വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൂക്ഷ്‌മാണുക്കൾ ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം

സൂക്ഷ്‌മാണുക്കൾ ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം

സൂക്ഷ്‌മാണുക്കൾ ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം

സൂക്ഷ്‌മാണുക്കൾ അഥവാ സൂക്ഷ്‌മാണുജീവികൾ ജീവന്റെ നിലനിൽപ്പിന്‌ അനിവാര്യമാണ്‌. ഭൂമിയിലെ മണ്ണിലും നമ്മുടെതന്നെ ശരീരത്തിലും അവ ധാരാളമുണ്ട്‌. “നമ്മുടെ ശരീരത്തിൽ ശതസഹസ്രകോടിക്കണക്കിന്‌ ബാക്ടീരിയങ്ങളുണ്ട്‌” എന്ന്‌ 7-ാം പേജിലെ “വിവിധയിനം സൂക്ഷ്‌മാണുക്കൾ” എന്ന ചതുരത്തിൽ നാം വായിക്കുകയുണ്ടായി. ഇവയിൽ മിക്കവയും ആരോഗ്യത്തിന്‌ പ്രയോജനം ചെയ്യുന്നവയാണ്‌ എന്നു മാത്രമല്ല, വാസ്‌തവത്തിൽ ആരോഗ്യത്തിന്‌ ഒഴിച്ചുകൂടാനാവാത്തവയുമാണ്‌. ഇവയിൽ താരതമ്യേന കുറച്ചെണ്ണം മാത്രമേ രോഗത്തിന്‌ ഇടയാക്കുന്നുള്ളൂ എങ്കിലും സൂക്ഷ്‌മാണുക്കളൊന്നും ആർക്കും ദോഷം ചെയ്യാത്ത ഒരു കാലം വരുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.

സൂക്ഷ്‌മാണുക്കളുടെ സകല ദൂഷ്യഫലങ്ങളും നിർമാർജനം ചെയ്യാൻ ഉപയോഗിക്കപ്പെടുന്ന സരണിയെ കുറിച്ച്‌ പരിശോധിക്കുന്നതിനു മുമ്പ്‌ രോഗകാരികളായ സൂക്ഷ്‌മാണുക്കളെ ചെറുത്തുതോൽപ്പിക്കുന്നതിന്‌ ഇന്നു നടന്നുവരുന്ന ശ്രമങ്ങളെ കുറിച്ച്‌ നമുക്കു പരിചിന്തിക്കാം. ഒപ്പം കൊടുത്തിരിക്കുന്ന “നിങ്ങൾക്കു ചെയ്യാനാവുന്നത്‌” എന്ന ചതുരം പരിശോധിക്കുന്നതിനു പുറമേ പ്രതിരോധശക്തിയുള്ള രോഗാണുക്കളെ ചെറുത്തുതോൽപ്പിക്കുന്നതിന്‌ ആരോഗ്യവിദഗ്‌ധർ നടത്തിവരുന്ന ശ്രമങ്ങളെ കുറിച്ച്‌ പരിചിന്തിക്കുക.

ആഗോള പദ്ധതികൾ

ഡബ്ലിയുഎച്ച്‌ഒ-യുടെ മുൻ ഡയറക്ടർ ജനറലായിരുന്ന ഡോ. ഗ്രോ ഹാർലെം ബ്രന്റ്‌ലാൻ, ഇത്തരം ശ്രമങ്ങളെ കുറിച്ചു വർണിക്കുകയുണ്ടായി. “പ്രതിസൂക്ഷ്‌മജീവീയ പ്രതിരോധശേഷിയെ തരണംചെയ്യൽ” എന്ന ശീർഷകത്തോടു കൂടിയ സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള 2000-ലെ റിപ്പോർട്ടിൽ അവർ രോഗാണുക്കളുടെ “[ഔഷധ] പ്രതിരോധശേഷി നിയന്ത്രിക്കുന്നതിനുള്ള ഒരു ആഗോള പദ്ധതി” വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യത്തിലേക്കു വിരൽചൂണ്ടി. “എല്ലാ ആരോഗ്യരക്ഷാ പ്രവർത്തകരും തമ്മിൽ ആശയവിനിമയ ബന്ധവും മറ്റും” സ്ഥാപിക്കുന്നതിനെ കുറിച്ചും അവർ പറയുകയുണ്ടായി. “പകർച്ചവ്യാധികൾക്ക്‌ എതിരെയുള്ള ബൃഹത്തായ ഒരു സംരംഭത്തിനു തുടക്കം കുറിക്കാനുള്ള അവസരം നമുക്കുണ്ട്‌” എന്ന്‌ അവർ ഊന്നിപ്പറഞ്ഞു.

ഡബ്ലിയുഎച്ച്‌ഒ, 2001-ൽ “പ്രതിസൂക്ഷ്‌മജീവീയ പ്രതിരോധശേഷി നിയന്ത്രിക്കാനുള്ള [ഒരു] ആഗോള പദ്ധതി” മുന്നോട്ടുവെക്കുകയുണ്ടായി. ഈ പ്രമാണം, “എന്ത്‌, എങ്ങനെ ചെയ്യണം” എന്നീ കാര്യങ്ങൾ ചർച്ചചെയ്യുന്ന, ആരോഗ്യരക്ഷാ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌ത ഒരു പ്ലാൻ അവതരിപ്പിക്കുകയുണ്ടായി. രോഗം പിടിപെടുന്നത്‌ ഒഴിവാക്കാനാകുന്ന വിധത്തെ കുറിച്ച്‌ ആളുകളെ ബോധവത്‌കരിക്കുന്നതും അണുബാധ ഉണ്ടാകുമ്പോൾ ആന്റിബയോട്ടിക്കുകളും മറ്റു പ്രതിസൂക്ഷ്‌മജീവീയങ്ങളും ഉപയോഗിക്കേണ്ട വിധത്തെ കുറിച്ച്‌ അവർക്കു പ്രബോധനം നൽകുന്നതും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.

ഇതിനു പുറമേ, ആരോഗ്യരക്ഷാ പ്രവർത്തകരെ—ഡോക്ടർമാർ, നേഴ്‌സുമാർ, ആശുപത്രികളിലും നേഴ്‌സിങ്‌ ഹോമുകളിലും ജോലി ചെയ്യുന്ന മറ്റുള്ളവർ എന്നിവരെ—അണുസംക്രമണം തടയുന്നതിന്‌ മെച്ചപ്പെട്ട നടപടികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയുണ്ടായി. സങ്കടകരമെന്നു പറയട്ടെ, പല ആരോഗ്യ പ്രവർത്തകരും കൈകൾ കഴുകുന്നതിലും കയ്യുറ മാറ്റി ധരിക്കുന്ന കാര്യത്തിലും ഇപ്പോഴും അനാസ്ഥ കാട്ടുന്നതായി പഠനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.

ആന്റിബയോട്ടിക്കുകൾ കുറിച്ചു കൊടുക്കരുതാത്തപ്പോൾ ഡോക്ടർമാർ അവ കുറിച്ചു കൊടുക്കുന്നതായും സർവേകൾ വെളിപ്പെടുത്തിയിരിക്കുന്നു. രോഗം പെട്ടെന്നു ഭേദമാകാനായി ആന്റിബയോട്ടിക്‌ തരണമെന്നു പറഞ്ഞ്‌ ആളുകൾ ഡോക്ടർമാരുടെ മേൽ സമ്മർദം ചെലുത്തുന്നതാണ്‌ ഇതിന്‌ ഒരു കാരണം. അപ്പോൾ, ഡോക്ടർമാർ കേവലം രോഗികളെ പ്രീതിപ്പെടുത്താനായി അവരുടെ നിർബന്ധത്തിനു വഴങ്ങുന്നു. പലപ്പോഴും ഡോക്ടർമാർ രോഗികളെ ബോധവത്‌കരിക്കാൻ സമയം എടുക്കാറില്ല. മാത്രമല്ല, രോഗകാരിയായ സൂക്ഷ്‌മാണുവിനെ തിരിച്ചറിയാനുള്ള മാർഗം അവരുടെ പക്കൽ ഉണ്ടായെന്നും വരില്ല. ഇനിയും, അവർ ഏറെ പുതിയതെങ്കിലും പലയിനം രോഗാണുക്കൾക്കെതിരെ ഫലപ്രദമായ കൂടുതൽ ചെലവേറിയ ആന്റിബയോട്ടിക്കുകൾ കുറിച്ചു കൊടുത്തേക്കാം. ഇതും ഔഷധ പ്രതിരോധശേഷി എന്ന പ്രശ്‌നത്തിന്‌ ഇടയാക്കുന്ന ഘടകമാണ്‌.

ആശുപത്രികൾ, ദേശീയ ആരോഗ്യ സംവിധാനങ്ങൾ, ഭക്ഷ്യോത്‌പാദകർ, മരുന്നു കമ്പനികൾ, നിയമ നിർമാതാക്കൾ എന്നിവയാണ്‌ ഡബ്ലിയുഎച്ച്‌ഒ-യുടെ ആഗോള പദ്ധതി ശ്രദ്ധകേന്ദ്രീകരിച്ച മറ്റു മേഖലകൾ. ഔഷധ പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആഗോള ഭീഷണിയെ ചെറുക്കാനായി സഹകരിച്ചു പ്രവർത്തിക്കാൻ റിപ്പോർട്ട്‌ അവരെയെല്ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ അത്തരം ഒരു പരിപാടി വിജയിക്കുമോ?

വിജയത്തിനുള്ള വിലങ്ങുതടികൾ

ഡബ്ലിയുഎച്ച്‌ഒ ആഗോള പദ്ധതി, ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ഒരു പ്രധാന ഘടകത്തെ കുറിച്ച്‌ സൂചിപ്പിക്കുകയുണ്ടായി. ലാഭേച്ഛ, അതായത്‌ പണമോഹം ആണ്‌ അത്‌. പണസ്‌നേഹം “സകലവിധ ദോഷത്തിന്നും” കാരണമാകുന്നു എന്ന്‌ ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 6:9, 10) ഡബ്ലിയുഎച്ച്‌ഒ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ഔഷധ വ്യവസായവുമായുള്ള ഇടപഴകലും കണക്കിലെടുക്കേണ്ടതാണ്‌. വിൽപ്പന പ്രതിനിധികൾ ക്ലിനിക്കൽ ജീവനക്കാരുമായി ഇടപെടുന്നത്‌ വേണ്ട വിധത്തിൽ നിയന്ത്രിക്കുകയും ഔഷധ വ്യവസായം സ്‌പോൺസർ ചെയ്‌തു നടത്തുന്ന ആരോഗ്യരക്ഷാ പ്രവർത്തകർക്കുള്ള ബോധവത്‌കരണ പരിപാടികൾ നിരീക്ഷണ വിധേയമാക്കുകയും വേണം.”

മരുന്നു കമ്പനികൾ തങ്ങളുടെ ഉത്‌പന്നങ്ങൾ എങ്ങനെയും വിറ്റഴിക്കാനുള്ള ശ്രമത്തിൽ അങ്ങേയറ്റം ഉത്സാഹത്തോടെയാണ്‌ അവ ഡോക്ടർമാരുടെ മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളത്‌. ഇപ്പോഴിതാ, ടിവി പരസ്യങ്ങളിലൂടെ അവർ അവ പൊതുജനത്തിന്‌ നേരിട്ട്‌ പരിചയപ്പെടുത്തുന്നു. ഇത്‌ വ്യക്തമായും ഔഷധങ്ങളുടെ അമിത ഉപയോഗത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. അതാകട്ടെ, ഔഷധ പ്രതിരോധശേഷിയുള്ള രോഗാണുക്കൾ പെരുകുന്നതിനുള്ള ഒരു മുഖ്യ കാരണമായിരിക്കുന്നു.

ഭക്ഷണത്തിനായി വളർത്തുന്ന ജന്തുക്കളിലെ പ്രതിസൂക്ഷ്‌മജീവീയങ്ങളുടെ ഉപയോഗത്തെ കുറിച്ചു വിവരിക്കുന്ന അധ്യായത്തിൽ ഡബ്ലിയുഎച്ച്‌ഒ ആഗോള പദ്ധതി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ചില രാജ്യങ്ങളിലെ മൃഗഡോക്ടർമാർ തങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനമോ അതിലധികമോ ഉണ്ടാക്കുന്നത്‌ ഔഷധ വിൽപ്പനയിലൂടെയാണ്‌. പ്രതിസൂക്ഷ്‌മജീവീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിൽനിന്ന്‌ അവരെ പിന്നോട്ടു പിടിച്ചുനിറുത്തുന്ന ഒരു ഘടകമാണ്‌ ഇത്‌.” ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിമിത്തം പ്രതിരോധശേഷിയുള്ള രോഗാണുക്കൾ തലപൊക്കുകയും പെരുകുകയും ചെയ്‌തിരിക്കുന്നു എന്നതിന്‌ മതിയായ തെളിവുകളുണ്ട്‌.

ആന്റിബയോട്ടിക്കുകളുടെ ഉത്‌പാദനത്തോത്‌ അമ്പരപ്പിക്കുന്നതാണ്‌. ഐക്യനാടുകളിൽത്തന്നെ, ഏതാണ്ട്‌ 2 കോടി കിലോഗ്രാം ആന്റിബയോട്ടിക്കുകളാണ്‌ പ്രതിവർഷം ഉത്‌പാദിപ്പിക്കപ്പെടുന്നത്‌! ലോകത്തിലെ മൊത്തം ഉത്‌പാദനത്തിന്റെ പകുതിയോളം മാത്രമേ മനുഷ്യരിൽ ഉപയോഗിക്കുന്നുള്ളൂ. ബാക്കി വിളകളിൽ തളിക്കുകയോ ജന്തുക്കൾക്കു കൊടുക്കുകയോ ചെയ്യുന്നു. ഭക്ഷണത്തിനായി വളർത്തുന്ന ജന്തുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി അവയുടെ തീറ്റയിൽ ആന്റിബയോട്ടിക്കുകൾ കലർത്തി കൊടുക്കുന്നതു സാധാരണമാണ്‌.

ഗവൺമെന്റുകളുടെ പങ്ക്‌

‘ഡബ്ലിയുഎച്ച്‌ഒ ആഗോള പദ്ധതിയുടെ എക്‌സിക്യൂട്ടിവ്‌ സമ്മറി’ പ്രസ്‌താവിക്കുന്നതു ശ്രദ്ധേയമാണ്‌: “പദ്ധതി നടപ്പിലാക്കുക എന്നത്‌ കൂടുതലും ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വമായിരിക്കും. ഗവൺമെന്റുകൾക്ക്‌ ഒരു നിർണായക പങ്കാണ്‌ വഹിക്കാനുള്ളത്‌.”

വാസ്‌തവത്തിൽ, ചില ഗവൺമെന്റുകൾ തങ്ങളുടെ ദേശീയ അതിർവരമ്പുകൾക്ക്‌ അകത്തും പുറത്തും ഉള്ള കൂട്ടായ പ്രവർത്തനത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ പ്രതിസൂക്ഷ്‌മജീവീയ പ്രതിരോധശേഷി നിയന്ത്രിക്കാനുള്ള പരിപാടികൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. പ്രതിസൂക്ഷ്‌മജീവീയങ്ങളുടെ ഉപയോഗത്തെയും പ്രതിരോധശേഷിയുള്ള സൂക്ഷ്‌മാണുക്കളെയും മെച്ചപ്പെട്ട രീതിയിൽ നിരീക്ഷണ വിധേയമാക്കൽ, മെച്ചപ്പെട്ട അണുസംക്രമണ നിയന്ത്രണം, വൈദ്യശാസ്‌ത്ര-കാർഷിക രംഗങ്ങളിൽ പ്രതിസൂക്ഷ്‌മജീവീയങ്ങളുടെ ഉചിതമായ ഉപയോഗം, പ്രതിരോധശേഷിയെ കുറിച്ച്‌ മനസ്സിലാക്കാനുള്ള ഗവേഷണം, പുതിയ ഔഷധങ്ങളുടെ വികസനം എന്നിവ ഈ പരിപാടികളിൽ ഉൾപ്പെടുന്നു. ഡബ്ലിയുഎച്ച്‌ഒ-യുടെ സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള 2000-ലെ റിപ്പോർട്ട്‌ ശുഭപ്രതീക്ഷ നൽകുന്നതായിരുന്നില്ല. എന്തുകൊണ്ട്‌?

“പൊതുജനാരോഗ്യത്തിന്‌ മുൻഗണന നൽകാത്ത ഗവൺമെന്റുകളുടെ ഭാഗത്തെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ അഭാവത്തിലേക്ക്‌” റിപ്പോർട്ട്‌ വിരൽചൂണ്ടി. അത്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “രോഗവും പ്രതിരോധശേഷിയുള്ള രോഗാണുക്കളും പെരുകുന്നതിനിടയാക്കുന്ന മറ്റുചില ഘടകങ്ങളാണ്‌ ആഭ്യന്തര പ്രക്ഷോഭങ്ങൾ, ദാരിദ്ര്യം, കൂട്ടത്തോടെയുള്ള കുടിയേറ്റം, പാരിസ്ഥിതിക വിനാശം എന്നിവ. വളരെയേറെ ആളുകൾ പകർച്ചവ്യാധികളുടെ ആക്രമണത്തിന്‌ വിധേയരാകാൻ ഈ പ്രശ്‌നങ്ങൾ ഇടയാക്കുന്നു എന്നതാണ്‌ കാരണം.” സങ്കടകരമെന്നു പറയട്ടെ, മാനുഷ ഗവൺമെന്റുകൾക്ക്‌ ഒരിക്കലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലാത്തതും ഈ പ്രശ്‌നങ്ങൾ തന്നെയാണ്‌.

എന്നാൽ, രോഗത്തിന്‌ ഇടയാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക മാത്രമല്ല, രോഗത്തെ പാടെ നിർമാർജനം ചെയ്യുക കൂടി ചെയ്യുന്ന ഒരു ഗവൺമെന്റിനെ കുറിച്ച്‌ ബൈബിൾ പറയുന്നു. ദോഷകാരികളായ ചില സൂക്ഷ്‌മാണുക്കൾ എല്ലായ്‌പോഴും ഉണ്ടായിരിക്കും എന്ന്‌ നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ ഭാവി നിങ്ങൾ കരുതുന്നതിനെക്കാൾ ഒക്കെ മെച്ചപ്പെട്ടതായിരിക്കും എന്നു വിശ്വസിക്കാൻ നല്ല കാരണങ്ങളുണ്ട്‌.

സൂക്ഷ്‌മാണുക്കളൊന്നും ദോഷം ചെയ്യാത്തപ്പോൾ

ബൈബിൾ പ്രവാചകനായ യെശയ്യാവ്‌ ദീർഘനാൾ മുമ്പ്‌ ഒരു അമാനുഷ ഗവൺമെന്റിലേക്ക്‌ വിരൽചൂണ്ടുകയും അതിന്റെ ഭരണാധികാരിയെ തിരിച്ചറിയിക്കുകയും ചെയ്‌തു. ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്‌കപ്പെട്ടിരിക്കുന്നു; ആധിപത്യം [“ഗവൺമെന്റ്‌,” ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം] അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)—യെശയ്യാവു 9:6.

ഭരണാധിപത്യം ലഭിക്കുന്ന ഈ ശിശു, പ്രഭു, ആരാണ്‌? ജനനത്തിനു മുമ്പേതന്നെ അവൻ തിരിച്ചറിയിക്കപ്പെട്ടത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. ഗബ്രീയേൽ ദൂതൻ കന്യകയായിരുന്ന മറിയയോട്‌ ഇങ്ങനെ പറഞ്ഞു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; . . . , അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)—ലൂക്കൊസ്‌ 1:31-33.

വളർന്നപ്പോൾ യേശു, താൻ ദൈവരാജ്യ ഗവൺമെന്റിന്റെ വാഗ്‌ദത്ത ഭരണാധികാരിയാണ്‌ എന്നതിനു തെളിവു നൽകി. അവൻ ദേശത്തിലൂടെ സഞ്ചരിച്ച്‌ “രാജ്യത്തിന്റെ സുവിശേഷം” ഘോഷിക്കുക മാത്രമല്ല, എല്ലാവിധ രോഗങ്ങളും വ്യാധികളും നീക്കം ചെയ്യാനുള്ള തന്റെ പ്രാപ്‌തി പ്രകടമാക്കുകയും ചെയ്‌തു. “വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാല്‌ക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി; ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു” എന്ന്‌ ബൈബിൾ പറയുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)—മത്തായി 9:35; 15:30, 31.

അതേ, ഏതുതരം ആരോഗ്യപ്രശ്‌നം ഉള്ളവരെയും യേശു സൗഖ്യമാക്കി. എന്തിന്‌, മരിച്ചുപോയ ചിലരെ അവൻ ജീവനിലേക്കു കൊണ്ടുവരികപോലും ചെയ്‌തു! (ലൂക്കൊസ്‌ 7:11-17; 8:49-56; യോഹന്നാൻ 11:38-44) സൗഖ്യം പ്രാപിച്ചവരും, പുനരുത്ഥാനം ചെയ്യപ്പെട്ടവർ പോലും, ഒടുവിൽ മരണമടഞ്ഞു എന്നതു സത്യംതന്നെ. എങ്കിലും, രാജ്യഭരണത്തിൻ കീഴിൽ ഈ ഭൂമിയിൽ ജീവിക്കുന്നവർക്കു വേണ്ടി യേശു ഭാവിയിൽ ചെയ്യാൻ പോകുന്നത്‌ എന്താണെന്ന്‌ അവന്റെ അത്ഭുതങ്ങൾ പ്രകടമാക്കി. അന്നാളിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന്‌ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു.—യെശയ്യാവു 33:24; വെളിപ്പാടു 21:3-5.

ഇന്ന്‌, നമുക്കെല്ലാം നന്നായി അറിയാവുന്നതുപോലെ, എല്ലാവരും രോഗത്തിനും മരണത്തിനും വശംവദരാണ്‌. സൂക്ഷ്‌മാണുക്കൾ ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ദോഷം ചെയ്യുന്നു, പലപ്പോഴും മരണത്തിന്‌ ഇടയാക്കിക്കൊണ്ടു തന്നെ. എന്നാൽ, ആളുകൾക്ക്‌ രോഗം പിടിപെടുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ ചിലർ അതിശയിക്കത്തക്കവിധം അത്ര അത്ഭുതകരമായാണ്‌ മനുഷ്യശരീരം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്‌. ഡോക്ടറായ ലൂയിസ്‌ തോമസ്‌ ബാക്ടീരിയങ്ങളുടെ മർമപ്രധാനമായ പങ്കിനെ കുറിച്ച്‌ എഴുതുകയും രോഗം “ഒരു അത്യാഹിതം പോലെ”യാണ്‌ വന്നു ഭവിക്കുന്നത്‌ എന്നു പ്രസ്‌താവിക്കുകയും ചെയ്‌തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “രോഗബാധിതരാകുന്നവരുടെ പ്രതിരോധ സംവിധാനങ്ങൾ ഏതോ പ്രത്യേക വിധത്തിൽ വികലമായിരിക്കാം.”

വാസ്‌തവത്തിൽ, പ്രതിരോധ വ്യവസ്ഥ ശക്തമായിരിക്കുന്നവർ അപൂർവമായേ ബാക്ടീരിയങ്ങളുടെ ആക്രമണത്തിന്‌ അടിപ്പെടാറുള്ളൂ. എന്നിരുന്നാലും, ഒടുവിൽ ആളുകൾ വാർധക്യത്തിനും മരണത്തിനും കീഴടങ്ങുന്നു. ആരംഭത്തിൽ പൂർണനായിരുന്ന ആദ്യ മനുഷ്യനായ ആദാമിൽനിന്ന്‌ കൈമാറിക്കിട്ടിയ പാപമാണ്‌ രോഗത്തിനും മരണത്തിനും പിന്നിൽ എന്ന്‌ ബൈബിൾ പറയുന്നു. “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്ന്‌ അത്‌ വിശദീകരിക്കുന്നു.—റോമർ 5:12.

എന്നാൽ ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക്‌ അയച്ച്‌ പാപത്തിന്റെ ഫലങ്ങളിൽനിന്നു മനുഷ്യരെ വിടുവിക്കാനുള്ള ക്രമീകരണം ചെയ്‌തു. മറുവിലയെന്ന നിലയിൽ ദൈവപുത്രൻ തന്റെ പൂർണ ജീവൻ നൽകിയതിലൂടെയാണ്‌ ഈ വിടുതൽ സാധ്യമായത്‌. (മത്തായി 20:28) ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ.” (റോമർ 6:23; 1 യോഹന്നാൻ 5:11) ദൈവരാജ്യ ഭരണത്തിൻ കീഴിൽ ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ സൗഖ്യമാക്കൽ ഫലങ്ങൾ അനുഭവവേദ്യമായിത്തീരും. അപ്പോൾ സൂക്ഷ്‌മാണുക്കളൊന്നും, ഇപ്പോൾ രോഗം ഉണ്ടാക്കുന്നവ പോലും, ആർക്കും ഒരു ദോഷവും ചെയ്യുകയില്ല.

ബൈബിളിൽ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നതും മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കു പരിഹാരം പ്രദാനം ചെയ്യുന്നതുമായ രാജ്യ ഗവൺമെന്റിനെ കുറിച്ച്‌ മനസ്സിലാക്കുന്നത്‌ ജ്ഞാനമല്ലേ? കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന്‌ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌. (g03 10/22)

[9-ാം പേജിലെ ചതുരം]

നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത്‌

പ്രതിരോധശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന ഭീഷണി പരമാവധി കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ലോകാരോഗ്യ സംഘടന ചില മാർഗനിർദേശങ്ങൾ പ്രദാനം ചെയ്‌തിട്ടുണ്ട്‌. ഒന്നാമതായി അത്‌ രോഗനിരക്കും രോഗാണുസംക്രമണവും കുറയ്‌ക്കാനായി നമുക്ക്‌ എടുക്കാൻ കഴിയുന്ന പടികൾ രേഖപ്പെടുത്തുകയുണ്ടായി. രണ്ടാമതായി പ്രതിസൂക്ഷ്‌മജീവീയങ്ങളുടെ ഉപയോഗത്തോടുള്ള ബന്ധത്തിൽ ആളുകൾക്ക്‌ മെച്ചപ്പെടാൻ കഴിയുന്ന വിധത്തെ കുറിച്ച്‌ അത്‌ വിശദീകരിക്കുകയുണ്ടായി.

ന്യായയുക്തമായും, രോഗവും അതിന്റെ വ്യാപനവും കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായിരിക്കുന്നതെല്ലാം ചെയ്യുന്നതാണ്‌. രോഗം പിടിപെടുന്നത്‌ ഒഴിവാക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

രോഗം പിടിപെടുന്നത്‌ ഒഴിവാക്കാനുള്ള നടപടികൾ

1. ശരിയായ പോഷണം, വേണ്ടത്ര വ്യായാമം, മതിയായ വിശ്രമം ഇവ മൂന്നും ലഭിക്കുന്നതിന്‌ നിങ്ങളാലാവുന്നതെല്ലാം ചെയ്യുക.

2. വ്യക്തിപരമായ ശുചിത്വം പാലിക്കുക. രോഗം പിടിപെടുന്നതും മറ്റുള്ളവരിലേക്കു പകരുന്നതും ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒറ്റമൂലി കൈകൾ കഴുകുന്നതാണെന്ന്‌ ആരോഗ്യവിദഗ്‌ധർ ഊന്നിപ്പറയുന്നു.

3. നിങ്ങളും കുടുംബവും കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന്‌ ഉറപ്പുവരുത്തുക. നിങ്ങളുടെ കൈകളും ആഹാരം തയ്യാറാക്കുന്ന സ്ഥലവും ശുചിയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, നിങ്ങളുടെ കൈകളും ആഹാരസാധനങ്ങളും കഴുകാൻ ഉപയോഗിക്കുന്ന വെള്ളം വൃത്തിയുള്ളതാണെന്ന്‌ ഉറപ്പുവരുത്തുക. ഭക്ഷണപദാർഥങ്ങളിൽ സൂക്ഷ്‌മാണുക്കൾ പെരുകും എന്നതിനാൽ മാംസം നന്നായി വേവിക്കുക. ആഹാരം മറ്റൊരു നേരത്തേക്ക്‌ സൂക്ഷിച്ചുവെക്കേണ്ടി വരുമ്പോൾ അതിൽ രോഗാണുക്കൾ കടക്കാതെ നോക്കുക. ഫ്രിഡ്‌ജിൽ വെക്കേണ്ട ആഹാരപദാർഥങ്ങൾ ശരിയായ വിധത്തിൽ ശീതീകരിച്ചു സൂക്ഷിക്കുക.

4. ചില നാടുകളിൽ, പറക്കുന്ന പ്രാണികൾ വലിയ രോഗങ്ങൾ പരക്കാൻ ഇടയാക്കുന്നു. അങ്ങനെയുള്ള ഇടങ്ങളിൽ, ഈ പ്രാണികൾ ഏറ്റവും പ്രവർത്തനക്ഷമമായിരിക്കുന്ന രാത്രികാലങ്ങളിലും അതിരാവിലെ സമയത്തും പുറത്തെ പണികളിൽ ഏർപ്പെടുന്നത്‌ പരമാവധി ഒഴിവാക്കുക. ഈ പ്രാണികളെ അകറ്റിനിറുത്താനുള്ള വലകൾ പതിവായി ഉപയോഗിക്കുക.

5. വാക്‌സിനുകൾക്ക്‌, നിങ്ങൾ പാർക്കുന്നിടത്ത്‌ സാധാരണമായിരിക്കുന്ന ചില രോഗാണുക്കളെ ചെറുത്തു തോൽപ്പിക്കുന്നതിന്‌ നിങ്ങളുടെ പ്രതിരോധ വ്യവസ്ഥയെ സജ്ജമാക്കാൻ കഴിയും.

പ്രതിസൂക്ഷ്‌മജീവീയങ്ങളുടെ ഉപയോഗം

1. ഏതെങ്കിലും ആന്റിബയോട്ടിക്കോ പ്രതിസൂക്ഷ്‌മജീവീയമോ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ്‌ ഒരു ആരോഗ്യ വിദഗ്‌ധന്റെ അഭിപ്രായം തേടുക. ചില സ്ഥലങ്ങളിൽ, വിൽപ്പനക്കാർ ഉപഭോക്താക്കളെ മേൽപ്പറഞ്ഞ മരുന്നുകൾ വാങ്ങാൻ നേരിട്ടു പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പല ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യാറുണ്ട്‌. എന്നാൽ അവയിൽനിന്ന്‌ ഉപഭോക്താവിനെക്കാൾ പ്രയോജനം നേടുന്നത്‌ പലപ്പോഴും വിൽപ്പനക്കാരായിരിക്കും.

2. ആന്റിബയോട്ടിക്‌ കുറിച്ചു തരാൻ ഡോക്ടറെ നിർബന്ധിക്കരുത്‌. നിർബന്ധിച്ചാൽ അദ്ദേഹം അത്‌ തന്നെന്നിരിക്കും, എന്നാൽ അത്‌ നിങ്ങൾ അദ്ദേഹത്തിന്റെ അടുത്ത്‌ മേലാൽ പരിശോധനയ്‌ക്കു ചെല്ലാതിരുന്നാലോ എന്നു ഭയന്നിട്ടു മാത്രമായിരിക്കും. ഉദാഹരണത്തിന്‌, ജലദോഷത്തിന്‌ ഇടയാക്കുന്നത്‌ വൈറസുകളാണ്‌. ആന്റിബയോട്ടിക്കുകൾ ജലദോഷം ഭേദമാക്കുന്നില്ല. വൈറസുള്ളപ്പോൾ ആന്റിബയോട്ടിക്‌ കഴിക്കുന്നത്‌ ഉപകാരികളായ ബാക്ടീരിയങ്ങളുടെ പ്രവർത്തനത്തിനു തടസ്സം സൃഷ്ടിച്ചേക്കാം. ഇത്‌ ഒരുപക്ഷേ പ്രതിരോധശേഷിയുള്ള ബാക്ടീരിയങ്ങൾ പെരുകാൻ ഇടയാക്കിയേക്കാം.

3. ഏറ്റവും പുതിയ മരുന്നു വേണമെന്ന്‌ നിർബന്ധം പിടിക്കാതിരിക്കുക—അത്‌ നിങ്ങൾക്ക്‌ ഏറ്റവും യോജിച്ചത്‌ ആയിരിക്കണമെന്നില്ല. മാത്രമല്ല, അത്‌ നിങ്ങൾക്ക്‌ അനാവശ്യ ചെലവു വരുത്തിവെച്ചേക്കാം.

4. ഏതൊരു മരുന്നിനെ കുറിച്ചും ആശ്രയയോഗ്യമായ ഒരു ഉറവിൽനിന്നു മനസ്സിലാക്കുക: അത്‌ എന്തിനു വേണ്ടിയുള്ളതാണ്‌? അതിന്റെ സാധ്യമായ പാർശ്വഫലങ്ങൾ എന്തെല്ലാം? ഏതെല്ലാം തരത്തിലുള്ള അതിന്റെ ഔഷധ പ്രതിപ്രവർത്തനങ്ങളും മറ്റു ഘടകങ്ങളും അതിന്റെ ഉപയോഗത്തെ അപകടകരമാക്കിത്തീർത്തേക്കാം?

5. ആന്റിബയോട്ടിക്‌ കഴിക്കുന്നത്‌ ശരിക്കും ഉചിതമാണെങ്കിൽ, കുറിച്ചു തന്നിരിക്കുന്ന മുഴുവൻ കോഴ്‌സും എടുക്കാൻ സാധാരണഗതിയിൽ രോഗിയെ പ്രോത്സാഹിപ്പിക്കുന്നു, കോഴ്‌സ്‌ പൂർത്തിയാക്കുന്നതിനു മുമ്പേ ആശ്വാസം തോന്നുന്നെങ്കിൽ കൂടി. കോഴ്‌സിന്റെ അവസാന ഭാഗം രോഗബാധ പൂർണമായി മാറിയെന്ന്‌ ഉറപ്പുവരുത്താൻ സഹായിക്കുന്നു.

[10-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ നീതിയുള്ള ഗവൺമെന്റിൻ കീഴിൽ ആളുകൾ ദോഷകാരികളായ സൂക്ഷ്‌മാണുജീവികളിൽനിന്ന്‌ വിമുക്തമായ ഒരു ജീവിതം ആസ്വദിക്കും