ക്രിസ്ത്യാനികളായി ജീവിക്കാം
കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക
മോവാബ് സമഭൂമിയിൽവെച്ച് ഇസ്രായേല്യർക്ക് ഉണ്ടായ അനുഭവം ക്രിസ്ത്യാനികൾക്ക് ഒരു മുന്നറിയിപ്പാണ്. (1കൊ 10:6, 8, 11) അധാർമികജീവിതം നയിച്ചിരുന്ന, വിഗ്രഹാരാധികളായ മോവാബിലെ സ്ത്രീകളുമായി സഹവസിക്കാൻ തുടങ്ങിയ ഇസ്രായേല്യർ പിന്നീട് ഗുരുതരമായ തെറ്റുകൾ ചെയ്യാൻ ഇടയായി. അതു വലിയ ദുരന്തത്തിൽ കലാശിച്ചു. (സംഖ 25:9) നമ്മുടെ സഹജോലിക്കാരും സഹപാഠികളും അയൽക്കാരും ബന്ധുക്കളും മറ്റും ഒരുപക്ഷേ യഹോവയെ ആരാധിക്കാത്തവരായിരിക്കാം. അത്തരം ആളുകളുമായി അടുത്ത് സഹവസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഈ ബൈബിൾദൃഷ്ടാന്തം നമ്മളെ എന്തു പഠിപ്പിക്കുന്നു?
നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ—ശകലങ്ങൾ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
സിമ്രിയും കൂട്ടരും ജാമിനോട് എന്തെല്ലാം തെറ്റായ ന്യായവാദങ്ങൾ നിരത്തി?
-
ശരിയായ രീതിയിൽ കാര്യങ്ങളെ കാണാൻ ഫിനെഹാസ് എങ്ങനെയാണു ജാമിനെ സഹായിച്ചത്?
-
യഹോവയെ ആരാധിക്കാത്ത ഒരാളോട് സൗഹൃദമുണ്ടായിരിക്കുന്നതും അയാളുടെ ഉറ്റസുഹൃത്തായിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
-
സഭയ്ക്കുള്ളിലാണെങ്കിൽപ്പോലും ഉറ്റസുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
-
സോഷ്യൽ മീഡിയയിൽ നമുക്ക് പരിചയമില്ലാത്ത ആളുകൾ ഉണ്ടാക്കിയിരിക്കുന്ന ഗ്രൂപ്പുകൾ നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?