വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാര്യജ്ഞാനസമ്മതത്തിനുള്ള അവകാശം ഉറപ്പാക്കപ്പെട്ടു

കാര്യജ്ഞാനസമ്മതത്തിനുള്ള അവകാശം ഉറപ്പാക്കപ്പെട്ടു

കാര്യജ്ഞാനസമ്മതത്തിനുള്ള അവകാശം ഉറപ്പാക്കപ്പെട്ടു

ഇറ്റലിയിലെ മെസീന കോടതിയുടെ പ്രാരംഭ തെളിവുകൾക്കുവേണ്ടിയുള്ള ജഡ്‌ജിയുടെ സമീപകാലത്തെ തീർപ്പിൽ, പ്രായപൂർത്തിയായ ഒരു രോഗിയുടെ ചികിത്സാപരമായ ആഗ്രഹങ്ങൾ മാനിക്കാനുള്ള കടപ്പാട്‌ ഡോക്ടർമാർക്കുണ്ടെന്നത്‌ ഉറപ്പാക്കപ്പെടുകയുണ്ടായി. യഹോവയുടെ സാക്ഷികളിലൊരാൾ ഉൾപ്പെട്ട കേസിലാണ്‌ ഈ തീർപ്പു കൽപ്പിച്ചത്‌.

1994 ജനുവരിയിൽ, ഒരു സാക്ഷിയും ഹീമോഫിലിയാ രോഗിയുമായ 64 വയസ്സുകാരൻ ആന്റോണിയോ സ്റ്റെലാര്യോ ലെൻറിനിയെ അടിയന്തിരമായി മെസീനയിലെ റ്റോർമിനയിലുള്ള ആശുപത്രിയിലെത്തിച്ചു. യഹോവയുടെ സാക്ഷികളെന്ന നിലയിൽ താനോ തന്റെ ഭർത്താവോ രക്തപ്പകർച്ച ചികിത്സാരീതിക്കു സമ്മതിക്കുകയില്ലെന്ന്‌ ആന്റോണിയോവിന്റെ ഭാര്യ കാറ്റേനാ ആശുപത്രി ജീവനക്കാരെ അറിയിച്ചു. (പ്രവൃത്തികൾ 15:20, 28, 29) അവരുടെ ആഗ്രഹങ്ങൾ മാനിക്കപ്പെട്ടു.

എന്നാൽ, മറ്റൊരു ആരോഗ്യ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടയിൽ ആന്റോണിയോവിന്റെ ശ്വാസം നിലച്ചുപോകുകയും അദ്ദേഹം അപകടസന്ധിയിലാകുകയും ചെയ്‌തു. അതുകഴിഞ്ഞ്‌ താമസിയാതെ അദ്ദേഹം മരിച്ചു. കാറ്റേനാ തകർന്നുപോയി. എങ്കിലും, ബൈബിളിന്റെ പുനരുത്ഥാന വാഗ്‌ദാനത്തിൽ അവർ ഏറെ ആശ്വാസം കണ്ടെത്തി. (പ്രവൃത്തികൾ 24:15) പിന്നീട്‌, അവരെ വളരെ അത്ഭുതപ്പെടുത്തുമാറ്‌ മജിസ്രേട്ടുമാർ,—ഒരുപക്ഷേ മാധ്യമങ്ങളുടെ ദുഷ്‌പ്രചരണ വാർത്തകളാൽ തെറ്റിദ്ധരിക്കപ്പെട്ടാവാം—ആവശ്യമാണെന്നു ഡോക്ടർമാർ കരുതിയ ശസ്‌ത്രക്രിയ നിഷേധിച്ചുകൊണ്ടു ഭർത്താവിന്റെ മരണത്തിന്‌ ഇടയാക്കിയെന്ന കുറ്റം അവരിൽ ചുമത്തി.

കുറ്റമൊന്നും ചെയ്യാത്തതുകൊണ്ട്‌ ഒരു വർഷത്തിലധികം കഴിഞ്ഞ്‌ 1995 ജൂലൈ 11-ന്‌ കാറ്റേനായെ വെറുതെ വിട്ടു. യഥാർഥത്തിൽ, രോഗിയുടെ അന്നത്തെ നില പരിഗണിക്കുകയാണെങ്കിൽ, ശസ്‌ത്രക്രിയ നടത്തിയതുകൊണ്ട്‌ യാതൊരു പ്രയോജനവും ഉണ്ടാകുമായിരുന്നില്ല എന്ന്‌ വിദഗ്‌ധരുടെ സാക്ഷ്യം ചൂണ്ടിക്കാട്ടി.

എന്നാൽ, ജഡ്‌ജിയുടെ തീർപ്പുകൾ മുഖ്യ പ്രശ്‌നം സൂചിപ്പിച്ചു. രോഗിയോ അയാളെ പ്രതിനിധീകരിക്കുന്ന വ്യക്തികളോ ചികിത്സ നിഷേധിക്കുമ്പോൾ ചികിത്സകർ ഇടപെടേണ്ടതാണെന്ന ആശയം സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ വൈദ്യശാസ്‌ത്ര ധാർമിക സംഹിത, “ഏതെങ്കിലും ഇടപെടലിനുമുമ്പു താത്‌പര്യക്കാരന്റെ കാര്യജ്ഞാനത്തോടെയുള്ള സമ്മതം നേടേണ്ടതിന്റെ ആവശ്യം അനുശാസിക്കുന്നു” എന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട്‌, കാറ്റേനാ “തന്റെ ഭർത്താവിനെ അത്തരമൊരു നടപടിക്കു വിധേയമാക്കുന്നതിൽനിന്നു നിയമപരമായി തടഞ്ഞു”വെന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു.

ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾക്ക്‌ എതിരായി നിൽക്കുന്ന വൈദ്യചികിത്സ നിഷേധിക്കാനുള്ള, പ്രായപൂർത്തിയായ ഒരുവന്റെ അവകാശം വിധി ഉറപ്പാക്കി.