വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

സ്‌നേഹത്തിന്‌ എന്തു സംഭവിച്ചിരിക്കുന്നു? (2006 മാർച്ച്‌) ലോകം സ്‌നേഹത്തിന്റെ അർഥംതന്നെ വളച്ചൊടിക്കുകയാണ്‌; സാത്താനാണെങ്കിൽ അത്‌ അപ്പാടെ ഇല്ലായ്‌മ ചെയ്യാനാണു ശ്രമിക്കുന്നത്‌. ഇതുപോലുള്ള വിവരങ്ങൾ സ്‌നേഹം നിസ്സ്വാർഥമായി പ്രകടിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. ഈ ശക്തമായ ഗുണം നാം എങ്ങനെ പ്രകടിപ്പിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ ഇത്രയധികം വിവരങ്ങൾ പകർന്നുതന്നതിന്‌ നിങ്ങൾക്കു നന്ദി.

വൈ. ബി., യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌

എന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേർ ഒരു അന്യഭാഷാ സഭയിൽ സേവിക്കുന്നതിനുവേണ്ടി അങ്ങോട്ടു മാറിയപ്പോൾ ഞാൻ തനിച്ചായതുപോലെ തോന്നി. അങ്ങേയറ്റം ഏകാന്തത തോന്നിയ സമയത്താണ്‌ ഈ മാസിക കിട്ടിയത്‌. “സ്‌നേഹിക്കപ്പെടണമെങ്കിൽ നാം അങ്ങോട്ടു സ്‌നേഹിക്കണം” എന്ന കാര്യം ഓർമിപ്പിച്ചതിനു നന്ദി. ഇന്നുമുതൽ, “വിശാലതയുള്ള” വ്യക്തിയായിരുന്നുകൊണ്ടും ആത്മാർഥ സ്‌നേഹം കാണിച്ചുകൊണ്ടും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാനാണ്‌ എന്റെ ശ്രമം.—2 കൊരിന്ത്യർ 6:12, 13.

എം. ടി., ജപ്പാൻ

വാർധക്യം—വെല്ലുവിളിയെ നേരിടൽ (2006 ഫെബ്രുവരി) പ്രായമുള്ളവർ പലപ്പോഴും അവഗണിക്കപ്പെടുന്നതായി എനിക്ക്‌ ഇടയ്‌ക്കൊക്കെ തോന്നാറുണ്ട്‌. കഴിഞ്ഞ 11 വർഷമായി ഞാൻ സുഖമില്ലാത്ത എന്റെ ഭർത്താവിനെ പരിചരിച്ചു വരികയാണ്‌. ചിലപ്പോഴൊക്കെ എനിക്കു വല്ലാത്ത ഏകാന്തത തോന്നുന്നു. പലപ്രാവശ്യം ഞാൻ ഈ ഉണരുക!യിലെ ലേഖനങ്ങൾ വായിക്കുകയും ഓഡിയോ കാസെറ്റ്‌ കേൾക്കുകയും ചെയ്‌തു. ഇത്തരം വിവരങ്ങളാണ്‌ എനിക്കു വേണ്ടിയിരുന്നത്‌. നിങ്ങൾക്കു നന്ദി.

എസ്‌. ടി., ജപ്പാൻ

കൃത്രിമ കൈകാലുകൾ (2006 ഫെബ്രുവരി) കൃത്രിമ കൈകാലുകളെക്കുറിച്ചുള്ള നിങ്ങളുടെ ലേഖനത്തിനു നന്ദി. ഞാൻ നാലു മാസം ഗർഭിണിയായിരുന്നപ്പോൾ ഞങ്ങൾക്കു ജനിക്കുന്ന കുഞ്ഞിന്‌ കൈകാലുകൾ ഉണ്ടായിരിക്കില്ലെന്നും അവന്‌ ഒരു വയസ്സാകുമ്പോൾ കൃത്രിമകാലുകൾ വെക്കാമെന്നും ഞങ്ങളോടു പറഞ്ഞു. ഡാറിലിന്‌ ഒരു വയസ്സു തികഞ്ഞ മാസംതന്നെയാണ്‌ ഈ ലേഖനം വന്നത്‌. ഇപ്പോൾ അവൻ നിൽക്കാനും പിച്ചവെക്കാനും പഠിക്കുകയാണ്‌. ഡാറിൽ “മാനിനെപ്പോലെ ചാടു”ന്ന കാലത്തിനായി ഞാനും എന്റെ ഭർത്താവും ആകാംക്ഷയോടെ കാത്തിരിക്കുന്നു.—യെശയ്യാവു 35:6.

വൈ. എ., ഫ്രാൻസ്‌

ജീവിച്ചിരിക്കുന്നത്‌ മൂല്യവത്താണ്‌ (2001 നവംബർ  8) ഞാൻ ഈ ഉണരുക! പലതവണ വായിച്ചു, പ്രത്യേകിച്ച്‌ എനിക്കു നിരാശ തോന്നിയപ്പോഴൊക്കെ. അത്തരം വിവരങ്ങൾ മരുന്നുപോലെയാണ്‌ എനിക്കു തോന്നുന്നത്‌; മരുന്നിനെപ്പോലെ ഇതിന്റെ കാലാവധി തീരില്ലെന്നു മാത്രം. അതിലെ ഉപദേശങ്ങളും നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാർഗങ്ങളും ശരിക്കും പ്രയോജനപ്രദമാണ്‌. ഉണരുക!-യുടെ പ്രസാധകരായ നിങ്ങൾ എന്നെപ്പോലുള്ളവരുടെ ക്ഷേമത്തിൽ തത്‌പരരാണെന്ന അറിവ്‌ എനിക്കു പുതുചൈതന്യം പകരുന്നു. “ജീവിച്ചിരിക്കുന്നത്‌ മൂല്യവത്താണ്‌” എന്ന്‌ ഓർമിപ്പിക്കാൻ നിങ്ങളുണ്ടല്ലോ എന്നോർക്കുമ്പോൾ എനിക്ക്‌ ഒരുപാടു സന്തോഷവും കൃതജ്ഞതയും തോന്നുന്നു!

പി. റ്റി., മഡഗാസ്‌കർ

തീർഥാടകരും പ്യൂരിറ്റന്മാരും—അവർ ആരായിരുന്നു? (2006 ഫെബ്രുവരി) ഈ ലേഖനത്തിൽ വസ്‌തുതകൾ വളച്ചൊടിച്ചിരിക്കുന്നതുകണ്ട്‌ ഞാൻ ഞെട്ടിപ്പോയി. വടക്കേ അമേരിക്കൻ ഇന്ത്യക്കാർ കൃതജ്ഞതാ പ്രകടന ദിനം ആഘോഷിക്കാത്തതിനു കാരണമുണ്ട്‌, പക്ഷേ നിങ്ങൾ അക്കാര്യം ഒന്നു പരാമർശിക്കുകപോലും ചെയ്‌തില്ല.

പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ഐക്യനാടുകൾ

“ഉണരുക!”യുടെ പ്രതികരണം: കൃതജ്ഞതാ പ്രകടന ദിനത്തിന്റെ ചരിത്രം ചർച്ച ചെയ്യുക എന്നതായിരുന്നില്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം എന്നതു ദയവായി ശ്രദ്ധിക്കുക. 1621-ലെ ശരത്‌കാലത്ത്‌ തീർഥാടകർ തങ്ങളുടെ ഇന്ത്യക്കാരായ സുഹൃത്തുക്കളോടൊപ്പം മൂന്നുദിവസം നീണ്ടുനിന്ന ആഘോഷം നടത്തിയതായി “എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക” ഉൾപ്പെടെയുള്ള പല പരാമർശ കൃതികളും റിപ്പോർട്ടു ചെയ്യുന്നുണ്ട്‌. 1621 ഡിസംബർ 11-ന്‌ എഡ്വേർഡ്‌ വിൻസ്ലോ എഴുതിയ ഒരു കത്തിൽ ഇതു വിശദമാക്കുന്നുണ്ട്‌. എന്നാൽ തുടർന്നുവന്ന വർഷങ്ങളിൽ വിളവെടുപ്പിനോട്‌ അനുബന്ധിച്ചു മാത്രമല്ല മറ്റു സംഭവങ്ങളോടുള്ള ബന്ധത്തിലും കൃതജ്ഞതാ പ്രകടന ദിനം ആഘോഷിച്ചിരുന്നു. 1637-ൽ, നൂറുകണക്കിന്‌ പിക്ക്വാട്ട്‌ ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്‌തതിനുശേഷം മസാച്ചുസെറ്റ്‌സ്‌ ബേ കോളനിയിലെ ഗവർണറായിരുന്ന ജോൺ വിൻത്രോപ്പ്‌ പ്രഖ്യാപിച്ച “കൃതജ്ഞത”യാണ്‌ ഏറ്റവും കുപ്രസിദ്ധമായത്‌. അതുകൊണ്ടുതന്നെ, കൃതജ്ഞതാ പ്രകടന ദിനം ചില വായനക്കാരെ വിഷമിപ്പിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഞങ്ങൾക്കു മനസ്സിലാകും.