വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തോടുകൂടെ നടക്കുക” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലേക്കു സ്വാഗതം

“ദൈവത്തോടുകൂടെ നടക്കുക” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലേക്കു സ്വാഗതം

“ദൈവത്തോടുകൂടെ നടക്കുക” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലേക്കു സ്വാഗതം

◼ ലോകവ്യാപകമായി നൂറുകണക്കിനു സ്ഥലങ്ങളിൽ നടത്തപ്പെടുന്ന ഈ ത്രിദിന കൺവെൻഷനിൽ ദശലക്ഷങ്ങൾ സംബന്ധിക്കും. സാധാരണഗതിയിൽ വെള്ളിയാഴ്‌ച മുതൽ ഞായറാഴ്‌ച വരെ നടത്തപ്പെടുന്ന ഈ കൺവെൻഷനുകളിൽ ഒന്ന്‌ നിങ്ങളുടെ അടുത്ത നഗരത്തിലും ഉണ്ടായിരുന്നേക്കാം.

മിക്ക സ്ഥലങ്ങളിലും പരിപാടികൾ ഓരോ ദിവസവും രാവിലെ 9:30-ന്‌ അൽപ്പനേരത്തേക്കുള്ള സംഗീതത്തോടെ ആരംഭിക്കുന്നു. “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നതാണ്‌ വെള്ളിയാഴ്‌ചത്തെ പ്രതിപാദ്യവിഷയം. “യഹോവയുടെ വഴികളെ കുറിച്ച്‌ അവനാൽ പഠിപ്പിക്കപ്പെടാൻ കൂടിവന്നിരിക്കുന്നു” എന്ന സ്വാഗതപ്രസംഗത്തെ തുടർന്ന്‌, ദൈത്തോടുകൂടെ വിശ്വസ്‌തരായി നടക്കുന്ന ചില വ്യക്തികളുമായുള്ള അഭിമുഖങ്ങൾ സഹിതമുള്ള ഒരു ഭാഗം വിശേഷവത്‌കരിക്കപ്പെടും. “നിങ്ങൾ എങ്ങനെയുള്ളവരെന്നു തെളിയിച്ചുകൊണ്ടിരിപ്പിൻ,” “ദൈവവചനം അനുദിനം നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ” എന്നീ വിഷയങ്ങളിലുള്ള പ്രസംഗങ്ങൾക്കു ശേഷം, “പ്രക്ഷുബ്ധ നാളുകളിൽ ദൈവത്തോടുകൂടെ നടക്കുക” എന്ന മുഖ്യവിഷയ പ്രസംഗത്തോടെ രാവിലത്തെ സെഷൻ അവസാനിക്കും.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞുള്ള പരിപാടിയിൽ “ദൈവത്തോടുകൂടെ നടക്കാൻ ഹോശേയ പ്രവചനം നമ്മെ സഹായിക്കുന്നു” എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ഉണ്ടായിരിക്കും. തുടർന്ന്‌ “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്‌,” “നമ്മുടെ വിശുദ്ധ കൂടിവരവുകളോട്‌ ആദരവു പ്രകടമാക്കൽ” എന്നീ പ്രസംഗങ്ങൾ നടത്തപ്പെടും. “സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത” എന്ന വിഷയത്തിൽ അന്നു നടക്കുന്ന ഉപസംഹാര പ്രസംഗം, എല്ലാ ഭാഷക്കാരുടെ ഇടയിലും സുവാർത്ത എത്തിക്കാനുള്ള പ്രോത്സാഹനം പ്രദാനം ചെയ്യും.

സൂക്ഷ്‌മത്തോടെ നടക്കുവിൻ” എന്നതാണ്‌ ശനിയാഴ്‌ചത്തെ പ്രതിപാദ്യവിഷയം. രാവിലെ നടക്കുന്ന “ശുശ്രൂഷകർ എന്ന നിലയിൽ പുരോഗതി പ്രാപിക്കൽ” എന്ന സിമ്പോസിയത്തിലെ ഒരു പ്രസംഗം മറ്റു ഭാഷക്കാരെ സഹായിക്കാൻ കഴിയുന്ന വിധങ്ങൾ സംബന്ധിച്ച്‌ കൂടുതലായ നിർദേശങ്ങൾ പ്രദാനം ചെയ്യും. “പറഞ്ഞൊത്തപ്രകാരം യഹോവയോടുകൂടെ നടക്കുക” എന്ന സുപ്രധാന പ്രസംഗത്തോടെ രാവിലത്തെ പരിപാടികൾ അവസാനിക്കും. അതേത്തുടർന്ന്‌ യോഗ്യതയുള്ള വ്യക്തികൾക്ക്‌ സ്‌നാപനമേൽക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

“‘ഇടർച്ചെക്കു ഹേതു’വായേക്കാവുന്ന എന്തും ഒഴിവാക്കുക,” “നവോന്മേഷം പകരുന്ന ആരോഗ്യാവഹമായ പ്രവർത്തനങ്ങൾ” എന്നിവയാണ്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞുള്ള പ്രസംഗങ്ങളിൽ ചിലത്‌. “യഹോവ നമ്മുടെ ഇടയൻ,” “സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ,” “അധികമധികം ശോഭിച്ചുവരുന്ന പാതയിലൂടെ നടക്കൽ” എന്നീ വിഷയങ്ങളിൽ തുടർന്നു വരുന്ന പ്രസംഗങ്ങളിൽ ഓരോന്നിലും പ്രോത്സാഹജനകമായ അഭിമുഖങ്ങൾ ഉണ്ടായിരിക്കുന്നതാണ്‌. “‘സദാ ജാഗരൂകരായിരിക്കുവിൻ’—ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു” എന്ന ചിന്തോദ്ദീപകമായ പ്രസംഗത്തോടെ ഈ സെഷൻ അവസാനിക്കുന്നു.

“യുവജനങ്ങളേ, നീതിയുടെ മാർഗത്തിൽ നടക്കുവിൻ” എന്ന ശീർഷകത്തിലുള്ള പ്രസംഗം “സത്യത്തിൽ നടക്കുവിൻ” എന്ന ഞായറാഴ്‌ചത്തെ പ്രതിപാദ്യവിഷയത്തിന്‌ ഊന്നൽ നൽകും. അതിനുശേഷം, അപ്പൊസ്‌തലനായ പൗലൊസിന്റെ ശുശ്രൂഷയെ പ്രദീപ്‌തമാക്കുന്ന, പുരാതന വേഷവിധാനങ്ങളോടു കൂടിയ ഒരു നാടകം അവതരിപ്പിക്കപ്പെടും. തുടർന്നുവരുന്ന പ്രസംഗം, ആ നാടകത്തിൽനിന്നുള്ള പാഠങ്ങൾക്ക്‌ ഊന്നൽ നൽകുന്നു. “ദൈവത്തോടുകൂടെ നടക്കുന്നത്‌ ഇപ്പോഴും എന്നേക്കും അനുഗ്രഹങ്ങൾ കൈവരുത്തുന്നു” എന്ന പരസ്യപ്രസംഗം, ഉച്ചകഴിഞ്ഞുള്ള പരിപാടിയുടെ സവിശേഷത ആയിരിക്കും.

നിങ്ങളുടെ വീടിന്‌ ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലമറിയാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക്‌ എഴുതുകയോ ചെയ്യുക. (g04 6/8)