വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹപാഠിയുടെ സങ്കടത്തിൽ സാന്ത്വനവുമായി

സഹപാഠിയുടെ സങ്കടത്തിൽ സാന്ത്വനവുമായി

സഹപാഠിയുടെ സങ്കടത്തിൽ സാന്ത്വനവുമായി

തന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി പലപ്പോഴും കരഞ്ഞുകൊണ്ടാണ്‌ സ്‌കൂളിൽ വരുന്നതെന്ന കാര്യം മെക്‌സിക്കോയിലുള്ള 13 വയസ്സുകാരിയായ സിബിയായുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ ആ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തന്റെ അച്ഛൻ ഒരു മദ്യപാനിയാണെന്നും അമ്മയെ ഉപദ്രവിക്കാറുണ്ടെന്നുമുള്ള കാര്യം ഒരിക്കൽ ആ സഹപാഠി സിബിയായോടു തുറന്നു പറഞ്ഞു.

സിബിയാ പറയുന്നു: “തനിക്കു ജീവിക്കണമെന്നുതന്നെയില്ലെന്നും ആത്മഹത്യക്കു ശ്രമിക്കുകപോലും ചെയ്‌തിട്ടുണ്ടെന്നും ആ കുട്ടി എന്നോടു പറഞ്ഞു. തനിക്ക്‌ ആരുമില്ലെന്നും ആർക്കും തന്നോടു സ്‌നേഹമില്ലെന്നും അവൾക്കു തോന്നി. എന്നാൽ, അവളെ വളരെയധികം സ്‌നേഹിക്കുന്ന ഒരാൾ ഉണ്ടെന്നും അതു പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണെന്നും ഞാൻ പറഞ്ഞു. തുടർന്ന്‌ മനുഷ്യവർഗത്തെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണെന്നു ഞാൻ അവൾക്കു വിശദീകരിച്ചുകൊടുത്തു.”

പിന്നീട്‌ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം സിബിയാ തന്റെ സഹപാഠിക്കു കൊടുത്തു. തുടർന്ന്‌ ദിവസവും ഇന്റർവെൽ സമയത്ത്‌ സിബിയാ അത്‌ അവളോടൊപ്പം പഠിക്കാൻ തുടങ്ങി. തന്നിൽത്തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരിയായിരുന്ന അവൾ ക്രമേണ മറ്റുള്ളവരോടു സംസാരിക്കാനും കളിച്ചുചിരിക്കാനും തുടങ്ങി. സിബിയായ്‌ക്കുള്ള ഒരു കത്തിൽ അവൾ എഴുതി: “എന്നോടു കാണിച്ച സൗഹൃദത്തിനു നന്ദി, എന്നെ മനസ്സിലാക്കിയതിനും. നിന്നെപ്പോലെ ഒരു സഹോദരി ഉണ്ടായിരിക്കാൻ എന്നും ഞാൻ ആഗ്രഹിച്ചിരുന്നു. എന്നെക്കുറിച്ച്‌ കരുതലുള്ള ഒരാളുണ്ടെന്ന്‌ ഇപ്പോൾ എനിക്കറിയാം—യഹോവ.”

യുവജനങ്ങൾ ചോദിക്കുന്നു പുസ്‌തകത്തിൽനിന്നു പ്രയോജനം അനുഭവിച്ചേക്കാവുന്ന യുവപ്രായത്തിലുള്ളവരെ നിങ്ങൾക്ക്‌ ഒരുപക്ഷേ അറിയാമായിരിക്കും. ഈ പുസ്‌തകത്തിന്റെ 39 അധ്യായങ്ങളിൽ ചിലതു പിൻവരുന്നവയാണ്‌: “എനിക്ക്‌ യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?,” “വിവാഹത്തിന്‌ മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്‌?,” “അത്‌ യഥാർത്ഥ സ്‌നേഹമാണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?” ഈ പുസ്‌തകത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച്‌ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്‌ക്കുക.

□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കാണിച്ചിരിക്കുന്ന പുസ്‌തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യമുണ്ട്‌. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: