വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്‍റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചു കാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക.

നീസാൻ 14-‍ാ‍ം തീയതി ഏതു സമയത്താണ്‌ പെസഹാക്കുഞ്ഞാടിനെ അറുക്കേണ്ടിയിരുന്നത്‌?

അതിനെ അറുക്കേണ്ടിയിരുന്നത്‌ ‘രണ്ടു സന്ധ്യകൾക്കിടയിൽ,’ അതായത്‌ അസ്‌തമയശേഷമുള്ള മങ്ങിയ വെളിച്ചത്തിൽ, സന്ധ്യമയങ്ങുമ്പോൾ (സൂര്യാസ്‌തമയത്തിനും അതിനുശേഷം പൂർണമായി ഇരുട്ട് വ്യാപിക്കുന്നതിനും ഇടയ്‌ക്കുള്ള സമയത്ത്‌) ആയിരുന്നു എന്ന് ചില ബൈബിൾഭാഷാന്തരങ്ങൾ പറയുന്നു. (പുറ. 12:6)—12/15, പേജ്‌ 18-19.

ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ യുവപ്രായക്കാർക്ക് ഏതു ബൈബിൾതത്ത്വങ്ങൾ ഉപയോഗിക്കാനാകും?

മൂന്ന് തത്ത്വങ്ങൾ: (1) ഒന്നാമത്‌ രാജ്യവും അവന്‍റെ നീതിയും അന്വേഷിക്കുക. (മത്താ. 6:19-34) (2) മറ്റുള്ളവരെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തുക. (പ്രവൃ. 20:35) (3) യുവപ്രായത്തിൽ യഹോവയെ സേവിക്കുന്നത്‌ ആസ്വദിക്കുക. (സഭാ. 12:1)—1/15, പേജ്‌ 19-20.

നിറങ്ങളെക്കുറിച്ചുള്ള ബൈബിൾപരാമർശങ്ങൾ എന്തു വ്യക്തമാക്കുന്നു?

നിറങ്ങൾക്ക് മനുഷ്യരിൽ വൈകാരികപ്രതികരണം ഉളവാക്കാൻ കഴിയുമെന്നും കാര്യങ്ങൾ ഓർത്തിരിക്കാൻ നിറങ്ങൾ സഹായിക്കുമെന്നും ദൈവത്തിന്‌ അറിയാമെന്നാണ്‌ നിറങ്ങളെക്കുറിച്ചുള്ള ബൈബിൾപരാമർശങ്ങൾ വ്യക്തമാക്കുന്നത്‌.—1/1, പേജ്‌ 14-15.

“കുഞ്ഞാടിന്‍റെ കല്യാണം” നടക്കുന്നത്‌ എപ്പോൾ? (വെളി. 19:7)

രാജാവായ യേശുക്രിസ്‌തു ജയിച്ചടക്കൽ പൂർത്തിയാക്കിക്കഴിയുമ്പോൾ, അതായത്‌ മഹതിയാം ബാബിലോണിന്‍റെ നാശത്തിനും അർമ്മഗെദ്ദോൻ യുദ്ധത്തിനും ശേഷം ആണ്‌ “കുഞ്ഞാടിന്‍റെ കല്യാണം” നടക്കുന്നത്‌.—2/15, പേജ്‌ 10.

യേശുവിന്‍റെ നാളിലെ യഹൂന്മാർ മിശിഹായുടെ വരവിനായി ‘കാത്തിരുന്നത്‌’ എന്തുകൊണ്ട്? (ലൂക്കോ. 3:15)

മിശിഹായെക്കുറിച്ചുള്ള ദാനിയേൽപ്രവചനം നാം ഇന്ന് മനസ്സിലാക്കുന്നതുപോലെ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ കൃത്യമായി ഗ്രഹിച്ചിരുന്നെന്ന് ഉറപ്പോടെ പറയാൻ സാധ്യമല്ല. (ദാനീ. 9:24-27) എങ്കിലും ഇടയന്മാരോടുള്ള ദൂതന്‍റെ പ്രഖ്യാപനത്തെയും ശിശുവായിരുന്ന യേശുവിനെ ആലയത്തിൽവെച്ചു കണ്ടപ്പോൾ പ്രവാചകയായ ഹന്നാ പറഞ്ഞ കാര്യങ്ങളെയും കുറിച്ച് അവർ കേട്ടിരുന്നിരിക്കാം. കൂടാതെ, കിഴക്കുനിന്നുള്ള ജ്യോതിഷക്കാർ “യഹൂദന്മാരുടെ രാജാവായി പിറന്നവ”നെ തേടിയെത്തി. (മത്താ. 2:1, 2) പിന്നീട്‌, യോഹന്നാൻ സ്‌നാപകനും ക്രിസ്‌തു ഉടൻ പ്രത്യക്ഷപ്പെടും എന്ന് സൂചിപ്പിച്ചു.—2/15, പേജ്‌ 26-27.

നാം ‘ഉവ്വ്’ എന്നു പറഞ്ഞിട്ട് ‘ഇല്ല’ എന്നാകാതിരിക്കാൻ എന്തു ചെയ്യാനാകും? (2 കൊരി. 1:18)

നമ്മുടെ നിയന്ത്രണത്തിന്‌ അതീതമായ സാഹചര്യങ്ങൾനിമിത്തം ചിലപ്പോഴൊക്കെ നമുക്ക് വാക്കുപാലിക്കാനാകാതെ വന്നേക്കാം എന്നതു ശരിയാണ്‌. എങ്കിലും നാം ഏറ്റിട്ടുള്ളതോ വാഗ്‌ദാനം ചെയ്‌തിട്ടുള്ളതോ ആയ കാര്യങ്ങൾ നിറവേറ്റാൻ നമ്മളാലാവുന്നതെല്ലാം നാം ചെയ്യണം.—3/15, പേജ്‌ 32.

നമുക്ക് ദൈവത്തെ ആവശ്യമായിരിക്കുന്നതിന്‍റെ ചില കാരണങ്ങൾ ഏവ?

നമുക്ക് നല്ല മാർഗനിർദേശവും ജീവിതത്തിലെ പ്രശ്‌നങ്ങൾക്കുള്ള ഉത്തരവും ആവശ്യമാണ്‌. അവ രണ്ടും ദൈവം പ്രദാനം ചെയ്യുന്നു. നന്നായി ജീവിക്കാനും സന്തുഷ്ടരായിരിക്കാനും അവൻ നമ്മെ സഹായിക്കുന്നു; അതു സാധ്യമാക്കാനായി തന്‍റെ വചനത്തിലെ വാഗ്‌ദാനങ്ങൾ അവൻ നിറവേറ്റും.—1/1, പേജ്‌ 4-6.

ഒരു ക്രിസ്‌ത്യാനി കുടുംബത്തെ വിട്ട് പണം സമ്പാദിക്കാൻവേണ്ടി മറ്റൊരു സ്ഥലത്തേക്ക് പോകുന്നെങ്കിൽ ഉദ്ദേശിക്കാത്ത എന്തെല്ലാം ഭവിഷ്യത്തുകൾ ഉണ്ടായേക്കാം?

മാതാപിതാക്കളും കുട്ടികളും ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കുന്നില്ലെങ്കിൽ, കുട്ടികൾക്ക് ധാർമികവും വൈകാരികവും ആയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നേക്കാം. അവരുടെ ഉള്ളിൽ മാതാപിതാക്കളോട്‌ നീരസം വളരാനിടയുണ്ട്. ഇണയിൽനിന്ന് അകന്നുകഴിയുന്നവർക്ക് അധാർമികപ്രലോഭനങ്ങൾ നേരിടേണ്ടതായും വന്നേക്കാം.—4/15, പേജ്‌ 19-20.

ശുശ്രൂഷയിൽ ആളുകളെ സമീപിക്കുമ്പോൾ ഏതു നാല്‌ ചോദ്യങ്ങൾ മനസ്സിൽപ്പിടിക്കണം?

ഞാൻ സമീപിക്കുന്ന വ്യക്തി ആരാണ്‌? ഞാൻ ആളുകളെ സമീപിക്കുന്നത്‌ എവിടെവെച്ചാണ്‌? അവരെ സമീപിക്കാൻ ഏറ്റവും ഉചിതമായ സമയം ഏതാണ്‌? ഞാൻ അവരെ സമീപിക്കേണ്ടത്‌ എങ്ങനെയാണ്‌?—5/15, പേജ്‌ 12-15.