വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

പ്രമേഹം “പ്രമേഹം—അതുമായി പൊരുത്തപ്പെട്ടു ജീവിക്കൽ” എന്ന ലേഖനപരമ്പരയ്‌ക്കായി ഹൃദയം നിറഞ്ഞ നന്ദി. (ജൂൺ 8, 2003) നാലു വയസ്സു മുതൽ ഞാൻ പ്രമേഹവുമായി മല്ലിടുകയാണ്‌. വിവാഹജീവിതവും മുഴുസമയ ശുശ്രൂഷയുമൊക്കെ എനിക്കു സ്വപ്‌നം കാണാൻ പോലും കഴിയാത്ത കാര്യങ്ങളാണെന്നാണ്‌ ഞാൻ എപ്പോഴും കരുതിയിരുന്നത്‌. പക്ഷേ ഈ ലേഖനങ്ങൾ എനിക്കു പ്രത്യാശ നൽകി. ഇപ്പോൾ, പതിനേഴു വയസ്സുള്ള ഞാൻ മുഴുസമയ ശുശ്രൂഷ എന്റെ ലക്ഷ്യമാക്കിയിരിക്കുകയാണ്‌, അത്‌ എത്തിപ്പിടിക്കാൻ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും.

റ്റി. എ., ജപ്പാൻ (g03 01/08)

പ്രമേഹമുള്ളവരെ അവർക്കു കഴിക്കാൻ പാടില്ലാത്ത ആഹാരസാധനങ്ങൾ കഴിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രോത്സാഹിപ്പിക്കരുതെന്ന അഭിപ്രായം തികച്ചും പ്രയോജനപ്രദമായ ഒന്നായി ഞാൻ കാണുന്നു. വീട്ടിലുള്ളവർക്കുവേണ്ടി ആഹാരമൊരുക്കുന്ന എനിക്ക്‌ ആ സാധനങ്ങൾ കഴിക്കാനാവാതെ വരുന്നത്‌ പ്രയാസമുളവാക്കുന്ന കാര്യമാണ്‌. പ്രമേഹമില്ലാത്ത ഒരാൾക്ക്‌ ഇത്‌ ഒരു നിസ്സാര കാര്യമായി തോന്നിയേക്കാം, പക്ഷേ അത്‌ അങ്ങനെയല്ലെന്ന്‌ എനിക്ക്‌ ഉറപ്പിച്ചു പറയാനാകും!

വി. എൻ., ഇറ്റലി (g03 01/08)

ഞാൻ ഒരു നഴ്‌സും അധ്യാപികയുമാണ്‌. അടുത്ത ടേമിന്റെ ആരംഭത്തിൽ പ്രമേഹത്തെ കുറിച്ചാണ്‌ എനിക്കു പഠിപ്പിക്കാനുള്ളത്‌. എട്ടും ഒമ്പതും പേജുകളിലെ ചിത്രം മനസ്സിലാക്കാൻ എളുപ്പമാണ്‌, എന്റെ വിദ്യാർഥികളെ പഠിപ്പിക്കാൻ ഞാൻ അത്‌ ഉപയോഗിക്കും. വൈദ്യശാസ്‌ത്ര വിഷയങ്ങളെ കുറിച്ച്‌ ഇത്തരത്തിലുള്ള ലളിതമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു നന്ദി.

സി. ബി., ഫ്രാൻസ്‌ (g03 01/08)

പ്രമേഹത്തെ കുറിച്ചുള്ള ആ ലേഖനങ്ങൾക്കു നന്ദി. എനിക്ക്‌ ഈ രോഗമില്ല, പക്ഷേ 14 വയസ്സുകാരിയായ എന്റെ സഹോദരിക്ക്‌ ഉണ്ട്‌. എന്റെ അനുജത്തി അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. അവൾക്കുവേണ്ടി ചില ത്യാഗങ്ങൾ എനിക്കു ചെയ്യേണ്ടതുണ്ടെങ്കിലും പ്രമേഹവുമായി ജീവിക്കുന്നതിനോളം ബുദ്ധിമുട്ടുള്ള സംഗതിയല്ല അത്‌!

ഇ. ഡി. എം., ഇറ്റലി (g03 01/08)

എന്റെ അമ്മ പ്രമേഹവുമായി മല്ലിടാൻ തുടങ്ങിയിട്ട്‌ അഞ്ചു വർഷമായി. മറ്റൊരു രാജ്യത്തു ജീവിക്കുന്ന ഞാൻ അമ്മയുടെ ആരോഗ്യത്തെ കുറിച്ചോർത്ത്‌ മിക്കപ്പോഴും ഉത്‌കണ്‌ഠപ്പെടാറുണ്ട്‌. ഈ മാസികയുടെ ഒരു പ്രതി അമ്മയ്‌ക്ക്‌ അയച്ചുകൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്റെ അഭാവത്തിൽ അത്‌ സഹായം ചെയ്യുമെന്നു കരുതുന്നു.

ആർ. ഡബ്‌ളിയു., ഇന്തൊനീഷ്യ (g03 01/08)

ഗണിതം “ഗണിതശാസ്‌ത്രം സകലർക്കും പ്രയോജനപ്രദം” എന്ന ലേഖനം എനിക്ക്‌ ഇഷ്ടമായി. (ജൂൺ 8, 2003) സംഖ്യകൾ എന്നും എന്നിൽ കൗതുകം ഉണർത്തിയിട്ടുണ്ട്‌. നിങ്ങൾ പറഞ്ഞതുപോലെതന്നെ, യഹോവയാണ്‌ ഏറ്റവും വലിയ ഗണിതശാസ്‌ത്രജ്ഞൻ. പുതിയ ലോകത്തിൽ, സംഖ്യകളുടെ ഗണനത്തെ കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ നാമെല്ലാം പഠിക്കും എന്നതിനു സംശയമില്ല. ആ പ്രായോഗിക വിവരങ്ങൾക്കായി വളരെ നന്ദി പറയുന്നു.

ജി. സി., ബ്രിട്ടൻ (g03 01/22)

എനിക്കു 13 വയസ്സുണ്ട്‌. ഈ ലേഖനം എന്നെ ശരിക്കും സഹായിച്ചു. സ്‌കൂളിലെ പാഠ്യവിഷയങ്ങളിൽ എനിക്ക്‌ ഒട്ടും ഇഷ്ടമില്ലാത്തത്‌ കണക്കാണ്‌. ശ്രദ്ധിച്ചിരുന്ന്‌ നോട്ടുകൾ കുറിച്ചെടുത്താലും ഒന്നും തലയിൽ കയറില്ല. പക്ഷേ ഈ ലേഖനം വായിച്ചതോടെ, എനിക്ക്‌ അത്‌ പഠിച്ചെടുക്കാനാകുമെന്ന്‌ തോന്നുന്നു. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി.

വൈ. ഐ., ജപ്പാൻ (g03 01/22)

ഈ ലേഖനം എനിക്കു വേണ്ടി എഴുതിയതാണെന്നു തോന്നി! എനിക്കു 15 വയസ്സുണ്ട്‌. കണക്കിൽ ഞാൻ പുറകിലാണ്‌. കണക്കുപുസ്‌തകത്തിലെ അഭ്യാസങ്ങൾ നോക്കി ഞാൻ എന്നോടുതന്നെ പറയും, ‘ഇത്‌ പഠിച്ചിട്ട്‌ വലിയ കാര്യമൊന്നുമില്ല, കാരണം വലുതായിക്കഴിയുമ്പോൾ ഇത്‌ എനിക്ക്‌ ഒരു ഗുണവും ചെയ്യാൻ പോകുന്നില്ല.’ പക്ഷേ, ഗണിതം പലവിധങ്ങളിൽ പ്രയോജനപ്രദമാണെന്നു മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. അതുകൊണ്ട്‌ മടുത്തു പിന്മാറാതെ കൂടുതൽ ശ്രമം ചെയ്യാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്‌. തുടർന്നും ഇങ്ങനെയുള്ള ലേഖനങ്ങൾ അച്ചടിക്കുമല്ലോ.

എം. എൻ., ജപ്പാൻ (g03 01/22)