വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുരന്തത്തിൽ സാന്ത്വനവുമായി

ദുരന്തത്തിൽ സാന്ത്വനവുമായി

ദുരന്തത്തിൽ സാന്ത്വനവുമായി

ഡോളോറെസ്‌ ഗോമസ്‌ യഹോവയുടെ സാക്ഷികളിലൊരാളായിരുന്നു. സ്‌പെയിനിലെ ബാർസലോണയ്‌ക്ക്‌ അടുത്തുള്ള ഒരു കൊച്ചുപട്ടണത്തിലാണ്‌ അവർ താമസിച്ചിരുന്നത്‌. മസ്‌തിഷ്‌ക ട്യൂമർ ഉണ്ടെന്ന്‌ ഡോക്ടർ അവരോടു പറയുമ്പോൾ അവർക്കു 44 വയസ്സായിരുന്നു. ഡോളോറെസ്‌

എട്ടു മാസത്തിലും അധികമൊന്നും ജീവിച്ചിരിക്കുകയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സഹക്രിസ്‌ത്യാനികൾ അവരുടെമേൽ സ്‌നേഹം വാരിച്ചൊരിഞ്ഞു. ഡോളോറെസ്‌ മരിക്കുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ അവരുടെ സാക്ഷികളല്ലാത്ത ബന്ധുക്കൾ സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തിച്ചേർന്നു.

താമസം, ഭക്ഷണം, യാത്ര തുടങ്ങിയവയ്‌ക്കെല്ലാം വേണ്ടുന്ന ഏർപ്പാടുകൾ ചെയ്‌തുകൊണ്ട്‌ സ്ഥലത്തെ സാക്ഷികൾ ബന്ധുക്കളുടെ കാര്യങ്ങളൊക്കെ നോക്കിനടത്തി. മരിക്കുന്ന നിമിഷംവരെയും ഡോളോറെസ്‌ പ്രകടമാക്കിയ അചഞ്ചലമായ വിശ്വാസവും അന്തസ്സുറ്റ പെരുമാറ്റവും ഒപ്പം സ്ഥലത്തെ സാക്ഷികളുടെ ആതിഥ്യമര്യാദയും കുടുംബാംഗങ്ങളുടെ ഹൃദയങ്ങളെ സ്‌പർശിച്ചു. പിൻവരുന്ന കത്ത്‌ അവരുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു.

“സഹമനുഷ്യനോടുള്ള സ്‌നേഹം വാക്കുകളിലൂടെ പ്രകടിപ്പിച്ചുകൊണ്ടു മാത്രമല്ല, തങ്ങളുടെ ഉദാത്തമായ വികാരങ്ങളെ ഹൃദയംഗമമായി പ്രതിഫലിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടും സുവിശേഷവേല ചെയ്യുന്ന ഒരു കൂട്ടം സ്‌ത്രീപുരുഷന്മാർക്കുള്ളതാണ്‌ ഈ കത്ത്‌. ഞങ്ങളുടെ ജീവിതത്തിലെ തികച്ചും ശ്രദ്ധേയമായ ഒരു സംഭവത്തോട്‌ അനുബന്ധിച്ച്‌, ഞങ്ങളുടെ ലോലി [ഡോളോറെസ്‌] മരണവുമായി മല്ലിട്ട്‌ രോഗശയ്യയിലായിരുന്നപ്പോൾ, ഞങ്ങൾക്കിത്‌ നേരിട്ട്‌ അനുഭവിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു.

“അതുകൊണ്ട്‌, ആ വലിയ നഷ്ടത്തിൽ ഒരുപോലെ ദുഃഖിക്കുന്ന ഞങ്ങൾ (സ്‌പെയിനിന്റെ വിദൂര ഭാഗങ്ങളിൽനിന്നുവന്ന ലോലിയുടെ ബന്ധുക്കൾ) നിങ്ങളെല്ലാവരോടും അത്യഗാധമായ നന്ദിയും സ്‌നേഹവായ്‌പും പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. ലോലിയുടെ ജീവിതത്തിന്റെ അവസാന നിമിഷംവരെയും അവളുടെ സുഖദുഃഖങ്ങളിലും വിജയങ്ങളിലും ഹൃദയവേദനകളിലും ഒപ്പമുണ്ടായിരുന്നവരാണു നിങ്ങൾ.

“സ്‌നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഏറ്റവും വലിയ പ്രകടനങ്ങളിൽ ഒന്നാണ്‌ ഞങ്ങൾ അവിടെ കാണുകയും അനുഭവിച്ചറിയുകയും ചെയ്‌തത്‌ എന്നു പറയാതെ വയ്യ. ഞങ്ങൾ ഞങ്ങളുടെ ഭവനങ്ങളിലേക്കും കുടുംബങ്ങളിലേക്കും ചുമതലകളിലേക്കും മടങ്ങിപ്പോകുന്നു, എന്നാൽ മേലാൽ ഞങ്ങൾ പഴയ വ്യക്തികളായിരിക്കുകയില്ല. കാരണം, ഞങ്ങളുടെ സഹോദരി ലോലിയിലും നിങ്ങളിലും നിറഞ്ഞുനിന്നിരുന്ന സ്‌നേഹത്തിന്റെ സ്വാധീനം ഞങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചിരിക്കുന്നു. ഇത്‌, ഓരോ ദിവസവും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത്‌ ഞങ്ങൾക്കേകുന്നു.

“സുഹൃത്തുക്കളേ, അകമഴിഞ്ഞ സ്‌നേഹവും അത്യഗാധമായ നന്ദിയും നിറഞ്ഞുതുളുമ്പുന്ന ഹൃദയങ്ങളോടെ ഞങ്ങൾ യാത്ര പറയുകയാണ്‌. യഹോവ നിങ്ങളുടെമേൽ സന്തോഷം ചൊരിയട്ടെ എന്ന്‌ ആശംസിച്ചുകൊണ്ട്‌ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ, വിട.”

ഡോളോറെസ്‌ ഗോമസിന്റെ കുടുംബാംഗങ്ങളും കൂടപ്പിറപ്പുകളും ഒപ്പിട്ടത്‌

[31-ാം പേജിലെ ചിത്രങ്ങൾ]

സ്ഥലത്തെ സാക്ഷികളിൽ ചിലർ