വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ

ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ

ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ

“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”—മത്തായി 4:4.

1. മക്കളെ യഹോവയുടെ വഴികൾ പഠിപ്പിക്കാനുള്ള കുടുംബത്തലവന്മാരുടെ ഉത്തരവാദിത്വത്തെ കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

 മക്കളെ പഠിപ്പിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച്‌ കുടുംബത്തലവന്മാരെ യഹോവയാം ദൈവം കൂടെക്കൂടെ ഓർമിപ്പിച്ചിരുന്നു. അത്തരം പ്രബോധനം, വർത്തമാനകാല ജീവിതത്തിനായി കുട്ടികളെ സജ്ജരാക്കാനും ഭാവി ജീവിതത്തിനായി അവരെ ഒരുക്കാനും സഹായിക്കുമായിരുന്നു. “യഹോവയുടെ വഴിയിൽ നടപ്പാൻ” തന്റെ കുടുംബത്തെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ദൈവത്തിന്റെ പ്രതിനിധിയായ ഒരു ദൂതൻ അബ്രാഹാമിനു വ്യക്തമാക്കിക്കൊടുത്തു. (ഉല്‌പത്തി 18:19) ദൈവം ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിക്കുകയും ഹോരേബിലെ സീനായി മലയിൽ വെച്ച്‌ അവർക്കു തന്റെ ന്യായപ്രമാണം നൽകുകയും ചെയ്‌തത്‌ എങ്ങനെയെന്ന്‌ തങ്ങളുടെ മക്കളോടു വിശദീകരിക്കാൻ ഇസ്രായേല്യ മാതാപിതാക്കളോടു പറയപ്പെട്ടു. (പുറപ്പാടു 13:8, 9; ആവർത്തനപുസ്‌തകം 4:9, 10; 11:18-21) “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരാൻ ക്രിസ്‌തീയ കുടുംബത്തലവന്മാർ ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 6:4) മാതാപിതാക്കളിൽ ഒരാൾ മാത്രമേ യഹോവയെ സേവിക്കുന്നുള്ളൂ എങ്കിൽ പോലും, മക്കളെ യഹോവയുടെ വഴികൾ പഠിപ്പിക്കാൻ ആ വ്യക്തി ശ്രമിക്കണം.—2 തിമൊഥെയൊസ്‌ 1:5; 3:14, 15.

2. കുട്ടികൾ ഇല്ലെങ്കിൽ കുടുംബ അധ്യയനം ആവശ്യമുണ്ടോ? വിശദീകരിക്കുക.

2 കുടുംബം ഒത്തൊരുമിച്ചു ദൈവവചനം പഠിക്കുന്നത്‌ കുട്ടികളുള്ള കുടുംബങ്ങൾ മാത്രം ചെയ്യേണ്ടതാണെന്ന്‌ ഇതിനർഥമില്ല. കുട്ടികൾ ഇല്ലെങ്കിൽ പോലും ഭാര്യാഭർത്താക്കന്മാർക്ക്‌ കുടുംബ അധ്യയനം ഉണ്ടെങ്കിൽ, അത്‌ ആത്മീയ കാര്യങ്ങളോട്‌ അവർക്ക്‌ ആഴമായ വിലമതിപ്പുണ്ടെന്നു പ്രകടമാക്കുന്നു.—എഫെസ്യർ 5:25, 26.

3. കുടുംബ അധ്യയനം പതിവായി നടത്തുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 ഏറ്റവും പ്രയോജനം ലഭിക്കുന്നതിന്‌, പ്രബോധനം പതിവായി നൽകേണ്ടതുണ്ട്‌. അത്‌ മരുഭൂമിയിൽ വെച്ച്‌ യഹോവ ഇസ്രായേല്യരെ പഠിപ്പിച്ച പാഠവുമായി പൊരുത്തത്തിലാണ്‌: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവർത്തനപുസ്‌തകം 8:3) കുടുംബത്തിലെ സാഹചര്യങ്ങൾക്ക്‌ അനുസൃതമായി, ചില കുടുംബങ്ങൾ പ്രതിവാര അധ്യയനം ക്രമീകരിച്ചേക്കാം. മറ്റു ചിലർക്കാണെങ്കിൽ എല്ലാ ദിവസവും ചെറിയ അധ്യയന സെഷനുകൾ ഉണ്ടായിരുന്നേക്കാം. നിങ്ങൾ ഏതു ക്രമീകരണം തിരഞ്ഞെടുത്താലും, അവസരം ഒത്തുകിട്ടിയാൽ പഠിക്കാം എന്ന മനോഭാവം ഒരിക്കലും കൈക്കൊള്ളരുത്‌. അതിനായി ‘സമയം വിലയ്‌ക്കു വാങ്ങുക.’ ആ സമയത്തിനു നൽകുന്ന വില ഒരു ഉറപ്പുള്ള നിക്ഷേപമാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവനാണ്‌ അപകടത്തിലായിരിക്കുന്നത്‌.—എഫെസ്യർ 5:15-17; ഫിലിപ്പിയർ 3:16, NW.

മനസ്സിൽ പിടിക്കേണ്ട ലക്ഷ്യങ്ങൾ

4, 5. (എ) മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ ഏതു പ്രധാന ലക്ഷ്യമാണ്‌ മോശെ മുഖാന്തരം യഹോവ മാതാപിതാക്കളുടെ മുന്നിൽ വെച്ചത്‌? (ബി) ഇന്ന്‌ അതിൽ എന്ത്‌ ഉൾപ്പെടുന്നു?

4 കുടുംബ അധ്യയനം നടത്തുമ്പോൾ നിങ്ങളുടെ മനസ്സിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ അത്‌ ഏറ്റവും അധികം പ്രയോജനം ചെയ്യും. അവയിൽ ഏതാനും ചിലതു പരിചിന്തിക്കുക.

5 ഓരോ അധ്യയനത്തിലും യഹോവയാം ദൈവത്തോടുള്ള സ്‌നേഹം വളർത്തിയെടുക്കാൻ ശ്രമിക്കുക. വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ്‌ ഇസ്രായേല്യർ മോവാബ്‌ സമഭൂമിയിൽ സമ്മേളിച്ചിരുന്നപ്പോൾ ഒരു പ്രത്യേക കൽപ്പനയിൽ മോശെ അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട്‌ യേശുക്രിസ്‌തു അതിനെ “ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന” എന്നു വിളിച്ചു. അത്‌ എന്തായിരുന്നു? “നിന്റെ ദൈവമായ യഹോവയെ നീ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്‌നേഹിക്കേണം.” (മത്തായി 22:36, 37, NW; ആവർത്തനപുസ്‌തകം 6:5) ആ കൽപ്പന സ്വന്തം ഹൃദയങ്ങളിൽ പതിപ്പിക്കാനും തങ്ങളുടെ മക്കളെ പഠിപ്പിക്കാനും മോശെ ഇസ്രായേല്യരെ ഉദ്‌ബോധിപ്പിച്ചു. അതിന്‌, അത്‌ ആവർത്തിച്ചു പറയുന്നതും യഹോവയെ സ്‌നേഹിക്കുന്നതിനുള്ള കാരണങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതും അത്തരം സ്‌നേഹം പ്രകടിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തിയേക്കാവുന്ന മനോഭാവങ്ങളെയും നടത്തയെയും കൈകാര്യം ചെയ്യുന്നതും സ്വന്തം ജീവിതത്തിൽ യഹോവയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു കാണിക്കുന്നതും ആവശ്യമായിരുന്നു. നമ്മുടെ മക്കൾക്കും അത്തരം പ്രബോധനം ആവശ്യമാണോ? ഉവ്വ്‌! ‘ഹൃദയങ്ങളെ പരിച്ഛേദന’ ചെയ്യാൻ അതായത്‌, ദൈവത്തോടുള്ള സ്‌നേഹത്തിനു വിലങ്ങുതടി ആയേക്കാവുന്ന എന്തും നീക്കം ചെയ്യാൻ അവർക്കും സഹായം ആവശ്യമാണ്‌. (ആവർത്തനപുസ്‌തകം 10:12, 16; യിരെമ്യാവു 4:4) ലോകം വെച്ചുനീട്ടുന്ന കാര്യങ്ങൾക്കും ലൗകിക പ്രവർത്തനങ്ങളിൽ ആഴമായി ഉൾപ്പെടാനുള്ള അവസരങ്ങൾക്കും വേണ്ടിയുള്ള ആഗ്രഹം ആ വിലങ്ങുതടികളിൽ പെട്ടേക്കാം. (1 യോഹന്നാൻ 2:15, 16) യഹോവയോടുള്ള സ്‌നേഹം, സജീവവും പ്രകടവും നമ്മുടെ സ്വർഗീയ പിതാവിനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതും ആയിരിക്കണം. (1 യോഹന്നാൻ 5:3) നിങ്ങളുടെ കുടുംബ അധ്യയനത്തിനു ദീർഘകാല പ്രയോജനങ്ങൾ ഉണ്ടായിരിക്കണമെങ്കിൽ, ഓരോ അധ്യയനവും ഈ സ്‌നേഹത്തെ ബലിഷ്‌ഠമാക്കുന്ന വിധത്തിൽ നടത്തേണ്ടതുണ്ട്‌.

6. (എ) സൂക്ഷ്‌മ പരിജ്ഞാനം പ്രദാനം ചെയ്യുന്നതിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌? (ബി) തിരുവെഴുത്തുകൾ സൂക്ഷ്‌മ പരിജ്ഞാനത്തിന്റെ പ്രാധാന്യത്തിന്‌ ഊന്നൽ നൽകുന്നത്‌ എങ്ങനെ?

6 ദൈവത്തിന്റെ വ്യവസ്ഥകൾ സംബന്ധിച്ച്‌ സൂക്ഷ്‌മ പരിജ്ഞാനം പ്രദാനം ചെയ്യുക. അതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ഒരു മാസികയിൽനിന്നോ പുസ്‌തകത്തിൽനിന്നോ ഒരു ഉത്തരം വായിക്കുന്നതിലുമധികം അതിൽ ഉൾപ്പെടുന്നു. പ്രധാന വാക്കുകളും മുഖ്യ ആശയങ്ങളും വ്യക്തമായി ഗ്രഹിച്ചിരിക്കുന്നു എന്ന്‌ ഉറപ്പു വരുത്തുന്നതിന്‌, ചർച്ചയാണ്‌ സാധാരണഗതിയിൽ ആവശ്യം. പുതിയ വ്യക്തിത്വം ധരിക്കാനും ജീവിത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തികച്ചും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അങ്ങനെ ദൈവത്തെ യഥാർഥത്തിൽ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനും സൂക്ഷ്‌മ പരിജ്ഞാനം അത്യന്താപേക്ഷിതമാണ്‌.—ഫിലിപ്പിയർ 1:9-11, NW; കൊലൊസ്സ്യർ 1:9, 10; 3:10.

7. (എ) പഠിക്കുന്ന വിഷയങ്ങൾ ബാധകമാക്കാൻ ഏതു ചോദ്യങ്ങൾ ഒരു കുടുംബത്തെ സഹായിച്ചേക്കാം? (ബി) അത്തരമൊരു ലക്ഷ്യം ഉണ്ടായിരിക്കുന്നതിന്റെ മൂല്യം തിരുവെഴുത്തുകൾ ഊന്നിപ്പറയുന്നത്‌ എങ്ങനെ?

7 പഠിച്ചതു ബാധകമാക്കാൻ സഹായിക്കുക. ഈ ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ട്‌ ഓരോ കുടുംബ അധ്യയനത്തിലും ഇപ്രകാരം ചോദിക്കാവുന്നതാണ്‌: ‘ഈ വിഷയം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം? അതനുസരിച്ച്‌ നാം ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നതിൽ എന്തെങ്കിലും മാറ്റം ആവശ്യമാണോ? പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നാം ആഗ്രഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?’ (സദൃശവാക്യങ്ങൾ 2:10-15; 9:10; യെശയ്യാവു 48:17, 18) പഠിച്ച കാര്യങ്ങൾ ബാധകമാക്കുന്നതിന്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നത്‌ കുടുംബാംഗങ്ങളുടെ ആത്മീയ വളർച്ചയിലെ ഒരു സുപ്രധാന ഘടകമാണ്‌.

പഠനോപകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക

8. ബൈബിൾ പഠനത്തിനായി അടിമ വർഗം പ്രദാനം ചെയ്‌തിരിക്കുന്ന ഉപകരണങ്ങൾ ഏവ?

8 പഠനത്തിന്‌ ഉപയോഗിക്കാൻ കഴിയുന്ന ധാരാളം ഉപകരണങ്ങൾ “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്‌തിട്ടുണ്ട്‌. ബൈബിളിനോടൊപ്പം ഉപയോഗിക്കാനുള്ള വീക്ഷാഗോപുരം മാസിക 131 ഭാഷകളിൽ ലഭ്യമാണ്‌. ബൈബിൾ പഠനത്തിനുള്ള പുസ്‌തകങ്ങൾ 153 ഭാഷകളിലും ലഘുപത്രികകൾ 284 ഭാഷകളിലും വീഡിയോ കാസെറ്റുകൾ 41 ഭാഷകളിലും ബൈബിൾ ഗവേഷണത്തിനുള്ള കമ്പ്യൂട്ടർ പ്രോഗ്രാം 9 ഭാഷകളിലും ലഭ്യമാണ്‌!—മത്തായി 24:45-47, NW.

9. കുടുംബ വീക്ഷാഗോപുര അധ്യയനം നടത്തുമ്പോൾ, ഈ ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ ബുദ്ധിയുപദേശം നാം എങ്ങനെ ബാധകമാക്കും?

9 അനേകം കുടുംബങ്ങൾ സഭയിലെ വീക്ഷാഗോപുര അധ്യയനത്തിനു വേണ്ടി തയ്യാറാകാൻ കുടുംബ അധ്യയന വേള വിനിയോഗിക്കുന്നു. അത്‌ എത്ര സഹായകമാണ്‌! ലോകവ്യാപകമായി യഹോവയുടെ ജനത്തെ കെട്ടുപണി ചെയ്യാനുള്ള മുഖ്യ ആത്മീയ ഭക്ഷണം അടങ്ങിയിരിക്കുന്നത്‌ വീക്ഷാഗോപുരത്തിലാണ്‌. ഒരു കുടുംബം എന്ന നിലയിൽ നിങ്ങൾ വീക്ഷാഗോപുരം പഠിക്കുമ്പോൾ, ഖണ്ഡികകൾ വായിച്ച്‌ അച്ചടിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറയുന്നതിലും അധികം ചെയ്യുക. കാര്യങ്ങൾ ഗ്രഹിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക. ഉദ്ധരിച്ചിട്ടില്ലാത്തതും എന്നാൽ പരാമർശിച്ചിരിക്കുന്നതുമായ തിരുവെഴുത്തുകൾ എടുത്തു നോക്കാൻ സമയമെടുക്കുക. പരിചിന്തിച്ചുകൊണ്ടിരിക്കുന്ന ഖണ്ഡികയിൽ പ്രസ്‌താവിച്ചിരിക്കുന്ന കാര്യങ്ങളുമായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച്‌ അഭിപ്രായം പറയാൻ കുടുംബാംഗങ്ങളെ ക്ഷണിക്കുക. അഭിപ്രായങ്ങൾ ഹൃദയത്തിൽനിന്ന്‌ ഉള്ളതാകട്ടെ.—സദൃശവാക്യങ്ങൾ 4:7, 23; പ്രവൃത്തികൾ 17:11.

10. കുട്ടികളെ അധ്യയനത്തിൽ ഉൾപ്പെടുത്താനും അത്‌ അവർക്ക്‌ ആസ്വാദ്യമാക്കാനും എന്തു ചെയ്യാൻ കഴിയും?

10 കുടുംബത്തിൽ കുട്ടികൾ ഉണ്ടെങ്കിൽ, അധ്യയനത്തെ വെറുമൊരു കുടുംബചര്യ മാത്രമായി കാണാതെ, അതിനെ പരിപുഷ്ടിപ്പെടുത്തുന്നതും രസകരവും സന്തോഷകരവുമായ ഒരു അവസരമാക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ സാധിക്കും. ഉചിതമായ വിധത്തിൽ ഓരോരുത്തരെയും അധ്യയനത്തിൽ ഉടനീളം ഉൾപ്പെടുത്താൻ ശ്രമിക്കുക. അങ്ങനെ പഠനവിഷയത്തിൽ ശ്രദ്ധ പിടിച്ചുനിർത്താനാകും. സാധ്യമെങ്കിൽ, ഓരോ കുട്ടിക്കും സ്വന്തമായി ബൈബിളും പഠിക്കാനുള്ള മാസികയും ഉണ്ടായിരിക്കാൻ ക്രമീകരണം ചെയ്യുക. യേശു പ്രകടമാക്കിയ ഊഷ്‌മളത അനുകരിച്ചുകൊണ്ട്‌, നിങ്ങളുടെ കൊച്ചു കുട്ടിയെ അടുത്തിരുത്തി ഒരുപക്ഷേ കൈകൊണ്ടു ചുറ്റിപ്പിടിക്കാവുന്നതാണ്‌. (മർക്കൊസ്‌ 10:13-16 താരതമ്യം ചെയ്യുക.) പഠന ഭാഗത്തുള്ള ഒരു ചിത്രത്തെ കുറിച്ചു വിശദീകരിക്കാൻ കുടുംബത്തലവന്‌ ഒരു കുട്ടിയോടു പറയാവുന്നതാണ്‌. മറ്റൊരു കുട്ടിക്ക്‌ ഒരു വാക്യം വായിക്കാൻ മുന്നമേ നിയമനം കൊടുക്കാവുന്നതാണ്‌. പഠിക്കുന്ന വിഷയം ബാധകമാക്കാൻ കഴിയുന്ന മണ്ഡലങ്ങൾ ഏതൊക്കെയെന്നു പറയാനുള്ള നിയമനം കുറെക്കൂടി മുതിർന്ന ഒരു കുട്ടിക്കു നൽകാവുന്നതാണ്‌.

11. മറ്റ്‌ ഏതു പഠനോപകരണങ്ങൾ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു, അവ ലഭ്യമായിരിക്കുന്നിടത്ത്‌ കുടുംബ അധ്യയനത്തിൽ അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും?

11 ചർച്ചയ്‌ക്കുള്ള ഒരു അടിസ്ഥാനമായി നിങ്ങൾ വീക്ഷാഗോപുരം ഉപയോഗിക്കുന്നുണ്ടായിരിക്കാം. എന്നാൽ, നിരവധി ഭാഷകളിൽ ലഭ്യമായിരിക്കുന്ന മറ്റു പഠനോപകരണങ്ങളുടെ കാര്യം വിസ്‌മരിക്കരുത്‌. ഒരു ബൈബിൾ പ്രയോഗത്തിന്റെ പശ്ചാത്തലമോ വിശദീകരണമോ ആവശ്യമാണെങ്കിൽ, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പുസ്‌തകത്തിൽ അതു കണ്ടേക്കാം. വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌) പരിശോധിക്കുകയോ സൊസൈറ്റി പ്രദാനം ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടർ റിസേർച്ച്‌ പ്രോഗ്രാം ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ മറ്റു ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിച്ചേക്കാം. ഈ ഉപകരണങ്ങൾ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ അവ ഉപയോഗിക്കാൻ പഠിക്കുന്നത്‌ നിങ്ങളുടെ കുടുംബ അധ്യയനത്തിലെ മൂല്യവത്തായ ഒരു ഭാഗം ആയിരിക്കാവുന്നതാണ്‌. കുട്ടികളുടെ താത്‌പര്യം ഉണർത്താനുള്ള ലക്ഷ്യത്തോടെ, സൊസൈറ്റിയുടെ പ്രബോധനാത്മകമായ വീഡിയോകളിൽ ഒന്നിന്റെ കുറച്ചു ഭാഗം കണ്ട ശേഷമോ ഓഡിയോ കാസെറ്റിലുള്ള നാടകത്തിന്റെ ഒരു ഭാഗം കേട്ട ശേഷമോ അതേക്കുറിച്ചു ചർച്ച ചെയ്യാനായി അധ്യയന സമയത്തിന്റെ ഒരു ഭാഗം മാറ്റി വെക്കാവുന്നതാണ്‌. ഈ പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത്‌ നിങ്ങളുടെ കുടുംബ അധ്യയനം മുഴു കുടുംബത്തിനും രസകരവും പ്രയോജനപ്രദവും ആക്കാൻ സഹായിക്കും.

കുടുംബത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുക

12. കുടുംബത്തിലെ അടിയന്തിര ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുടുംബ അധ്യയനത്തിന്‌ ഒരു പങ്കു വഹിക്കാൻ കഴിയുന്നത്‌ എങ്ങനെ?

12 നിങ്ങളുടെ കുടുംബം ഓരോ വാരത്തേക്കുമുള്ള വീക്ഷാഗോപുര ലേഖനം പഠിക്കുന്നുണ്ടായിരിക്കാം. എന്നാൽ, നിങ്ങളുടെ കുടുംബത്തിന്റെ പ്രശ്‌നങ്ങളും വൈകാരിക അവസ്ഥയും സംബന്ധിച്ചു ബോധമുള്ളവർ ആയിരിക്കുക. മാതാവിന്‌ ലൗകിക ജോലി ഇല്ലെങ്കിൽ ദിവസവും കുട്ടികൾ സ്‌കൂളിൽനിന്നു മടങ്ങിയെത്തുമ്പോൾ അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞേക്കും. ചില പ്രശ്‌നങ്ങൾ അപ്പോൾത്തന്നെ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും. എന്നാൽ മറ്റു ചിലവയ്‌ക്ക്‌ കൂടുതൽ ശ്രദ്ധ ആവശ്യമായിരിക്കാം. കുടുംബത്തിലെ അടിയന്തിര ആവശ്യങ്ങൾ അവഗണിച്ചു കളയരുത്‌. (സദൃശവാക്യങ്ങൾ 27:12) സ്‌കൂളിലെ പ്രശ്‌നങ്ങൾ മാത്രമല്ല മറ്റു സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടാം. ഉചിതമായ വിഷയം തിരഞ്ഞെടുക്കുക. എന്തായിരിക്കും പഠിക്കുന്നതെന്നു കുടുംബത്തെ മുന്നമേ അറിയിക്കുക.

13. പട്ടിണിയെ മറികടക്കുന്നതിനെ കുറിച്ചുള്ള കുടുംബ ചർച്ച പ്രയോജനപ്രദം ആയിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

13 ദൃഷ്ടാന്തത്തിന്‌, അനേകം സ്ഥലങ്ങളിൽ ആളുകൾ പട്ടിണിയിലാണ്‌. അതുകൊണ്ട്‌ അതിനെ എങ്ങനെ നേരിടാമെന്നു ചർച്ച ചെയ്യുന്നത്‌ മിക്ക സ്ഥലങ്ങളിലും അത്യാവശ്യമായിരിക്കാം. യഥാർഥ ജീവിത സാഹചര്യങ്ങളെയും ബൈബിൾ തത്ത്വങ്ങളെയും കേന്ദ്രീകരിച്ചുള്ള ഒരു കുടുംബ അധ്യയനം നിങ്ങളുടെ കുടുംബത്തിന്‌ പ്രയോജനപ്രദം ആയിരിക്കുമോ?—സദൃശവാക്യങ്ങൾ 21:5; സഭാപ്രസംഗി 9:11; എബ്രായർ 13:5, 6, 18.

14. അക്രമം, യുദ്ധം, ക്രിസ്‌തീയ നിഷ്‌പക്ഷത എന്നിവ സംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ കുറിച്ചുള്ള കുടുംബ ചർച്ച കാലോചിതം ആക്കിയേക്കാവുന്ന സാഹചര്യങ്ങൾ ഏവ?

14 ചർച്ച ആവശ്യമുള്ള മറ്റൊരു വിഷയം അക്രമം ആണ്‌. നമ്മുടെ എല്ലാവരുടെയും മനസ്സിലും ഹൃദയത്തിലും യഹോവയുടെ വീക്ഷണം ശക്തമായി പതിയണം. (ഉല്‌പത്തി 6:13; സങ്കീർത്തനം 11:5) ഈ വിഷയത്തെ കുറിച്ചുള്ള കുടുംബ അധ്യയനം, സ്‌കൂളിലെ മുട്ടാളത്തരത്തെ എങ്ങനെ നേരിടാം, ആയോധന കല അഭ്യസിക്കേണ്ടതുണ്ടോ, അനുയോജ്യമായ വിനോദപ്രവർത്തനങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദി ആയിരിക്കാവുന്നതാണ്‌. അക്രമാസക്ത സംഘട്ടനങ്ങൾ ഇന്നു സർവസാധാരണം ആയിരിക്കുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളും ആഭ്യന്തര യുദ്ധത്താലോ രാഷ്‌ട്രീയമോ വംശീയമോ ആയ കലാപത്താലോ തെരുവു യുദ്ധത്താലോ കലുഷിതമാണ്‌. ആയതിനാൽ, പരസ്‌പരം പോരടിക്കുന്ന വിഭാഗങ്ങളാൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ ക്രിസ്‌തീയ നടത്ത എങ്ങനെ നിലനിർത്താം എന്നതിനെ കുറിച്ച്‌ നിങ്ങളുടെ കുടുംബത്തിൽ ചർച്ച ചെയ്യേണ്ടത്‌ ആവശ്യമായിരുന്നേക്കാം.—യെശയ്യാവു 2:2-4; യോഹന്നാൻ 17:16, NW.

15. കുട്ടികൾക്ക്‌ ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള പ്രബോധനം നൽകേണ്ടത്‌ എങ്ങനെ?

15 കുട്ടികൾ വളരുന്നത്‌ അനുസരിച്ച്‌, ലൈംഗികതയെയും വിവാഹത്തെയും കുറിച്ച്‌ പ്രായത്തിന്‌ അനുയോജ്യമായ പ്രബോധനം അവർക്ക്‌ ആവശ്യമാണ്‌. ചില സമൂഹങ്ങളിൽ മിക്ക മാതാപിതാക്കളും കുട്ടികളുമായി ഒരിക്കലും ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അപ്പോൾ, അറിവില്ലാത്ത കുട്ടികൾ മറ്റു ചെറുപ്പക്കാരിൽ നിന്ന്‌ വികലമായ വീക്ഷണങ്ങൾ ഉൾക്കൊണ്ടേക്കാം. അത്‌ തിക്ത ഫലങ്ങൾ ഉളവാക്കുകയും ചെയ്‌തേക്കാം. ഇക്കാര്യം സംബന്ധിച്ച്‌ ബൈബിളിലൂടെ വളച്ചുകെട്ടില്ലാത്തതും മാന്യവുമായ ബുദ്ധിയുപദേശം നൽകുന്ന യഹോവയെ അനുകരിക്കുന്നതല്ലേ മെച്ചം? ആത്മാഭിമാനം നിലനിർത്താനും വിപരീത ലിംഗവർഗത്തിൽ പെട്ടവരോട്‌ മാന്യതയോടെ ഇടപെടാനും ദൈവിക ബുദ്ധിയുപദേശം നമ്മുടെ കുട്ടികളെ സഹായിക്കും. (സദൃശവാക്യങ്ങൾ 5:18-20; കൊലൊസ്സ്യർ 3:5; 1 തെസ്സലൊനീക്യർ 4:3-8) ഈ കാര്യം നിങ്ങൾ ഇപ്പോൾത്തന്നെ ചർച്ച ചെയ്‌തിട്ടുണ്ടെങ്കിലും അതു വീണ്ടും ചർച്ച ചെയ്യാൻ മടിക്കരുത്‌. പുതിയ സാഹചര്യങ്ങൾ ഉയർന്നു വരുന്നതിനാൽ ആവർത്തനം മർമപ്രധാനമാണ്‌.

16. (എ) അനേകം കുടുംബങ്ങളിലും എപ്പോഴാണ്‌ കുടുംബ അധ്യയനം നടത്തുന്നത്‌? (ബി) പതിവായി കുടുംബ അധ്യയനം നടത്തുന്നതിന്‌ നിങ്ങൾ തടസ്സങ്ങളെ എങ്ങനെ നേരിട്ടിരിക്കുന്നു?

16 കുടുംബ അധ്യയനം എപ്പോൾ നടത്താൻ കഴിയും? ലോകമെമ്പാടുമുള്ള ബെഥേൽ കുടുംബങ്ങളെ അനുകരിച്ചുകൊണ്ട്‌ അനേകം കുടുംബങ്ങൾ തങ്ങളുടെ കുടുംബ അധ്യയനം തിങ്കളാഴ്‌ച വൈകുന്നേരം നടത്തുന്നു. മറ്റുള്ളവരാകട്ടെ വേറെ സമയം തിരഞ്ഞെടുക്കുന്നു. 9 കുട്ടികൾ ഉൾപ്പെടെ 11 അംഗങ്ങളുള്ള അർജന്റീനയിലെ ഒരു കുടുംബം തങ്ങളുടെ കുടുംബ അധ്യയനത്തിന്‌ എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക്‌ ഉണരുമായിരുന്നു. ഓരോരുത്തരുടെയും ജോലിസമയവും മറ്റും വ്യത്യസ്‌തമായിരുന്നതിനാൽ മറ്റൊരു സമയത്തും അതു നടത്താൻ സാധ്യമല്ലായിരുന്നു. അത്‌ എളുപ്പമായിരുന്നില്ല. എന്നാൽ കുടുംബ അധ്യയനത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലും ഹൃദയത്തിലും പതിയാൻ അത്‌ ഇടയാക്കി. മക്കൾ വളരുന്ന പ്രായത്തിൽ, ഫിലിപ്പീൻസിലെ ഒരു മൂപ്പൻ തന്റെ ഭാര്യയോടും മൂന്നു കുട്ടികളോടും ഒപ്പം പതിവായി കുടുംബ അധ്യയനം നടത്തിയിരുന്നു. മക്കൾക്ക്‌ സത്യം തങ്ങളുടെ സ്വന്തമാക്കാൻ കഴിയേണ്ടതിന്‌ ആ മാതാപിതാക്കൾ വാരംതോറും ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം ബൈബിൾ അധ്യയനം നടത്തിയിരുന്നു. ഐക്യനാടുകളിൽ, ഭർത്താവ്‌ സാക്ഷി അല്ലാത്ത ഒരു സഹോദരി എല്ലാ ദിവസവും രാവിലെ കുട്ടികളെ സ്‌കൂൾ ബസിൽ കയറ്റി വിടാൻ കൂടെ പോകുന്നു. ബസ്‌ കാത്തുനിൽക്കെ അനുയോജ്യമായ ഒരു തിരുവെഴുത്ത്‌ വിഷയം വായിച്ച്‌ ചർച്ച ചെയ്‌തുകൊണ്ട്‌ അവർ ഒരുമിച്ച്‌ ഏകദേശം പത്തു മിനിട്ട്‌ ചെലവിടുന്നു. എന്നിട്ട്‌ കുട്ടികൾ ബസിൽ കയറുന്നതിനു മുമ്പ്‌ ആ മാതാവ്‌ ഹ്രസ്വമായ ഒരു പ്രാർഥന നടത്തുന്നു. കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ഒരു സ്‌ത്രീയുടെ അവിശ്വാസിയായ ഭർത്താവ്‌ കുടുംബത്തെ ഉപേക്ഷിച്ചു പോയി. വിദ്യാഭ്യാസം കുറവായതിനാൽ അധ്യയനത്തിന്‌ അവർ വളരെയേറെ ശ്രമം ചെലുത്തേണ്ടതുണ്ട്‌. തന്റെ മാതാവും അനുജന്മാരും ഉൾപ്പെടുന്ന അധ്യയനത്തിനു നേതൃത്വം നൽകാനായി ഓരോ വാരവും വീടു സന്ദർശിച്ചുകൊണ്ട്‌ അവരുടെ പ്രായപൂർത്തിയായ മകൻ സഹായത്തിനെത്തുന്നു. ഉത്സാഹപൂർവകമായ തയ്യാറാകലിലൂടെ ആ മാതാവ്‌ നല്ലൊരു മാതൃക വെക്കുന്നു. പതിവായ കുടുംബ അധ്യയനത്തിന്‌ തടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും സാഹചര്യം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടോ? പിന്മാറരുത്‌. ബൈബിൾ അധ്യയനം പതിവായി നടത്താനുള്ള നിങ്ങളുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉത്സാഹപൂർവം തേടുക.—മർക്കൊസ്‌ 11:23, 24.

സ്ഥിരോത്സാഹത്തിന്റെ പ്രതിഫലങ്ങൾ

17. (എ) പതിവായ കുടുംബ അധ്യയനം ഉണ്ടായിരിക്കാൻ എന്താണ്‌ ആവശ്യം? (ബി) യഹോവയുടെ വഴികളിലുള്ള പതിവായ കുടുംബ പ്രബോധനത്തിന്റെ മൂല്യത്തെ ഏത്‌ അനുഭവം ദൃഷ്ടാന്തീകരിക്കുന്നു?

17 ആസൂത്രണം ആവശ്യമാണ്‌. സ്ഥിരോത്സാഹവും വേണം. എന്നാൽ പതിവായ കുടുംബ അധ്യയനത്തിലൂടെ ലഭിക്കുന്ന പ്രയോജനങ്ങൾ ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌. (സദൃശവാക്യങ്ങൾ 22:6; 3 യോഹന്നാൻ 4) ജർമനിയിലെ ഫ്രാൻസും ഹിൽഡയും 11 മക്കളെ വളർത്തിക്കൊണ്ടുവന്നു. പിൽക്കാലത്ത്‌ അവരുടെ പുത്രിയായ മാഗ്‌ദാലേന ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക്‌ എന്തെങ്കിലും ആത്മീയ പ്രബോധനം ലഭിക്കാത്ത ഒറ്റ ദിവസം പോലും ഉണ്ടായിരുന്നില്ല എന്നതാണ്‌ ഇന്നു ഞാൻ ഏറ്റവും പ്രധാന സംഗതിയായി കരുതുന്നത്‌.” അഡോൾഫ്‌ ഹിറ്റ്‌ലറിന്റെ ഭരണകാലത്ത്‌ ദേശീയത രൂക്ഷമായിത്തീർന്നപ്പോൾ, പരിശോധനകൾ അടുത്തുവരുന്നതായി മാഗ്‌ദാലേനയുടെ പിതാവ്‌ മനസ്സിലാക്കി. അവയെ നേരിടാൻ തന്റെ കുടുംബത്തെ സജ്ജമാക്കാനായി അദ്ദേഹം ബൈബിൾ ഉപയോഗിച്ചു. പിൽക്കാലത്ത്‌, കുടുംബത്തിലെ ഇളയവർ ദുർഗുണ പരിഹാരപാഠശാലയിൽ ആക്കപ്പെട്ടു. മറ്റുള്ളവരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലും തടങ്കൽപ്പാളയങ്ങളിലും അടച്ചു. ചിലർ വധിക്കപ്പെട്ടു. എന്നിരുന്നാലും അവർ എല്ലാവരും വിശ്വാസത്തിൽ അചഞ്ചലരായി നിലകൊണ്ടു—കടുത്ത പീഡനത്തിന്റെ ആ നാളുകളിൽ മാത്രമല്ല, അതിജീവിച്ചവരുടെ കാര്യത്തിൽ അതിനു ശേഷവും.

18. ഏകാകികളായ മാതാപിതാക്കളുടെ ശ്രമങ്ങൾക്കു പ്രതിഫലം ലഭിച്ചിരിക്കുന്നത്‌ എങ്ങനെ?

18 സമാനമായി, ഏകാകികളോ അവിശ്വാസികളായ ഇണകൾ ഉള്ളവരോ ആയ അനേകം മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കു പതിവായ ബൈബിൾ പ്രബോധനം നൽകിയിട്ടുണ്ട്‌. തന്റെ രണ്ടു കുട്ടികളിൽ യഹോവയോടുള്ള സ്‌നേഹം ഉൾനടാൻ ഇന്ത്യയിലെ ഒരു വിധവ യത്‌നിച്ചു. എന്നാൽ അവരുടെ മകൻ യഹോവയുടെ ജനത്തോടൊത്തുള്ള സഹവാസം നിർത്തിയത്‌ അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. തന്റെ മകനെ പരിശീലിപ്പിച്ചതിൽ സംഭവിച്ചിരിക്കാവുന്ന പിശകുകൾ ക്ഷമിക്കേണമേ എന്ന്‌ അവർ യഹോവയോടു യാചിച്ചു. എന്നാൽ താൻ പഠിച്ച കാര്യങ്ങൾ മകൻ വാസ്‌തവത്തിൽ മറന്നു പോയിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞപ്പോൾ അദ്ദേഹം മടങ്ങിവരുകയും നല്ല ആത്മീയ പുരോഗതി വരുത്തി ഒരു സഭാമൂപ്പൻ ആയിത്തീരുകയും ചെയ്‌തു. ഇപ്പോൾ അദ്ദേഹവും ഭാര്യയും മുഴുസമയ പയനിയർ ശുശ്രൂഷകരായി സേവിക്കുന്നു. കുടുംബ വൃത്തത്തിനുള്ളിൽ പതിവായ ബൈബിൾ പ്രബോധനം നൽകാനുള്ള യഹോവയുടെയും അവന്റെ സംഘടനയുടെയും ബുദ്ധിയുപദേശത്തിനു ശ്രദ്ധ കൊടുത്ത ആ മാതാപിതാക്കളെല്ലാം എത്ര കൃതജ്ഞതയുള്ളവരാണ്‌! നിങ്ങൾ സ്വന്തം കുടുംബത്തിൽ ആ ബുദ്ധിയുപദേശം ബാധകമാക്കുന്നുണ്ടോ?

നിങ്ങൾക്കു വിശദീകരിക്കാമോ?

□ പതിവായ കുടുംബ അധ്യയനം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

□ ഓരോ കുടുംബ അധ്യയന വേളയിലും നമ്മുടെ ലക്ഷ്യങ്ങൾ എന്തായിരിക്കണം?

□ പഠിപ്പിക്കാനുള്ള ഏത്‌ ഉപകരണങ്ങൾ നമുക്കു ലഭ്യമാണ്‌?

□ കുടുംബത്തിന്റെ ആശ്യങ്ങൾക്ക്‌ അനുസൃതമായി അധ്യയനം എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

സുനിശ്ചിത ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത്‌ നിങ്ങളുടെ കുടുംബ അധ്യയനത്തെ മെച്ചപ്പെടുത്തും