വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊണ്ണത്തടിയോടു പൊരുതൽ—ശ്രമത്തിനുതക്ക മൂല്യമുള്ളതോ?

പൊണ്ണത്തടിയോടു പൊരുതൽ—ശ്രമത്തിനുതക്ക മൂല്യമുള്ളതോ?

പൊണ്ണത്തടിയോടു പൊരുതൽ—ശ്രമത്തിനുതക്ക മൂല്യമുള്ളതോ?

പൊണ്ണത്തടി ഉയർത്തുന്ന പ്രശ്‌നങ്ങൾക്കെതിരെ പോരാടിയ നിരവധി വ്യക്തികളുമായി ഉണരുക! അഭിമുഖം നടത്തുകയുണ്ടായി. അവർക്കു തൃപ്‌തികരമായ ഫലം ലഭിച്ചോ? വ്യാപകമായ ഈ വ്യാധിയുടെ ഇരകളായിരിക്കുന്ന മറ്റുള്ളവരോട്‌ അവർക്കു പറയാനുള്ളത്‌ എന്താണ്‌?

◼ മൈക്കിന്റെ കാര്യമെടുക്കുക. 46 വയസ്സുള്ള അദ്ദേഹത്തിന്‌ 183 സെന്റിമീറ്റർ പൊക്കവും ഇപ്പോൾ 130 കിലോഗ്രാം തൂക്കവുമുണ്ട്‌. അദ്ദേഹത്തിന്റെ ഏറ്റവും കൂടിയ തൂക്കം 157 കിലോഗ്രാമായിരുന്നു.

മൈക്ക്‌: “യുവാവായിരിക്കുമ്പോൾത്തന്നെ എനിക്കു തൂക്കക്കൂടുതൽ ഉണ്ടായിരുന്നു. വീട്ടിൽ, ജ്യേഷ്‌ഠനും രണ്ടു പെങ്ങന്മാർക്കുമെല്ലാം തൂക്കക്കൂടുതലുണ്ട്‌. മുമ്പിൽ വിളമ്പിവെച്ചിരിക്കുന്നത്‌ എത്ര കൂടുതലാണെങ്കിലും അതു തീർത്തിട്ടേ ഞങ്ങൾ എഴുന്നേൽക്കുമായിരുന്നുള്ളൂ. ഈ തീറ്റശീലം മാറ്റാൻ എന്നെ പ്രേരിപ്പിച്ചത്‌ എന്താണ്‌? എനിക്കു പ്രമേഹം വരാനുള്ള വർധിച്ച സാധ്യതയുണ്ടെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെക്കുന്ന കാര്യം ഓർത്തപ്പോഴേ എനിക്കു ഭയമായി. എനിക്കു കൊളസ്‌ട്രോൾ പ്രശ്‌നവും ഉണ്ടായിരുന്നു, അതിന്‌ ഞാൻ മരുന്ന്‌ കഴിക്കേണ്ടിയിരുന്നു.

“മെയ്യനങ്ങാതെയുള്ള ജോലിയായിരുന്നു എന്റേത്‌. ഇപ്പോഴും അങ്ങനെതന്നെ. പക്ഷേ, ഇപ്പോൾ ഞാൻ ക്രമമായി വ്യായാമം ചെയ്യും, ആഴ്‌ചയിൽ കുറഞ്ഞതു മൂന്നു തവണ അരമണിക്കൂർ വീതം ട്രെഡ്‌മിൽ ഉപയോഗിക്കുന്നത്‌ ഉൾപ്പെടെ. ഓരോ ദിവസവും കഴിക്കുന്നത്‌ എന്താണെന്ന്‌ എഴുതിവെക്കുന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട സംഗതി. ആഴ്‌ചതോറും ഡയറ്റീഷ്യൻ എന്റെ ഈ ലിസ്റ്റ്‌ പരിശോധിക്കുമെന്നുള്ള ചിന്തതന്നെ ഭക്ഷണകാര്യത്തിൽ ആത്മനിയന്ത്രണം പാലിക്കാൻ എന്നെ സഹായിച്ചു. ‘കഴിക്കാതിരിക്കുകയാണെങ്കിൽ പിന്നെ എഴുതിവെക്കേണ്ടല്ലോ’ എന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി.

“ഫലമോ? കഴിഞ്ഞ 15 മാസംകൊണ്ട്‌ എന്റെ തൂക്കം 28 കിലോഗ്രാം കുറഞ്ഞു. ഇനിയും കുറയ്‌ക്കേണ്ടതുണ്ട്‌. 102 കിലോഗ്രാം ആക്കണമെന്നാണ്‌ എന്റെ ആഗ്രഹം. ഇതു സാധിച്ചെടുക്കാൻ ഞാൻ ഇടഭക്ഷണവും ഉരുളക്കിഴങ്ങ്‌ ചിപ്‌സുകളും കാസറോളുകളും നിശ്ശേഷം ഒഴിവാക്കി. എന്റെ ജീവിതകാലം മുഴുവനും കഴിച്ചതിനെക്കാൾ സാലഡും പച്ചക്കറികളും ഞാൻ കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽത്തന്നെ കഴിച്ചു!

“ഒരു ട്രക്ക്‌ ഡ്രൈവറായ എനിക്ക്‌ ലൈസൻസ്‌ പുതുക്കുന്നതിനു വർഷംതോറും വൈദ്യപരിശോധന നടത്തേണ്ടതുണ്ട്‌. ഇതും തൂക്കം കുറയ്‌ക്കുന്നതിന്‌ എനിക്കു പ്രേരകമായിരുന്നു, കാരണം പ്രമേഹം ഉണ്ടാകാനിടയുള്ളതിനാൽ എന്റെ ലൈസൻസ്‌ നഷ്ടപ്പെടുമോയെന്ന പേടിയിലായിരുന്നു ഞാൻ. ഇപ്പോൾ കാര്യങ്ങൾക്കെല്ലാം മാറ്റംവന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന്‌ എനിക്ക്‌ ഇനി മരുന്നു കഴിക്കേണ്ട ആവശ്യമൊന്നുമില്ല. എന്റെ രക്തസമ്മർദവും കുറഞ്ഞു, അങ്ങനെ അതിനു കഴിക്കുന്ന മരുന്നിന്റെ അളവു കുറയ്‌ക്കാനും എനിക്കു സാധിച്ചു. എനിക്കിപ്പോൾ നല്ല ഊർജസ്വലതയുണ്ട്‌, എന്നെ വല്ലാതെ ക്ലേശിപ്പിച്ചിരുന്ന നടുവേദനയ്‌ക്കും നല്ല കുറവുണ്ട്‌. പൊണ്ണത്തടിയുടെ പട്ടികയിൽനിന്നു ഞാൻ മെല്ലെ ഇറങ്ങിപ്പോരുകയാണ്‌.”

ഉണരുക!: “തൂക്കം കുറയ്‌ക്കുന്നതിൽ ഭാര്യക്ക്‌ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?”

മൈക്ക്‌: “നിങ്ങൾ അമിതതൂക്കത്തിനെതിരെ പോരാടുമ്പോൾ, നിങ്ങൾക്കു പിന്തുണയുമായി ആരെങ്കിലും ഉണ്ടാകണം. എന്നെ തീറ്റിപ്പോറ്റുന്നതിലൂടെ എന്നോട്‌ അതിരറ്റ സ്‌നേഹം കാണിക്കുകയാണെന്നാണ്‌ എന്റെ ഭാര്യ വിചാരിച്ചിരുന്നത്‌. പക്ഷേ ഇപ്പോൾ എന്റെ പ്ലേറ്റിലെ ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കുന്നതിൽ അവൾ എന്നെ പിന്തുണയ്‌ക്കാറുണ്ട്‌. ഭക്ഷണനിയന്ത്രണത്തിൽ അൽപ്പംപോലും അമാന്തം കാണിക്കാൻ പറ്റില്ല, അങ്ങനെ ചെയ്‌താൽ കണ്ണടച്ചുതുറക്കുംമുമ്പ്‌ വീണ്ടും ഞാൻ പൊണ്ണത്തടിയനാകും.”

◼ യു.എസ്‌.എ.-യിലെ കൻസാസിലുള്ള മൈക്ക്‌ എന്ന മറ്റൊരാളുടെ കാര്യമെടുക്കാം. 43 വയസ്സുള്ള അദ്ദേഹത്തിന്‌ 173 സെന്റിമീറ്റർ ഉയരമുണ്ട്‌. അദ്ദേഹത്തിന്റെ ഏറ്റവും കൂടിയ തൂക്കം എത്രയായിരുന്നെന്നും തൂക്കക്കൂടുതലിനുള്ള കാരണങ്ങളെക്കുറിച്ചും ഞങ്ങൾ ചോദിച്ചു.

മൈക്ക്‌: “എനിക്ക്‌ ഏകദേശം 135 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഒരു ഉഷാറുമില്ലായിരുന്നു, എപ്പോഴും ക്ഷീണംതന്നെ. ശ്വാസതടസ്സം ഉണ്ടായിരുന്നതിനാൽ ഉറങ്ങാനും പറ്റില്ലായിരുന്നു. അതുകൊണ്ട്‌ ഞാൻ ഡോക്ടറെ കാണാൻ പോയി. എന്റെ തൂക്കത്തിന്റെ ഒരു കാരണം ഒബ്‌സ്‌ട്രക്‌റ്റീവ്‌ സ്ലീപ്‌ ആപ്‌നിയ ആണെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. a എനിക്ക്‌ ഉയർന്ന രക്തസമ്മർദവും ഉണ്ടെന്നു ഡോക്ടർ കണ്ടെത്തി.”

ഉണരുക!: “താങ്കളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്തായിരുന്നു?”

മൈക്ക്‌: “ഉറങ്ങുമ്പോൾ നന്നായി ശ്വാസോച്ഛ്വാസം ചെയ്യാൻ സഹായിക്കുന്ന ചില ഉപകരണങ്ങൾ ഡോക്ടർ നിർദേശിച്ചു. അത്‌ ഉപയോഗിച്ചപ്പോൾ എന്റെ തൊണ്ടയിൽ തടസ്സങ്ങളൊന്നും ഉണ്ടാകുന്നില്ല, എനിക്കു സാധാരണപോലെ ശ്വസിക്കാൻ കഴിയുന്നു. തത്‌ഫലമായി, പകൽസമയത്ത്‌ ഞാൻ കൂടുതൽ ഊർജസ്വലതയോടെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി, അങ്ങനെ എന്റെ തൂക്കവും കുറഞ്ഞുതുടങ്ങി. ആഴ്‌ചയിൽ മൂന്നുപ്രാവശ്യം വ്യായാമത്തിനായി ഞാൻ ട്രെഡ്‌മിൽ ഉപയോഗിച്ചു. ഞാൻ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ചുകൊണ്ട്‌ നിയന്ത്രിത ആഹാരക്രമം പിൻപറ്റി, രണ്ടാമത്തെ തവണ ഭക്ഷണം എടുക്കുന്നത്‌ ഒഴിവാക്കി. ഒരു വർഷംകൊണ്ട്‌ എനിക്ക്‌ 20 കിലോഗ്രാം തൂക്കം കുറഞ്ഞു. ഇനി 20 കിലോഗ്രാമും കൂടെ കുറയ്‌ക്കണം. വളരെ സാവധാനമേ ഇതു സംഭവിക്കുകയുള്ളൂ, പക്ഷേ ഇതു സാധിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.”

ഉണരുക!: “തൂക്കം കുറയ്‌ക്കാൻ മറ്റെന്താണു താങ്കളെ പ്രേരിപ്പിച്ചത്‌?”

മൈക്ക്‌: “നമ്മുടെ ആകാരം സംബന്ധിച്ചു പരിഹാസച്ചുവയുള്ള അഭിപ്രായങ്ങൾ കേൾക്കുന്നത്‌ അത്ര സുഖമുള്ള കാര്യമല്ല. പൊണ്ണത്തടിയുള്ളവർ മടിയന്മാരാണെന്നാണ്‌ ആളുകളുടെ വിചാരം. എന്നാൽ അതിനു കാരണമായേക്കാവുന്ന അനേകം സംഗതികളുണ്ടെന്ന്‌ അവർ മനസ്സിലാക്കുന്നില്ല. എന്റെ കാര്യത്തിൽ പാരമ്പര്യ ഘടകങ്ങളാണ്‌ ഭാഗികമായി ഇതിന്റെ കാരണമെന്ന്‌ എനിക്കു തോന്നുന്നു, കാരണം എന്റെ കുടുംബത്തിൽ മിക്കവർക്കും തൂക്കക്കൂടുതൽ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ട്‌.

“എന്നിരുന്നാലും, തൂക്കം കുറയ്‌ക്കുന്നതിന്‌, ഞാൻ ഊർജസ്വലനായിരിക്കുകയും നിയന്ത്രിത ആഹാരക്രമം പിൻപറ്റുകയും ചെയ്യണമെന്ന്‌ എനിക്കറിയാം.”

◼ ഒറിഗോണിൽനിന്നുള്ള 38 വയസ്സുകാരൻ വെയ്‌നിനോടും ഉണരുക! ചില കാര്യങ്ങൾ ചോദിക്കുകയുണ്ടായി. 31 വയസ്സ്‌ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്‌ 112 കിലോഗ്രാം തൂക്കമുണ്ടായിരുന്നു.

വെയ്‌ൻ: “മെയ്യനങ്ങാതെയുള്ള ഒരു ജോലിയായിരുന്നു എന്റേത്‌, യാതൊരു വ്യായാമവും ഇല്ലായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ എനിക്ക്‌ ഉയർന്ന രക്തസമ്മർദമുണ്ടെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും കേട്ടു ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം എന്നെ ഒരു ഡയറ്റീഷ്യന്റെ അടുത്തേക്ക്‌ അയച്ചു. ഡയറ്റീഷ്യൻ എനിക്ക്‌ വ്യായാമത്തിനു കർശനമായ ചില ചിട്ടകൾവെച്ചു, എന്റെ ഭക്ഷണത്തിന്റെ അളവു കുറയ്‌ക്കാനും ആവശ്യപ്പെട്ടു. ഞാൻ ദിവസവും അഞ്ചു കിലോമീറ്റർ നിറുത്താതെ നടക്കാൻ തുടങ്ങി, വ്യായാമം ചെയ്യാൻ എന്നും അതിരാവിലെ എഴുന്നേൽക്കുമായിരുന്നു. തീറ്റിയും കുടിയും സംബന്ധിച്ചു ഞാൻ സ്വയം ചില ചിട്ടകൾ വെക്കേണ്ടതുണ്ടായിരുന്നു. ‘ചവറുഭക്ഷണം’ ഞാൻ അപ്പാടെ ഒഴിവാക്കി. ബ്രെഡ്‌, സോഡ എന്നിവയ്‌ക്കു പകരം പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കാൻ തുടങ്ങി. ഇപ്പോൾ എന്റെ തൂക്കം എത്രയാണെന്നോ, 80 കിലോഗ്രാം!”

ഉണരുക!: “എന്തു പ്രയോജനമാണു താങ്കൾക്കു ലഭിച്ചത്‌?”

വെയ്‌ൻ: “ഞാൻ കൂടുതൽ ആരോഗ്യവാനാണെന്ന്‌ എനിക്കു തോന്നുന്നു, ഞാൻ വീണ്ടും ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ ജീവിക്കുകയാണെന്ന തോന്നൽ മുമ്പ്‌ എനിക്കില്ലായിരുന്നു. ജീവിതം എവിടെയോ തടഞ്ഞുകിടക്കുന്നതുപോലെയായിരുന്നു. ഇപ്പോൾ ഞാൻ ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നു നിറുത്തി, അതു മറ്റൊരു പ്രയോജനമാണ്‌. ഇനി എനിക്കു തലയുയർത്തിപ്പിടിച്ചു നടക്കാം, കാരണം തൂക്കക്കൂടുതലിന്റെ പേരിൽ പരിഹാസശരങ്ങളും കൊള്ളിവാക്കുകളും ഒന്നും കേൾക്കേണ്ടല്ലോ.”

◼ ചാൾസിന്‌ (യഥാർഥ പേരല്ല) 196 സെന്റിമീറ്റർ ഉയരമുണ്ട്‌. തൂക്കം ഏറ്റവും കൂടിയപ്പോൾ അദ്ദേഹം 168 കിലോഗ്രാം ഉണ്ടായിരുന്നു.

ചാൾസ്‌: “എനിക്കു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, അവസ്ഥ ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്നു. എനിക്കു ഗോവണിപ്പടികൾ കയറാൻ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്‌തുതീർക്കുന്നതിനുള്ള ഊർജം എനിക്കില്ലായിരുന്നു. മെയ്യനങ്ങാതെയുള്ള ജോലിയായിരുന്നു എന്റേത്‌, ഗവേഷണവും മേൽനോട്ടവും ഉൾപ്പെട്ടതായിരുന്നു അത്‌. തൂക്കക്കൂടുതൽ സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന്‌ എനിക്കു മനസ്സിലായി, പ്രത്യേകിച്ച്‌ ഡോക്ടറെ കണ്ടതിനുശേഷം. എനിക്ക്‌ മസ്‌തിഷ്‌കാഘാതം ഉണ്ടാകാൻ ഇടയുണ്ടെന്ന്‌ ഡോക്ടർ മുന്നറിയിപ്പു നൽകുകയും ചെയ്‌തു. അതു സംഭവിച്ചവരുടെ അവസ്ഥ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഇതെല്ലാം ആലോചിച്ചപ്പോൾ എന്തെങ്കിലും ചെയ്‌തേതീരൂ എന്നു ഞാൻ തീരുമാനിച്ചു. വിദഗ്‌ധ മേൽനോട്ടത്തിൻകീഴിൽ ട്രെഡ്‌മിൽ ഉപയോഗിച്ചു വ്യായാമംചെയ്യാൻ ഡോക്ടർ നിർദേശിച്ചു. അതുപോലെ, കർശനമായ ആഹാരനിയന്ത്രണവും. ഏകദേശം ഒരു വർഷത്തിനുശേഷം ഇപ്പോൾ എന്റെ തൂക്കം 136 കിലോഗ്രാമായി. പക്ഷേ, തൂക്കം ഇനിയും കുറയ്‌ക്കണമെന്ന്‌ എനിക്കറിയാം. ഇതുവരെയുള്ള പ്രയോജനങ്ങൾ കണ്ടപ്പോൾ ഞാൻ ചെയ്‌ത ത്യാഗങ്ങളും ശ്രമങ്ങളും വെറുതെയായില്ലെന്ന്‌ എനിക്കു ബോധ്യമായി. ഇപ്പോൾ എനിക്കു ഗോവണിപ്പടികൾ കയറാം, കൂടുതൽ ഉന്മേഷവാനുമാണു ഞാൻ.”

◼ എൽസാൽവഡോറിൽനിന്നുള്ള മാർത്തയ്‌ക്ക്‌ 165 സെന്റിമീറ്റർ ഉയരമുണ്ട്‌, അവൾക്ക്‌ 83 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു. ഉയരം വെച്ചുനോക്കിയാൽ ഇതു പൊണ്ണത്തടിയാണ്‌.

മാർത്ത: “ഞാൻ ഒരു ഡോക്ടറെ കണ്ടു. തൂക്കം കുറയ്‌ക്കണമെന്ന്‌ അദ്ദേഹം കർശനമായി പറഞ്ഞു. ആ അഭിപ്രായത്തെ ഞാൻ മാനിച്ചു, കാരണം അദ്ദേഹം ഇതേക്കുറിച്ച്‌ അറിവുള്ള ആളാണല്ലോ. കൂടുതൽ നിർദേശത്തിനായി അദ്ദേഹം എന്നെ ഒരു പോഷകാഹാര വിദഗ്‌ധയുടെ അടുത്തേക്ക്‌ അയച്ചു. നല്ല ആരോഗ്യത്തിനു ഞാൻ പിൻപറ്റേണ്ട സംഗതികൾ കാര്യകാരണസഹിതം അവർ എന്നോടു വിശദീകരിച്ചു. ഭക്ഷണം കുറയ്‌ക്കാൻ കഴിയുന്ന വിധവും ചില ആഹാരസാധനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്‌ എങ്ങനെയെന്നും അവർ മനസ്സിലാക്കിത്തന്നു. പുരോഗതിയെക്കുറിച്ച്‌ ആദ്യമൊക്കെ ഓരോ ആഴ്‌ചയും ഞാൻ റിപ്പോർട്ടു ചെയ്യണമായിരുന്നു, പിന്നീട്‌, അത്‌ ഓരോ മാസവും മതിയെന്നായി. ഡോക്ടറും പോഷകാഹാരവിദഗ്‌ധയും ഞാൻ വരുത്തുന്ന പുരോഗതിയിൽ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ക്രമേണ എനിക്ക്‌ 12 കിലോഗ്രാം തൂക്കം കുറഞ്ഞു. ഇപ്പോൾ എന്റെ തൂക്കം 68 കിലോഗ്രാമായി നിൽക്കുകയാണ്‌.”

ഉണരുക!: “വ്യായാമത്തിന്റെയും മരുന്നുകളുടെയും കാര്യമോ?”

മാർത്ത: “എനിക്ക്‌ കൊളസ്‌ട്രോൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട്‌ മരുന്നു കഴിക്കേണ്ട ആവശ്യം വന്നില്ല. ദിനചര്യയിൽ ഞാൻ പതിവിലും കൂടുതൽ സമയം നടത്തത്തിനായി നീക്കിവെക്കാൻ തുടങ്ങി.”

ഉണരുക!: “സുഹൃത്തുക്കളെ സന്ദർശിച്ച അവസരത്തിൽ അവർ നിങ്ങളെ കൂടുതൽ കഴിക്കാൻ നിർബന്ധിച്ചപ്പോൾ നിങ്ങൾ എന്തു ചെയ്‌തു?”

മാർത്ത: “‘എന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ പ്രത്യേക ആഹാരക്രമം പിൻപറ്റണമെന്നു ഡോക്ടർ നിർദേശിച്ചിട്ടുണ്ട്‌’ എന്ന്‌ ഞാൻ അവരോടു പറയും. അപ്പോൾ പിന്നെ അവർ നിർബന്ധിക്കാറില്ല.”

അതുകൊണ്ട്‌, നിങ്ങൾക്ക്‌ അമിതതൂക്കമോ പൊണ്ണത്തടിയോ ഉണ്ടെങ്കിൽ എന്തു ചെയ്യാൻ കഴിയും? ഒരു പഴമൊഴി കേട്ടിട്ടില്ലേ, “മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്‌.” അതു സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനവും ഇച്ഛാശക്തിയും നിങ്ങൾക്കുണ്ടോ? നിങ്ങൾ അമിതതൂക്കമുള്ള ഒരു കുട്ടിയോ മുതിർന്ന വ്യക്തിയോ ആണെന്നിരിട്ടെ, നിങ്ങളുടെ മുമ്പിലുള്ള തിരഞ്ഞെടുപ്പ്‌ എന്താണ്‌? ഒന്നുകിൽ തൂക്കം കുറയ്‌ക്കുക അല്ലെങ്കിൽ ആയുസ്സു കുറയാൻ അനുവദിക്കുക. ഊർജസ്വലത നിറഞ്ഞുനിൽക്കുന്ന ഒരു ജീവിതരീതി പിൻപറ്റുക, അങ്ങനെ പ്രയത്‌നഫലം കാണുന്നതിന്റെ ചാരിതാർഥ്യം അനുഭവിക്കുക—അതേ, വസ്‌ത്രത്തിന്റെ വലുപ്പം കുറഞ്ഞുവരുന്നത്‌ ഉൾപ്പെടെ! (g04 11/8)

[അടിക്കുറിപ്പ്‌]

a സ്ലീപ്‌ ആപ്‌നിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ 2004 ഫെബ്രുവരി 8 ഇംഗ്ലീഷ്‌ ലക്കം ഉണരുക!യുടെ 10-12 പേജുകൾ കാണുക.

[11-ാം പേജിലെ ചതുരം]

പരിഹാരം ലിപോസക്‌ഷനോ?

എന്താണ്‌ ലിപോസക്‌ഷൻ? ഒരു ഡിക്‌ഷനറി അതിനെ ഇങ്ങനെ നിർവചിക്കുന്നു: “തുടകൾ, അടിവയറ്‌ തുടങ്ങി ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പു നിറഞ്ഞ കലകൾ വലിച്ചെടുക്കുന്ന സൗന്ദര്യചികിത്സാ നടപടി. സക്‌ഷൻ ലിപെക്ടമി എന്നും ഇത്‌ അറിയപ്പെടുന്നു.” (അമേരിക്കൻ ഹെറിറ്റേജ്‌ ഡിക്‌ഷനറി) എന്നിരുന്നാലും, ഇതിനെ പൊണ്ണത്തടിക്കുള്ള ഒരു പ്രതിവിധിയായി കണക്കാക്കാൻ പറ്റുമോ?

ലിപോസക്‌ഷൻ ഒരു സൗന്ദര്യചികിത്സയാണെന്നാണ്‌ മേയോ ക്ലിനിക്ക്‌ ഓൺ ഹെൽതി വെയ്‌റ്റ്‌ പറയുന്നത്‌. ഇത്‌ തൂക്കം കുറയ്‌ക്കാനുള്ള മാർഗമല്ല. തൊലിക്കടിയിൽ വെച്ചിരിക്കുന്ന ഒരു കനംകുറഞ്ഞ ട്യൂബിലൂടെ ശരീരത്തിലെ കൊഴുപ്പുനിറഞ്ഞ കോശങ്ങൾ വലിച്ചെടുക്കുന്നു. ഒറ്റത്തവണകൊണ്ടുതന്നെ പല കിലോഗ്രാം കൊഴുപ്പ്‌ ഇങ്ങനെ വലിച്ചെടുക്കാം. എന്നിരുന്നാലും, “ഈ ശസ്‌ത്രക്രിയ പൊണ്ണത്തടിക്കുള്ള ചികിത്സയല്ല.” ഇത്‌ സുരക്ഷിതമാണോ? “പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ തൂക്കക്കൂടുതലുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ ഉള്ളവർക്ക്‌ ലിപോസക്‌ഷൻകൊണ്ട്‌ സങ്കീർണതകൾ വർധിക്കാൻ കൂടുതൽ സാധ്യതയുണ്ട്‌.”