വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 18-24

ഗീതം 7, പ്രാർഥന | ആമുഖപ്രസ്‌താവനകൾ (1 മിനി.)

ദൈവവചനത്തിലെ നിധികൾ

1. “യഹോവയോടു നന്ദി പറയുവിൻ; ദൈവം നല്ലവനല്ലോ”

(10 മിനി.)

യഹോവ ഇസ്രായേല്യരെ ബാബിലോണിൽനിന്ന്‌ മോചിപ്പിച്ചതുപോലെ, നമ്മളെ സാത്താന്റെ ലോകത്തുനിന്ന്‌ യഹോവ മോചിപ്പിച്ചിരിക്കുകയാണ്‌ (സങ്ക 107:1, 2; കൊലോ 1:13, 14)

യഹോവയോടുള്ള നന്ദി സഭയിൽ യഹോവയെ സ്‌തുതിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു (സങ്ക 107:31, 32; w07 4/15 20 ¶2)

യഹോവ നമുക്കുവേണ്ടി ചെയ്‌ത എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ യഹോവയോടുള്ള നന്ദി വളരും (സങ്ക 107:43; w15 1/15 9 ¶4)

2. ആത്മീയരത്നങ്ങൾ

(10 മിനി.)

  • സങ്ക 108:9—എന്തുകൊണ്ടായിരിക്കാം മോവാബിനെ ദൈവത്തിന്റെ “കൈ കഴുകാനുള്ള പാത്രം” എന്നു വിളിച്ചിരിക്കുന്നത്‌? (it-2-E 420 ¶4)

  • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.

3. ബൈബിൾവായന

വയൽസേവനത്തിനു സജ്ജരാകാം

4. സംഭാഷണം തുടങ്ങുന്നതിന്‌

(3 മിനി.) അനൗപചാരിക സാക്ഷീകരണം. (lmd പാഠം 1 പോയിന്റ്‌ 4)

5. മടങ്ങിച്ചെല്ലുമ്പോൾ

(4 മിനി.) അനൗപചാരിക സാക്ഷീകരണം. വ്യക്തിയോട്‌ ബൈബിൾപഠന പരിപാടിയെക്കുറിച്ച്‌ പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ്‌ കൊടുക്കുക. (lmd പാഠം 9 പോയിന്റ്‌ 3)

6. പ്രസംഗം

(5 മിനി.) ijwyp 90—വിഷയം: മനസ്സ്‌ തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാക്കാം? (th പാഠം 14)

ക്രിസ്‌ത്യാനികളായി ജീവിക്കാം

ഗീതം 46

7. പാട്ടുകളിലൂടെ നമ്മൾ യഹോവയ്‌ക്ക്‌ നന്ദി നൽകുന്നു

(15 മിനി.) ചർച്ച.

ചെങ്കടലിൽവെച്ച്‌ ഈജിപ്‌ഷ്യൻ സൈന്യത്തെ കണ്ട്‌ പേടിച്ചുപോയ ഇസ്രായേല്യരെ യഹോവ വിടുവിച്ചപ്പോൾ, നന്ദി നിറഞ്ഞ ഹൃദയത്തോടെ അവർ യഹോവ ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ ഒരു പാട്ടു പാടി. (പുറ 15:1-19) പുരുഷന്മാരാണ്‌ ഈ പുതിയ പാട്ട്‌ പാടിത്തുടങ്ങിയത്‌. (പുറ 15:21) അതുപോലെ, യേശുവും ആദ്യകാല ക്രിസ്‌ത്യാനികളും ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പാട്ടുകൾ പാടിയിരുന്നു. (മത്ത 26:30; കൊലോ 3:16) ഇന്നും നമ്മൾ സഭായോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഗീതങ്ങൾ പാടിക്കൊണ്ട്‌ യഹോവയ്‌ക്ക്‌ നന്ദി നൽകുന്നു. ഉദാഹരണത്തിന്‌, നമ്മൾ ഇപ്പോൾ പാടിയ, “യഹോവേ, ഞങ്ങൾ നന്ദിയേകുന്നു” എന്ന പാട്ട്‌ 1966 മുതൽ നമ്മൾ മീറ്റിങ്ങുകളിൽ പാടുന്നതാണ്‌.

ചില നാടുകളിൽ, പുരുഷന്മാർക്ക്‌ പരസ്യമായി പാടാൻ നാണക്കേട്‌ തോന്നിയേക്കാം. ഇനി, നല്ല ശബ്ദമല്ലെന്നുള്ള കാരണത്താൽ മറ്റു ചിലർ പാട്ടു പാടുന്നതിൽനിന്നും ഒഴിഞ്ഞുമാറിയേക്കാം. എന്നാൽ മീറ്റിങ്ങുകളിൽ പാട്ടു പാടുന്നത്‌ ആരാധനയുടെ ഒരു ഭാഗമാണ്‌ എന്ന കാര്യം നമ്മൾ എപ്പോഴും ഓർക്കണം. ഇത്ര മനോഹരമായ പാട്ടുകൾ തയ്യാറാക്കാനും ഓരോ യോഗത്തിനും അനുയോജ്യമായ പാട്ടു തിരഞ്ഞെടുക്കാനും യഹോവയുടെ സംഘടന നല്ല ശ്രമം ചെയ്യുന്നു. നമുക്ക്‌ ആകെ ചെയ്യാനുള്ളത്‌, സ്വർഗീയ പിതാവായ യഹോവയോടുള്ള നന്ദിയും വിലമതിപ്പും കാണിക്കാൻ മറ്റുള്ളവരോടൊപ്പം ഗീതങ്ങൾ പാടുക എന്നത്‌ മാത്രമാണ്‌.

നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ—സംഗീതം എന്ന സമ്മാനം, ഭാഗം 2 എന്ന വീഡിയോ കാണിക്കുക. എന്നിട്ട്‌ സദസ്സിനോട്‌ ചോദിക്കുക:

  • 1944-ൽ എന്തു സംഭവിച്ചു?

  • രാജ്യഗീതങ്ങൾ പാടുന്നതിനോടുള്ള വിലമതിപ്പ്‌ സൈബീരിയയിലുള്ള സഹോദരങ്ങൾ എങ്ങനെയാണ്‌ കാണിച്ചത്‌?

  • പാട്ടു പാടുന്നത്‌ യഹോവയുടെ സാക്ഷികൾക്ക്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8. സഭാ ബൈബിൾപഠനം

(30 മിനി.) bt അധ്യാ. 18 ¶6-15

ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.) | ഗീതം 73, പ്രാർഥന