വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

യുവജനങ്ങൾ ചോദിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ അഭ്യർഥന നിരസിക്കുന്നെങ്കിലോ?” (2005 ജനുവരി 8) എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. ലേഖനത്തിൽ പരാമർശിച്ചിരുന്നവരെപ്പോലെതന്നെ ഞാനും ഒരു ക്രിസ്‌തീയ പുരുഷനിൽ ആകൃഷ്ടയായി. പക്ഷേ എന്റെ അഭ്യർഥന തിരസ്‌കരിക്കപ്പെട്ടു. ഞാൻ ആകെ തകർന്നുപോയി. ഈ ലേഖനം എന്റെ സഹായത്തിനെത്തി. ആത്മീയ കാര്യങ്ങളിൽ തിരക്കോടെ ഏർപ്പെടാൻ എന്നെ സഹായിക്കേണമേയെന്ന്‌ ഞാൻ യഹോവയോടു പ്രത്യേകം പ്രാർഥിക്കുകയാണ്‌. ഈ മോഹഭംഗം ഏൽപ്പിച്ച ആഘാതത്തിൽനിന്നു കരകയറാൻ ഞാൻ ആഗ്രഹിക്കുന്നു.

ഐ. വൈ., ജപ്പാൻ

ഈ ലേഖനം വായിച്ചുകഴിഞ്ഞപ്പോഴുള്ള എന്റെ വികാരങ്ങൾ വർണിക്കാൻ വാക്കുകളില്ല. തക്കസമയത്താണ്‌ ഇത്‌ എത്തിയത്‌, എന്റെ ഹൃദയവികാരങ്ങൾ അതിൽ അതുപടി പകർത്തിയിരിക്കുന്നതുപോലെ തോന്നി! പ്രണയാഭ്യർഥന നിരസിക്കപ്പെട്ടുവെന്ന വസ്‌തുത ഉൾക്കൊള്ളാൻ അത്ര എളുപ്പമല്ലായിരുന്നു. പക്ഷേ, എല്ലാം കഴിഞ്ഞുപോയ കാര്യങ്ങളായി തള്ളിക്കളയാൻ ഈ ലേഖനം എന്നെ സഹായിച്ചു.

എം. പി., ഇറ്റലി

ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ പ്രാവർത്തികമാക്കുക ബുദ്ധിമുട്ടായിരുന്നേക്കാമെങ്കിലും സമനില കൈവരിക്കാൻ ഈ ലേഖനം എന്നെ സഹായിച്ചെന്നു പറയാതെവയ്യ. യഹോവയുടെ ദൃഷ്ടിയിലെ തങ്ങളുടെ മൂല്യം വീണ്ടും തിരിച്ചറിഞ്ഞ്‌ പുതിയൊരു ജീവിതം തുടങ്ങാൻ ഇത്‌ അനേകരെ സഹായിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.

ജെ. ഇ., ഐക്യനാടുകൾ

കടുത്ത നിരാശയിൽ ആഴ്‌ന്നുപോകാതിരിക്കാനുള്ള ശക്തി ഈ ലേഖനം എനിക്കു നൽകി. തിരസ്‌കരിക്കപ്പെട്ടതിന്റെ വേദന ഇപ്പോഴും എനിക്കുണ്ട്‌, എങ്കിലും ഉള്ളുലയ്‌ക്കുന്ന ആ നൊമ്പരം ഒന്നു ശമിപ്പിക്കാൻ ഈ ലേഖനം സഹായിച്ചു. നമ്മിൽ ഓരോരുത്തർക്കുംവേണ്ടി യഹോവ കരുതുന്നു എന്നറിയുന്നത്‌ ആശ്വാസം പകരുന്നു.

എം. എൽ., ഐക്യനാടുകൾ

എനിക്ക്‌ ഈ ഉണരുക! കിട്ടിയ അന്നുതന്നെയാണ്‌, ഒരു ക്രിസ്‌തീയ പുരുഷനിൽനിന്നുള്ള മറുപടിയും കിട്ടിയത്‌. ദയാപുരസ്സരം എന്റെ അഭ്യർഥന നിരസിച്ചുകൊണ്ടുള്ളതായിരുന്നു അത്‌. ദിവസങ്ങളോളം എനിക്ക്‌ ഊണും ഉറക്കവുമില്ലാതായി, എന്നാൽ യാഥാർഥ്യബോധം ഉണ്ടായിരിക്കുന്നതിനും ആത്മാഭിമാനം നിലനിറുത്തുന്നതിനും ഈ ലേഖനം എന്നെ സഹായിച്ചു.

എം. ഐ., ജപ്പാൻ

സഫലമാകാത്ത ഒരു പ്രണയാഭ്യർഥനയുടെ വേദന ഏറെക്കാലം ഉള്ളിൽ കൊണ്ടുനടന്ന ഞാൻ യാഥാർഥ്യം അംഗീകരിക്കുന്നതാണ്‌ ഏറ്റവും നല്ലതെന്ന്‌ ഒടുവിൽ തിരിച്ചറിഞ്ഞു. പ്രണയം തിരസ്‌കരിക്കപ്പെട്ട അനുഭവം എനിക്കു മാത്രമല്ല ഉള്ളതെന്ന്‌ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. വളരെ നന്ദി.

എൽ. എ. സി., ബ്രസീൽ

ഞാൻ ഇഷ്ടപ്പെട്ടിരുന്നയാൾ എന്റെ അഭ്യർഥന നിരസിച്ചപ്പോൾ എനിക്കു കടുത്ത നിരാശയും വേദനയും തോന്നി. ഈ ലേഖനത്തിലൂടെ യഹോവ എന്നെ സഹായിക്കുകയാണെന്ന്‌ അറിഞ്ഞപ്പോൾ എനിക്കു കണ്ണീരടക്കാനായില്ല. കൂടുതൽ മനോവേദനകളിൽനിന്ന്‌ അവൻ എന്നെ സംരക്ഷിക്കുകയായിരുന്നെന്ന്‌ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഇപ്പോൾ ഞാൻ യഹോവയെ എന്നത്തെക്കാളും സ്‌നേഹിക്കുന്നു.

ഡി. ഒ., ഓസ്‌ട്രിയ

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന ലേഖനത്തിലെ, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അതിയായ ആഗ്രഹം ഹൃദയത്തിൽവെച്ചത്‌ യഹോവയാണെന്നും ആ ആഗ്രഹത്തെ നിയന്ത്രിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന്‌ അവന്‌ അറിയാമെന്നുമുള്ള ആശയം എന്നെ സംബന്ധിച്ചു പുതിയതും ആശ്വാസകരവും ആയിരുന്നു. ഈ ലക്കത്തിന്റെ ആമുഖ പരമ്പരയിൽ (2004 ഡിസംബർ 22 ഇംഗ്ലീഷ്‌ ലക്കത്തെ പരാമർശിക്കുന്നു.) പറഞ്ഞിരിക്കുന്നതുപോലെ യഹോവയുടെ കണ്ണിൽ അഴകുള്ള ഒരാളായിരിക്കാൻ, ആന്തരിക സൗന്ദര്യം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എച്ച്‌. ഡബ്ല്യൂ., ജപ്പാൻ

എനിക്ക്‌ 11 വയസ്സുണ്ട്‌. “യുവജനങ്ങൾ ചോദിക്കുന്നു . . . മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?” (2005 ഫെബ്രുവരി 8) എന്ന ലേഖനം എനിക്ക്‌ എത്ര ഇഷ്ടമായെന്നോ. എന്റെ സ്‌കൂളിൽ ഒരു പെൺകുട്ടിയുണ്ട്‌, അവളുടെ കാര്യം വളരെ കഷ്ടമാണ്‌, എല്ലാം എന്നോടു പറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞയാഴ്‌ച അവളുടെ വല്ല്യപ്പൻ മരിച്ചപ്പോൾ അവൾ ആകെ സങ്കടത്തിലായി. അവളെ ആശ്വസിപ്പിക്കാൻ എന്നെ സഹായിക്കുന്ന പല ആശയങ്ങൾ ഞാൻ ഈ ലേഖനത്തിൽ കണ്ടു. യുവജനങ്ങൾ അനുഭവിക്കുന്ന സംഘർഷങ്ങൾ യഹോവ മുഴുവനായി മനസ്സിലാക്കുന്നുണ്ടെന്ന്‌ അറിയുന്നത്‌ എനിക്ക്‌ ഏറെ ആശ്വാസകരമായി തോന്നുന്നു.

എ. എച്ച്‌., ഐക്യനാടുകൾ

എനിക്ക്‌ 14 വയസ്സുണ്ട്‌, എന്റെ സമപ്രായക്കാരിൽ പലരും ഉപദേശങ്ങൾക്കായി എന്നെ സമീപിക്കാറുണ്ട്‌. അവരുടെ ചില പ്രശ്‌നങ്ങൾ എനിക്കു കൈകാര്യം ചെയ്യാവുന്നതിനപ്പുറമാണ്‌. അത്തരം സാഹചര്യങ്ങളിൽ എനിക്കു സഹായിക്കാൻ കഴിയാത്തതിന്റെ കാരണം ഞാൻ ദയാപുരസ്സരം വിശദീകരിക്കും, ചിലപ്പോൾ ബൈബിളധിഷ്‌ഠിത വിവരങ്ങൾ ഞാൻ അവർക്കു നൽകുകയും ചെയ്യും. ഇപ്പോൾ അവർ എന്റെ മതത്തെക്കുറിച്ച്‌ എന്നോടു ചോദിക്കാറുണ്ട്‌. അതിനാൽ ക്ലാസ്സിൽ എനിക്കു കിട്ടിയ ഒരു പ്രസംഗനിയമനത്തിൽ അതിനെക്കുറിച്ചു സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. അതിന്റെ വിഷയം എന്താണെന്നോ? “യഹോവയുടെ സാക്ഷികൾ യഥാർഥത്തിൽ ആരാണ്‌, അവർ എന്തു വിശ്വസിക്കുന്നു?”

ബി. ഡി., കാനഡ