വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടികൾ”

ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടികൾ”

ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടികൾ”

◼ വൃക്ഷലതാദികൾ ഹരിതാഭമാക്കിയ ബ്രസീലിലെ ഒരു ഉൾപ്രദേശം. രാത്രിയുടെ പ്രശാന്തതയിൽ, ഉണക്കിലകൾക്കടിയിൽനിന്ന്‌ ഒരു ഇത്തിരിക്കുഞ്ഞൻ “തീവണ്ടി” യാത്രപുറപ്പെടുകയാണ്‌. ചെമന്ന ഒരു ജോഡി “ഹെഡ്‌ലൈറ്റുകൾ” അതിന്റെ പാതയിലും മഞ്ഞകലർന്ന പച്ച നിറത്തിലുള്ള 11 ജോഡി ലൈറ്റുകൾ വശങ്ങളിലും പ്രകാശംപരത്തുന്നു. അതേ, നിങ്ങളുടെ ഊഹം ശരിതന്നെ, ഇതൊരു സാധാരണ തീവണ്ടിയല്ല. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന ഫെൻഗോഡിഡേ കുടുംബത്തിൽപ്പെട്ട വണ്ടുകളുടെ ലാർവയാണിത്‌. 70 മില്ലിമീറ്ററാണ്‌ ഇതിന്റെ നീളം. ലാർവാ രൂപം നിലനിറുത്തുന്ന പെൺവർഗം കാഴ്‌ചയ്‌ക്ക്‌ അകത്തു വെളിച്ചമുള്ള തീവണ്ടി ബോഗികൾപോലെയിരിക്കും. അതുകൊണ്ടുതന്നെ റെയിൽവേ പുഴുക്കൾ എന്ന പേരിലാണ്‌ ഇവ സാധാരണ അറിയപ്പെടുന്നത്‌. ബ്രസീലിലെ ഗ്രാമവാസികൾ ഇവയെ വിളിക്കുന്നത്‌ എന്താണെന്നോ? കൊച്ചു തീവണ്ടികൾ.

മങ്ങിയ തവിട്ടുനിറമുള്ള ലാർവ പകൽവെളിച്ചത്തിൽ പെട്ടെന്നൊന്നും കണ്ണിൽപ്പെടില്ല. രാത്രിയായാലോ? ലൈറ്റുകളുടെ വിസ്‌മയിപ്പിക്കുന്ന നിര അവയുടെ സാന്നിധ്യം വിളിച്ചറിയിക്കുകയായി. ഈ ലൈറ്റുകളുടെ ഊർജസ്രോതസ്സ്‌ ലൂസിഫെറിൻ എന്ന ജൈവപദാർഥമാണ്‌. അത്‌ ലൂസിഫെറേസ്‌ എന്ന എൻസൈമിന്റെ സഹായത്താൽ ഓക്‌സിജനുമായി ചേരുമ്പോൾ ശീത വെളിച്ചം ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതിൽ ചെമപ്പ്‌, ഓറഞ്ച്‌, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങളാണുള്ളത്‌.

വശങ്ങളിലെ ലൈറ്റുകളിൽനിന്നു വ്യത്യസ്‌തമായി, ഹെഡ്‌ലൈറ്റുകൾ എപ്പോഴുംതന്നെ പ്രകാശിച്ചുകൊണ്ടിരിക്കും. തേരട്ടകളെ കണ്ടുപിടിക്കാൻ ഇവ ലാർവയെ സഹായിക്കുന്നുണ്ടെന്നാണു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്‌—ലാർവയുടെ പഥ്യാഹാരമാണ്‌ തേരട്ടകൾ. എന്നാൽ വശങ്ങളിലെ ലൈറ്റുകളുടെ ധർമം മറ്റൊന്നാണ്‌. ഉറുമ്പുകൾ, തവളകൾ, ചിലന്തികൾ തുടങ്ങിയ ഇരപിടിയന്മാരെ അവ അകറ്റിനിറുത്തുന്നു. “വെറുതെ മിനക്കെടേണ്ട, എന്നെ തിന്നാൻ കൊള്ളില്ല” എന്ന സന്ദേശമാണ്‌ ഫലത്തിൽ, ഈ ലൈറ്റുകൾ നൽകുന്നത്‌. അതുകൊണ്ടുതന്നെ ഒരു ഇരപിടിയൻ അടുത്തുണ്ടെന്നു മനസ്സിലാകുന്ന ഉടനെ വശങ്ങളിലെ ലൈറ്റുകൾ തെളിയും. കൂടാതെ, തേരട്ടകളെ ആക്രമിക്കുമ്പോഴും മുട്ടകളെ ചുറ്റിവളഞ്ഞ്‌ അവയ്‌ക്ക്‌ കാവലിരിക്കുമ്പോഴും ഈ ലൈറ്റുകൾ പ്രകാശം പൊഴിക്കാറുണ്ട്‌. സാധാരണഗതിയിൽ, ഈ ലൈറ്റുകളുടെ പ്രകാശതീവ്രത കൂടിക്കൂടി വന്ന്‌ അതിന്റെ പാരമ്യത്തിലെത്തിയിട്ട്‌ മങ്ങുകയാണു ചെയ്യുന്നത്‌. വെറും സെക്കൻഡുകൾകൊണ്ടു പൂർത്തിയാകുന്ന ഈ പരിവൃത്തി ആവശ്യാനുസരണം ആവർത്തിക്കപ്പെടുന്നു.

അതേ, മരക്കാടുകളിലെ കരിയിലകൾക്കിടയിൽപ്പോലും വിസ്‌മയിപ്പിക്കുന്ന സൗന്ദര്യം ദർശിക്കാനാകും. ഇത്‌ സങ്കീർത്തനക്കാരന്റെ വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. സ്രഷ്ടാവിനെ സ്‌തുതിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” —സങ്കീർത്തനം 104:24.

[26-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Robert F. Sisson / National Geographic Image Collection