വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘രൂപകൽപ്പന ചെയ്യപ്പെട്ടതുപോലെയോ?’

‘രൂപകൽപ്പന ചെയ്യപ്പെട്ടതുപോലെയോ?’

‘രൂപകൽപ്പന ചെയ്യപ്പെട്ടതുപോലെയോ?’

നിങ്ങൾ എന്നെങ്കിലും ഒരു ദൂരദർശിനിയിലൂടെ നിശാനഭസ്സ്‌ നോക്കിക്കണ്ടിട്ടുണ്ടോ? അങ്ങനെ ചെയ്‌തിട്ടുള്ള അനേകരും ശനിഗ്രഹത്തിന്റെ പ്രഥമ ദർശനം എങ്ങനെയായിരുന്നെന്ന്‌ ഇപ്പോഴും ഓർക്കുന്നുണ്ടാകും. വിസ്‌മയിപ്പിക്കുന്ന ഒരു ദൃശ്യമാണ്‌ അത്‌. അനന്തമായ ഇരുണ്ട രാത്രിനഭസ്സിലെങ്ങും പൊട്ടുകൾ വാരിവിതറിയപോലെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ. അവയ്‌ക്കിടയിൽ, അഴകാർന്ന പരന്ന വലയശ്രേണികളുടെ നടുവിൽ അതാ തിളങ്ങുന്ന ഒരു നഭോഗോളം!

ഈ വലയങ്ങൾ എന്താണ്‌? 1610-ൽ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ഗലീലിയോ താൻ നിർമിച്ച ദൂരദർശിനിയിലൂടെ നോക്കിയപ്പോൾ ശനിഗ്രഹത്തിന്റെ മങ്ങിയ ദൃശ്യമേ ലഭിച്ചുള്ളൂ, ചെവികളുള്ള ഒരു ഗ്രഹമാണ്‌ അതെന്ന്‌ അദ്ദേഹത്തിനു തോന്നി. കാരണം, നടുവിൽ ഒരു ഗോളവും പാർശ്വങ്ങളിൽ രണ്ടു ചെറിയ ഗോളങ്ങളുമാണ്‌ അദ്ദേഹത്തിനു കാണാൻ കഴിഞ്ഞത്‌. മെച്ചപ്പെട്ട ദൂരദർശിനികൾ ലഭ്യമായതോടെ ജ്യോതിശാസ്‌ത്രജ്ഞർക്ക്‌ ഈ വലയങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ കഴിഞ്ഞു. പക്ഷേ, അവ ഏതു പദാർഥങ്ങളാൽ രൂപംകൊണ്ടതാണെന്ന വാദം അപ്പോഴും തുടർന്നു. ഈ വലയങ്ങൾ കട്ടിയുള്ള ഡിസ്‌കുകൾ ആണെന്നു പലരും ചിന്തിച്ചു. ഒടുവിൽ 1895-ൽ, ഇവ പാറയുടെയും ഐസിന്റെയും ഒട്ടനവധി കണങ്ങൾ ചേർന്നതാണ്‌ എന്നുള്ളതിന്‌ ശാസ്‌ത്രജ്ഞർക്കു ശക്തമായ തെളിവുകിട്ടി.

വിദൂര ഗ്രഹങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “എണ്ണമറ്റ ഐസ്‌ ശകലങ്ങൾ ചേർന്നു രൂപംകൊണ്ട കനംകുറഞ്ഞ റിബണുകളാണ്‌ ശനിയുടെ വലയങ്ങൾ. ഇത്‌ സൗരയൂഥത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നാണ്‌. ശനിയുടെ ഈ മിന്നുന്ന വലയശ്രേണികളുടെ വലുപ്പം അപാരമാണ്‌. ഗ്രഹത്തിന്റെ അന്തരീക്ഷത്തിനു തൊട്ടുമുകളിൽനിന്നു തുടങ്ങി ഏറ്റവും ബാഹ്യഭാഗത്തുള്ള അവ്യക്തമായ വലയംവരെ 4,00,000 കിലോമീറ്റർ. വലയങ്ങൾ നമ്മെ വിസ്‌മയിപ്പിക്കുംവിധം കനം കുറഞ്ഞവയാണ്‌. ഇവയുടെ കനം ശരാശരി 30 മീറ്ററിൽ കുറവാണ്‌.” 2004 ജൂണിൽ കാസ്സിനി ഹൈജൻസിന്റെ ബഹിരാകാശ പേടകം ശനിയിലെത്തി വിവരങ്ങളും ചിത്രങ്ങളും അയച്ചു. അതേത്തുടർന്ന്‌ ശാസ്‌ത്രജ്ഞർ ശനിയുടെ ഈ പരശതം പ്രഭാവലയങ്ങളുടെ സങ്കീർണതകളെ കുറിച്ചു കൂടുതൽ പഠിക്കാൻ തുടങ്ങി.

സ്‌മിത്‌സോണിയൻ മാസികയിൽ അടുത്തകാലത്തുവന്ന ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “ശനി രൂപകൽപ്പന ചെയ്യപ്പെട്ടതുപോലെ കാണപ്പെടുന്നുഗണിതം എത്ര പിഴവറ്റതാണോ അതുപോലെയാണ്‌ ഈ ആകാശഗോളവും.” ആ ലേഖകന്റെ അഭിപ്രായത്തോടു നാം യോജിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ്‌ അദ്ദേഹം “പോലെ” എന്ന വാക്ക്‌ ഉപയോഗിച്ചതെന്ന്‌ നാം ചിന്തിച്ചുപോകുന്നു. വാസ്‌തവത്തിൽ, അഴകാർന്ന ഈ ആകാശഗോളം എണ്ണമറ്റ നഭോഗോളങ്ങളിൽ ഒന്നുമാത്രമാണ്‌. അവയെക്കുറിച്ച്‌ ആയിരക്കണക്കിനു വർഷം മുമ്പ്‌ എഴുതപ്പെട്ട നിശ്വസ്‌തവാക്കുകൾ ശ്രദ്ധിക്കൂ: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”—സങ്കീർത്തനം 19:1.

[31-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

പശ്ചാത്തലം: NASA, ESA and E. Karkoschka (University of Arizona); ഇൻസെറ്റുകൾ: NASA and The Hubble Heritage Team (STScl/AURA)