വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗൃഹപാഠം ചെയ്‌തുതീർക്കാൻ എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

ഗൃഹപാഠം ചെയ്‌തുതീർക്കാൻ എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

യുവജനങ്ങൾ ചോദിക്കുന്നു . . .

ഗൃഹപാഠം ചെയ്‌തുതീർക്കാൻ എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

‘ഞാൻ ഒരു പ്ലസ്‌ടു വിദ്യാർഥിനിയാണ്‌. എനിക്ക്‌ ഏതുനേരവും വല്ലാത്ത ടെൻഷനാണ്‌. . . . എത്ര പ്രൊജക്‌റ്റുകളും മറ്റുമാണ്‌ തയ്യാറാക്കാനുള്ളതെന്നോ. ഇത്‌ നിസ്സാര കാര്യമല്ല. ഒന്നും ചെയ്‌തുതീർക്കാൻ സമയം കിട്ടുന്നില്ല.’—ഒരു 18 വയസ്സുകാരി.

ഗൃഹപാഠങ്ങളുടെ എടുത്താൽ പൊങ്ങാത്ത ചുമടുമായാണോ നിങ്ങൾ ദിവസവും സ്‌കൂളിൽനിന്നു വീട്ടിലേക്കു തിരിക്കുന്നത്‌? എങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. “[ഐക്യനാടുകളിൽ] എങ്ങുമുള്ള സ്‌കൂളുകൾ തങ്ങളുടെ നിലവാരങ്ങൾ ഉയർത്താനും പഠനശേഷി അളക്കുന്ന പ്രാമാണിക പരീക്ഷകളിൽ തങ്ങളുടെ വിദ്യാർഥികൾ കാഴ്‌ചവെക്കുന്ന പ്രകടനത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും ശ്രമിക്കുന്നത്‌ ഗൃഹപാഠത്തിന്റെ അളവും വർധിപ്പിക്കുന്നു” എന്ന്‌ ഐക്യനാടുകളിലെ ഒരു പത്രറിപ്പോർട്ട്‌ പറയുന്നു. “ഗൃഹപാഠം ചെയ്‌തുതീർക്കാനായി തങ്ങൾക്ക്‌ രാത്രിയിൽ മൂന്നു മണിക്കൂറിലധികം ചെലവിടേണ്ടി വരുന്നതായി [ഐക്യനാടുകളിലെതന്നെ] ചിലയിടങ്ങളിലുള്ള ഹൈസ്‌കൂൾ വിദ്യാർഥികൾ റിപ്പോർട്ടു ചെയ്യുന്നു. 20 വർഷം മുമ്പ്‌ കുട്ടികൾ ചെയ്‌തിരുന്നതിന്റെ ഏതാണ്ട്‌ മൂന്നിരട്ടി ഗൃഹപാഠം ഇന്നത്തെ കുട്ടികൾക്ക്‌ ചെയ്യേണ്ടി വരുന്നതായി മിഷിഗൺ സർവകലാശാല നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.”

ഗൃഹപാഠത്തിന്റെ കനത്ത ഭാരം പേറുന്നത്‌ ഐക്യനാടുകളിലെ വിദ്യാർഥികൾ മാത്രമല്ല. ഉദാഹരണത്തിന്‌ ഐക്യനാടുകളിൽ, 13 വയസ്സുകാരിൽ ഏതാണ്ട്‌ 30 ശതമാനമാണ്‌ ഗൃഹപാഠം ചെയ്യാനായി ദിവസവും രണ്ടിലധികം മണിക്കൂർ ചെലവിടുന്നതെങ്കിൽ തായ്‌വാനിലും കൊറിയയിലും അത്‌ 40 ശതമാനവും ഫ്രാൻസിൽ 50-ലധികം ശതമാനവും ആണെന്ന്‌ കണ്ടെത്തുകയുണ്ടായി. “ഹോംവർക്ക്‌ കുന്നുകൂടുമ്പോൾ എനിക്കു വല്ലാത്ത ടെൻഷനാണ്‌,” ഐക്യനാടുകളിലെ ഒരു സർവകലാശാലാ വിദ്യാർഥിനിയായ കെയ്‌റ്റി നെടുവീർപ്പിടുന്നു. ഫ്രാൻസിലെ മാർസെയ്‌ൽസിലുള്ള ഒരു സ്‌കൂളിൽ പഠിക്കുന്ന മെറിലിന്റെയും ബെലിൻഡയുടെയും അനുഭവവും ഇതുതന്നെയാണ്‌. “മിക്കപ്പോഴും, ഗൃഹപാഠം ചെയ്യാനായി രാത്രി ഞങ്ങൾക്ക്‌ രണ്ടു മണിക്കൂറോ അതിലധികമോ ചെലവിടേണ്ടിവരുന്നു,” മെറിലിൻ പറയുന്നു. “മറ്റ്‌ ഉത്തരവാദിത്വങ്ങൾ ഉള്ളപ്പോൾ ഹോംവർക്ക്‌ ചെയ്യുന്നതിന്‌ സമയം കണ്ടെത്താൻ പാടാണ്‌.”

എനിക്ക്‌ എങ്ങനെ സമയം കണ്ടെത്താം?

ഗൃഹപാഠവും മറ്റു കാര്യങ്ങളും ചെയ്‌തുതീർക്കാനായി ആവശ്യമുള്ളപ്പോഴൊക്കെ ഏതാനും മണിക്കൂറുകൾ ദിവസത്തോടു കൂട്ടാൻ കഴിഞ്ഞാൽ എത്ര നന്നായിരിക്കും, അല്ലേ? വാസ്‌തവത്തിൽ, എഫെസ്യർ 5:15, 16-ൽ നൽകിയിരിക്കുന്ന ബൈബിൾ തത്ത്വം മനസ്സിലാക്കുന്നെങ്കിൽ ഫലത്തിൽ അതുതന്നെ നിങ്ങൾക്കു ചെയ്യാനാവും. “സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. . . . സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ [‘അവസരോചിത സമയം വിലയ്‌ക്കു വാങ്ങുവിൻ,’ NW]” എന്ന്‌ ആ വാക്യം പറയുന്നു. ഈ വാക്കുകൾ എഴുതുമ്പോൾ ബൈബിൾ എഴുത്തുകാരന്റെ മനസ്സിൽ ഗൃഹപാഠം എന്ന വിഷയം ഉണ്ടായിരുന്നില്ലെങ്കിലും അതിലെ തത്ത്വം നിത്യജീവിതത്തിൽ ബാധകമാക്കാൻ കഴിയും. സാധാരണഗതിയിൽ ഒരു സാധനം വാങ്ങുമ്പോൾ അതിനു പകരമായി നിങ്ങൾ മറ്റെന്തെങ്കിലും ത്യജിക്കേണ്ടതായി വരും. അപ്പോൾ ആശയം ഇതാണ്‌: പഠനത്തിനായി സമയം കണ്ടെത്തണമെങ്കിൽ നിങ്ങൾ എന്തോ ഒന്നു ത്യജിക്കേണ്ടതുണ്ട്‌. എന്താണ്‌ അത്‌?

ആദ്യംതന്നെ മുൻഗണനകൾ വെക്കുക. “ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളുടെ പട്ടിക ഉണ്ടാക്കുക,” ജിൽയൻ എന്ന പെൺകുട്ടിയുടേതാണ്‌ ഈ ബുദ്ധിയുപദേശം. പട്ടികയിൽ പ്രഥമ സ്ഥാനം നൽകേണ്ടത്‌ ക്രിസ്‌തീയ യോഗങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കുമാണ്‌. കുടുംബ ഉത്തരവാദിത്വങ്ങളും ഗൃഹജോലികളും ഗൃഹപാഠവും വിട്ടുകളയരുത്‌.

അടുത്തതായി, ഒരു ആഴ്‌ചയിൽ നിങ്ങൾ സമയം എങ്ങനെയാണ്‌ യഥാർഥത്തിൽ ചെലഴിക്കുന്നത്‌ എന്നു കണ്ടെത്താനായി നിങ്ങൾ ചെയ്യുന്നതൊക്കെ ഒരു ഡയറിയിൽ എഴുതിവെക്കുക. ആ കണ്ടെത്തൽ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ടിവി കാണാൻ നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നുണ്ട്‌? ഇന്റർനെറ്റിൽ ബ്രൗസ്‌ ചെയ്യാനോ? സിനിമ കാണാനോ? ഇനിയും, ഫോണിൽ സംസാരിക്കാനും കൂട്ടുകാരെ സന്ദർശിക്കാനും എത്ര സമയം ചെലവിടുന്നുണ്ട്‌? ഡയറിയിലെ വിവരങ്ങളും മുൻഗണന നൽകേണ്ട കാര്യങ്ങളുടെ പട്ടികയും തമ്മിൽ ഒത്തുനോക്കുമ്പോൾ എന്താണു കാണുന്നത്‌? ടിവി കാണാനോ ഫോണിൽ സംസാരിക്കാനോ ഇന്റർനെറ്റിൽ ബ്രൗസ്‌ ചെയ്യാനോ ചെലവിടുന്ന സമയം മാത്രം ഒന്നു വിലയിരുത്തിയാൽ മതി, ധാരാളം സമയം വിലയ്‌ക്കു വാങ്ങാവുന്ന മണ്ഡലങ്ങൾ നിങ്ങൾ കണ്ടെത്താൻ ഇടയുണ്ട്‌.

ആദ്യം ചെയ്യാനുള്ളത്‌ ആദ്യം ചെയ്‌തുതീർക്കുക

ടിവി-യെല്ലാം ഉപേക്ഷിച്ച്‌ ഒരു താപസജീവിതം നയിക്കണമെന്നല്ല അതിനർഥം. “ആദ്യം ചെയ്യാനുള്ളത്‌ ആദ്യം ചെയ്‌തുതീർക്കുക” എന്ന വ്യവസ്ഥ നിങ്ങൾ വെക്കേണ്ടതുണ്ടായിരിക്കാം. പിൻപറ്റാവുന്ന മറ്റൊരു ബൈബിൾ വാക്യം, ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തുക’ എന്നതാണ്‌. (ഫിലിപ്പിയർ 1:10, NW) ഉദാഹരണത്തിന്‌, വിദ്യാഭ്യാസം പ്രാധാന്യമർഹിക്കുന്ന ഒന്നായതുകൊണ്ട്‌ നിങ്ങളുടെ വീട്ടുജോലികൾ തീർത്തതിനും ക്രിസ്‌തീയ യോഗങ്ങൾക്ക്‌ തയ്യാറായതിനും ഗൃഹപാഠം ചെയ്‌തുതീർത്തതിനും ശേഷമേ ടിവി കാണുകയുള്ളു എന്നൊരു നിഷ്‌ഠ നിങ്ങൾക്കു വെക്കാൻ കഴിയും. പ്രിയപ്പെട്ട ടിവി പരിപാടി കാണാൻ സാധിക്കാതെ വരുന്നത്‌ വിഷമം ഉണ്ടാക്കിയേക്കാം എന്നുള്ളതു നേര്‌. പക്ഷേ സത്യസന്ധമായി ഒന്നു ചിന്തിച്ചുനോക്കൂ, ഇഷ്ടപ്പെട്ട പരിപാടി മാത്രം കാണാനായി ടിവി-യുടെ മുന്നിൽ ഇരുന്നിട്ട്‌ വൈകുന്നേരം മുഴുവൻ അതിനു മുന്നിൽത്തന്നെ ചെലവഴിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലേ?

ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകുന്നതിനും വേണ്ടത്ര പ്രാധാന്യം നിങ്ങൾ നൽകേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ഒരു പ്രധാനപ്പെട്ട പരീക്ഷ അടുത്തുവരുന്നതായോ ഒരു ഗൃഹപാഠ നിയമനം ലഭിക്കാൻ പോകുന്നതായോ നിങ്ങൾക്ക്‌ അറിയാമെങ്കിൽ യോഗങ്ങൾക്കു ഹാജരാകുന്നതിനു ഭംഗം വരാതിരിക്കേണ്ടതിന്‌ വളരെ മുൻകൂട്ടിത്തന്നെ നിങ്ങൾക്ക്‌ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താവുന്നതാണ്‌. നിങ്ങളുടെ സാഹചര്യം അധ്യാപകരുമായി ചർച്ച ചെയ്യാൻ പോലും സാധിച്ചേക്കാം. യോഗദിവസം ലഭിച്ചേക്കാവുന്ന ഗൃഹപാഠങ്ങളെ കുറിച്ചു മുൻകൂട്ടി അറിയാൻ കഴിയുന്നത്‌ നിങ്ങൾ വളരെ വിലമതിക്കുമെന്ന്‌ അവരെ അറിയിക്കാവുന്നതാണ്‌. ചില അധ്യാപകർ ഇക്കാര്യത്തിൽ സഹകരിക്കാൻ സന്നദ്ധരായേക്കാം.

യേശുവിന്റെ ഒരു സുഹൃത്തായിരുന്ന മാർത്തയെ കുറിച്ചുള്ള ബൈബിൾ വിവരണം സഹായകമായ മറ്റൊരു തത്ത്വം പഠിപ്പിക്കുന്നു. വളരെ തിരക്കുള്ള, അധ്വാനശീലയായ ഒരു വ്യക്തിയായിരുന്നു മാർത്ത. പക്ഷേ അവൾ ശരിയായ മുൻഗണനകൾ വെച്ചില്ല. ഒരവസരത്തിൽ യേശുവിനു വേണ്ടി ഭക്ഷണം—വലിയൊരു സദ്യ ആയിരുന്നെന്നു തോന്നുന്നു—ഒരുക്കുന്നതിനിടയിൽ, അവൾ ക്ഷീണിച്ച്‌ അവശയായി. എന്നാൽ അവളുടെ സഹോദരി മറിയയാകട്ടെ അവളെ സഹായിക്കാതെ യേശുവിൽനിന്നു കാര്യങ്ങൾ കേട്ടുപഠിക്കുകയായിരുന്നു. മാർത്ത ഇതേക്കുറിച്ച്‌ യേശുവിനോടു പരാതിപ്പെട്ടപ്പോൾ അവൻ അവളോട്‌ ഇങ്ങനെ പറഞ്ഞു: “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്‌പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.”—ലൂക്കൊസ്‌ 10:41, 42.

ഇതിൽനിന്ന്‌ എന്തു പാഠമാണ്‌ ഉൾക്കൊള്ളാനാകുക? കാര്യങ്ങൾ ലളിതമാക്കി വെക്കുക. ഈ തത്ത്വം നിങ്ങളുടെ സാഹചര്യത്തിൽ എങ്ങനെ ബാധകമാക്കാൻ കഴിയും? നിങ്ങൾ “പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കു”കയാണോ, ഒരുപക്ഷേ ഗൃഹപാഠവും അംശകാല ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ പാടുപെട്ടുകൊണ്ട്‌? നിങ്ങൾക്ക്‌ ഒരു ജോലി ഉണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിന്‌ യഥാർഥത്തിൽ ആ വരുമാനം ആവശ്യമുണ്ടോ? അതോ കേവലം നിങ്ങൾ ആഗ്രഹിക്കുന്നതും എന്നാൽ യഥാർഥത്തിൽ ആവശ്യമില്ലാത്തതുമായ വസ്‌തുക്കൾ വാങ്ങാനാണോ നിങ്ങൾ ജോലിക്കു പോകുന്നത്‌?

ഉദാഹരണത്തിന്‌ ചില ദേശങ്ങളിലെ യുവപ്രായക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു കാർ വാങ്ങുക എന്നതു വലിയൊരു മോഹമാണ്‌. “കാർ ഉപയോഗിക്കുന്നത്‌ ചെലവേറിയ സംഗതിയായതുകൊണ്ട്‌ പണം ഉണ്ടാക്കാനുള്ള വലിയ സമ്മർദം ഇന്ന്‌ യുവജനങ്ങൾ അനുഭവിക്കുന്നു” എന്ന്‌ ഹൈസ്‌കൂൾ കൗൺസിലറായ കാരൻ ടേർണർ പറയുന്നു. എന്നിരുന്നാലും ടേർണർ ഇങ്ങനെ ഉപസംഹരിക്കുന്നു: “സ്‌കൂൾപഠനമാകുന്ന ഭാരിച്ച ചുമടിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾ, തൊഴിൽ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഒരുമിച്ചു ചുമക്കാൻ ശ്രമിക്കുന്നത്‌ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. വിദ്യാർഥിക്ക്‌ അത്‌ എടുത്താൽ പൊങ്ങാത്ത ചുമടായി മാറുന്നു.” ആവശ്യമില്ലാത്തപക്ഷം എന്തിന്‌ അത്രയ്‌ക്കു ഭാരം വഹിക്കുന്നു? പഠനകാര്യങ്ങളെ ബാധിക്കുന്നുവെന്നു കണ്ടാൽ തൊഴിൽസമയം കുറയ്‌ക്കാനോ ആ തൊഴിൽ ഉപേക്ഷിക്കാനോ കഴിഞ്ഞേക്കും.

സ്‌കൂളിൽ സമയം ‘വിലയ്‌ക്കു വാങ്ങുക’

സ്‌കൂൾസമയത്തിനുശേഷം കൂടുതൽ സമയം കണ്ടെത്താൻ ശ്രമിക്കുന്നതോടൊപ്പം സ്‌കൂളിലായിരിക്കെതന്നെ സമയം മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനു ചിന്ത നൽകുക. “സ്‌കൂളിൽവെച്ച്‌ ഹോംവർക്ക്‌ ചെയ്‌തുതീർക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഞാൻ പരമാവധി ഉപയോഗപ്പെടുത്തും,” ഹോസ്‌വേ പറയുന്നു. “അങ്ങനെ, അന്ന്‌ പഠിപ്പിച്ച എന്തെങ്കിലും മനസ്സിലായിട്ടില്ലെങ്കിൽ ടീച്ചറോടു ചോദിക്കാനുള്ള അവസരം എനിക്കു ലഭിക്കുന്നു.”

കൂടുതലായി ഏതെങ്കിലും കോഴ്‌സുകൾ എടുത്തുപഠിക്കുന്നുണ്ടെങ്കിൽ അവയുടെ എണ്ണം കുറയ്‌ക്കുക എന്നതാണ്‌ മറ്റൊരു നടപടി. അതിനുപുറമേ, നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്താനും നിങ്ങൾ ആഗ്രഹിച്ചേക്കാം. ഈ മണ്ഡലങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകവഴി നിങ്ങൾക്ക്‌ ഹോംവർക്ക്‌ ചെയ്‌തുതീർക്കാൻ കൂടുതൽ സമയം കണ്ടെത്താം.

നിങ്ങളുടെ സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുക

ശരി, ചില ത്യാഗങ്ങളും പൊരുത്തപ്പെടുത്തലുകളുമൊക്കെ നടത്തി ഗൃഹപാഠം ചെയ്‌തുതീർക്കാനായി നിങ്ങൾ അൽപ്പസമയം കൂടുതൽ കണ്ടെത്തിയെന്നിരിക്കട്ടെ. ആ സമയം എത്രത്തോളം ഫലപ്രദമായി നിങ്ങൾ ഉപയോഗിക്കും? ഒരു നിശ്ചിത സമയത്തിനുള്ളിൽത്തന്നെ 50 ശതമാനം കൂടുതൽ ഗൃഹപാഠം ചെയ്‌തുതീർക്കാൻ കഴിഞ്ഞാൽ, 50 ശതമാനം കൂടുതൽ സമയം ലഭിച്ചതിനു തുല്യമായിരിക്കില്ലേ അത്‌? അതുകൊണ്ട്‌ കൂടുതൽ ഫലപ്രദമായി സമയം ഉപയോഗിക്കാനുള്ള ചില വിദ്യകൾ ഇതാ:

ഒരു പ്ലാൻ ഉണ്ടാക്കുക. ഗൃഹപാഠം ചെയ്‌തു തുടങ്ങുന്നതിനു മുമ്പ്‌ പിൻവരുന്നതുപോലുള്ള ചില സംഗതികൾക്കു ചിന്ത കൊടുക്കുക: ഏതു വിഷയമായിരിക്കണം ആദ്യം പഠിക്കേണ്ടത്‌? അതു തീർക്കാൻ എത്രത്തോളം സമയം എടുക്കണം? പുസ്‌തകങ്ങൾ, പേന, കാൽക്കുലേറ്റർ തുടങ്ങി എന്തൊക്കെ സാധനങ്ങൾ ഉപയോഗിക്കേണ്ടിവരും?

പഠിക്കാനുള്ള ഇടം കണ്ടെത്തുക. അത്‌ ശ്രദ്ധാശൈഥില്യങ്ങൾ ഇല്ലാത്ത ഒരിടം ആയിരിക്കേണ്ടതുണ്ട്‌. ‘ഡെസ്‌ക്‌ ഉണ്ടെങ്കിൽ അത്‌ ഉപയോഗിക്കുക,’ എലിസ്‌ എന്ന പെൺകുട്ടി പറയുന്നു. ‘കട്ടിലിൽ കിടക്കുന്നതിനു പകരം നിവർന്നിരിക്കുന്നത്‌ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു സഹായിക്കും.’ സ്വന്തമായി ഒരു മുറിയില്ലെങ്കിൽ, നിങ്ങൾ പഠിക്കുമ്പോൾ ഒച്ചയും ബഹളവും ഉണ്ടാക്കാതിരുന്നുകൊണ്ട്‌ കൂടപ്പിറപ്പുകൾക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക്‌ ഒരു പാർക്കോ പബ്ലിക്ക്‌ ലൈബ്രറിയോ ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇനി നിങ്ങൾക്ക്‌ സ്വന്തമായി ഒരു മുറി ഉണ്ടെങ്കിൽ പഠിക്കുന്ന സമയത്ത്‌ ടിവി ഓൺ ചെയ്‌തുകൊണ്ടോ പാട്ടു വെച്ചുകൊണ്ടോ സ്വന്ത ശ്രമങ്ങളെ തടസ്സപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.

ഇടയ്‌ക്ക്‌ അൽപ്പസമയം പഠനം നിറുത്തിവെക്കുക. കുറെ നേരം പഠിച്ചു കഴിയുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അൽപ്പനേരത്തേക്ക്‌ പഠനം നിറുത്തിവെക്കുന്നത്‌ വീണ്ടും പഠനത്തിൽ ശ്രദ്ധിക്കാൻ നിങ്ങളെ സഹായിക്കും.

നീട്ടിവെക്കാതിരിക്കുക! “ഞാൻ എപ്പോഴും കാര്യങ്ങൾ നീട്ടിവെക്കും,” മുമ്പ്‌ ഉദ്ധരിച്ച കെയ്‌റ്റി പറയുന്നു. “നിയമനങ്ങളെല്ലാം അവസാന നിമിഷത്തേക്കു ഞാൻ മാറ്റിവെക്കും, എന്താണെന്നറിയില്ല ആ സമയത്തേ ചെയ്യാൻ തോന്നൂ.” ഗൃഹപാഠത്തിനായി ഒരു നിശ്ചിത പട്ടിക ഉണ്ടായിരിക്കുകയും അതിനോടു പറ്റിനിൽക്കുകയും ചെയ്‌തുകൊണ്ട്‌ കാര്യങ്ങൾ നീട്ടിവെക്കുന്ന രീതി ഒഴിവാക്കുക.

സ്‌കൂൾ പഠനം പ്രാധാന്യമുള്ളതാണ്‌, എന്നാൽ യേശു മാർത്തയോടു സൂചിപ്പിച്ചതുപോലെ ഏറ്റവും പ്രധാനപ്പെട്ടത്‌—“നല്ല അംശം”—ആത്മീയ കാര്യങ്ങളാണ്‌. ബൈബിൾ വായന, ശുശ്രൂഷയിലെ പങ്കുപറ്റൽ, ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കൽ എന്നീ പ്രാധാന്യമുള്ള സംഗതികൾക്കുള്ള സമയം ഗൃഹപാഠം അപഹരിക്കുന്നില്ലെന്ന്‌ ഉറപ്പാക്കുക. നിങ്ങളുടെ ജീവിതത്തെ നിത്യമായി സമ്പുഷ്ടമാക്കുന്നത്‌ ഇവയാണ്‌!—സങ്കീർത്തനം 1:1, 2; എബ്രായർ 10:24, 25. (g03 1/22)

[15-ാം പേജിലെ ചിത്രങ്ങൾ]

ഒരുപാടു പ്രവർത്തനങ്ങൾ ഒത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നത്‌ ഗൃഹപാഠം ചെയ്‌തുതീർക്കാൻ സമയം കണ്ടെത്തുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കും

[15-ാം പേജിലെ ചിത്രം]

നല്ല സംഘാടനം ഗൃഹപാഠത്തിനായി കൂടുതൽ സമയം കണ്ടെത്താൻ നിങ്ങളെ സഹായിക്കും