വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അപൂർവ ദമ്പതികൾ

ഒരു അപൂർവ ദമ്പതികൾ

ഒരു അപൂർവ ദമ്പതികൾ

രാത്രിസമയത്ത്‌ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ്‌ ബാരിയർ റീഫിനു സമീപം ആഴക്കടലിൽ മുങ്ങാംകുഴിയിടുന്ന സമുദ്രശാസ്‌ത്രജ്ഞർ അടുത്തകാലത്ത്‌ ആദ്യമായി ജീവനുള്ള ഒരു ആൺ ബ്ലാങ്കറ്റ്‌ നീരാളിയെ കാണാനിടയായി. എന്താണ്‌ അതിൽ ഇത്ര അസാധാരണമായിട്ടുള്ളത്‌?

ഈ നീരാളിയെ “ലോകത്തിലെ” നഗ്നനേത്രങ്ങൾകൊണ്ടു കാണാവുന്ന “ജീവികളിൽ ഇണകൾ തമ്മിലുള്ള വലുപ്പവ്യത്യാസം ഏറ്റവും കൂടുതലുള്ളത്‌” എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അതിനു തക്കകാരണവുമുണ്ട്‌. പെൺനീരാളിക്ക്‌ രണ്ടുമീറ്റർവരെ നീളവും, പത്തു കിലോഗ്രാംവരെ തൂക്കവും ഉണ്ടായിരിക്കും. എന്നാൽ ആണിന്‌ വെറും മൂന്നു സെന്റിമീറ്റർ നീളമേ ഉള്ളൂ. തൂക്കമാകട്ടെ, 0.3 ഗ്രാമും! ആൺ നീരാളിക്ക്‌ ഏകദേശം പെണ്ണിന്റെ കൃഷ്‌ണമണിയോളം വലുപ്പമേയുള്ളൂ. എന്നുവെച്ചാൽ, പെണ്ണിന്‌ ആണിനെക്കാൾ 40,000 മടങ്ങുവരെ വലുപ്പമുണ്ടായിരുന്നേക്കാമെന്നർഥം. ഇത്‌ നഗ്നനേത്രങ്ങൾകൊണ്ടു കാണാവുന്ന ജന്തുലോകത്തിലെ ഏറ്റവും കൂടിയ വലുപ്പവ്യത്യാസമായിരുന്നേക്കാം. പുറങ്കടലിലാണ്‌ ഇക്കൂട്ടരുടെ വാസം. ഇതുവരെ മത്സ്യബന്ധനവലകളിൽ കുടുങ്ങിയതൊക്കെ പെൺനീരാളികളും ചത്ത ആൺനീരാളികളും മാത്രമായിരുന്നു.

വലുപ്പത്തിൽ അജഗജാന്തരമുള്ള ഈ ദമ്പതികൾ പ്രത്യുത്‌പാദനം നടത്തുന്നത്‌ എങ്ങനെയാണ്‌? അതിനു വഴിയുണ്ട്‌. ആണിന്റെ എട്ടു ഭുജങ്ങളിൽ ഒന്നു

പൊള്ളയാണ്‌. അവൻ ഒരു ഇണയെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ആ ഭുജത്തിൽ ബീജാണുക്കൾ വന്നുനിറയുകയായി. തുടർന്ന്‌ അതു മുറിഞ്ഞ്‌ ഇണയുടെ ശരീരത്തിനുള്ളിലെ വലിയ അറയിൽ (mantle cavity) കടക്കുന്നു. അവൾ അതിൽനിന്ന്‌ ബീജം സ്രവിപ്പിച്ച്‌ മുട്ടകളിൽ ബീജസങ്കലനം നടത്തുന്നതുവരെ അത്‌ അവളുടെ ശരീരത്തിലുണ്ടായിരിക്കും.

ഒരു ഇത്തിരിക്കുഞ്ഞനാണെങ്കിലും ആൺനീരാളി അത്ര മോശക്കാരനൊന്നുമല്ല. അവൻ സ്വയരക്ഷയ്‌ക്ക്‌ ഗ്രാഹികൾ ഉപയോഗിച്ചു പ്രതിരോധിക്കാറുണ്ട്‌. ‘പറങ്കിപ്പടയാളി’ എന്നു വിളിക്കുന്ന ഒരുതരം ജെല്ലിമത്സ്യത്തിൽനിന്നു മോഷ്ടിച്ചുകൊണ്ടുവരുന്നതായിരിക്കണം ഈ ഗ്രാഹികൾ. അവയെ മുകൾഭാഗത്തുള്ള തന്റെ ഭുജങ്ങളുടെ സക്കറുകളിലാണ്‌ കടത്തിവെക്കാറുള്ളത്‌. എന്നിരുന്നാലും, ഈ ഗ്രാഹികളൊന്നും അവന്റെ ആയുസ്സു നീട്ടുന്നില്ല. ഇണയോടുള്ള കടമനിർവഹിക്കുന്നതോടെ അവന്റെ കഥ കഴിയുന്നു. ശാസ്‌ത്രജ്ഞർ ഒരു പുരുഷപ്രജയെ ജീവനോടെ കണ്ടെത്തിയപ്പോൾ അതിശയിച്ചതിന്റെ കാരണം മനസ്സിലായില്ലേ!

ഈ അപൂർവ നീരാളിദമ്പതികളുടെ വലുപ്പത്തിലുള്ള അസാധാരണ വ്യത്യാസത്തിന്റെ കാരണം എന്തുമായിക്കൊള്ളട്ടെ, ബൈബിളിലെ പിൻവരുന്ന വാക്കുകൾ എത്ര സത്യമാണ്‌: “വലിപ്പവും വിസ്‌താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.”—സങ്കീർത്തനം 104:25.

[23-ാം പേജിലെ ചിത്രങ്ങൾ]

പെൺനീരാളി: നീളം രണ്ടുമീറ്ററോളം; തൂക്കം പത്തുകിലോഗ്രാം

ആൺനീരാളി: നീളം മൂന്നു സെന്റിമീറ്റർ; തൂക്കം 0.3 ഗ്രാം

പെണ്ണിനോടുള്ള താരതമ്യത്തിൽ യഥാർഥ വലുപ്പം

[കടപ്പാട്‌]

പെൺനീരാളി: ചിത്രം P. Wirtz; ആൺനീരാളി: ചിത്രം: D. Paul