വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫ്രാൻസിൽ സാക്ഷികൾ പൊതുജന സമക്ഷം

ഫ്രാൻസിൽ സാക്ഷികൾ പൊതുജന സമക്ഷം

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ഫ്രാൻസിൽ സാക്ഷികൾ പൊതുജന സമക്ഷം

യഹോവയുടെ സാക്ഷികൾ 1999 ജനുവരി 29-ാം തീയതി വെള്ളിയാഴ്‌ച അതിരാവിലെ മുതൽ ആ വാരാന്തം വരെ ഫ്രാൻസിലെ ജനങ്ങളേ, നിങ്ങൾ വഞ്ചിക്കപ്പെടുന്നു! എന്ന പേരിലുള്ള ഒരു ലഘുലേഖയുടെ 1.2 കോടി പ്രതികൾ തെരുവുകളിലും പിന്നീട്‌ വീടുകളിലുമായി ഉത്സാഹത്തോടെ വിതരണം ചെയ്‌തു. എന്തിനായിരുന്നു അത്തരമൊരു പ്രചരണ പരിപാടി?

വെള്ളിയാഴ്‌ച രാവിലെ പാരീസിൽ വെച്ചുനടന്ന ഒരു പത്രസമ്മേളനത്തിൽ ആ പ്രചരണ പരിപാടിക്കുള്ള കാരണം വ്യക്തമാക്കപ്പെട്ടു. സാക്ഷികളുടെ ഒരു വക്താവ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഇന്നു ചെയ്യാനാഗ്രഹിക്കുന്നത്‌, ഞങ്ങൾ ആരാണെന്നു വ്യക്തമാക്കുകയും ഞങ്ങളെ കുറിച്ച്‌ അപകീർത്തിപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ വായടയ്‌ക്കുകയും ചെയ്യുക എന്നതാണ്‌. വിമർശിച്ചുകൊള്ളൂ, അതു സ്വീകരിക്കാൻ ഞങ്ങൾ സന്നദ്ധരാണ്‌. പക്ഷേ, ഞങ്ങളുടെ സത്‌പേരിനു കോട്ടം വരുത്തുന്ന പ്രസ്‌താവനകളും നുണകളും ഇനിയും കേട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്കാവില്ല.”

ഫ്രാൻസിലെ ക്രിസ്‌തീയ മതങ്ങളിൽ മൂന്നാം സ്ഥാനം യഹോവയുടെ സാക്ഷികൾക്കാണ്‌. എങ്കിലും, സാക്ഷികളായ കുട്ടികൾ സ്‌കൂളിൽ അപമാനത്തിനും ദ്രോഹത്തിനും ഇരകളായിട്ടുണ്ട്‌. മതത്തിന്റെ പേരിൽ മുതിർന്നവർക്കു ജോലി നഷ്ടപ്പെടുകയോ ഭീഷണി നേരിടുകയോ ചെയ്‌തിട്ടുണ്ട്‌. അവർക്കു ലഭിച്ചിരുന്ന മതപരമായ സംഭാവനകൾക്ക്‌ 60 ശതമാനം നികുതി ചുമത്തിയിരുന്നു എന്നതു പറഞ്ഞാൽ വിശ്വസിക്കില്ല. പ്രസ്‌തുത പ്രചരണപരിപാടി ഈ വിവേചനത്തെ എങ്ങനെയാണു കൈകാര്യം ചെയ്‌തത്‌?

ആ ലഘുലേഖ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഫ്രാൻസിലെ 2,50,000 വരുന്ന യഹോവയുടെ സാക്ഷികളും അവരുടെ സഹകാരികളും, 1900 മുതൽ ഫ്രാൻസിൽ നിലവിലിരിക്കുന്ന തങ്ങളുടെ ക്രിസ്‌തീയ മതത്തെ, 1995 മുതൽ അപകടകരമായ മതഭേദങ്ങളുമായി അന്യായമായി കൂട്ടിക്കുഴയ്‌ക്കുന്നതിന്‌ എതിരെയും . . . ഇന്നോളം തങ്ങൾക്ക്‌ അനുഭവിക്കേണ്ടി വന്നിരിക്കുന്ന ദ്രോഹത്തിന്‌ എതിരെയും പ്രതിഷേധിക്കുന്നു.” ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾക്കു നേരെ തൊടുത്തുവിട്ട അപകീർത്തിപരമായ ആരോപണങ്ങളും കുപ്രചരണത്തിനായി ഉപജാപകർ അവലംബിച്ച കുത്സിത മാർഗങ്ങളും തുറന്നുകാട്ടപ്പെട്ടു. ആ ലഘുലേഖയിലെ ഉപസംഹാര വാക്കുകൾ ഇവയാണ്‌: “യൂറോപ്പിൽ ഇന്ന്‌ 20 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികളും അവരുടെ സഹകാരികളും ഉണ്ട്‌. അവർ സുവിശേഷത്തിലെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ തങ്ങളുടെ രാജ്യത്തെ ഗവൺമെന്റ്‌ നിയമങ്ങൾ ആദരിക്കുന്ന പൗരന്മാരാണ്‌. ഫ്രാൻസിലെ ജനങ്ങളേ, വാസ്‌തവമിതാണ്‌. സത്യാവസ്ഥ നിങ്ങളുടെ സമക്ഷം അവതരിപ്പിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്‌!”

പെട്ടെന്നുള്ള അനുകൂല പ്രതികരണം

ആദ്യദിവസംതന്നെ ദശലക്ഷക്കണക്കിനു ലഘുലേഖകൾ വിതരണം ചെയ്യപ്പെട്ടു. പാരീസിൽ മാത്രം, ഉച്ചയായപ്പോഴേക്കും 7,000-ത്തിലധികം വരുന്ന സാക്ഷികൾ 13 ലക്ഷത്തിലധികം ലഘുലേഖകൾ ആളുകൾക്കു വിതരണം ചെയ്‌തുകഴിഞ്ഞിരുന്നു. ഇത്രയധികം സാക്ഷികൾ തെരുവിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നത്‌ ആളുകൾക്ക്‌ ഒരു പുതുമയായിരുന്നു. ദേശീയ, പ്രാദേശിക ദിനപ്പത്രങ്ങളും ടെലിവിഷനും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ പ്രചരണപരിപാടിയോട്‌ അനുകൂലമായി പ്രതികരിച്ചു. ലെ പ്രൊഗ്രെ ദെ ലിയൊൺ എന്ന പത്രം ഇങ്ങനെ പറഞ്ഞു: “ഈ സംരംഭം . . . ഒരു പദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ മറ നീക്കുന്നു. കഴിഞ്ഞ പത്തു വർഷമായി ‘മതഭേദം’ (‘sect’) എന്ന പദത്തിന്‌ അനുചിതമായ, ആപത്‌കരമായ, ഹാനികരമായ ഒരു ധ്വനിയാണ്‌ ഉണ്ടായിരുന്നിട്ടുള്ളത്‌ . . . സമൂഹത്തെ തകർക്കാൻ പോന്ന അപകടസ്വഭാവം ഉള്ളവരല്ല യഹോവയുടെ സാക്ഷികൾ.”

യഹോവയുടെ സാക്ഷികളുടെ ശാന്ത സ്വഭാവവും വ്യവസ്ഥാപിത സാമൂഹിക ക്രമത്തോടുള്ള ആഴമായ ആദരവും അവരെ അറിയാവുന്നവർ വിലമതിക്കുന്നു. അതുകൊണ്ട്‌, പ്രചരണപരിപാടിയിൽ പങ്കെടുത്ത പതിനായിരക്കണക്കിന്‌ സാക്ഷികളോട്‌ തെരുവുകളിലുള്ള അനേകർ വിലമതിപ്പു പ്രകടമാക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്‌തു. ലഘുലേഖകൾക്കു നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ടെലിഫോൺ, ഫാക്‌സ്‌ സന്ദേശങ്ങളും എഴുത്തുകളും ആളുകളിൽ നിന്ന്‌ അധികം താമസിയാതെ ലഭിച്ചു. സർവോപരി, പരമാർഥ ഹൃദയർക്കു കെട്ടുകഥകൾക്കും നിരർഥക പ്രസ്‌താവനകൾക്കും പകരം യഹോവയുടെ സാക്ഷികളെ സംബന്ധിച്ച സത്യാവസ്ഥ കേൾക്കുന്നതിനും വിശ്വാസങ്ങളെ പ്രതി മറ്റുള്ളവരാൽ ദുഷിക്കപ്പെടേണ്ടി വന്നവർക്ക്‌ തങ്ങൾ പ്രിയപ്പെട്ടതായി കരുതുന്ന കാര്യങ്ങൾ സംബന്ധിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു അവസരവും ലഭിച്ചു.