വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു “വിശുദ്ധ” സ്ഥലത്തെച്ചൊല്ലിയുള്ള പോരാട്ടം

ഒരു “വിശുദ്ധ” സ്ഥലത്തെച്ചൊല്ലിയുള്ള പോരാട്ടം

ഒരു “വിശുദ്ധ” സ്ഥലത്തെച്ചൊല്ലിയുള്ള പോരാട്ടം

റോമിലെ പാപ്പായുടെ അംഗീകാരത്തോടെ ആരംഭിച്ച ഒന്നാം കുരിശുയുദ്ധം 1099 ജൂലൈ 15-ന്‌ യെരൂശലേം പിടിച്ചടക്കുകയെന്ന ലക്ഷ്യം കൈവരിച്ചു. അതിഭയങ്കരമായ കുരുതിയാണു നടന്നത്‌! അതിൽനിന്നു രക്ഷപ്പെട്ടത്‌ ഗവർണറും അദ്ദേഹത്തിന്റെ അംഗരക്ഷകനും മാത്രമായിരുന്നു, അതും വലിയൊരു സംഖ്യ കൈക്കൂലി കൊടുത്തിട്ട്‌. കുരിശുയുദ്ധങ്ങൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ, പുരോഹിതനായ ആൻറണി ബ്രിജ്‌ അവിടത്തെ മുസ്ലീം, യഹൂദ നിവാസികൾക്ക്‌ സംഭവിച്ചത്‌ എന്തെന്നു റിപ്പോർട്ടു ചെയ്യുന്നു: “നഗരത്തിനുള്ളിൽ സർവസ്വതന്ത്രരെപ്പോലെ കുരിശുയുദ്ധക്കാർ ഭീമവും ഭീതിദവുമായ രക്തദാഹം പ്രകടമാക്കി. . . . [അവിടെ] അവർ കണ്ണിൽക്കണ്ടവരെയെല്ലാം—പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും—കൊന്നൊടുക്കി. . . . ഇനി ആരും ശേഷിക്കുന്നില്ലെന്നു മനസ്സിലാക്കി, ആ വിജയികൾ അവിടത്തെ തെരുവുകളിലൂടെ ജാഥയായി . . . ദൈവത്തിനു നന്ദി പറയാനായി വിശുദ്ധ കല്ലറയുള്ള പള്ളിയിലേക്കു പോയി.”

കുരിശുയുദ്ധക്കാരുടെ ഈ പിടിച്ചടക്കലിനുശേഷം, യെരൂശലേമിൽ ക്രൈസ്‌തവ ലോകത്തിന്റെ സാന്നിധ്യം റോമൻ കത്തോലിക്കർക്കും പൂർവ ഓർത്തഡോക്‌സ്‌ സഭയ്‌ക്കും ക്രിസ്‌തീയ മതങ്ങൾ എന്നു പറയപ്പെടുന്ന മറ്റു മതങ്ങൾക്കും ഇടയിലെ ഉരസ്സലിന്റെ ചരിത്രമായി. 1850-ൽ യെരൂശലേമിലെയും പരിസരപ്രദേശങ്ങളിലെയും വിശുദ്ധ സ്ഥലങ്ങളെച്ചൊല്ലി സഭാ നേതാക്കന്മാർക്കിടയിൽ ഉണ്ടായ ഒരു തർക്കം ക്രീമിയൻ യുദ്ധത്തിന്റെ ഒരു പ്രധാന കാരണമായി. ഇംഗ്ലണ്ടും ഫ്രാൻസും ഒട്ടോമൻ രാഷ്‌ട്രവും റഷ്യയ്‌ക്കെതിരെ പോരാടിയ ആ യുദ്ധത്തിൽ 5 ലക്ഷം ആളുകളാണ്‌ കൊല്ലപ്പെട്ടത്‌.

യെരൂശലേമിനെയും അവിടത്തെ വിശുദ്ധ സ്ഥലങ്ങളെയും ചൊല്ലിയുള്ള ക്രൈസ്‌തവ ലോകത്തിന്റെ ഭിന്നതകൾക്ക്‌ യുദ്ധം ഒരു പരിഹാരമായില്ല. അന്നു രാജ്യം നിയന്ത്രിച്ചിരുന്ന ഒട്ടോമൻകാർ വ്യത്യസ്‌ത മതക്കാർക്കായി വിശുദ്ധ സ്ഥലങ്ങൾ ഭാഗിച്ചു നൽകിക്കൊണ്ട്‌ സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചു. “ഐക്യരാഷ്‌ട്രങ്ങൾ . . . ഈ തത്ത്വം 1947 നവംബറിലെ വിഭജന പ്രമേയത്തോടെ അംഗീകരിച്ചു. അങ്ങനെ അത്‌ അന്താരാഷ്‌ട്ര നിയമത്തിന്റെ ഭാഗമായി” എന്ന്‌ ഡോ. മനാഷ ഹാരെൽ അദ്ദേഹത്തിന്റെ ഇത്‌ യെരൂശലേം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ പറയുന്നു. തത്‌ഫലമായി, റോമൻ കത്തോലിക്കർ, ഗ്രീക്ക്‌ ഓർത്തഡോക്‌സുകാർ, അർമീനിയക്കാർ, സിറിയക്കാർ, കോപ്‌റ്റുകൾ എന്നിവർക്കൊക്കെ വിശുദ്ധ കല്ലറയുള്ള പള്ളിയുടെമേൽ അവകാശം ലഭിച്ചു. അവസാനം എത്യോപ്യക്കാർ തങ്ങളുടെ കുറച്ച്‌ ആളുകളെ ഈ പള്ളിയുടെ മേൽക്കൂരയിലെ കുടിലുകളിൽ താമസിപ്പിച്ചുകൊണ്ടു തങ്ങളുടെ അവകാശം ഉന്നയിച്ചു. ക്രൈസ്‌തവ ലോകത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലമായിട്ടാണ്‌ അനേകരും വിശുദ്ധ കല്ലറയുള്ള ഈ പള്ളിയെ വീക്ഷിക്കുന്നത്‌. അത്‌ തിരുശേഷിപ്പ്‌ ചട്ടക്കൂടുകളും ബിംബങ്ങളും വിഗ്രഹങ്ങളും നിറഞ്ഞതാണ്‌. യേശു വധിക്കപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്‌ത സ്ഥലമായി ചില പ്രൊട്ടസ്റ്റന്റുകാർ വിശ്വസിക്കുന്ന ഗൊർഡൻ കാൽവരിയാണ്‌ വിശുദ്ധ സ്ഥലമായി വീക്ഷിക്കപ്പെടുന്ന മറ്റൊന്ന്‌.

വിശുദ്ധ സ്ഥലങ്ങളിൽ വിശ്വസിച്ചിരുന്ന ഒരു സ്‌ത്രീയോട്‌ പണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പിതാവിനെ ആരാധിക്കുന്നത്‌ ഈ മലയിലോ യെരൂശലേമിലോ അല്ല എന്നുള്ള സമയം വരുന്നു. . . . സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു.” (യോഹന്നാൻ 4:21-24, വിശുദ്ധ വേദപുസ്‌തകം) അതുകൊണ്ട്‌, ക്രിസ്‌ത്യാനികൾ വിശുദ്ധ സ്ഥലങ്ങളെ പൂജിക്കുന്നില്ല. പൊ.യു. 70-ൽ റോമാക്കാർ അവിശ്വസ്‌ത യെരൂശലേമിനെ നശിപ്പിച്ചത്‌ ക്രൈസ്‌തവ ലോകത്തിനുള്ള ഒരു മുന്നറിയിപ്പ്‌ ആണ്‌. അവളുടെ വിഗ്രഹാരാധനയും ഭിന്നതകളും രക്തപാതകക്കുറ്റവും അവളുടേത്‌ യഥാർഥ ക്രിസ്‌ത്യാനിത്വമാണെന്ന അവകാശവാദത്തെ പൊള്ളയാക്കുന്നു. അതുകൊണ്ട്‌ മഹാബാബിലോന്റെ ഭാഗമായ എല്ലാ മതങ്ങൾക്കുമായി ദൈവം മുൻകൂട്ടിപ്പറഞ്ഞിട്ടുള്ള വിധി അവൾക്കു ലഭിക്കും.—വെളിപ്പാടു 18:2-8.