വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹിപ്‌നോട്ടിസം—അത്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?

ഹിപ്‌നോട്ടിസം—അത്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?

ബൈബിളിന്റെ വീക്ഷണം

ഹിപ്‌നോട്ടിസം—അത്‌ ക്രിസ്‌ത്യാനികൾക്കുള്ളതോ?

“മാസ്‌മരവിദ്യയാൽ മറ്റുള്ളവരെ വശീകരിക്കുന്ന . . . ഒരുത്തനും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌.”—ആവർത്തനപുസ്‌തകം 18:10, 11, NW.

ഹിപ്‌നോട്ടിസം എന്ന വിഷയം വളരെയേറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്‌. a ഈ മേഖലയിൽ വൈദഗ്‌ധ്യം നേടിയവർക്കുപോലും ഇത്‌ എന്താണെന്നു വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്‌. ഹിപ്‌നോസിസ്‌ എന്നു പറഞ്ഞാൽ ബോധാവസ്ഥയിൽ ഉണ്ടാകുന്ന ഒരു മാറ്റം അഥവാ മോഹനിദ്ര എന്നാണു പൊതുവേ മനസ്സിലാക്കിയിരിക്കുന്നത്‌. എന്നിരുന്നാലും, എന്താണു ഹിപ്‌നോട്ടിസം എന്നതിലുപരി, ഹിപ്‌നോട്ടിസത്തിന്‌ എന്തു ചെയ്യാൻ കഴിയും എന്നതിലാണു മിക്കവർക്കും താത്‌പര്യം.

ഹിപ്‌നോട്ടിസത്തെ ഒരു ചികിത്സയായി നിർദേശിക്കുന്ന രീതി അടുത്ത കാലത്തു ചില രാജ്യങ്ങളിലെ ഡോക്ടർമാർക്കിടയിൽ സർവസാധാരണമായിരിക്കുകയാണ്‌. ഉദാഹരണത്തിന്‌, സൈക്കോളജി ടുഡേ എന്ന മാസിക ഇങ്ങനെ പറയുന്നു: “ഹിപ്‌നോതെറാപ്പികൊണ്ട്‌ തലവേദന, പ്രസവവേദന എന്നിവ കുറയ്‌ക്കാം, പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കാം, അനസ്‌തേഷ്യയ്‌ക്കു പകരമായി ഇത്‌ ഉപയോഗിക്കാം, പഠനശീലങ്ങൾ മെച്ചപ്പെടുത്താം—അതും യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ.” എന്നാൽ മറ്റനേകർ ഹിപ്‌നോട്ടിസത്തെ ആത്മവിദ്യയോടും ഗൂഢവിദ്യയോടും ബന്ധപ്പെടുത്തുന്നു.

ഇക്കാര്യത്തിൽ ബൈബിളിന്റെ വീക്ഷണം എന്താണ്‌? ബൈബിൾ, ആരോഗ്യത്തെ കുറിച്ചു പഠിപ്പിക്കുന്ന ഒരു പാഠപുസ്‌തകമല്ല. അതിൽ ഹിപ്‌നോട്ടിസം എന്ന വിഷയത്തെ കുറിച്ചു നേരിട്ടു സംസാരിക്കുന്നുമില്ല. എന്നാൽ ദൈവവചനത്തിൽ കാണാൻ കഴിയുന്ന തത്ത്വങ്ങൾ ഇതു സംബന്ധിച്ച ദൈവിക വീക്ഷണം മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

ഹിപ്‌നോട്ടിസവും ഗൂഢവിദ്യയും —എന്തെങ്കിലും ബന്ധമുണ്ടോ?

ഹിപ്‌നോട്ടിസം ഗൂഢവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള വാദം വെറുമൊരു ഊഹമാണോ? സിനിമകളിലും നോവലുകളിലും പ്രത്യക്ഷപ്പെടുന്ന കൽപ്പിത കഥകളിൽനിന്നായിരിക്കാം അത്തരമൊരു ആശയം മുളപൊട്ടിയതെങ്കിലും ഹിപ്‌നോട്ടിസവും ആത്മവിദ്യയും തമ്മിലുള്ള ബന്ധത്തിന്‌ യഥാർഥ അടിസ്ഥാനമുണ്ട്‌. എൻസൈക്ലോപീഡിയ ഓഫ്‌ ഒക്കൾട്ടിസം ആൻഡ്‌ പാരാസൈക്കോളജി ഹിപ്‌നോട്ടിസത്തെ ഇപ്രകാരം വിശദീകരിക്കുന്നു: “ഇതിന്റെ ചരിത്രത്തിന്‌ ഗൂഢവിദ്യയുമായി അഭേദ്യ ബന്ധമുണ്ട്‌.” ചരിത്രത്തിലെന്നും ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും ഭാഗമായിരുന്ന സമാധികൾ, ഹിപ്‌നോസിസിന്റെ ഒരു രൂപമായി പൊതുവേ കണക്കാക്കപ്പെടുന്നു. അതുമാത്രമല്ല, പുരാതന ഈജിപ്‌തിലെയും ഗ്രീസിലെയും പുരോഹിതന്മാർ അവരുടെ വ്യാജദൈവങ്ങളുടെ നാമത്തിൽ രോഗസൗഖ്യം വരുത്തുമ്പോൾ ആളുകളെ ഒരുതരം ഹിപ്‌നോട്ടിക്‌ അവസ്ഥയിലാക്കുമായിരുന്നു.

മേലുദ്ധരിച്ച എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “ഇന്നുപോലും മിക്ക ഹിപ്‌നോട്ടിക്‌ പ്രതിഭാസത്തെയും ‘ആത്മവിദ്യ’ ആയിട്ടാണു വീക്ഷിക്കുന്നത്‌.” ഹിപ്‌നോട്ടിക്‌ വിദ്യയുടെ വിവിധ വകഭേദങ്ങൾ ഗൂഢവിദ്യയുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നു തീരുമാനിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ദൈവം എല്ലാത്തരം ആത്മവിദ്യയെയും കുറ്റം വിധിക്കുന്നു എന്നതാണു വസ്‌തുത. (ആവർത്തനപുസ്‌തകം 18:9-12, NW; വെളിപ്പാടു 21:8, NW) അതുകൊണ്ട്‌, ഹിപ്‌നോട്ടിസത്തിന്റെ തികച്ചും തിരുവെഴുത്തു വിരുദ്ധമായ വശങ്ങൾ ഒരു ക്രിസ്‌ത്യാനിക്ക്‌ അവഗണിക്കാനാകില്ല.

പെരുമാറ്റത്തെ സ്വാധീനിക്കുന്ന വിധം

ഹിപ്‌നോട്ടിസം ഒരു വ്യക്തിയുടെ മനസ്സിലും പെരുമാറ്റത്തിലും എന്തു സ്വാധീനമാണു ചെലുത്തുക? എന്തെങ്കിലും അപകടം ഒളിഞ്ഞിരിപ്പുണ്ടോ? ഹിപ്‌നോട്ടിസത്തിനു വിധേയനാകുമ്പോൾ ഒരു വ്യക്തിക്കു തന്റെ സ്വഭാവത്തിന്മേൽ തെല്ലും നിയന്ത്രണം ഇല്ല എന്നതാണു ഭയാശങ്കയ്‌ക്കുള്ള സാധുവായ ഒരു കാരണം. സ്റ്റേജുകളിൽ ഹിപ്‌നോട്ടിസം അവതരിപ്പിക്കുന്നവർ ഈ സവിശേഷത പ്രയോജനപ്പെടുത്തുന്നു. സ്റ്റേജിലേക്കു സ്വമേധയാ കയറിവരുന്ന വ്യക്തിയെ, സാധാരണഗതിയിൽ അയാൾ ചെയ്യാൻ മടിച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രചോദിപ്പിക്കുന്നു. ഉദാഹരണത്തിന്‌, അയാളെ ഒരു മദ്യപാനിയെപ്പോലെ ആക്കാൻപോലും ഇവർക്കു കഴിയും.

ഹിപ്‌നോസിസിന്റെ ഇത്തരം പൊതു പ്രദർശനങ്ങളെ കുറിച്ച്‌ ദി എൻസൈക്ലോപീഡിയ അമേരിക്കാനാ പറയുന്നു: “ഹിപ്‌നോട്ടിസത്തിനു വിധേയനാകുന്നയാൾ, ഹിപ്‌നോട്ടിസ്റ്റ്‌ വ്യംഗ്യാർഥം കലർത്തി പറയുന്ന നിർദേശങ്ങൾപോലും എളുപ്പത്തിൽ അനുസരിച്ചേക്കാം. വിധേയനാകുന്ന വ്യക്തിയുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങൾ ഉണർന്നെഴുന്നേൽക്കുന്നു, തന്റെ മേലുള്ള വ്യക്തിപരവും സാമൂഹികവുമായ എല്ലാ നിയന്ത്രണങ്ങളും നീക്കപ്പെട്ടിരിക്കുന്നതായി മോഹനിദ്രയിലായിരിക്കുന്ന സമയത്ത്‌ അയാൾക്കു തോന്നിയേക്കാം.” കോളിയേഴ്‌സ്‌ എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “ഹിപ്‌നോട്ടിസത്തിനു വിധേയനായിരിക്കുന്ന വ്യക്തിക്ക്‌ ഇപ്പോൾ സ്വന്തം ഇന്ദ്രിയപ്രാപ്‌തികളിൽ പൂർണനിയന്ത്രണം ഉണ്ട്‌, ഹിപ്‌നോട്ടിസ്റ്റിന്റെ നിർദേശങ്ങൾ അതിസൂക്ഷ്‌മതയോടെ ശ്രദ്ധിക്കുന്നതിനും അയാൾ പറയുന്നതെന്തും അനുസരിക്കുന്നതിനും അത്‌ അയാളെ പ്രേരിപ്പിക്കുന്നു.”

ഇതു നിരുപദ്രവകരമാണെന്നു തോന്നുന്നുണ്ടോ? ഹിപ്‌നോട്ടിക്‌ വിദ്യ ഉപയോഗിച്ചുകൊണ്ടു തന്റെ മനസ്സിനെ സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നത്‌ ഒരു സത്യക്രിസ്‌ത്യാനിയെ സംബന്ധിച്ച്‌ ഉചിതമായിരിക്കുമോ? പൗലൊസിന്റെ ഉദ്‌ബോധനത്തിനു കടകവിരുദ്ധമായിരിക്കും ഇത്‌: “നിങ്ങൾ ബുദ്ധിയുള്ള [“ചിന്താപ്രാപ്‌തി ഉപയോഗിച്ച്‌,” NW] ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”—റോമർ 12:1, 2.

തന്റെ ചിന്തകളോ ആഗ്രഹങ്ങളോ എന്തിന്‌, പ്രവർത്തനങ്ങളോപോലും സ്വയം നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിത്തീരാൻ ഒരു ക്രിസ്‌ത്യാനി സ്വയം അനുവദിക്കുന്നെങ്കിൽ, അയാൾ ഒരു “നല്ലമനസ്സാക്ഷി” കാത്തുസൂക്ഷിക്കുന്നു എന്നു പറയാൻ കഴിയുമോ? (1 പത്രൊസ്‌ 3:16) ബൈബിൾ ഇപ്രകാരം അനുശാസിക്കുന്നു: “നിങ്ങളോരോരുത്തരും സ്വന്തംശരീരത്തെ വിശുദ്‌ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന്‌ അറിയണം.” (1 തെസ്സലൊനീക്യർ 4:4, പി.ഒ.സി. ബൈബിൾ) അത്തരം ബുദ്ധിയുപദേശം പിൻപറ്റുന്നതിനുള്ള ഒരുവന്റെ പ്രാപ്‌തിയെ ഹിപ്‌നോസിസ്‌ തടസ്സപ്പെടുത്തും എന്നു വ്യക്തമാണ്‌.

പൂർണ ആരോഗ്യത്തിനുള്ള പ്രത്യാശ

മേൽപ്പറഞ്ഞ ബൈബിൾ തത്ത്വങ്ങളുടെ വെളിച്ചത്തിൽ, സ്വയം ഹിപ്‌നോസിസ്‌ ചെയ്യാനോ ഹിപ്‌നോസിസിനു വിധേയമാകാനോ ഉള്ള വിദ്യകൾ യഹോവയുടെ സാക്ഷികൾ ഒഴിവാക്കുന്നു. അവർ ആവർത്തനപുസ്‌തകം 18:10, 11-ലെ (NW) പിൻവരുന്ന ആജ്ഞ അനുസരിക്കുന്നു: “മാസ്‌മരവിദ്യയാൽ മറ്റുള്ളവരെ വശീകരിക്കുന്ന . . . ഒരുത്തനും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌.” ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക്‌ ഇതല്ലാതെ മറ്റനേകം ചികിത്സാരീതികൾ ഉണ്ട്‌. അതായത്‌, ഗൂഢവിദ്യയുടെ അപകടങ്ങളുമായി സമ്പർക്കത്തിൽ വരികയോ മറ്റുള്ളവരാൽ മനസ്സു നിയന്ത്രിക്കാൻ അനുവദിക്കുകയോ ചെയ്യേണ്ടതില്ലാത്തവ.

ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായ നടപടികൾ ഒഴിവാക്കുന്നതിനാൽ, ക്രിസ്‌ത്യാനികൾക്ക്‌ ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുള്ളവർ ആയിരിക്കാൻ കഴിയും. അന്ന്‌ ഹിപ്‌നോട്ടിക്‌ വിദ്യകൾ ഉപയോഗിക്കാതെതന്നെ മനുഷ്യവർഗം ശാരീരികവും മാനസികവുമായി പൂർണത ആസ്വദിക്കും.—വെളിപ്പാടു 21:3-5. (g03 7/08)

[അടിക്കുറിപ്പ്‌]

a ഹിപ്‌നോസിസ്‌ “സാധാരണമായി ഒരാൾ മറ്റൊരാളിൽ ഉളവാക്കുന്ന ഉറക്കംപോലുള്ള ഒരു അവസ്ഥയാണ്‌. ഈ അവസ്ഥയിൽ, അതിനു വിധേയനാകുന്ന വ്യക്തി തന്റെ സ്‌മൃതിപഥത്തിൽ ഒളിച്ചുവെക്കപ്പെട്ടതോ വിസ്‌മരിക്കപ്പെട്ടതോ ആയ കാര്യങ്ങൾ അനുഭവിച്ചറിഞ്ഞേക്കാം. മോഹനിദ്രയിലാകുന്ന അയാൾ ഹിപ്‌നോസിസ്‌ ചെയ്യുന്ന വ്യക്തിയുടെ നിർദേശങ്ങൾ അനുസരിക്കാൻ വളരെയേറെ സാധ്യതയുണ്ട്‌.”—ദി അമേരിക്കൻ ഹെറിറ്റേജ്‌ ഡിക്‌ഷനറി.