വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ഫെബ്രുവരി 

45-‍ാ‍ം സങ്കീർത്തനത്തിലെ ആവേശകരമായ സംഭവങ്ങൾ ഈ ലക്കം വിവരിക്കുന്നു. കൂടാതെ, യഹോവയാം ദൈവം നമ്മുടെ മഹാദാതാവും സംരക്ഷകനും ഉത്തമസുഹൃത്തും ആണെന്നു വിലമതിക്കാനും ഇതിലെ ലേഖനങ്ങൾ നമ്മെ സഹായിക്കുന്നു.

മഹിമാധനനാം രാജാവായ ക്രിസ്‌തുവിനെ വാഴ്‌ത്തുവിൻ!

45-‍ാ‍ം സങ്കീർത്തനത്തിൽ വർണിച്ചിരിക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങൾക്ക് ഇന്ന് നമ്മെ സംബന്ധിച്ച് എന്ത് അർഥമാണുള്ളത്‌?

കുഞ്ഞാടിന്‍റെ കല്യാണത്തിൽ സന്തോഷിച്ചുല്ലസിക്കുവിൻ!

ആരാണ്‌ മണവാട്ടി, ക്രിസ്‌തു അവളെ കല്യാണത്തിന്‌ ഒരുക്കിക്കൊണ്ടിരുന്നത്‌ എങ്ങനെ? വിവാഹവേളയിലെ സന്തോഷത്തിൽ ആരെല്ലാം പങ്കുചേരും?

സാരെഫാത്തിലെ വിധവയുടെ വിശ്വാസത്തിന്‌ പ്രതിഫലം ലഭിച്ചു

ആ വിധവയുടെ വിശ്വാസം അങ്ങേയറ്റം ബലിഷ്‌ഠമാക്കിയ സംഭവങ്ങളിൽ ഒന്നാണ്‌ അവളുടെ മകന്‍റെ പുനരുത്ഥാനം. നമുക്ക് അവളിൽനിന്ന് എന്തു പഠിക്കാനാകും?

യഹോവ—നമ്മുടെ മഹാദാതാവും സംരക്ഷകനും

നമ്മുടെ സ്വർഗീയപിതാവെന്നനിലയിൽ യഹോവയാം ദൈവത്തോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കുക. മഹാദാതാവും സംരക്ഷകനും ആയ ദൈവത്തോടുള്ള നിങ്ങളുടെ ബന്ധം എങ്ങനെ ശക്തമാക്കാൻ കഴിയുമെന്നു മനസ്സിലാക്കുക.

യഹോവ—നമ്മുടെ ഉത്തമസുഹൃത്ത്‌

യഹോവയാം ദൈവത്തിന്‍റെ അടുത്ത സുഹൃത്തുക്കളായിരുന്ന അബ്രാഹാമിന്‍റെയും ഗിദെയോന്‍റെയും ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. യഹോവയുടെ ഒരു സുഹൃത്തായിത്തീരാൻ നാം എന്തു ചെയ്യണം?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മിശിഹായുടെ വരവിനായി ‘കാത്തിരിക്കാൻ’ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർക്ക് എന്ത് അടിസ്ഥാനമാണ്‌ ഉണ്ടായിരുന്നത്‌?

‘യഹോവയുടെ മനോഹരത്വം കാണുക’

പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ സത്യാരാധനയ്‌ക്കുള്ള ദൈവത്തിന്‍റെ ക്രമീകരണത്തെ വിലമതിപ്പോടെ വീക്ഷിച്ചു. സത്യാരാധനയിൽ ഇന്ന് നമുക്ക് എങ്ങനെ ആനന്ദം കണ്ടെത്താനാകും?

ചരിത്രസ്മൃതികൾ

നൂറിന്‍റെ നിറവിൽ ഒരു ഇതിഹാസകാവ്യം!

ദൈവവചനമെന്നനിലയിൽ ബൈബിളിലുള്ള വിശ്വാസം കെട്ടുപണി ചെയ്യാനായി രൂപകല്‌പന ചെയ്‌ത “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം” എന്ന ദൃശ്യാവിഷ്‌കാരത്തിന്‍റെ 100-‍ാ‍ം പ്രദർശനവാർഷികമാണ്‌ 2014.