുവരെയേ നഷ്ടപ്പെട്ട ഖണ്ഡങ്ങൾ വളരുന്നുള്ളൂ.

ആയിരക്കണക്കിന്‌ വരുന്ന സംവേദ അവയവങ്ങളും സങ്കീർണമായ പേശീ വ്യൂഹവുമെല്ലാം സെറിബ്രൽ ഗാങ്‌ഗ്ലിയോണുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വായ്‌ സ്ഥിതിചെയ്യുന്ന ശരീരാഗ്രത്തിൽത്തന്നെയാണ്‌ ഗാങ്‌ഗ്ലിയോണും സ്ഥിതിചെയ്യുന്നത്‌. ശാരീരികമായ കഴിവുകൾക്കു പുറമേ, മണ്ണിരകൾക്ക്‌ പരിമിതമായ ഓർമശക്തി ഉണ്ടെന്നും ആപത്ത്‌ ഒഴിവാക്കുന്നതിന്‌ പഠിക്കാൻ പോലും കഴിയുമെന്നും പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു.

എന്തുകൊണ്ടാണ്‌ ഇത്ര വഴുവഴുപ്പ്‌?

പലരിലും അറപ്പുളവാക്കുന്ന മണ്ണിരയുടെ വഴുവഴുപ്പുള്ള ശരീരോപരിതലമാണ്‌ ശ്വസിക്കുന്നതിന്‌ ഈ കൊച്ചു ജീവിയെ സഹായിക്കുന്നത്‌. മണ്ണിരയുടെ ത്വക്കിൽ സുഷിരങ്ങളുണ്ട്‌. ത്വക്കിനോട്‌ ചേർന്നു സ്ഥിതിചെയ്യുന്ന രക്തക്കുഴലുകൾ വായുവിൽ നിന്നോ ഓക്‌സിജൻ കലർന്ന വെള്ളത്തിൽ നിന്നോ ഓക്‌സിജൻ വലിച്ചെടുക്കുകയും അതോടൊപ്പം കാർബൺ ഡൈ ഓക്‌സൈഡ്‌ പുറന്തള്ളുകയും ചെയ്യുന്നു. ത്വക്ക്‌ നനവുള്ളതാണെങ്കിൽ മാത്രമേ ഈ വാതക വിനിമയം നടക്കൂ. മണ്ണിരയുടെ ത്വക്ക്‌ വരണ്ടുപോകുന്നെങ്കിൽ അത്‌ പ്രാണവായു ലഭിക്കാതെ ചത്തുപോകും.

ഇനിയും, കോരിച്ചൊരിയുന്ന മഴയുടെ സമയത്ത്‌ മണ്ണിര അതിന്റെ മാളത്തിൽ കുടുങ്ങിപ്പോകുന്നു എന്നിരിക്കട്ടെ. മാളത്തിലെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഓക്‌സിജൻ പെട്ടെന്നു തീർന്നുപോകും. നല്ല ഒരു മഴ പെയ്‌തു കഴിഞ്ഞാലുടനെ മണ്ണിരകൾ മണ്ണിന്റെ മുകൾപ്പരപ്പിലേക്ക്‌ ഇഴഞ്ഞെത്തുന്നതിന്റെ ഒരു കാരണം ഇതാണ്‌. മാളത്തിൽനിന്നു പുറത്തുവരുന്നില്ലെങ്കിൽ അവ പ്രാണവായു കിട്ടാതെ ചത്തുപോകും.

കാര്യക്ഷമതയുള്ള ഉഴവുകാർ വിഹരിക്കുന്ന ഒരു ഗ്രഹം

നമ്മുടെ ഗ്രഹത്തിലെ മണ്ണിൽ അനലിഡ ഫൈലത്തിൽപ്പെട്ട നൂറുകണക്കിന്‌ ഇനം വിരകളുണ്ട്‌. അവയിൽ 200-ഓളം എണ്ണം മണ്ണിരകുലത്തിൽ പെടുന്നു. വരൾച്ചയും തണുപ്പും ഏറ്റവും കൂടുതലുള്ള ഇടങ്ങളിൽ ഒഴികെ മറ്റെല്ലാ ഭൂഭാഗങ്ങളിലും അവയെ കാണാം. ദക്ഷിണാഫ്രിക്കയിലെ സാവന്നകൾക്കു കീഴെ ഒരു ചതുരശ്ര മീറ്ററിൽ 70 എണ്ണം എന്ന നിരക്കിൽ മാത്രമാണ്‌ അവ ഉള്ളതെങ്കിൽ കാനഡയിലെ ഒരു വനപ്രദേശത്ത്‌ ഓരോ ചതുരശ്ര മീറ്ററിലും 700-ലേറെ എണ്ണത്തെ കാണാൻ കഴിഞ്ഞേക്കും.

ന്യൂസിലൻഡിൽ മണ്ണിരകളെ മൂന്ന്‌ അടിസ്ഥാന ഇനങ്ങളായി തിരിച്ചിരിക്കുന്നു. പെട്ടെന്നു പെരുകുന്നതും ശീഘ്രഗതിയിൽ സഞ്ചരിക്കുന്നതും ഭൗമോപരിതലത്തിലെ അഴുകിക്കൊണ്ടിരിക്കുന്ന ജൈവപദാർഥങ്ങൾക്കിടയിൽ ജീവിക്കുന്നതുമായ മണ്ണിരകൾ ഉൾപ്പെടുന്നതാണ്‌ ആദ്യത്തെ ഇനം. ഏറ്റവും വ്യാപകമായി കാണപ്പെടുന്ന രണ്ടാമത്തെ ഇനം, മണ്ണിന്റെ മേൽപ്പാളികളിലൂടെ തിരശ്ചീനമായി മണ്ണു തുരന്നു നീങ്ങുന്ന മണ്ണിരകൾ അടങ്ങുന്നതാണ്‌. മൂന്നാമത്തെ ഇനത്തിൽപ്പെട്ട മണ്ണിരകൾ മണ്ണിലേക്ക്‌ കുത്തനെ തുരന്നിറങ്ങുകയും ഒരു മാളത്തിൽത്തന്നെ പല വർഷങ്ങൾ—ആയുഷ്‌കാലം മുഴുവൻ—കഴിച്ചുകൂട്ടുകയും ചെയ്‌തേക്കാം. അങ്ങേയറ്റം പേശീബലമുള്ള ഇവരാണ്‌ മണ്ണിരകളുടെ ലോകത്തിലെ കരുത്തന്മാർ. ഇവയുടെ തലയ്‌ക്കു ചുറ്റും ശക്തമായ പേശീ വളയങ്ങൾ ഉണ്ട്‌. മണ്ണിലേക്കു തുരന്നിറങ്ങാൻ ഇവ സഹായിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മണ്ണിരകളിലൊന്ന്‌ തെക്കൻ ഓസ്‌ട്രേലിയയിൽ ആണുള്ളത്‌. ഈ ഭീമാകാരന്‌ 1.5 മീറ്ററിലേറെ നീളവും 500 ഗ്രാം തൂക്കവും കണ്ടേക്കാം.

ഭൗമോപരിതലത്തിലൂടെ പുളഞ്ഞുനീങ്ങുന്ന മണ്ണിരകൾ കൊച്ച്‌ ഉഴവുകാരെ പോലെ വർത്തിക്കുന്നു. ജന്തുക്കളുടെ വിസർജ്യം, മണ്ണ്‌, അഴുകിക്കൊണ്ടിരിക്കുന്ന സസ്യപദാർഥങ്ങൾ എന്നിവ തിന്നുതിന്ന്‌ അവയിലൂടെ തുരന്നിറങ്ങുന്ന മണ്ണിരകൾ കുരുപ്പ എന്നു വിളിക്കപ്പെടുന്ന ഒരു പദാർഥം വിസർജിക്കുന്നു. മണ്ണിര വൻതോതിൽ ഈ കുരുപ്പ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ഇംഗ്ലണ്ടിലെ പച്ചപ്പട്ടുവിരിച്ച വയലുകൾക്കു കീഴിൽ പണിയെടുക്കുന്ന മണ്ണിരകൾ വർഷംതോറും ഏക്കറിന്‌ ഏതാണ്ട്‌ എട്ടു ടൺ എന്ന നിരക്കിൽ കുരുപ്പ ഉത്‌പാദിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. നൈൽ താഴ്‌വരയിലെ മണ്ണിരകൾ അതിനെക്കാൾ മിടുക്കരാണ്‌. ഇവ ഒരു ഏക്കറിൽ 1,000 ടൺ വരെ കുരുപ്പ നിക്ഷേപിച്ചേക്കാം. മണ്ണിരകൾ ഇങ്ങനെ മണ്ണ്‌ ഉഴുതു മറിക്കുമ്പോൾ അത്‌ കൂടുതൽ വായുസഞ്ചാരവും നീർവാർച്ചയുമുള്ളതും ഫലഭൂയിഷ്‌ഠവും ആയിത്തീരുന്നു.

മണ്ണിരയുടെ ദഹനവ്യൂഹം പോഷകങ്ങളെ ചെടികൾക്ക്‌ വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിലാക്കി മാറ്റുന്നതായി ശാസ്‌ത്രജ്ഞർ കണ്ടുപിടിച്ചിരിക്കുന്നു. അതുകൊണ്ട്‌ കുരുപ്പയിൽ ചെടികൾക്ക്‌ ആവശ്യമായ ആഹാരം വലിയ തോതിൽ അടങ്ങിയിരിക്കുന്നു. അഴുകിക്കൊണ്ടിരിക്കുന്ന വിസർജ്യങ്ങളിലും സസ്യപദാർഥങ്ങളിലും ഹാനികരമായ ധാരാളം സൂക്ഷ്‌മജീവികളുണ്ട്‌. മണ്ണിരയുടെ അന്നപഥത്തിലൂടെ കടന്നുപോകുമ്പോൾ അവയെല്ലാം നശിക്കുന്നു. അങ്ങനെ, മണ്ണിരകൾ മണ്ണ്‌ ശുചിയാക്കുകയും ചെയ്യുന്നു. പാഴ്‌വസ്‌തുക്കൾ അകത്താക്കി പോഷകസമ്പുഷ്ടമായ ആഹാരം പുറത്തുകൊണ്ടുവരുന്ന ഒന്നാന്തരമൊരു പുനഃസംസ്‌കരണ യന്ത്രം.

മണ്ണിരകളുടെ പ്രാപ്‌തി ഉപയോഗപ്പെടുത്തൽ

മാലിന്യ നിർമാർജന വ്യവസായം മണ്ണിരയുടെ അസാമാന്യ പുനഃസംസ്‌കരണ പ്രാപ്‌തി ഉപയോഗപ്പെടുത്തി വരികയാണ്‌. ഓസ്‌ട്രേലിയയിലെ ഒരു കമ്പനി, പല മാലിന്യ സംസ്‌കരണ ശാലകളിലായി മൊത്തം 50 കോടി മണ്ണിരകളെ ഉപയോഗപ്പെടുത്തുന്നുണ്ട്‌. പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത ഇടങ്ങളിലാണ്‌ മണ്ണിരകളെ സൂക്ഷിക്കുന്നത്‌. ഇവയ്‌ക്ക്‌ ആഹാരമായി, പന്നിയുടെയോ മനുഷ്യന്റെയോ വിസർജ്യം തുണ്ടുകളാക്കിയ പാഴ്‌കടലാസിന്റെയും മറ്റ്‌ ജൈവപദാർഥങ്ങളുടെയും കൂടെ ചേർത്തു കൊടുക്കുന്നു. ഈ മണ്ണിരകൾ ദിവസവും അകത്താക്കുന്ന ആഹാരത്തിന്റെ അളവ്‌ അവയുടെ ശരീരഭാരത്തിന്റെ 50 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ വരും. ഇവ ഉത്‌പാദിപ്പിക്കുന്ന കുരുപ്പ, സസ്യങ്ങൾക്കുള്ള പോഷകസമൃദ്ധമായ ആഹാരം എന്ന നിലയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു.

ഭക്ഷ്യ ഉറവിടം എന്ന നിലയിലും മണ്ണിരകളെ ഉപയോഗിക്കുക സാധ്യമാണെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. മാട്ടിറച്ചിയിൽ അടങ്ങിയിരിക്കുന്ന പ്രയോജനപ്രദമായ അതേ അമിനോ അമ്ലങ്ങൾതന്നെ മണ്ണിരയിലും ഉണ്ട്‌. ജലാംശം ഇല്ലാതെ തൂക്കുമ്പോൾ മണ്ണിരയിൽ 60 ശതമാനം മാംസ്യവും 10 ശതമാനം കൊഴുപ്പും കൂടാതെ കാൽസ്യവും ഫോസ്‌ഫറസും അടങ്ങിയിരിക്കുന്നു. ഇപ്പോൾത്തന്നെ ചില രാജ്യങ്ങളിൽ ആളുകൾ മണ്ണിരകൊണ്ട്‌ പൈ എന്ന പലഹാരം ഉണ്ടാക്കി കഴിക്കുന്നുണ്ട്‌. ലോകത്തിന്റെ മറ്റുചില ഭാഗങ്ങളിൽ ആളുകൾ, വറുത്തും വേവിക്കാതെ പോലും അവയെ ഭക്ഷിക്കുന്നു.

മണ്ണിരകൾ ഒരിക്കലും ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച ജീവികൾ ആയിത്തീരില്ലായിരിക്കാം. എങ്കിലും അവ ഇല്ലായിരുന്നെങ്കിൽ ലോകം തീർച്ചയായും വളരെ വ്യത്യസ്‌തമായിരിക്കുമായിരുന്നു. അതുകൊണ്ട്‌ അടുത്തതവണ നാട്ടിൻപുറത്തെ പ്രശാന്തമായ ഒരു പ്രകൃതിദൃശ്യത്തിന്റെ സൗന്ദര്യം നുകരുമ്പോൾ നിങ്ങളുടെ കാൽക്കീഴെ മണ്ണ്‌ ഉഴുതുമറിക്കുകയും അതിനെ വളക്കൂറുള്ളതാക്കുകയും ആ സുന്ദരദൃശ്യത്തിന്റെ മനോഹാരിത മങ്ങാതെ സൂക്ഷിക്കുകയും ചെയ്‌തുകൊണ്ട്‌ തിരക്കിട്ട്‌ പണിയെടുക്കുന്ന മണ്ണിരക്കൂട്ടത്തെ കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കുക. (g03 5/08)

[22-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മണ്ണിരയുടെ ഘടന

അധിചർമം

നീളത്തിൽകാണുന്ന പേശി

ശൂക പേശി

ശൂകങ്ങൾ

വർത്തുള പേശി

ബ്ലാഡർ

കുടൽ

നെർവ്‌ കോർഡ്‌

[കടപ്പാട്‌]

Lydekker

J. Soucie © BIODIDAC

[20-ാം പേജിലെ ചിത്രം]

മണ്ണിരകൾ അവയുടെ ശൂകങ്ങൾ ഉപയോഗിച്ച്‌ മണ്ണിലൂടെ “തുഴഞ്ഞു നീങ്ങുന്നു”

[21-ാം പേജിലെ ചിത്രം]

മണ്ണിരകൾ മണ്ണിനെ ഉഴുതു മറിച്ചുകൊണ്ട്‌ അതിനെ കൂടുതൽ ഫലഭൂയിഷ്‌ഠമാക്കുന്നു

[21-ാം പേജിലെ ചിത്രം]

ഭീമാകാരനായ ഗിപ്‌സ്‌ലാൻഡ്‌ മണ്ണിര, ഓസ്‌ട്രേലിയയിലെ വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായ ഇത്‌ 1.5 മീറ്ററിലേറെ നീളം വെച്ചേക്കാം

[കടപ്പാട്‌]

Courtesy Dr A. L. Yen

[22-ാം പേജിലെ ചിത്രം]

മണ്ണിരകൾ പാഴ്‌വസ്‌തുക്കളെ സസ്യങ്ങൾക്കുള്ള പോഷകസമൃദ്ധമായ ആഹാരമാക്കി മാറ്റുന്നു