വിവരങ്ങള്‍ കാണിക്കുക

ഇടത്തുനിന്ന്‌ വലത്തേക്ക്‌: യവ്‌ഗെനി ഫെഡിൻ, ആർതർ സെവെറിൻചിക്‌, ടിമോഫി ഷൂക്കൊവ്‌

2022 ജൂലൈ 26 | പുതുക്കിയത്‌: 2023 ഡിസംബർ 6
റഷ്യ

പുതിയ വിവരങ്ങൾ—സഹോദരങ്ങളെ കുറ്റക്കാരായി വിധിച്ചു | അന്യായതടവ്‌ സഹിക്കാൻ യഹോവ സഹോദരങ്ങൾക്ക്‌ ശക്തി നൽകുന്നു

പുതിയ വിവരങ്ങൾ—സഹോദരങ്ങളെ കുറ്റക്കാരായി വിധിച്ചു | അന്യായതടവ്‌ സഹിക്കാൻ യഹോവ സഹോദരങ്ങൾക്ക്‌ ശക്തി നൽകുന്നു

2023 ഡിസംബർ 5-ന്‌ ഖാന്റി-മാൻസി സ്വയംഭരണപ്രദേശത്തെ സുർഗുത്ത്‌ സിറ്റി കോടതി 17 സഹോദരന്മാരെയും ഒരു സഹോദരിയെയും കുറ്റക്കാരായി വിധിച്ചു. അവരിൽ ചിലരാണ്‌ യവ്‌ഗെനി ഫെഡിൻ, ആർതർ സെവെറിൻചിക്‌, ടിമോഫി ഷൂക്കൊവ്‌ എന്നിവർ. 17 സഹോദരന്മാർക്ക്‌ ആറു വർഷവും മൂന്നു മാസവും മുതൽ ഏഴു വർഷം വരെയുള്ള ജയിൽശിക്ഷയാണ്‌ വിധിച്ചത്‌. സഹോദരിക്ക്‌ മൂന്നു വർഷവും മൂന്നു മാസവും ഉള്ള ജയിൽശിക്ഷയാണ്‌ വിധിച്ചിരിക്കുന്നത്‌. എങ്കിലും ഇപ്പോൾ അവർക്കു ജയിലിൽ പോകേണ്ടതില്ല.

സമയരേഖ

  1. 2019 ഫെബ്രുവരി 15

    സുർഗുത്തിലും അടുത്തുള്ള നഗരങ്ങളിലും പോലീസുകാർ പല യഹോവയുടെ സാക്ഷികളുടെ വീടുകളിൽ തിരച്ചിൽ നടത്തി. ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ കഠിനമായി ഉപദ്രവിച്ചതായി ഏഴു സഹോദരന്മാർ റിപ്പോർട്ടു ചെയ്‌തു. യവ്‌ഗെനി ഫെഡിനും ആർതർ സെവെറിൻചികും ഉൾപ്പെടെ മൂന്നു പേരെ വിചാരണയ്‌ക്കു മുമ്പുള്ള തടവിലാക്കി

  2. 2019 മാർച്ച്‌ 7

    ആർതർ സഹോദരനെ വിട്ടയയ്‌ക്കാൻ 21 ദിവസത്തിനു ശേഷം ഒരു അപ്പീൽക്കോടതി ഉത്തരവിട്ടു

  3. 2019 ഏപ്രിൽ 11

    ഏകദേശം രണ്ടു മാസത്തിനു ശേഷം യവ്‌ഗെനി സഹോദരനെയും വിചാരണയ്‌ക്കു മുമ്പുള്ള തടവിൽനിന്നു വിട്ടയച്ചു. എന്നാൽ യാത്ര, ആശയവിനിമയം, ഇന്റർനെറ്റിന്റെ ഉപയോഗം എന്നിവയിൽ കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  4. 2020 ജനുവരി 16

    ടിമോഫി ഷൂക്കൊവ്‌ സഹോദരനോട്‌ പരിശോധനയ്‌ക്കായി ഒരു മനോരോഗ ആശുപത്രിയിൽ റിപ്പോർട്ടു ചെയ്യാൻ ജഡ്‌ജി ഉത്തരവിട്ടു. ചോദ്യം ചെയ്യലിനിടയിൽ ചില ചോദ്യങ്ങൾക്ക്‌ സഹോദരൻ ഉത്തരം തന്നില്ല എന്നതാണ്‌ ഉദ്യോഗസ്ഥർ ഇതിനു കാരണമായി പറഞ്ഞത്‌. എന്നാൽ റഷ്യൻ ഫെഡറേഷൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 അനുസരിച്ച്‌ അങ്ങനെ മിണ്ടാതിരിക്കാനുള്ള അവകാശമുണ്ട്‌. അതുകൊണ്ട്‌ ആ ഉത്തരവിനെതിരെ ടിമോഫി സഹോദരൻ അപ്പീൽ കൊടുത്തു

  5. 2020 ഫെബ്രുവരി 5

    കോടതിയിൽനിന്ന്‌ വെളിയിൽ വന്നപ്പോൾത്തന്നെ ടിമോഫി സഹോദരനെ പോലീസ്‌ അറസ്റ്റു ചെയ്‌തു. സഹോദരൻ കൊടുത്ത അപ്പീലിനു തീർപ്പാകുന്നതിനു മുമ്പുതന്നെ ഓഫീസർമാർ അദ്ദേഹത്തെ 1,200 കിലോമീറ്റർ ദൂരെ യിക്കാറ്റെറിൻബെർഗിലുള്ള മാനസികാരോഗ്യകേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടെ അദ്ദേഹത്തിന്‌ 14 ദിവസം കഴിയേണ്ടിവന്നു

  6. 2020 മാർച്ച്‌ 5

    ടിമോഫി സഹോദരനോട്‌ ഇങ്ങനെ ചെയ്‌തത്‌ നിയമവിരുദ്ധമായിപ്പോയെന്ന്‌ ഒരു അപ്പീൽക്കോടതി വിധിച്ചു

  7. 2021 ഒക്ടോബർ 19

    ടിമോഫി സഹോദരനെ നിയമവിരുദ്ധമായി പിടിച്ചുവെച്ചതിന്‌ നഷ്ടപരിഹാരം കൊടുക്കണമെന്ന്‌ അപ്പീൽക്കോടതി ഉത്തരവിട്ടു

  8. 2021 നവംബർ 12

    പ്രാരംഭ വിചാരണയുടെ സമയത്ത്‌ പ്രതിഭാഗം അഭിഭാഷകർ അധികാരികൾ നിയമവിരുദ്ധമായും അന്യായമായും ചെയ്‌ത കാര്യങ്ങളുടെ തെളിവ്‌ സമർപ്പിച്ചു. അതിൽ, കടുത്ത ഉപദ്രവവും വ്യാജ തെളിവുകൾ ഹാജരാക്കിയതും പക്ഷപാതമുള്ള വിദഗ്‌ധരെ ഉൾപ്പെടുത്തിയതും ഉണ്ടായിരുന്നു. അതുകൊണ്ട്‌ പ്രതിഭാഗത്തുള്ളവർ ഈ കേസ്‌ പ്രോസിക്യൂട്ടറെത്തന്നെ ഏൽപ്പിക്കാൻ കോടതിയോട്‌ ആവശ്യപ്പെട്ടു

  9. 2021 നവംബർ 15

    കേസ്‌ അന്വേഷണത്തിന്റെ ചില ഘട്ടങ്ങളിൽ നിയമലംഘനം നടന്നതായി ജഡ്‌ജി സമ്മതിച്ചെങ്കിലും കേസ്‌ തിരികെ പ്രോസിക്യൂട്ടർക്കു കൊടുക്കാൻ വിസമ്മതിച്ചു

ജീവിതരേഖ

ഉപദ്രവങ്ങൾ സഹിക്കുമ്പോഴും ‘കാണാത്ത കാര്യങ്ങളിൽ കണ്ണുനട്ടിരിക്കുന്ന’ യവ്‌ഗെനിയുടെയും ആർതറിന്റെയും ടിമോഫിയുടെയും അതുപോലുള്ള നമ്മുടെ മറ്റു സഹോദരങ്ങളുടെയും കൂടെ യഹോവ ഇനിയും ഉണ്ടായിരിക്കുമെന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ട്‌.—2 കൊരിന്ത്യർ 4:17, 18.