വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നശീകരണ പ്രവണത ഇല്ലായ്‌മ ചെയ്യാനാകും?

നശീകരണ പ്രവണത ഇല്ലായ്‌മ ചെയ്യാനാകും?

നശീകരണ പ്രവണത ഇല്ലായ്‌മ ചെയ്യാനാകും?

“കൗ മാര പ്രായക്കാരുടെ ഇടയിലെ നശീകരണ പ്രവണത അവർക്കു മുതിർന്നവരോടും അവരുടെ നിലവാരങ്ങളോടും ഉള്ള അനാദരവിന്റെയും വിദ്വേഷത്തിന്റെയും പ്രകടനമായിട്ടാണ്‌ എല്ലായ്‌പോഴും കരുതപ്പെടുന്നത്‌” എന്ന്‌ എഴുത്തുകാരായ ജേയ്‌ൻ നോർമനും മൈറൊൻ ഹാരിസും വിശദീകരിക്കുന്നു. സ്ഥിതിഗതികൾക്കു മാറ്റം വരുത്താൻ ഒന്നും ചെയ്യാനാകില്ല എന്നാണു ഭൂരിഭാഗം യുവാക്കളും കരുതുന്നത്‌. എങ്കിലും, “മാതാപിതാക്കൾ കുട്ടികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും കൗമാരപ്രായക്കാർക്കു വിരസത തോന്നാതിരിക്കുകയും ചെയ്യുന്നപക്ഷം, യുവജനങ്ങൾക്ക്‌ ഇടയിലെ നശീകരണ പ്രവണത നിയന്ത്രിക്കാൻ സാധിക്കുമെന്നു യുവജനങ്ങളിൽ മൂന്നിലൊന്നു വിചാരിക്കുന്നു” എന്ന്‌ ആ എഴുത്തുകാർ റിപ്പോർട്ടു ചെയ്‌തു. യുവജനങ്ങളെ തിരക്കുള്ളവരാക്കി നിർത്തുന്നതും മാതാപിതാക്കൾ മെച്ചപ്പെട്ട വിധത്തിൽ അവരെ നിയന്ത്രിക്കുന്നതും നശീകരണ പ്രവണത കുറയ്‌ക്കാൻ സഹായിക്കുമെങ്കിലും, അത്‌ മൂല കാരണങ്ങൾ തുടച്ചുനീക്കാൻ സഹായിക്കുമോ?

ഒറ്റയ്‌ക്ക്‌ ആയിരിക്കുമ്പോൾ, മിക്ക കുട്ടികളും പ്രശ്‌നക്കാർ അല്ല. എന്നാൽ, ഒരു കൂട്ടത്തിൽ അല്ലെങ്കിൽ ഒന്നിലധികം പേരോടൊപ്പം ആയിരിക്കുമ്പോൾ അവർ വിഡ്‌ഢിത്തമോ വഷളത്തമോ പ്രവർത്തിച്ചുകൊണ്ടു ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചേക്കാം. നെൽസന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്‌. മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ട അവൻ നശീകരണ പ്രവർത്തനത്തിലൂടെ മിക്കപ്പോഴും കോപവും അതൃപ്‌തിയും പ്രകടിപ്പിക്കുമായിരുന്നു. ഇനി ഴൂസിന്റെ കാര്യമെടുക്കാം. ഭൂപരിഷ്‌കരണത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും കുറിച്ചു കത്തോലിക്കാ പള്ളിയിൽ കേട്ട പ്രസംഗത്താൽ ഉത്തേജിതനായി താനും സമരത്തിൽ പങ്കെടുക്കണം എന്നും പ്രതിഷേധം രേഖപ്പെടുത്താനായി നശീകരണ പ്രവർത്തനം സംഘടിപ്പിക്കണം എന്നും അവനു തോന്നി. എന്നാൽ, നെൽസനും ഴൂസും കലാപങ്ങളെയോ അക്രമ പ്രവർത്തനങ്ങളെയോ അപേക്ഷിച്ച്‌ അങ്ങേയറ്റം മെച്ചപ്പെട്ട ഒരു സംഗതി കണ്ടെത്തി.

നശീകരണ പ്രവണതയുടെ ചില ശക്തമായ കാരണങ്ങൾ

ചില യുവാക്കൾ നശീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നു നമുക്ക്‌ കുറെക്കൂടി അടുത്തു പരിശോധിക്കാം. മിക്ക യുവാക്കളും ആശയക്കുഴപ്പത്തിലാണ്‌. അവർ, “കിറുക്കന്മാർ നിറഞ്ഞ, സങ്കീർണമായ, ഭ്രാന്തമായ ഇടമെന്ന്‌ ലോകത്തെ വർണിക്കുന്നു.” അങ്ങനെയൊക്കെ ആണെങ്കിലും ചിലരുടെ ധാരണയ്‌ക്കു വിരുദ്ധമായി ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “കൗമാരപ്രായക്കാർ തങ്ങളുടെ ജീവിതത്തിൽ മാർഗദർശനത്തിനായി കാംക്ഷിക്കുന്നു. അവർ മുതിർന്നവരെക്കാൾ ലോകത്തെ കുറിച്ചു ചിന്തയുള്ളവരാണ്‌.” നശീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു യുവാവ്‌ അറിഞ്ഞോ അറിയാതെയോ അത്തരം പ്രവർത്തനത്തിലൂടെ, തന്റെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന നിരാശകൾ, പരിഹരിക്കാതെ കിടക്കുന്ന പ്രശ്‌നങ്ങൾ, അല്ലെങ്കിൽ നിറവേറ്റപ്പെടാത്ത ആവശ്യങ്ങൾ എന്നിവ പ്രകടമാക്കുകയാകും. തുടക്കത്തിൽ പരാമർശിച്ച പഠനം അനുസരിച്ച്‌, “അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത ആരും—നശീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവർ പോലും—അതിനെ അനുകൂലിച്ചു പറയുകയോ ന്യായീകരിക്കുകയോ ചെയ്‌തില്ല.”

ഒരു കുട്ടി പൊതുവെ വിരളമായേ വിലമതിപ്പോ പ്രോത്സാഹനമോ കലർന്ന വാക്കു കേൾക്കാറുള്ളൂ. വിദ്യാഭ്യാസത്തിന്‌ അമിത പ്രാധാന്യം നൽകപ്പെടുന്നതിനാലും മിക്ക ജോലികൾക്കും ഉന്നത വിദ്യാഭ്യാസമോ ടെക്‌നിക്കൽ വൈദഗ്‌ധ്യമോ ആവശ്യം ആയിരിക്കുന്നതിനാലും കുട്ടികൾ ആശങ്കാകുലർ ആയേക്കാം. കൂടാതെ, മാതാപിതാക്കളോ അധ്യാപകരോ സമപ്രായക്കാരോ അവരെ നിശിതമായി വിമർശിക്കുകയും പ്രാപ്‌തിയിൽ അധികം അവരിൽ നിന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തേക്കാം. അവരുടെ വ്യക്തിത്വത്തിനല്ല നേട്ടങ്ങൾക്കാണ്‌ അവർ അംഗീകാരം നൽകുന്നത്‌. തങ്ങളുടെ നേട്ടങ്ങളിൽ സംതൃപ്‌തർ അല്ലാത്തതുകൊണ്ടാണ്‌ അനേകരും മത്സരിക്കുകയോ നശീകരണ പ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യുന്നത്‌. മാതാപിതാക്കളുടെ സ്‌നേഹവും ശ്രദ്ധയും അത്തരം സമ്മർദത്തിന്‌ അയവു വരുത്തുകയില്ലേ?

മതിലുകളിൽ കുത്തിവരയ്‌ക്കുന്ന പ്രവണതയും മറ്റു യുവജന ദുഷ്‌കൃത്യങ്ങളും നിയന്ത്രിക്കുന്നതിൽ നിന്നു ചിലയിടങ്ങളിൽ അധികൃതർ പിന്മാറി നിൽക്കുന്നതായി കാണപ്പെടുന്നതിനാൽ, നശീകരണ പ്രവണതയെ കുറിച്ച്‌ ഉത്‌കണ്‌ഠയുള്ളവർ അതു നിയന്ത്രിക്കുന്നതിനു പൊതുവെ അധ്യാപകരിലേക്കും സ്‌കൂൾ അധികൃതരിലേക്കും നോക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. നിയമം നടപ്പാക്കുന്നതിനെ കുറിച്ച്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “നശീകരണ പ്രവണതയുള്ളവരെ പിഴ ചുമത്തിക്കൊണ്ടോ തടവിലാക്കിക്കൊണ്ടോ ശിക്ഷിക്കാനാകും. ചില രാജ്യങ്ങളിൽ, കുട്ടികളുടെ നശീകരണ പ്രവണതയ്‌ക്കു മാതാപിതാക്കളെ ഉത്തരവാദികളാക്കുന്ന നിയമങ്ങൾ ഉണ്ട്‌. എങ്കിലും, മിക്ക നശീകരണ പ്രവർത്തനങ്ങൾക്കും ശിക്ഷ ലഭിക്കാറില്ല. അത്തരം കേസുകളിൽ നിയമം നടപ്പിലാക്കുന്നതു ദുഷ്‌കരമാണ്‌. മാത്രമല്ല, മിക്കപ്പോഴും അത്തരം പ്രവർത്തനങ്ങൾ കൊണ്ടുണ്ടാകുന്ന നഷ്ടം നിയമ നടപടികൾ സ്വീകരിക്കാൻ പോന്നത്ര ഗൗരവാവഹമല്ലതാനും.” ഒരു റിപ്പോർട്ട്‌ കാണിക്കുന്ന പ്രകാരം, കുറ്റക്കാരിൽ 3 ശതമാനം മാത്രമേ ഇന്നോളം അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളൂ.

യുവജന ദുഷ്‌കൃത്യത്തിന്റെ മൂലകാരണം നിർമാർജനം ചെയ്യാനുള്ള ഉത്തമ മാർഗം കുട്ടികളെ ശരിയായ രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതാണ്‌ എന്നതിനോടു നിങ്ങളും യോജിച്ചേക്കാം. കുടുംബജീവിതം ശിഥിലമാകുമ്പോൾ അതു സമൂഹത്തിനു ദോഷം ചെയ്യുന്നു. യുവജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ചിലതിനു കാരണം, “മാതാപിതാക്കളുടെ മേൽനോട്ടക്കുറവ്‌, ചട്ടങ്ങളുടെയും ആശയവിനിമിയത്തിന്റെയും അഭാവം, അവഗണന, ഉദാസീനത, വിരക്തി” എന്നിവയാണ്‌ എന്നു ബ്രസീലിലെ സാവൊ പൗലോ സർവകലാശാലയിലെ പ്രൊഫസർ ഏയ്‌ന ലൂയിസാ വിയേറ ദി മാറ്റോസ്‌ അഭിപ്രായപ്പെടുന്നു.

തീർച്ചയായും, യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തി കണ്ടിരിക്കുന്നതു നമ്മുടെ കാലത്താണ്‌: “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്‌നേഹം തണുത്തുപോകും.” (മത്തായി 24:12) കൂടാതെ, 2 തിമൊഥെയൊസ്‌ 3:1-5-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ സത്യത ആർക്കു നിരാകരിക്കാനാകും? പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായിരിക്കും.’ അത്തരം സ്വഭാവക്കാരുടെ ഇടയിൽ വസിക്കുന്നതുതന്നെ ദുഷ്‌കൃത്യത്തിനു സംഭാവന ചെയ്യും. എങ്കിലും നാം തളർന്നു പിന്മാറേണ്ടതില്ല. നശീകരണ പ്രവണ ഇല്ലായ്‌മ ചെയ്യുന്നതിൽ സമൂഹം പൊതുവെ പരാജയപ്പെട്ടിരിക്കുന്നെങ്കിലും തങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്തുന്നതിൽ വിജയിച്ചിട്ടുള്ള വ്യക്തികളെ നമുക്കു കണ്ടെത്താനാകും. അവർ മേലാൽ അനാദരവു കാട്ടുന്നവരോ കരുതൽ ഇല്ലാത്തവരോ അല്ല. നശീകരണ പ്രവണതയെ മറികടക്കാൻ അവർക്കു സാധിച്ചു.

യുവജനങ്ങൾക്കുള്ള ഉത്തമ മാർഗനിർദേശം

വ്യക്തിത്വത്തിനു മാറ്റം വരുത്താൻ നശീകരണ പ്രവണതയുള്ളവരെയും മറ്റുള്ളവരെയും സഹായിച്ചിരിക്കുന്നത്‌ എന്താണ്‌? ശ്രേഷ്‌ഠവും കാലോചിതവുമായ മാർഗനിർദേശം ബൈബിൾ പ്രദാനം ചെയ്യുന്നു എന്നതു വിദ്യാഭ്യാസ വിചക്ഷണർക്കും മാതാപിതാക്കൾക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാം. അതു പിൻപറ്റിയതു നിമിത്തം മുമ്പു നശീകരണ പ്രവണത കാട്ടിയിരുന്നവർ ദൈവത്തിന്റെ പിൻവരുന്ന നിയമം അനുസരിക്കാൻ പ്രേരിതരായിരിക്കുന്നു: “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു.” (പുറപ്പാടു 23:2) അനേകരും ദൈവവചനത്തിലെ സത്യത്തിലേക്ക്‌ ആകർഷിക്കപ്പെട്ടിരിക്കുന്നു. കാരണം, മുമ്പ്‌ ഒരിക്കലും വിശ്വാസങ്ങളോടും ഉപദേശങ്ങളോടും ഉള്ള ബന്ധത്തിൽ മനസ്സിലാക്കാഞ്ഞ സംഗതികൾ അവർ മനസ്സിലാക്കി. ആ കാര്യങ്ങൾ അവരെ മെച്ചമായി സ്വാധീനിച്ചിരിക്കുന്നു. സാവൊ പൗലോയിൽ നിന്നുള്ള ഴൂസ്‌ എന്ന യുവാവിന്റെ അനുഭവം പരിചിന്തിക്കാം. ആരാധനയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കണം എന്ന്‌ അവൻ ചെറുപ്പം മുതലേ വിശ്വസിച്ചുപോന്നു. ദൈവത്തിന്‌ യഹോവ എന്ന ഒരു നാമമുണ്ടെന്നും അവൻ ആരാധനയിൽ വിഗ്രഹങ്ങൾ അനുവദിക്കുന്നില്ലെന്നും മനസ്സിലാക്കിയപ്പോൾ ഴൂസ്‌ ദൈവത്തിനു പ്രസാദകരമായ മാറ്റങ്ങൾ വരുത്തി.—പുറപ്പാടു 20:4, 5; സങ്കീർത്തനം 83:18; 1 യോഹന്നാൻ 5:21; വെളിപ്പാടു 4:11.

ഇനി നെൽസന്റെ കാര്യമെടുക്കാം. മുഷ്‌കര സംഘത്തിന്റെ അക്രമാസക്ത പ്രവർത്തനങ്ങളും അടിപിടിയും പോലുള്ള നിരാശാജനകമായ അനുഭവങ്ങൾ ഒന്നിനുപുറകെ ഒന്നായി തന്നെ വരിഞ്ഞുമുറുക്കാൻ അനുവദിക്കുന്നതിനു പകരം, അവൻ ഭാവിയെ സംബന്ധിച്ചുള്ള യഥാർഥ പ്രത്യാശ കണ്ടെത്തി. അത്‌ അവന്‌ വളരെയധികം ആശ്വാസം പ്രദാനം ചെയ്‌തു. “ഇന്നു ഞാൻ മോശമായ സഹവാസവും മയക്കു മരുന്ന്‌ ഉപയോഗവും നിമിത്തം പുറന്തള്ളപ്പെടേണ്ട സ്ഥിതിയിലല്ല. പകരം, ഞാനിപ്പോൾ കുടുംബത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിയാണ്‌. എന്റെ ജ്യേഷ്‌ഠന്മാരെ ബുദ്ധിയുപദേശിക്കാൻ പോലും മിക്കപ്പോഴും പിതാവ്‌ എന്നോടു പറയാറുണ്ട്‌. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ സന്തോഷം എന്താണെന്നു ഞാൻ അനുഭവിച്ച്‌ അറിഞ്ഞു. കാരണം, ഇപ്പോൾ എനിക്കു ജീവിതത്തിൽ ഒരു ഉദ്ദേശ്യമുണ്ട്‌.” നഗരപ്രദേശത്തെ അക്രമാസക്തമായ ചുറ്റുപാടിൽ ജീവിച്ചു വന്ന മാർക്കൂയെ സംബന്ധിച്ചിടത്തോളം ദൈവരാജ്യം ഈ ഭൂമിയെ ഒരു പറുദീസ ആക്കിത്തീർക്കും എന്ന അറിവു തികച്ചും ഹൃദയോഷ്‌മളം ആയിരുന്നു.—വെളിപ്പാടു 21:3, 4.

ഒരു മുൻ മുഷ്‌കര സംഘാംഗവും തെരുവു ഗുണ്ടയും നശീകരണ പ്രകൃതക്കാരനും ആയിരുന്ന വാൾട്ടറുടെ കാര്യം പരിചിന്തിക്കുക. അനാഥൻ ആയിരുന്ന അവന്റെ ബാല്യകാലം കയ്‌പേറിയത്‌ ആയിരുന്നു. എങ്കിലും, അഴിമതി നിറഞ്ഞ ഈ ദുഷ്ടവ്യവസ്ഥിതിയിൽ ദൈവത്തിന്‌ ഒരു ജനം ഉണ്ട്‌ എന്നതു വാൾട്ടറിൽ മതിപ്പുളവാക്കി. അവർ, ജീവിതത്തിൽ ദൈവവചനം ആത്മാർഥമായി ബാധകമാക്കാൻ ശ്രമിക്കുന്നതോടൊപ്പം അനുകമ്പയും പരിഗണനയും ദയയും പ്രകടമാക്കുന്നു. വാൾട്ടർ വിശദീകരിക്കുന്നു: “യേശു വാഗ്‌ദാനം ചെയ്‌തപ്രകാരം, ഇപ്പോൾ എനിക്ക്‌ ‘സഹോദരന്മാരും സഹോദരികളും അമ്മമാരും അപ്പന്മാരും’ ഉള്ള ഒരു വലിയ കുടുംബം ഉണ്ട്‌. ഭാവിയെ കുറിച്ചു പറഞ്ഞാൽ, ദൈവത്തിന്റെ നീതിനിഷ്‌ഠമായ ഗവൺമെന്റിൻ കീഴിൽ ആളുകൾ സന്തോഷത്തിലും ഐക്യത്തിലും ജീവിക്കുന്ന കാലത്തിനായി ഞാൻ കാത്തിരിക്കുന്നു.—മർക്കൊസ്‌ 10:29, 30; സങ്കീർത്തനം 37:10, 11, 29.

പ്രതിഷേധത്തെക്കാൾ മെച്ചപ്പെട്ട ഒന്ന്‌

സഹ മനുഷ്യരോടു പരിഗണനയും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനു പുറമേ, ഈ മുൻ നാശകാരികൾ “ദോഷത്തെ വെറു”ക്കാനും പഠിച്ചിരിക്കുന്നു. (സങ്കീർത്തനം 97:10; മത്തായി 7:12) നിങ്ങളെ സംബന്ധിച്ചോ? വ്യാപകമായ നശീകരണ പ്രവർത്തനങ്ങൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരാളാണ്‌ നിങ്ങൾ എങ്കിൽ പോലും ദൈവവചനത്തിന്റെ പഠനം, കരുതലും സ്‌നേഹവുമുള്ള പിതാവായ യഹോവയാം ദൈവത്തോടുള്ള ഒരു ബന്ധത്തിലേക്കു നിങ്ങളെ കൊണ്ടുവരും. (1 പത്രൊസ്‌ 5:6, 7) നിങ്ങളുടെ വ്യക്തിപരമായ ബലഹീതകളും ദാരിദ്ര്യവും ഗണ്യമാക്കാതെ, ആത്മീയമായി വളരുന്നതിനു നിങ്ങളെ സഹായിക്കാൻ ദൈവത്തിനു സാധിക്കും. അത്‌ അതിൽത്തന്നെ മഹത്തായ ഒരു അനുഭവമാണ്‌!

ബൈബിൾ സത്യം പഠിക്കാൻ എല്ലാ തരത്തിലുമുള്ള ആളുകൾക്കും ഒരു അവസരം ലഭിക്കണമെന്ന്‌ യഹോവയും അവന്റെ പുത്രനായ യേശുക്രിസ്‌തുവും ആഗ്രഹിക്കുന്നു. ദൈവവചനത്തിന്‌ ഇപ്പോൾ, നശീകരണ പ്രവണതയുള്ളവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ മാത്രമല്ല സാധിക്കുന്നത്‌. ദിവ്യ തത്ത്വങ്ങൾ ബാധകമാക്കുന്ന കാര്യത്തിൽ കൂടുതലായ പുരോഗതി കൈവരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനും ദൈവവചനത്തിനു സാധിക്കും. തത്‌ഫലമായി, അവർ ശുദ്ധിയുടെയും സത്‌പെരുമറ്റത്തിന്റെയും കാര്യത്തിൽ പേരുകേട്ട ഒരു അന്താരാഷ്‌ട്ര സഹോദരവർഗത്തിന്റെ—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഭയുടെ—ഭാഗമായിത്തീരുന്നു. എഫെസ്യർ 4:24-നു ചേർച്ചയിൽ, ഈ ആത്മാർഥ ക്രിസ്‌ത്യാനികൾ “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരി”ക്കുന്നു. പെട്ടെന്നുതന്നെ ലോകം അത്തരം ആളുകളെ കൊണ്ടു നിറയും. കാരണം, അതിജീവിച്ച്‌ എന്നേക്കും ജീവിക്കുന്നവർ അവർ മാത്രമായിരിക്കും.—ലൂക്കൊസ്‌ 23:43 താരതമ്യം ചെയ്യുക.

നശീകരണ പ്രവണത ഇല്ലാത്ത ഒരു പുതിയ ലോകം സാധ്യം

നശീകരണ പ്രവണത വാസ്‌തവമായും ഇല്ലാതാക്കാനാകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ സുപ്രധാനമായ ആ മാറ്റം എങ്ങനെ സാധ്യമാകും? ദൈവരാജ്യം ഉടൻതന്നെ ഈ ദുഷ്ടവ്യവസ്ഥിതിയെ തുടച്ചുനീക്കും. ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിയമത്തിന്റെ ഏതു മനഃപൂർവ ലംഘനത്തിന്റെയും ഉത്തരവാദികൾ ഭൂവാസികൾ ആയിരിക്കും. (യെശയ്യാവു 24:5, 6 താരതമ്യം ചെയ്യുക.) “അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകു”മ്പോൾ നീതി സ്‌നേഹികൾ രക്ഷിക്കപ്പെടും. “യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.”—സങ്കീർത്തനം 37:38-40.

നശീകരണ പ്രവണതയുടെ വേരുകൾ പൂർണമായി പിഴുതെറിയപ്പെടും. ഒപ്പം, എല്ലാവിധ കുറ്റകൃത്യവും അടിച്ചമർത്തലും യാതനയും ദുഷ്ടതയും നീക്കപ്പെടും. അതേസമയം, സമാധാനവും യഥാർഥ നീതിയും ശാന്തിയും സുരക്ഷിതത്വവും പുതിയ ലോകത്തിന്റെ സവിശേഷതകൾ ആയിരിക്കും. അക്ഷരീയമായി എന്തു സംഭവിക്കും എന്നു യെശയ്യാവു 32:18 വർണിക്കുന്നു: “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” അതേ, അന്യോന്യം സ്‌നേഹവും പരിഗണനയും കാണിക്കുന്ന ആളുകൾ വസിക്കുന്ന മനോഹരമായ ഒരു സ്ഥലമായിരിക്കും ആഗോള പറുദീസ.

മുൻ നശീകരണ പ്രവണതക്കാർ ഇപ്പോൾ മറ്റു ദശലക്ഷങ്ങളോടൊപ്പം യഹോവയാം ദൈവവുമായി ഒരു ഉറ്റ ബന്ധം ആസ്വദിക്കുകയാണ്‌. അവർക്കു മേലാൽ നശീകരണത്തിൽ യാതൊരു പങ്കുമില്ല. ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവനിലേക്കു പ്രവേശിക്കുന്നതിനു നിങ്ങളെ നയിക്കാൻ ദൈവവചനത്തെ നിങ്ങൾ അനുവദിക്കുമോ? യഹോവയുടെ പിൻവരുന്ന പ്രഖ്യാപനം രേഖപ്പെടുത്തിയ, പുരാതന സങ്കീർത്തനക്കാരന്റെ മാതൃക നിങ്ങൾക്കു പിൻപറ്റരുതോ: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”—സങ്കീർത്തനം 32:8.

[7-ാം പേജിലെ ചിത്രം]

മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേഹവും യുവജനങ്ങൾക്കു സംരക്ഷണമേകുന്നു