ഒരു പ്രക്ഷുബ്ധ ദേശത്ത് യഥാർഥ സമാധാനം കണ്ടെത്തുന്നു
ഒരു പ്രക്ഷുബ്ധ ദേശത്ത് യഥാർഥ സമാധാനം കണ്ടെത്തുന്നു
“വിഭാഗീയ അക്രമം എന്ന ഭീകരരൂപി കൂടു തകർത്തു പുറത്തു ചാടിയിരിക്കുന്നു” എന്ന് 1969-ൽ ഒരു റിപ്പോർട്ടർ അഭിപ്രായപ്പെട്ടു. ഉത്തര അയർലൻഡിൽ ഇന്നു നടമാടുന്ന പ്രക്ഷുബ്ധാവസ്ഥ തലപൊക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം അതു പറഞ്ഞത്.
കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങളിൽ നിന്നുള്ള ഘാതകർ, രാഷ്ട്രീയവും മതപരവുമായ തർക്കങ്ങൾക്കു തിരികൊളുത്തിയ “ഇരു വിഭാഗങ്ങളിലെയും കാടന്മാർ,” അയർലൻഡിൽ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടം തീവ്രമാക്കിയതോടെ വിഭാഗീയ അക്രമവും കൊലയും സർവസാധാരണം ആയിത്തീർന്നു. അന്നു മുതലുള്ള “30 വർഷത്തെ അക്രമ സംഭവങ്ങളിൽ 3,600-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തിരിക്കുന്നു” എന്ന് ദി ഐറിഷ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ഇതിൽ പുതുമയൊന്നും ഇല്ല എന്നതു ശരിതന്നെ. അയർലൻഡിൽ അക്രമങ്ങളുടെ തേർവാഴ്ച തുടങ്ങിയിട്ടു നൂറ്റാണ്ടുകളായി. സമീപ വർഷങ്ങളിൽ അതിന്റെ തിക്തഫലങ്ങൾ ഏറ്റവുമധികം അനുഭവിച്ചിരിക്കുന്നത് ഉത്തര അയർലൻഡ് ആണെങ്കിലും അക്രമത്തിന്റെ ഫലമായുള്ള വിദ്വേഷവും കലഹവും മുഴു അയർലൻഡിലെയും ആളുകളുടെ ജീവിതത്തെ കാർന്നുതിന്നിരിക്കുന്നു.
സംഗതി അങ്ങനെയൊക്കെ ആയിരിക്കെ, നൂറിലധികം വർഷങ്ങളായി യഹോവയുടെ സാക്ഷികൾ പ്രക്ഷുബ്ധമായ ഈ ദേശത്തു നിലവിലിരിക്കുന്ന പ്രശ്നങ്ങളുടെ യഥാർഥ പരിഹാരത്തിലേക്കു വിരൽ ചൂണ്ടിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ കരങ്ങളിലുള്ള ദൈവരാജ്യമാണ് അതിനുള്ള പരിഹാരം. (മത്തായി 6:9, 10) 1969-ൽ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ അയർലൻഡിൽ 876 യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ 100-ലധികം സഭകളിലായി 4,500-ലധികം സാക്ഷികൾ ഉണ്ട്. രാഷ്ട്രീയ, അർധസൈനിക പ്രവർത്തനങ്ങളോടു വിടപറഞ്ഞ ഏതാനും പേരുടെ അനുഭവമാണു ചുവടെ ചേർത്തിരിക്കുന്നത്.
“വളർന്നു വലുതാകുമ്പോൾ ഞാൻ ഐആർഎ-യിൽ ചേരും!”
റിപ്പബ്ലിക്ക് ഓഫ് അയർലൻഡിൽ ഒരു കത്തോലിക്കനായാണ് മൈക്കിൾ a വളർന്നുവന്നത്. അയർലൻഡിന്റെ ചരിത്രത്തെയും ബ്രിട്ടനുമായുള്ള നൂറ്റാണ്ടുകൾ ദീർഘിച്ച അതിന്റെ പോരാട്ടങ്ങളെയും കുറിച്ച് സ്കൂളിൽ അദ്ദേഹം പഠിച്ചിരുന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന് ഇംഗ്ലീഷുകാരോട് അങ്ങേയറ്റം വിദ്വേഷമായിരുന്നു. “ഐറിഷ് ജനതയുടെ മർദകർ” ആയിട്ടാണ് അദ്ദേഹം അവരെ വീക്ഷിച്ചിരുന്നത്. പത്തു വയസ്സുള്ളപ്പോൾ അദ്ദേഹം മുത്തശ്ശിയോട് പറഞ്ഞു, “വളർന്നു വലുതാകുമ്പോൾ ഞാൻ ഐആർഎ-യിൽ (ഐറിഷ് റിപ്പബ്ലിക്കൻ സേന) ചേരും!” “അതുകേട്ട മുത്തശ്ശി എന്റെ കരണത്തടിച്ചത് ഇന്നലെയെന്നോണം ഞാൻ ഓർക്കുന്നു,” അദ്ദേഹം പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് മുത്തശ്ശൻ ബ്രിട്ടീഷ് സേനയിൽ സേവനം അനുഷ്ഠിച്ചിരുന്നുവെന്നും ഒരിക്കൽ മുത്തശ്ശനെ വെടിവെക്കുന്നതിൽ നിന്ന് ഐആർഎ അംഗങ്ങളെ തടയാനായി മുത്തശ്ശിക്ക് മുമ്പിൽ കയറി തടസ്സം നിൽക്കേണ്ടിവന്നുവെന്നും അദ്ദേഹം മനസ്സിലാക്കി.
എന്നിട്ടും, മുതിർന്നപ്പോൾ ഉത്തര അയർലൻഡിലെ തന്റെ സഹ കത്തോലിക്കർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ മൈക്കിൾ ആഗ്രഹിച്ചു. “ഉത്തര അയർലൻഡിലുള്ള കത്തോലിക്കരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യുന്നവർ ഐആർഎ മാത്രമാണ് എന്ന് അന്ന് എനിക്കു തോന്നിയിരുന്നു,” മൈക്കിൾ പറയുന്നു. ഐആർഎ-യുടെ പ്രവർത്തനങ്ങൾ നീതിനിഷ്ഠമാണെന്നു തോന്നിയതിനാൽ അദ്ദേഹം അതിൽ അംഗമായി. അദ്ദേഹത്തിന് ആയുധ പരിശീലനം ലഭിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ മൂന്നു പേരെ ഉത്തര അയർലൻഡിലെതന്നെ പ്രൊട്ടസ്റ്റന്റ് അർധസൈനികർ വെടിവെച്ചു കൊന്നു.
ഒടുവിൽ, അർധസൈനിക പോരാട്ടങ്ങൾ മൈക്കിളിനെ മിഥ്യാബോധമുക്തനാക്കി. ഉദാഹരണത്തിന്, വ്യത്യസ്ത അർധസൈനിക ഗ്രൂപ്പുകൾക്ക് ഇടയിൽ നിലനിന്നിരുന്ന കൊടിയ ശത്രുത അവനെ അലോസരപ്പെടുത്തി. ഐആർഎ-യുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ പ്രതി തടവിലായപ്പോൾ, ശാശ്വത സമാധാനവും നീതിയും കണ്ടെത്താനുള്ള യഥാർഥ മാർഗം തനിക്കു കാണിച്ചു തരേണമേയെന്ന് അദ്ദേഹം ദൈവത്തോടു പ്രാർഥിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം യഹോവയുടെ സാക്ഷികൾ അദ്ദേഹത്തിന്റെ വീടു സന്ദർശിച്ചു. എന്നിരുന്നാലും, പണ്ടു മുതൽക്കേ പുലർത്തിപ്പോന്നിരുന്ന മുൻവിധി ഒരു വിലങ്ങുതടിയായി. ആ സാക്ഷികൾ ഇംഗ്ലീഷുകാർ ആയിരുന്നു. ഇംഗ്ലീഷുകരോടുള്ള രൂഢമൂലമായ വിദ്വേഷം നിമിത്തം അവർ പറയുന്നതു ശ്രദ്ധിക്കാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നു. “അവർ വരുന്നതിൽ പലപ്പോഴും ഞാൻ അത്ര സന്തോഷമൊന്നും കാണിച്ചിരുന്നില്ല. എങ്കിലും, അവർ തുടർന്നും എന്നെ സന്ദർശിച്ച് എന്നോടു സംസാരിച്ചു. ഞാൻ നിർമാർജനം ചെയ്യാൻ പോരാടിക്കൊണ്ടിരുന്ന സകലവിധ രാഷ്ട്രീയ, സാമൂഹിക അനീതികൾക്കും ദൈവരാജ്യം അറുതിവരുത്തും എന്ന് എനിക്കു മനസ്സിലായി തുടങ്ങി,” അദ്ദേഹം പറയുന്നു.—സങ്കീർത്തനം 37:10, 11; 72:12-14.
ഒരു ദിവസം വൈകുന്നേരം മൈക്കിൾ ഐആർഎ-യുടെ സൈനിക മേധാവിയെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു: “നിന്നെ ഞങ്ങൾ ഒരു ജോലി ഏൽപ്പിക്കുകയാണ്.” അതൊരു നിർണായക സാഹചര്യമായിരുന്നു. മൈക്കിൾ പറയുന്നു: “അപ്പോൾത്തന്നെ ഒരു തീരുമാനം കൈക്കൊണ്ടേ മതിയാകൂ എന്ന് എനിക്കു തോന്നി. ഒരു ദീർഘശ്വാസം ഉതിർത്തിട്ടു ഞാൻ പറഞ്ഞു, ‘ഞാനിപ്പോൾ ഒരു യഹോവയുടെ സാക്ഷിയാണ്.’ അപ്പോൾ ഞാൻ സ്നാപനമേറ്റിരുന്നില്ലെങ്കിലും യഹോവയുടെ ഒരു ദാസൻ ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.” “തന്നെ ഒരു ഭിത്തിയോടു ചേർത്തുനിർത്തി വെടിവെച്ചു വീഴ്ത്തുകയാണു വേണ്ടത്” എന്നായിരുന്നു സൈനിക മേധാവിയുടെ മറുപടി. എന്നാൽ ആ ഭീഷണി വകവെക്കാതെ മൈക്കിൾ ഐആർഎ വിട്ടുപോന്നു. മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കാൻ യഹോവയുടെ വചനത്തെ അനുവദിച്ചതിനാലാണ് അദ്ദേഹത്തിന് അതിനുള്ള ധൈര്യം സംഭരിക്കാൻ കഴിഞ്ഞത്. “ക്രമേണ, എന്റെ ഭാര്യയും കുട്ടികളിൽ ചിലരും തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. ഇപ്പോൾ ഞങ്ങൾക്ക് യഥാർഥ ഹൃദയ സമാധാനം ഉണ്ട്. സത്യം പഠിക്കാനും പ്രക്ഷുബ്ധമായ ലോകത്തിൽ സമാധാനപൂർണമായ ഒരു സന്ദേശം പങ്കിടാനും ഞങ്ങളെ അനുവദിച്ചിരിക്കുന്നതിൽ ഞങ്ങൾ എല്ലായ്പോഴും യഹോവയോടു നന്ദിയുള്ളവർ ആയിരിക്കും.”—സങ്കീർത്തനം 34:14; 119:165.
നിഷ്പക്ഷർ ആയിരിക്കുന്നത് യഥാർഥ സംരക്ഷണം
ഇനി പാട്രിക് പറയുന്നതു കേൾക്കൂ: “ഉത്തര അയർലൻഡിലുള്ള കൗണ്ടി ഡെറിയിലെ ഒരു ഗ്രാമപ്രദേശത്ത്, കുഴപ്പങ്ങൾ നിറഞ്ഞ ഒരു ചുറ്റുപാടിലാണു ഞാൻ വളർന്നുവന്നത്. ആ ചുറ്റുപാട് എന്റെ വീക്ഷണത്തെയും മത്തായി 15:7-9; 23:27, 28 എന്നിവ താരതമ്യം ചെയ്യുക.
ചിന്താഗതിയെയും കാര്യമായി സ്വാധീനിച്ചു.” കടുത്ത ദേശീയവാദവും ബ്രിട്ടീഷുകാർക്ക് എതിരെയുള്ള കടുത്ത മുൻവിധിയും പാട്രിക്കിൽ വിപ്ലവ ചിന്താഗതി നട്ടുവളർത്തി. രാഷ്ട്രീയ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്ന ഇരു മതവിഭാഗങ്ങളിലും പെട്ടവർ അടിസ്ഥാന ക്രിസ്തീയ തത്ത്വങ്ങളും മനുഷ്യത്വത്തിന്റെ അതിർവരമ്പുകളും ലംഘിക്കുന്നത് അദ്ദേഹം കണ്ടു. തന്നിമിത്തം, അദ്ദേഹത്തിനു മതത്തിൽ തെല്ലും താത്പര്യമില്ലാതായി. ഒടുവിൽ അദ്ദേഹം ഒരു നിരീശ്വരവാദിയും കടുത്ത മാർക്സിസ്റ്റുകാരനും ആയിത്തീർന്നു.—“ഉത്തര അയർലൻഡിലെ റിപ്പബ്ലിക്കൻ അനുഭാവികൾ ആയിരുന്ന തടവുകാർ നിരാഹാര സത്യാഗ്രഹങ്ങൾ നടത്തുന്നതാണ് എന്റെ ഓർമയിലെ ആദ്യത്തെ സംഭവം,” പാട്രിക് പറയുന്നു. “അവർ എന്നിൽ കാര്യമായ സ്വാധീനം ചെലുത്തി. സാധിക്കുന്നിടത്തെല്ലാം ഞാൻ ഐറിഷ് പതാക നാട്ടുകയും ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തിരുന്നു. 15 വയസ്സുള്ളപ്പോൾ ഞാൻ, നിരാഹാര സത്യാഗ്രഹം നടത്തി തടവിൽ കിടന്നു മരിച്ച ഒരാളുടെ ശവസംസ്കാരത്തിനു നേതൃത്വം വഹിച്ചു.” പ്രക്ഷോഭങ്ങളിലും കലാപങ്ങളിലും ഏർപ്പെട്ടിരുന്ന പലരെയും പോലെ പാട്രിക്കും, സാമൂഹിക നീതിയും സമത്വവും ആയി താൻ കരുതിയ കാര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി ലഹളകളിലും പ്രതിഷേധ പ്രകടനങ്ങളിലും പങ്കുചേർന്നു. നിരവധി വിപ്ലവ ദേശീയവാദികളുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. ബ്രിട്ടീഷ് അധികാരികൾ അവരിൽ അനേകരെയും തടവിലാക്കി.
“പിന്നീട്, സാമ്പത്തിക കാരണങ്ങളാൽ എനിക്കു കുറച്ചു നാൾ ഇംഗ്ലണ്ടിൽ താമസിക്കേണ്ടി വന്നു. ആ സമയത്ത്, ബോംബിടീൽ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ഒരു സുഹൃത്തിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്തു,” പാട്രിക് പറയുന്നു. പാട്രിക് അപ്പോഴും കടുത്ത ദേശീയവാദി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനോഭാവത്തിനു മാറ്റം വരാൻ തുടങ്ങി. ഇംഗ്ലീഷുകാരോട് ഒന്നടങ്കമുള്ള തന്റെ മുൻവിധി അടിസ്ഥാനരഹിതം ആണെന്ന് അദ്ദേഹത്തിനു വ്യക്തമായി തുടങ്ങി. “അർധസൈനിക പ്രവർത്തനം ഒരിക്കലും പ്രശ്നങ്ങളെ യഥാർഥത്തിൽ പരിഹരിക്കില്ലെന്നും എന്നെ അസഹ്യപ്പെടുത്തിയിരുന്ന അനീതികൾ ഇല്ലായ്മ ചെയ്യില്ലെന്നും ഞാൻ മനസ്സിലാക്കാൻ തുടങ്ങി. അർധസൈനിക സംഘടനകളുടെ നിയന്ത്രണം കയ്യാളിയിരുന്നവരുടെ ഇടയിൽത്തന്നെ കൊടിയ അഴിമതിയും മറ്റു പ്രശ്നങ്ങളും നിലനിന്നിരുന്നു,” അദ്ദേഹം പറയുന്നു.—സഭാപ്രസംഗി 4:1; യിരെമ്യാവു 10:23.
ഒടുവിൽ പാട്രിക് ഉത്തര അയർലൻഡിലേക്കു തിരിച്ചുപോയി. “മടങ്ങിയെത്തിയപ്പോൾ ഒരു സുഹൃത്ത് എന്നെ യഹോവയുടെ സാക്ഷികൾക്കു പരിചയപ്പെടുത്തി.” സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭിച്ചപ്പോൾ, മനുഷ്യരുടെ പോരാട്ടങ്ങൾക്കും ഭിന്നിപ്പുകൾക്കും ഉള്ള യഥാർഥ പരിഹാരം എന്താണെന്നു പാട്രിക്കിനു മനസ്സിലാകാൻ തുടങ്ങി. ബൈബിൾ തത്ത്വങ്ങൾ മനസ്സിനെയും ഹൃദയത്തെയും സ്പർശിച്ചതിന്റെ ഫലമായി അദ്ദേഹം ദ്രുതഗതിയിൽ ആത്മീയ പുരോഗതി കൈവരിച്ചു. (എഫെസ്യർ 4:20-24) “നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതിയെ മറിച്ചിടാൻ ശ്രമിക്കുന്നതിനു പകരം ഞാനിപ്പോൾ മുമ്പൊരിക്കലും പ്രവേശിക്കാൻ ധൈര്യപ്പെടാതിരുന്ന, ഗവണ്മെന്റ് അനുഭാവികൾ താമസിക്കുന്ന പ്രദേശങ്ങളിൽ പോലും ബൈബിളിൽ നിന്നുള്ള സമാധാന സന്ദേശം പ്രസംഗിക്കുന്നു. ബെൽഫാസ്റ്റിൽ ഒട്ടനവധി വിഭാഗീയ കൊലപാതകങ്ങൾ നടന്നപ്പോഴും ഗവൺമെന്റ് അനുഭാവികളുടെയും ദേശീയവാദികളുടെയും പ്രദേശങ്ങളിൽ ഒരുപോലെ സ്വതന്ത്രമായി നടക്കാൻ സാധിച്ചിരുന്നത് യഹോവയുടെ സാക്ഷികൾക്കു മാത്രമായിരുന്നു,” അദ്ദേഹം പറയുന്നു. ആദിമ ക്രിസ്ത്യാനികളെ പോലെ നിഷ്പക്ഷരായിരിക്കുന്നത് ഒരു യഥാർഥ സംരക്ഷണം ആണെന്ന് ഉത്തര അയർലൻഡിലെ മറ്റു സാക്ഷികളെ പോലെ അദ്ദേഹവും ഇപ്പോൾ തിരിച്ചറിയുന്നു. (യോഹന്നാൻ 17:16; 18:36) അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: “യേശുക്രിസ്തു മുഖാന്തരം യഹോവ മുഴു മനുഷ്യവർഗത്തിനും മർദനത്തിൽ നിന്നുള്ള മോചനവും നീതിയും പ്രദാനം ചെയ്യുമെന്നതു വളരെ ആശ്വാസദായകമാണ്.”—യെശയ്യാവു 32:1, 16-18.
‘എന്റെ ഏക സംരക്ഷണം തോക്കുകൾ’
ഇനി വില്യം പറയുന്നതു ശ്രദ്ധിക്കൂ: “രാഷ്ട്രീയ, മത ഭിന്നതയുടെ വിപരീത ധ്രുവത്തിലായിരുന്നു ഞാൻ വളർന്നത്. പ്രൊട്ടസ്റ്റന്റ് മുൻവിധികൾ എന്നെ ഭരിച്ചിരുന്നതിനാൽ കത്തോലിക്കരോട് എനിക്കു കടുത്ത വിദ്വേഷമായിരുന്നു. നിവൃത്തിയുള്ളിടത്തോളം കത്തോലിക്കരുടെ കടകളിൽ ഞാൻ പോകുമായിരുന്നില്ല. ഒരിക്കൽ മാത്രമേ ഞാൻ റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് സന്ദർശിച്ചിട്ടുള്ളൂ. നിരവധി പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ ഞാൻ ഉൾപ്പെട്ടിരുന്നു. അവയിൽ ഒരെണ്ണമായിരുന്നു ഓറഞ്ച് ഓർഡർ. പ്രൊട്ടസ്റ്റന്റ് മതത്തെയും ജീവിതരീതിയെയും പരിരക്ഷിക്കാനായി സമർപ്പിക്കപ്പെട്ട ഒരു സംഘടനയാണ് അത്.” 22 വയസ്സുള്ളപ്പോൾ വില്യം, ബ്രിട്ടീഷ് സേനയുടെ പ്രാദേശിക വിഭാഗമായിരുന്ന അൾസ്റ്റർ ഡിഫൻസ് റെജിമെന്റിൽ ചേർന്നു. അതിലെ അംഗങ്ങളിൽ അധികംപേരും പ്രൊട്ടസ്റ്റന്റുകാർ ആയിരുന്നു. തന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായി കൊല നടത്താനും അദ്ദേഹത്തിനു മനസ്സായിരുന്നു. “എന്റെ കൈവശം നിരവധി തോക്കുകൾ ഉണ്ടായിരുന്നു. വേണ്ടിവരുന്നപക്ഷം അവ ഉപയോഗിക്കാനും എനിക്കു മടിയില്ലായിരുന്നു. ഒരു തോക്ക് തലയണക്കീഴിൽ വെച്ചാണു ഞാൻ ഉറങ്ങിയിരുന്നതുപോലും.”
അങ്ങനെയിരിക്കെ ഒരു വഴിത്തിരിവ് ഉണ്ടായി. “ഒരു യഹോവയുടെ സാക്ഷിയോടൊപ്പം ഒരു പഴയ വീട് പുതുക്കി പണിയുന്ന ജോലിയിൽ ഏർപ്പെട്ടപ്പോൾ സാക്ഷികളെ വ്യത്യസ്തരാക്കുന്ന എന്തോ ഉള്ളതായി ഞാൻ മനസ്സിലാക്കാൻ തുടങ്ങി. ആ സഹപ്രവർത്തകൻ എന്നെ വളരെയധികം സ്വാധീനിച്ചു. വീടു പണി തുടരവെ, ഞാൻ അദ്ദേഹത്തോടു പല ചോദ്യങ്ങളും ചോദിച്ചു. അപ്പോൾ യോഹന്നാൻ 13:34, 35.
നിലവിലിരുന്ന പ്രശ്നങ്ങളെയും മതത്തെയും ദൈവത്തെയും കുറിച്ച് എന്നെ അലട്ടിയിരുന്ന ചോദ്യങ്ങളായിരുന്നു അവ. അദ്ദേഹത്തിന്റെ ലളിതവും വ്യക്തവുമായ ഉത്തരങ്ങൾ യഹോവയുടെ സാക്ഷികൾ വാസ്തവത്തിൽ ഐക്യമുള്ളവരും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരും രാഷ്ട്രീയമായി നിഷ്പക്ഷരും ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്താൽ ഭരിക്കപ്പെടുന്നവരും ആണെന്നു മനസ്സിലാക്കാൻ എന്നെ സഹായിച്ചു.”—ബൈബിൾ അധ്യയനം തുടങ്ങി നാലു മാസത്തിനു ശേഷം വില്യം, തനിക്കു ബന്ധമുണ്ടായിരുന്ന എല്ലാ മത, രാഷ്ട്രീയ സ്ഥാപനങ്ങളിൽ നിന്നും രാജിവെച്ചു. “എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാൽവെപ്പായിരുന്നു. കാരണം, ദീർഘകാലമായി പുലർത്തി പോന്നിരുന്ന പല ആചാരങ്ങളും ഞാൻ ഉപേക്ഷിക്കേണ്ടിയിരുന്നു,” അദ്ദേഹം അനുസ്മരിക്കുന്നു. പക്ഷേ, ഏറ്റവും വലിയ പരിശോധന വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. “ഉത്തര അയർലൻഡിലെ സ്ഥിതിവിശേഷം കണക്കിലെടുത്താൽ, എന്റെ ഏക സംരക്ഷണം തോക്കുകളാണെന്ന് എനിക്കു തോന്നിയിരുന്നു. ഐആർഎ അർധസൈനികർ എന്നെ ‘ന്യായമായും നോട്ടപ്പുള്ളി’യായി കണക്കാക്കിയിരുന്നു. തന്മൂലം, തോക്കുകൾ ഉപേക്ഷിക്കുക അത്ര എളുപ്പമായിരുന്നില്ല.” എന്നുവരികിലും, യെശയ്യാവു 2:2-4-ൽ കൊടുത്തിരിക്കുന്നതു പോലുള്ള ബൈബിൾ ബുദ്ധിയുപദേശങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തിനു ക്രമേണ മാറ്റം വരുത്തി. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ എന്നപോലെ തന്റെ കാര്യത്തിലും യഥാർഥ രക്ഷ ഒടുവിൽ യഹോവ ആയിരിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന്, വില്യം തോക്കുകൾ ഉപേക്ഷിച്ചു.
“ആജീവനാന്ത ശത്രുക്കളായി മുമ്പു ഞാൻ വീക്ഷിക്കുമായിരുന്ന ആളുകളുമായി ഇപ്പോൾ എനിക്ക് ആഴമേറിയതും നിലനിൽക്കുന്നതുമായ സുഹൃദ്ബന്ധം ഉണ്ട് എന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു സംഗതി. കൂടാതെ, മുമ്പ് ‘നിരോധിത മേഖലകൾ’ ആയി ഞാൻ വീക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ ബൈബിളിലെ സന്ദേശം എത്തിക്കാൻ സാധിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം യഥാർഥ സന്തോഷത്തിനുള്ള ഒരു കാരണമാണ്. എന്നെയും എന്റെ കുടുംബത്തെയും സത്യം സ്വാധീനിച്ചിരിക്കുന്ന വിധത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, യഹോവയോടും അവന്റെ സംഘടനയോടും എന്നും കൃതജ്ഞതയുള്ളവർ ആയിരിക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിയുന്നു,” വില്യം പറയുന്നു.
‘ഒന്നിനും ഒരർഥവും ഉള്ളതായി തോന്നിയില്ല’
ഇനി റോബർട്ടിന്റെയും തെരേസയുടെയും കാര്യമെടുക്കാം. അവരുടെ പശ്ചാത്തലങ്ങൾ തികച്ചും വ്യത്യസ്തം ആയിരുന്നു. “അടിയുറച്ച ഒരു പ്രൊട്ടസ്റ്റന്റ് കുടുംബം ആയിരുന്നു ഞങ്ങളുടേത്. എന്റെ കുടുംബാംഗങ്ങളിൽ ചിലർ അർധസൈനിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 19 വയസ്സുള്ളപ്പോൾ ഞാൻ ബ്രിട്ടീഷ് സേനയുടെ അൾസ്റ്റർ ഡിഫൻസ് റെജിമെന്റിൽ ചേർന്നു. തെരേസ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു ഞാൻ കൂടുതൽ സമയവും റോന്തു ചുറ്റിയിരുന്നത്. ഒരു ദിവസം രാത്രി റോന്തു ചുറ്റുന്ന പതിവു ജോലിക്കു പകരം വേറെ ചില ജോലികൾ എന്നെ ഏൽപ്പിച്ചു. അന്നു രാത്രി, ഞാൻ പതിവായി യാത്ര ചെയ്തിരുന്ന ലാൻഡ് റോവർ ആരോ അഗ്നിക്കിരയാക്കി. രണ്ടു സൈനികർ മരണമടഞ്ഞു, വേറെ രണ്ടു പേർക്കു പരിക്കുപറ്റി,” റോബർട്ട് പറയുന്നു.
ജീവിതത്തിന്റെ അർഥത്തെ കുറിച്ചു റോബർട്ട് ചിന്തിക്കാൻ തുടങ്ങി. “ഞാൻ എല്ലായ്പോഴും ദൈവത്തിൽ വിശ്വസിച്ചിരുന്നു. എങ്കിലും, ഉത്തര അയർലൻഡിലെ അവസ്ഥ കാണുമ്പോൾ ഒന്നിനും ഒരർഥം ഉള്ളതായി എനിക്കു തോന്നിയില്ല. ഞാൻ ദൈവത്തോടു പ്രാർഥിക്കാൻ തുടങ്ങി. അവൻ യഥാർഥത്തിൽ അസ്തിത്വത്തിൽ ഉണ്ടെങ്കിൽ, ജീവിതം നയിക്കേണ്ട ശരിയായ മാർഗം ഏതാണെന്ന് എനിക്കു കാണിച്ചു തരേണമേ എന്നു ഞാൻ അവനോട് അപേക്ഷിച്ചു. ഒരു സത്യമതം എവിടെയെങ്കിലും ഉണ്ടായിരിക്കണം എന്നു ഞാൻ പ്രാർഥനയിൽ ദൈവത്തോടു പറയുന്നത് ഓർക്കുന്നു!” കുറെ ദിവസങ്ങൾക്കു ശേഷം ഒരു യഹോവയുടെ സാക്ഷി റോബർട്ടിനെ സന്ദർശിച്ചു, ഏതാനും സാഹിത്യങ്ങളും അദ്ദേഹത്തിനു നൽകി. അന്നു രാത്രി റോന്തു ചുറ്റൽ കഴിഞ്ഞ് വളരെ വൈകി വീട്ടിൽ എത്തിയ റോബർട്ട് ആ സാഹിത്യങ്ങൾ വായിക്കാൻ തുടങ്ങി. രാവിലെ അഞ്ചു മണിയോടെ അദ്ദേഹം അതു വായിച്ചുതീർത്തു. “പെട്ടെന്നുതന്നെ ഞാൻ സത്യത്തിന്റെ ധ്വനി തിരിച്ചറിഞ്ഞു. അവയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ബൈബിളിൽ നിന്നുതന്നെ ഉള്ളതാണെന്ന് എനിക്കു മനസ്സിലായി,” അദ്ദേഹം പറയുന്നു. (2 തിമൊഥെയൊസ് 3:16) ബൈബിൾ പഠിക്കാൻ തുടങ്ങിയ അദ്ദേഹം താമസിയാതെ തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു.
‘സാക്ഷികൾ എല്ലായ്പോഴും ബൈബിളിലേക്കു ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു’
നേരെ മറിച്ച്, കത്തോലിക്കാ പശ്ചാത്തലം ആയിരുന്നു തെരേസയുടേത്. അതേസമയം തന്നെ, അവൾ അങ്ങേയറ്റത്തെ ദേശീയ അനുഭാവിയും ആയിരുന്നു. “ചെറുപ്പത്തിലേതന്നെ ഞാൻ ‘ഷിൻ ഫേൻ’ b എന്ന സംഘടനയിൽ ചേർന്നു. ഇത് അർധസൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലേക്ക് എന്നെ നയിച്ചു. സൈനിക പോരാട്ടത്തിനു വേണ്ടി ഫണ്ടു രൂപീകരിക്കാൻ ഞാൻ സഹായിച്ചു. ഞങ്ങളുടെ പ്രദേശത്തു നടന്നിരുന്ന സകലതും ഞാൻ ഐആർഎ-യെ അറിയിച്ചുപോന്നു. പൊലീസിനും റോന്തുചുറ്റുന്ന സൈന്യത്തിനും നേരെയുള്ള കല്ലേറിലും പ്രക്ഷോഭങ്ങളിലും ഞാൻ പങ്കെടുത്തിരുന്നു,” തെരേസ സമ്മതിച്ചു പറയുന്നു.
തെരേസയുടെ കുടുംബാംഗങ്ങളിൽ ചിലർ ബൈബിൾ പഠിക്കാൻ തുടങ്ങിയത് അവളിൽ കൗതുകം ജനിപ്പിച്ചു. ദൈവവചനത്തിന്റെ ശക്തി അവളിൽ കാര്യമായ സ്വാധീനം ചെലുത്തി. “ഏതൊരു ചോദ്യത്തിന്റെയും ദാനീയേൽ 2:44-ലെ വാഗ്ദാനം ശരിക്കും കണ്ണു തുറപ്പിക്കുന്ന ഒന്നുതന്നെ ആയിരുന്നു. ഞങ്ങൾ നിർമാർജനം ചെയ്യാൻ പോരാടുന്ന സകലവിധ അനീതികളും ഇല്ലായ്മചെയ്യാനുള്ള യഥാർഥ മാർഗം ദൈവരാജ്യമാണ് എന്നു ഞാൻ മനസ്സിലാക്കി.” അർധസൈനികർ നടത്തുന്ന ചില കൊടുംക്രൂരതകളിൽ അവൾക്കു പെട്ടെന്നുതന്നെ വെറുപ്പു തോന്നി തുടങ്ങി. ഉദാഹരണത്തിന്, സൈനികരോ മറ്റുള്ളവരോ കൊല്ലപ്പെടുകയോ അവർക്ക് അംഗച്ഛേദം സംഭവിക്കുകയോ ചെയ്യുന്നതും കൊടിയ ദുഃഖവും ഹൃദയവേദനയും അവരുടെ കുടുംബാംഗങ്ങളെ തളർത്തുന്നതുമായ ഒരു തീവ്രവാദ പ്രവർത്തനത്തെ കുറിച്ചുള്ള വാർത്ത കേട്ട് അനുകമ്പയും മാന്യതയും ഉള്ള ഒരാൾ സന്തോഷിക്കുന്നത് എന്തുകൊണ്ടാണ് എന്നു തെരേസയ്ക്കു മനസ്സിലായില്ല. അവളും ബൈബിൾ സത്യത്തോടു പ്രതികരിക്കുകയും തന്റെ ചിന്താഗതിയെ പൊരുത്തപ്പെടുത്താൻ ദൈവിക തത്ത്വങ്ങളെ അനുവദിക്കുകയും ചെയ്തു. തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ച് അവൾ പെട്ടെന്നുതന്നെ സ്നാപനമേറ്റു.—സദൃശവാക്യങ്ങൾ 2:1-5, 10-14.
ഉത്തരത്തിനായി സാക്ഷികൾ എല്ലായ്പോഴും ബൈബിളിലേക്കു ഞങ്ങളുടെ ശ്രദ്ധ ക്ഷണിക്കുമായിരുന്നു,” അവൾ പറയുന്നു.ഉത്തര അയർലൻഡിൽ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽവെച്ച് തെരേസയും റോബർട്ടും പരസ്പരം കണ്ടുമുട്ടി. അവൾ പറയുന്നു: “ആദ്യമായി റോബർട്ടിനെ കണ്ടപ്പോൾ, സമീപ കാലം വരെ ബ്രിട്ടീഷ് സേനാംഗമായി കണക്കാക്കുമായിരുന്ന ഒരുവനോടാണു ശാന്തമായും സമാധാനപൂർണമായും സംസാരിക്കുന്നതെന്നു വിശ്വസിക്കാൻ എനിക്കു പ്രയാസം തോന്നി. ആഴത്തിൽ വേരൂന്നിയ വിദ്വേഷവും മുൻവിധികളും നീക്കം ചെയ്യാൻ ദൈവവചനം എന്നെ തീർച്ചയായും സഹായിച്ചു.” വ്യത്യസ്ത പാരമ്പര്യങ്ങളും സംസ്കാരങ്ങളും നിമിത്തം സംജാതമാകുന്ന വിദ്വേഷത്താലും മുൻവിധിയാലും വിഭജിതർ ആയിരിക്കുന്നതിനു പകരം തങ്ങൾക്കിടയിൽ ഇപ്പോൾ പൊതുവായ പല സംഗതികളും ഉള്ളതായി തെരേസയും റോബർട്ടും മനസ്സിലാക്കി. അതിൽ പ്രഥമ സ്ഥാനത്തു നിന്നത് യഹോവയാം ദൈവത്തോടുള്ള സ്നേഹം ആയിരുന്നു. പരസ്പരം വിവാഹിതരായ അവർ ഇപ്പോൾ, ഈ പ്രക്ഷുബ്ധ ദേശത്തെ സകല പശ്ചാത്തലങ്ങളിലും മതവിശ്വാസങ്ങളിലും നിന്നുള്ള ആളുകളുടെ അടുത്തു ദൈവത്തിന്റെ സമാധാന സന്ദേശം എത്തിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കുന്നു.
അയർലൻഡിലെ മറ്റു ചിലർക്കും സമാനമായ അനുഭവങ്ങളുണ്ട്. ദൈവത്തിന്റെ നിശ്വസ്ത വചനത്തിനു ചെവികൊടുക്കുകയും അതിലെ പഠിപ്പിക്കലുകൾ പിൻപറ്റുകയും ചെയ്യുന്നതിന്റെ ഫലമായി അവർ മനുഷ്യരുടെ ‘തത്വജ്ഞാനത്തിലും വെറും വഞ്ചനയിലും’ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. (കൊലൊസ്സ്യർ 2:8) അവർ ഇപ്പോൾ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ പൂർണമായി ആശ്രയിക്കുന്നു. വിഭാഗീയതയും മറ്റു കാരണങ്ങളും നിമിത്തമുള്ള അക്രമങ്ങളിൽ നിന്നു സ്വതന്ത്രമായ, സമാധാനപൂർണമായ ഭാവി സംബന്ധിച്ച തങ്ങളുടെ പ്രത്യാശയെ കുറിച്ചു കേൾക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളുമായും അതു പങ്കുവെക്കാൻ അവർക്കു സന്തോഷമേയുള്ളൂ.—യെശയ്യാവു 11:6-9.
[അടിക്കുറിപ്പുകൾ]
a പേരുകൾ യഥാർഥമല്ല.
b പ്രൊവിഷനൽ ഐആർഎ-യുമായി അടുത്തു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി.
[10-ാം പേജിലെ ചിത്രങ്ങൾ]
ഉത്തര അയർലൻഡിൽ ഉടനീളം ചുവർ ചിത്രങ്ങളിൽ അർധസൈനികരുടെ പോരാട്ടങ്ങളെ പ്രകീർത്തിച്ചിരിക്കുന്നു