വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിപൂർണതയ്‌ക്കായുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?

പരിപൂർണതയ്‌ക്കായുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?

യുവജനങ്ങൾ ചോദിക്കുന്നു . . .

പരിപൂർണതയ്‌ക്കായുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?

“പരിപൂർണതാവാദം എന്റെ ജീവിതത്തെ അടക്കിഭരിക്കുകയാണ്‌.”—കാർലി.

പരിപൂർണതാവാദം അഥവാ എല്ലാറ്റിലും പൂർണത പുലർത്തണം എന്ന ചിന്ത അനേകം യുവജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു.

പരിപൂർണതാവാദം—പിഴവറ്റവർ ആയിരിക്കുന്നതിൽ എന്താണു തെറ്റ്‌? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാരം പറയുന്നു: “മേന്മ കൈവരിക്കാനുള്ള ഉചിതമായ ശ്രമവും അസംഭവ്യമായ പരിപൂർണതയ്‌ക്കു പിറകേയുള്ള ഹാനികരമായ പരക്കംപാച്ചിലും തമ്മിൽ അജഗജാന്തരമുണ്ട്‌. മേന്മ കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അടുക്കും ചിട്ടയും സംഘാടനവും അത്യധികം ആവശ്യമായിരുന്നേക്കാം. അവർ തങ്ങൾക്കുവേണ്ടി ഉയർന്ന നിലവാരങ്ങൾ വെച്ചേക്കാം. എന്നുവരികിലും, അവർ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കുകയും അവയെ തരണം ചെയ്യാൻ ക്രിയാത്മകമായ വിധങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . . . അതേസമയം പരിപൂർണതാവാദികൾ, തെറ്റുകൾ വരുത്തുന്നതു ഭയന്ന്‌ അനുനിമിഷം ഉത്‌കണ്‌ഠയിൽ കഴിഞ്ഞുകൂടുന്നു. അവർ അങ്ങേയറ്റം ഉയർന്ന നിലവാരങ്ങളാണ്‌ വെക്കുന്നത്‌.”

നിങ്ങൾ അങ്ങനെയാണോ? നിങ്ങൾ വെക്കുന്ന നിലവാരങ്ങൾ മാനംമുട്ടെ ഉയർന്നതാണെങ്കിൽ നിങ്ങൾ സ്വയം കൂച്ചുവിലങ്ങിടുകയായിരിക്കും. ഒരുപക്ഷേ, പുതുതായി എന്തെങ്കിലും ചെയ്യുന്നത്‌ നിങ്ങൾ ഒഴിവാക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചേക്കാം. അല്ലെങ്കിൽ പരാജയഭീതി നിമിത്തം പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യുന്നതു നീട്ടിവെക്കാൻ നിങ്ങൾ പ്രവണത കാണിച്ചേക്കാം. നിങ്ങൾ വെക്കുന്ന നിലവാരങ്ങളിൽ എത്താനാകാത്തവരെ ഒഴിവാക്കാൻപോലും നിങ്ങൾ ചായ്‌വുകാണിച്ചേക്കാം, ഫലമോ? നിങ്ങൾക്കു സുഹൃത്തുക്കൾ ആരും ഇല്ലാതായേക്കാം.

ഈ വിവരണം ഏതെങ്കിലും വിധത്തിൽ നിങ്ങൾക്കു യോജിക്കുന്നുണ്ടെങ്കിൽ സഭാപ്രസംഗി 7:16-ലെ ബൈബിളിന്റെ ബുദ്ധിയുപദേശം പരിചിന്തിക്കുക: “അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?” അതേ, ഒരു പരിപൂർണതാവാദി സ്വയം ‘നശിപ്പിക്കും!’ പരിപൂർണതാവാദത്തിന്‌ ജീവനു ഭീഷണി ഉയർത്തുന്നതരം ആഹാരശീല വൈകല്യങ്ങളായ അനൊറെക്‌സിയ നെർവോസ, ബൂളിമിയ എന്നിവയുമായി ബന്ധമുള്ളതായി പോലും പറയപ്പെടുന്നു. a

അതുകൊണ്ട്‌, ‘പരിപൂർണതയ്‌ക്കായുള്ള ശ്രമം എനിക്ക്‌ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?’ എന്ന്‌ നിങ്ങൾ ചോദിച്ചേക്കാം. ഇതിനോടുള്ള ബന്ധത്തിൽ ഒരാളുടെ ചിന്താഗതിക്കു മാറ്റംവരുത്തുക എന്നത്‌ ഒരു വെല്ലുവിളിയായിരിക്കാം എന്നു സമ്മതിക്കുന്നു. എന്നാൽ ദൈവത്തിന്റെ സഹായത്താൽ അതു സാധ്യമാണ്‌. അതുകൊണ്ട്‌, പരിപൂർണതാവാദം സംബന്ധിച്ച ദൈവത്തിന്റെ കാഴ്‌ചപ്പാട്‌ എന്താണ്‌ എന്ന്‌ നമുക്കു നോക്കാം.

പൂർണത—അതു പ്രാപ്യമോ?

ആദ്യംതന്നെ ഇതു പരിചിന്തിക്കുക. ആത്യന്തികമായ അർഥത്തിൽ പൂർണരായിരിക്കാൻ നിങ്ങൾക്കു കഴിയുമോ? ഇല്ല എന്നാണ്‌ ബൈബിൾ നൽകുന്ന ഉത്തരം, അത്‌ ഇപ്രകാരം പറയുന്നു: “നീതിമാൻ ആരുമില്ല. ഒരുത്തൻപോലുമില്ല . . . എല്ലാവരും വഴിതെററി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു.” (റോമർ 3:10-12) ചിന്തോദ്ദീപകമായ വാക്കുകൾതന്നെ, അല്ലേ? ആത്യന്തിക പൂർണതയ്‌ക്കായി ശ്രമിക്കുന്നവൻ പരാജയപ്പെടുകതന്നെ ചെയ്യും എന്ന്‌ ഈ വാക്കുകൾ സൂചിപ്പിക്കുന്നു.

ആത്മീയതയുടെ കാര്യത്തിൽ മികച്ച മാതൃകവെച്ച അപ്പൊസ്‌തലനായ പൗലൊസിന്റെ കാര്യമെടുക്കുക. അവനുപോലും പിഴവുകൂടാതെ ദൈവത്തെ സേവിക്കാൻ കഴിഞ്ഞില്ല. അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമർ 7:21-23) ദൈവത്തിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ്‌ പൗലൊസിന്‌ ഒരു വിശ്വസ്‌ത ക്രിസ്‌ത്യാനി ആയിരിക്കാൻ കഴിഞ്ഞത്‌.

സന്തോഷകരമെന്നു പറയട്ടെ, ദൈവം നമ്മിൽ ആരിൽനിന്നും പരിപൂർണത ആവശ്യപ്പെടുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:14) ദൈവത്തിന്റെ പുതിയ ലോകത്തിൽ മാത്രമായിരിക്കും ഒടുവിൽ മനുഷ്യർ പൂർണതയിൽ എത്തിച്ചേരുന്നത്‌.

പ്രതീക്ഷകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുക

അതുകൊണ്ട്‌, ഇന്നു നിങ്ങൾക്കു പരിപൂർണരായിരിക്കാൻ കഴിയും എന്നു ചിന്തിക്കുന്നത്‌ യാഥാർഥ്യത്തിനു നിരക്കുന്നതല്ല. ഇടയ്‌ക്കിടെ നിങ്ങൾ തെറ്റുകൾ വരുത്തും എന്നുതന്നെ വേണം പ്രതീക്ഷിക്കാൻ. (റോമർ 3:23) എന്തിന്‌, ചിലപ്പോൾ പിഴവുകൾ വരുത്തുമ്പോൾ നാം അതു തിരിച്ചറിയുകപോലും ഇല്ലായിരിക്കാം! “സ്വന്തം തെറ്റുകൾ കാണാൻ ആർക്കും കഴിയാറില്ല” എന്ന്‌ സങ്കീർത്തനം 19:12 പ്രസ്‌താവിക്കുന്നു. (ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം) മാത്യു എന്ന യുവാവ്‌ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “നിങ്ങൾ പൂർണരല്ല—ലോകത്തിൽ ആരും അങ്ങനെയല്ല. നിങ്ങൾ നിങ്ങളിൽനിന്നുതന്നെ പൂർണത പ്രതീക്ഷിച്ചാൽ നിങ്ങൾ ഒരിക്കലും സന്തുഷ്ടനായിരിക്കില്ല. . . . അതു യാഥാർഥ്യത്തിനു നിരക്കുന്നതല്ല, സാധ്യവുമല്ല.”

ഇക്കാര്യം മനസ്സിൽ പിടിച്ചുകൊണ്ട്‌, നിങ്ങൾ വെച്ചുപുലർത്തുന്ന പ്രതീക്ഷകളിൽ ചില പൊരുത്തപ്പെടുത്തലുകൾ എന്തുകൊണ്ടു വരുത്തിക്കൂടാ? ദൃഷ്ടാന്തത്തിന്‌, എന്തിലെങ്കിലും ഏറ്റവും മികച്ചവൻ ആയിരിക്കാൻ നിങ്ങൾ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണോ? അത്തരം പെടാപ്പാടുകൾ വാസ്‌തവത്തിൽ “മായയും വൃഥാപ്രയത്‌നവും” ആയിരുന്നേക്കാം എന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. (സഭാപ്രസംഗി 4:4) ഏറ്റവും മികച്ചുനിൽക്കുന്നതിൽ ചുരുക്കം പേർ മാത്രമേ വിജയിക്കാറുള്ളു എന്നതാണ്‌ വാസ്‌തവം. അപ്പോൾപ്പോലും, അധികം താമസിയാതെ അയാളെക്കാൾ മികച്ച പ്രകടനം കാഴ്‌ചവെച്ചുകൊണ്ട്‌ മറ്റൊരാൾ അയാളെ നിഷ്‌പ്രഭനാക്കിയേക്കാം.

അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ . . . സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ . . . നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമർ 12:3) യാഥാർഥ്യബോധം ഉണ്ടായിരിക്കുക! നിങ്ങളുടെ പ്രാപ്‌തികളെയും പരിമിതികളെയും കണക്കിലെടുത്തുകൊണ്ട്‌ നിങ്ങളുടെ പ്രതീക്ഷകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുക. മികച്ചു നിന്നോളൂ, പക്ഷേ പരിപൂർണതയ്‌ക്കായി പണിപ്പെടരുത്‌. വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കുക, എന്നാൽ അതു പ്രാപ്യമായ ഒന്നായിരിക്കണം.

ഉദാഹരണത്തിന്‌, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു [“ശരിയായി കൈകാര്യം ചെയ്‌തുകൊണ്ട്‌,” NW] ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി”രിക്കാൻ പൗലൊസ്‌ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. (2 തിമൊഥെയൊസ്‌ 2:15) അതേ, മെച്ചമായി കാര്യങ്ങൾ നിർവഹിക്കുന്നതിനാണ്‌ പൗലൊസ്‌ പ്രോത്സാഹിപ്പിച്ചത്‌, പരിപൂർണത കൈവരിക്കുന്നതിനല്ല. സമാനമായി, നിങ്ങൾക്കു വേണ്ടിയും ന്യായയുക്തമായ ലക്ഷ്യങ്ങൾ വെക്കുക. എന്താണ്‌ “ന്യായയുക്തമായ” ലക്ഷ്യങ്ങൾ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പില്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുമായോ ആശ്രയയോഗ്യനായ മറ്റൊരു മുതിർന്ന വ്യക്തിയുമായോ അതിനെ കുറിച്ചു ചർച്ച ചെയ്യുക.

ഒരു പുതിയ കളിയിൽ ഏർപ്പെടുന്നതോ ഒരു സംഗീതോപകരണം വായിക്കാൻ ശ്രമിക്കുന്നതോ പോലെ നിങ്ങൾക്ക്‌ അത്രയൊന്നും പ്രാവീണ്യമില്ലാത്ത എന്തിലെങ്കിലും അരക്കൈ നോക്കുന്നതിന്‌ ചിലർ ശുപാർശ ചെയ്യുന്നു. പുതിയ എന്തെങ്കിലും പഠിക്കുമ്പോൾ നിങ്ങൾ ധാരാളം തെറ്റുകൾ വരുത്തും എന്നത്‌ സത്യമാണ്‌. പക്ഷേ അത്‌ അതിൽത്തന്നെ മോശമായ ഒരു കാര്യമല്ല. തെറ്റുകൾ വരുത്തുന്നത്‌ പഠനപ്രക്രിയയുടെ ഭാഗമാണ്‌ എന്നു മനസ്സിലാക്കാൻ ഒരുപക്ഷേ അത്‌ നിങ്ങളെ സഹായിച്ചേക്കും.

ഗൃഹപാഠത്തിന്റെ ഭാഗമായി ഒരു ഉപന്യാസം എഴുതി തയ്യാറാക്കുന്നതോ, പിയാനോ വായിക്കാൻ പഠിക്കുന്നതോ ആയിക്കൊള്ളട്ടെ, നിങ്ങൾ നിർവഹിക്കാൻ ശ്രമിക്കുന്നത്‌ എന്തുതന്നെ ആയിരുന്നാലും അപ്പൊസ്‌തലനായ പൗലൊസിന്റെ മറ്റൊരു ബുദ്ധിയുപദേശം ഇതാണ്‌: “നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വിളംബം വരുത്തരുത്‌.” (റോമർ 12:11, NW) അതേ, പരാജയഭീതി നിമിത്തം ചെയ്യാനുള്ള കാര്യങ്ങൾ പിന്നത്തേക്കു മാറ്റിവെക്കരുത്‌.

“ഞാൻ കാര്യങ്ങളെല്ലാം ക്രമീകരിച്ചുവരികയാണ്‌” എന്നു പറഞ്ഞുകൊണ്ട്‌ ഒരു യുവപ്രായക്കാരി തന്റെ സ്‌കൂൾ പ്രോജക്‌റ്റുകൾ എല്ലാം പിന്നത്തേക്കു മാറ്റിവെക്കുന്നത്‌ പതിവാക്കി. വ്യക്തിപരമായ സംഘാടനം അഭികാമ്യമാണെങ്കിലും ചെയ്യേണ്ട കാര്യങ്ങൾ നീട്ടിവെക്കുന്നതിന്‌ അത്‌ ഒരു ഒഴികഴിവ്‌ ആക്കാതിരിക്കാൻ ശ്രദ്ധിക്കുക. “നിങ്ങൾക്കു പരിപൂർണ സംതൃപ്‌തിയില്ലാത്ത ഒരു ഉപന്യാസം എഴുതിക്കൊണ്ടു ചെല്ലുന്നതും ഒന്നും എഴുതാതെ ചെല്ലുന്നതും തമ്മിൽ താരതമ്യം ചെയ്‌താൽ എന്തെങ്കിലും എഴുതിക്കൊണ്ടുചെല്ലുന്നതുതന്നെ ആയിരിക്കും മെച്ചം” എന്ന്‌ ഒടുവിൽ ഈ പെൺകുട്ടി തിരിച്ചറിഞ്ഞു.

ആത്മപീഡ വരുത്തിവെക്കുന്ന ചിന്തകൾ അകറ്റിനിറുത്തുക

ചെയ്യുന്നത്‌ പൂർണമല്ല എന്നറിഞ്ഞുകൊണ്ട്‌ ഒരു ജോലി ചെയ്യുന്നത്‌ ചിലപ്പോൾ അത്ര എളുപ്പമായിരിക്കില്ല എന്നു സമ്മതിക്കുന്നു. കുറ്റപ്പെടുത്തുന്ന, നിഷേധാത്മകമായ ചിന്തകൾ അപ്പോഴും നിങ്ങളുടെ മനസ്സിനെ മഥിച്ചേക്കാം. നിങ്ങൾക്ക്‌ എന്തുചെയ്യാനാകും? നിഷേധാത്മകമായ ചിന്തകളിൽ വ്യാപരിക്കാൻ മനസ്സിനെ അനുവദിക്കുന്നത്‌ ഹാനികരമാണ്‌, അതു സ്വയംപീഡനമാണ്‌. അതുകൊണ്ട്‌, നിങ്ങളെ കുറിച്ചുതന്നെയുള്ള ന്യായയുക്തമല്ലാത്ത ചിന്തകൾ മനസ്സിൽനിന്നു മാറ്റിക്കളയാൻ ബോധപൂർവം ശ്രമിക്കുക. സ്വന്തം തെറ്റുകളെ നർമബോധത്തോടെ കാണാൻ ശ്രമിക്കുക. ‘ചിരിപ്പാനും ഒരു കാലം’ ഉണ്ടല്ലോ! (സഭാപ്രസംഗി 3:4) സ്വയം പഴിച്ചുകൊണ്ടുള്ളതാണെങ്കിൽപ്പോലും ദുഷിച്ച സംസാരത്തെ യഹോവ അംഗീകരിക്കുന്നില്ല എന്ന കാര്യവും ഓർമിക്കുക.—എഫെസ്യർ 4:31, NW.

എല്ലായ്‌പോഴും സ്വയം പഴിക്കുന്നതിനു പകരം സദൃശവാക്യങ്ങൾ 11:17-ലെ വാക്കുകൾ ബാധകമാക്കുക: “ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.” അതുകൊണ്ട്‌ ഇങ്ങനെ ചോദിക്കുക: അങ്ങേയറ്റം ഉയർന്ന നിലവാരങ്ങൾ ഉണ്ടായിരിക്കുന്നത്‌ നിങ്ങളെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളെ നേടുന്നത്‌ എളുപ്പമാക്കിയിട്ടുണ്ടോ? സാധ്യതയില്ല. ആളുകൾ പൂർണരല്ലാത്തതു നിമിത്തം നിങ്ങൾ അവരെ ഒഴിവാക്കുകപോലും ചെയ്‌തിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക്‌ എന്തുചെയ്യാൻ കഴിയും?

ബൈബിളിന്റെ കൽപ്പന അനുസരിക്കുക: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.” (കൊലൊസ്സ്യർ 3:13) മറ്റുള്ളവരിൽനിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ന്യായയുക്തത പ്രകടമാക്കുകവഴി നിങ്ങൾക്ക്‌ കൂടുതൽ സൗഹൃദങ്ങൾ ആസ്വദിക്കാൻ കഴിയും!

‘എന്റെ പരിപൂർണതാവാദം നിമിത്തം ആളുകൾ എന്നെ എന്തിന്‌ ഒഴിവാക്കണം?’ എന്ന്‌ നിങ്ങൾ ചിന്തിച്ചേക്കാം. ശരി, ഇതു പരിചിന്തിക്കുക, നിങ്ങളെ കുറിച്ചുതന്നെയുള്ള നിങ്ങളുടെ ഉയർന്ന പ്രതീക്ഷകൾ നിങ്ങൾ പ്രകടിപ്പിക്കുന്നു എങ്കിൽ അതിനു മറ്റുള്ളവരുടെ മേൽ എന്തു ഫലമായിരിക്കും ഉണ്ടായിരിക്കുക? പരിപൂർണതയും പോരാതെ വരുമ്പോൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാരം വിശദീകരിക്കുന്നു: “പരീക്ഷയിൽ ‘എ’ ഗ്രേഡ്‌ കിട്ടാതെ വരുമ്പോഴെല്ലാം നിങ്ങൾ കണ്ടമാനം പരാതിപ്പെടുന്നെങ്കിൽ ‘ബി’ ഗ്രേഡിനോ ‘സി’ ഗ്രേഡിനോ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന നിങ്ങളുടെ കൂട്ടുകാർ അതിനെ തങ്ങളോടുള്ള അവഹേളനമായി വീക്ഷിച്ചേക്കാം.” അതുകൊണ്ട്‌ നിഷേധാത്മക ചിന്തകളും എല്ലായ്‌പോഴും തന്നെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നതും ഒഴിവാക്കാൻ ശ്രമം ചെയ്യുക; നിങ്ങളോടൊപ്പം ആയിരിക്കാൻ ആളുകൾ ഏറെ ഇഷ്ടപ്പെടും.

കാർലി എന്ന പെൺകുട്ടി പ്രശ്‌നത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു: “ഞാൻ എന്റെ പരിപൂർണതാവാദത്തെ വിട്ടുകളയുകയാണു വേണ്ടത്‌.” നിങ്ങൾക്ക്‌ അത്‌ എങ്ങനെ കഴിയും? ദൈവം കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ കുറിച്ചു ധ്യാനിക്കുക. ഇതിനോടുള്ള ബന്ധത്തിൽ ചിന്തയെ നിയന്ത്രിക്കാൻ നിങ്ങൾക്ക്‌ ഇനിയും ബുദ്ധിമുട്ടു നേരിടുന്നെങ്കിൽ നിങ്ങളുടെ മാതാപിതാക്കളോടോ സഭയിലെ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയോടോ സംസാരിക്കുക. പ്രാർഥനയിൽ ദൈവത്തെ സമീപിച്ച്‌ നിങ്ങളുടെ ചിന്താരീതിയിൽ മാറ്റംവരുത്താൻ അവന്റെ സഹായം അഭ്യർഥിക്കുക. പരിപൂർണതാവാദത്തിനെതിരെ പോരാടുന്നതിൽ പ്രാർഥന ശക്തമായ ഒരു സഹായം ആയിരിക്കും.—സങ്കീർത്തനം 55:22; ഫിലിപ്പിയർ 4:6, 7.

യഹോവ നമ്മിൽനിന്നും പൂർണത ആവശ്യപ്പെടുന്നില്ല എന്ന്‌ എല്ലായ്‌പോഴും ഓർക്കുക; നാം അവനോടു വിശ്വസ്‌തരായിരിക്കാൻ മാത്രമേ അവൻ പ്രതീക്ഷിക്കുന്നുള്ളൂ. (1 കൊരിന്ത്യർ 4:2) വിശ്വസ്‌തനായിരിക്കാൻ പരിശ്രമിക്കുന്നെങ്കിൽ, പൂർണനല്ലെങ്കിലും നിങ്ങൾക്ക്‌ ആത്മസംതൃപ്‌തി ആസ്വദിക്കാൻ കഴിയും. (g03 8/22)

[അടിക്കുറിപ്പ്‌]

[21-ാം പേജിലെ ചിത്രം]

പരാജയഭീതിക്ക്‌ നിങ്ങളുടെമേൽ കൂച്ചുവിലങ്ങിടാൻ കഴിയും

[22-ാം പേജിലെ ചിത്രം]

പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നത്‌ തെറ്റുകൾ വരുത്തുന്നതുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കും