വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ | മത്തായി 14-15

ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു

ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു

എ.ഡി. 32-ലെ പെസഹയ്‌ക്കു തൊട്ടുമുമ്പ് യേശു ഒരു അത്ഭുതം പ്രവർത്തിച്ചു. നാലു സുവിശേഷയെഴുത്തുകാരും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു അത്ഭുതമാണ്‌ ഇത്‌.

ഈ അത്ഭുതത്തിലൂടെ യേശു ഒരു മാതൃക വെക്കുകയായിരുന്നു. ഇന്നും യേശു അതേ മാതൃകതന്നെയാണു പിൻപറ്റുന്നത്‌.

14:16-21

  • ശിഷ്യന്മാരുടെ കൈയിൽ അഞ്ച് അപ്പവും രണ്ടു മീനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ ജനക്കൂട്ടത്തെ പോഷിപ്പിക്കാൻ യേശു അവരോടു പറഞ്ഞു

  • യേശു അപ്പവും മീനും എടുത്ത്‌ പ്രാർഥിച്ചു, എന്നിട്ട് അതു ശിഷ്യന്മാർക്കു കൊടുത്തു. അവർ അതു ജനക്കൂട്ടത്തിനും കൊടുത്തു

  • എല്ലാവർക്കും ആവശ്യത്തിനും അധികവും ആഹാരമുണ്ടായിരുന്നു. വെറും ഏതാനും പേരിലൂടെ, അതായതു തന്‍റെ ശിഷ്യന്മാരിലൂടെ, യേശു ആയിരക്കണക്കിന്‌ ആളുകളെ പോഷിപ്പിച്ചു

  • “തക്കസമയത്ത്‌ ഭക്ഷണം കൊടുക്കാൻ” താൻ അവസാനകാലത്ത്‌ ഒരു സരണിയെ നിയമിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്ത 24:45

  • “വിശ്വസ്‌തനും വിവേകിയും ആയ അടിമ”യെ, അതായത്‌ അഭിഷിക്തക്രിസ്‌ത്യാനികളുടെ ഒരു ചെറിയ കൂട്ടത്തെ, യേശു 1919-ൽ “വീട്ടുജോലിക്കാ”രുടെ മേൽ നിയമിച്ചു. ഈ ജോലിക്കാർ അങ്ങനെ പോഷിപ്പിക്കപ്പെടുന്നു

  • ഒന്നാം നൂറ്റാണ്ടിൽ യേശു ഏതാനും പേരെ ഉപയോഗിച്ച് അനേകരെ പോഷിപ്പിച്ചതുപോലെ ഇന്നു തന്‍റെ അഭിഷിക്തസഹോദരന്മാരുടെ ഈ ചെറിയ കൂട്ടത്തെ ഉപയോഗിച്ച് അനേകർക്ക് ആത്മീയഭക്ഷണം കൊടുക്കുന്നു

ആളുകളെ ആത്മീയമായി പോഷിപ്പിക്കാൻ യേശു ഉപയോഗിക്കുന്ന ആ സരണിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നെന്ന് എനിക്ക് എങ്ങനെ കാണിക്കാം?