വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഒരു ജോലി കണ്ടെത്താനും നിലനിറുത്താനും കഴിയുന്ന വിധം (2005 ജൂലൈ 8 [ഇംഗ്ലീഷ്‌]) ഉൾപ്പെട്ടിരിക്കുന്ന ജോലി അത്ര ഉയർന്നതല്ലെങ്കിൽപ്പോലും എല്ലാ തൊഴിൽസാധ്യതകളെക്കുറിച്ചും അന്വേഷിക്കാനുള്ള നിങ്ങളുടെ നിർദേശം എനിക്കു വളരെ ഇഷ്ടപ്പെട്ടു. അടുത്തകാലത്ത്‌, ക്രിസ്‌തീയ ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി മുഴുസമയ ജോലിക്കു പകരം ഒരു പാർട്ട്‌-ടൈം ജോലി കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. പക്ഷേ കിട്ടുന്ന ഏതു ജോലിയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു ഞാൻ; എങ്ങനെയുള്ള ജോലി സ്വീകരിക്കണമെന്ന കാര്യത്തിൽ എനിക്കു ചില നിർബന്ധങ്ങളൊക്കെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ, എനിക്ക്‌ ഒരു പാർട്ട്‌-ടൈം ജോലി കിട്ടി. ഞാനതു സ്വീകരിക്കുകയും ചെയ്‌തു. അത്ര ഉയർന്ന ജോലിയൊന്നുമല്ലെങ്കിലും അതുകൊണ്ടു തൃപ്‌തിപ്പെടാൻ ശ്രമിക്കുകയാണ്‌ ഞാനിപ്പോൾ. കുറഞ്ഞപക്ഷം, ഈ ജോലി മാനസികമായി എന്നെ ക്ഷീണിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ വ്യക്തിപരമായ ബൈബിൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കു കഴിയുന്നുണ്ട്‌.

എം. ഐ., ജപ്പാൻ

മേയ്‌ ദിനം—നിങ്ങളെ സംബന്ധിച്ച്‌ അതിന്‌ എന്തു പ്രാധാന്യമാണുള്ളത്‌? (2005 ഏപ്രിൽ 22 [ഇംഗ്ലീഷ്‌]) ഒരു ഹൈസ്‌കൂൾ വിദ്യാർഥിനിയാണു ഞാൻ. ഞങ്ങളുടെ സ്‌കൂളിൽ എല്ലാ വർഷവും മേയ്‌ ദിനം ആഘോഷിക്കാറുണ്ട്‌. ഹൈസ്‌കൂളിലെയും മിഡിൽസ്‌കൂളിലെയും എല്ലാ വിദ്യാർഥികളും ഡ്രസ്സ്‌ റിഹേഴ്‌സൽ (അരങ്ങേറ്റത്തിനു മുമ്പായി വേഷവിധാനത്തോടുകൂടി നടത്തുന്ന പൂർണാഭിനയം) കാണണമെന്നുണ്ട്‌. ഞാനും മുമ്പ്‌ അതു കണ്ടിട്ടുണ്ട്‌. എന്നാൽ മേയ്‌ ദിനാഘോഷം എന്റെ ചേച്ചിയുടെ മനസ്സാക്ഷിയെ അലോസരപ്പെടുത്തി. ചേച്ചിക്കു തോന്നിയതായിരുന്നു ശരിയെന്നു മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. വളരെ നന്ദി. കൃത്യസമയത്താണ്‌ ഈ ലേഖനം കിട്ടിയത്‌!

സി. സി., ഐക്യനാടുകൾ

രോഗത്തെ നർമ ബോധത്തോടെ നേരിടാം (2005 മേയ്‌ 8) കഴിഞ്ഞ ആറു വർഷമായി അണ്ഡാശയ അർബുദത്തിന്റെ പ്രശ്‌നങ്ങളുമായി കഴിഞ്ഞുകൂടുകയാണു ഞാൻ. പലതവണ ശസ്‌ത്രക്രിയകളും കിമോതെറാപ്പിയും ചെയ്‌തു. കോൻചിയെപ്പോലെ, എന്റെ സഭയോടൊപ്പം പ്രവർത്തിക്കാനും കഴിയുന്നിടത്തോളം എല്ലാ യോഗങ്ങൾക്കും കൺവെൻഷനുകൾക്കും ഹാജരാകാനും ഞാൻ ശ്രമിക്കുന്നുണ്ട്‌. കാൻസർപോലുള്ള ഒരു രോഗവുമായി ജീവിച്ചുപോകാൻ വളരെ പ്രയാസമാണ്‌. അതുകൊണ്ടുതന്നെ, ഡോക്ടർമാരിൽനിന്നു കേൾക്കേണ്ടിവരുന്ന ദുർവാർത്തകളുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകാം എന്നതിനെക്കുറിച്ചു കോൻചി പറഞ്ഞ അഭിപ്രായങ്ങൾ എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞങ്ങളെപ്പോലുള്ള കാൻസർരോഗികൾക്കാണെങ്കിൽ സ്ഥിരമായി ഇത്തരം വാർത്തകൾ കേൾക്കേണ്ടിവരുകയും ചെയ്യുന്നു. അവരുടെ അനുഭവം തികച്ചും പ്രോത്സാഹനം പകരുന്നതായിരുന്നു!

ബി. എഫ്‌., ഐക്യനാടുകൾ

എനിക്ക്‌ ലൂപ്പസ്‌ എന്ന രോഗമാണ്‌. കുറെക്കാലത്തേക്ക്‌ എനിക്ക്‌ ഓർമ നഷ്ടപ്പെടുകപോലും ചെയ്‌തു. സുഖം പ്രാപിച്ചുവരവേ, എന്റെ നർമ ബോധം നിലനിറുത്താൻ ഞാൻ ശ്രമിച്ചു. അടുത്തയിടെ ആമാശയവീക്കം നിമിത്തം ആശുപത്രിയിൽ ആയിരുന്നപ്പോഴും അതുതന്നെ ചെയ്യാൻ ഞാൻ ശ്രമിച്ചു. കോൻചി പറഞ്ഞതിനോടു ഞാൻ യോജിക്കുന്നു: “രോഗം തമാശയോടെ കാണാൻ പറ്റിയ ഒരു കാര്യമല്ല. എങ്കിലും നർമ ബോധം നിലനിറുത്താൻ ശ്രമിക്കേണ്ടത്‌ ആവശ്യമാണ്‌.”

എം. എ., വെനെസ്വേല

ലോകത്തെ വീക്ഷിക്കൽ (2005 ജൂലൈ 8 [ഇംഗ്ലീഷ്‌])“വിറ്റമിൻ സപ്ലിമെന്റുകളും കാൻസറും” എന്ന ഭാഗത്തോടുള്ള ബന്ധത്തിൽ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവിടെ ഉദ്ധരിച്ചിരുന്ന ഡോക്ടർ സളിവന്റെ വാക്കുകളോട്‌ പല പോഷകാഹാര വിദഗ്‌ധരും യോജിക്കുന്നില്ല. നിങ്ങൾ പട്ടികപ്പെടുത്തിയിരുന്ന ഘടകങ്ങൾ ചിലതരം കാൻസറുകൾ തടയുന്നതിലും—ചികിത്സിക്കുന്നതിലും—ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നാണ്‌ ഒട്ടനവധി ശാസ്‌ത്രീയ പ്രസിദ്ധീകരണങ്ങളിൽ വന്ന റിപ്പോർട്ടുകളും അനേകം പഠനങ്ങളും കാണിക്കുന്നത്‌. ഇത്തരത്തിലുള്ള ഏകപക്ഷീയമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്‌ ഉണരുക!യുടെ നിഷ്‌പക്ഷ നിലപാടിനു ഭീഷണിയായേക്കുമെന്ന്‌ ഞാൻ സംശയിക്കുന്നു.

എ. ബി., നെതർലൻഡ്‌സ്‌

“ഉണരുക!”യുടെ പ്രതികരണം: തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഈ വായനക്കാരൻ പരാമർശിച്ചതുപോലെ, ആ ഭാഗത്തു ഞങ്ങൾ പട്ടികപ്പെടുത്തിയിരുന്ന ഘടകങ്ങൾ ചില കാൻസർ രോഗികളുടെ കാര്യത്തിൽ ഫലപ്രദമായിരുന്നുവെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഈ ഭാഗം പ്രസിദ്ധീകരിച്ചത്‌ ഏതെങ്കിലും വിധത്തിലുള്ള തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയാക്കിയിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിൽ ഖേദിക്കുന്നു. ചികിത്സകളുടെ കാര്യത്തിൽ “ഉണരുക!” നിഷ്‌പക്ഷ നിലപാട്‌ പുലർത്തുന്നു. ആരോഗ്യത്തോടു ബന്ധപ്പെട്ട വിവരങ്ങൾ വായനക്കാരുടെ പരിചിന്തനത്തിനായി ഞങ്ങൾ അവതരിപ്പിക്കുന്നു എന്നതുകൊണ്ട്‌ ഞങ്ങൾ അവ ശുപാർശ ചെയ്യുന്നു എന്നർഥമില്ല. അതുപോലെ, ഞങ്ങൾ ഒരു പ്രസിദ്ധീകരണത്തിലെ വാക്കുകളോ ഒരു പ്രത്യേക പഠനമേഖലയിലെ വിദഗ്‌ധന്റെ അഭിപ്രായമോ ഉദ്ധരിക്കുന്ന പല സാഹചര്യങ്ങളിലും അതിനോടു യോജിക്കാത്ത മറ്റു പ്രസിദ്ധീകരണങ്ങളോ വിദഗ്‌ധരോ ഉണ്ടായിരുന്നേക്കാം എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ ആരോഗ്യകാര്യങ്ങളിൽ കാര്യജ്ഞാനത്തോടെ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം വായനക്കാരുടേതാണ്‌.