ഗീതം 87
വരൂ, ഉൻമേഷം നേടൂ!
-
1. ഈ ലോകം യാഹിൻ മാർഗം വിട്ടകന്നു
കൂരിരുളിൽ ഇന്നാഴുമ്പോൾ,
കാൽ ചുവടു തെറ്റാതെ ചരിക്കുവാൻ
മാർഗദീപം വേണ്ടതല്ലോ.
നാം പ്രത്യാശയിൽ എന്നും ജ്വലിച്ചിടാൻ
യോഗങ്ങൾക്കൊത്തു ചേരുമ്പോൾ,
സത്പാതേ എന്നും നടന്നിടാൻ നമ്മിൽ
ഉത്സാഹം ഏറിടുന്നല്ലോ.
ദൈവാജ്ഞകൾ നാം മറന്നിടാതെന്നും,
യാഹിന്നിഷ്ടം നിവർത്തിപ്പാൻ,
നാം ദൈവാത്മാവാൽ എന്നും നിറഞ്ഞീടാൻ
ഒത്തുചേരാം യോഗങ്ങൾക്കായ്.
-
2. ഈ നാളിൽ യാഹിൻ സന്നിധേ വന്നിടാൻ
ത്യാഗങ്ങൾ നാം ചെയ്തീടുമ്പോൾ,
തൻ വചനത്തിൻ ദിവ്യ പ്രഭയിലായ്
ജീവിക്കും നാം നിർഭയമായ്.
ഈ ലോകാന്ത്യത്തിൻ നാളിൽ സോദരങ്ങൾ
സ്നേഹത്തിൻ നീരുറവയായ്
ചൊരിഞ്ഞിടുന്നു സ്നേഹസാന്ത്വനങ്ങൾ
ആശ്വാസം നമ്മിൽ നിറയാൻ.
നാം സന്തോഷത്തിൻ ശുഭ കാലത്തിന്നായ്
കാത്തിരിക്കുന്നോരീ നാളിൽ
വിശിഷ്ടമാകും ദിവ്യ ജ്ഞാനം നേടാൻ
ചേർന്നിടാം നാം യോഗങ്ങൾക്കായ്.
(സങ്കീ. 37:18; 140:1; സുഭാ. 18:1; എഫെ. 5:16; യാക്കോ. 3:17 കൂടെ കാണുക.)